മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ; കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി എത്തിയിട്ടും രക്ഷപെട്ടില്ല; വിമാനമിറങ്ങിയ പ്രവാസി മലയാളിയെ കാത്തിരുന്നത് ഡൽഹി പൊലീസ്; അറസ്റ്റു ചെയ്തു കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും: ജോലി പോയതോടെ എല്ലാരോടും മാപ്പു പറഞ്ഞ് നാട്ടിലെത്തിയ കൃഷ്ണകുമാറിനെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ ലൈവിട്ട യുഎഇയിലെ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ അറസ്റ്റിലായി. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തിൽ വിമാനമിറങ്ങിയാൽ പൊലീസ്് പൊക്കുമെന്ന് ഭയന്ന് ഡൽഹി വിമാനത്താവളം വഴി നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും കൃഷ്ണകുമാർ നായരെ വിമാനമിറങ്ങിയ ഉടനെ തന്നെ ഡൽഹി പൊലീസ് പൊക്കുകയായിരുന്നു. അറസ്റ്റു ചെയ്ത് കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്നു തന്നെ കൊച്ചിയിൽ എത്തിക്കും. ഇവിടെ വെച്ച് വിശദമായി ചോദ്യം ചെയത് ശേഷം കോടതിയിൽ ഹാജരാക്കും.
പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞാണ് കൃഷ്ണ കുമാർ നായർ ഫേസ്ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പ്രവാസി മലയാളികൾ ഇടപെടുകയും മദ്യലഹരിയിലായിരുന്ന ഇയാളെ കൊണ്ട് സംഭവത്തിൽ മാപ്പു പറയിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാപ്പു പറച്ചിൽ കൊണ്ടും കൃഷ്ണകുമാർ നായർ രക്ഷപെട്ടില്ല. ഇയാൾക്കെതിരെ കേരളത്തിൽ പൊലീസ് കേസെടുത്തു. കൂടാതെ കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയ കാരണത്താൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാൾ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും.
തനിക്ക് ജോലി പോയെന്നും ചെയ്ത തെറ്റിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ കേരളത്തിലേക്ക് വരുന്നുവെന്നും കൃഷ്ണകുമാർ നേരത്തെ പുറത്തുവിട്ട വീഡിയോയിലൂടെ സോഷ്യൽ മീഡിയയെ അറിയിച്ചിരുന്നു. തന്നെ ആർ എസ് എസുകാർ സഹായിച്ചില്ലെന്ന പരാതിയും കൃഷ്ണകുമാർ പങ്കുവെക്കുകയുണ്ടായി. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാൾക്കെതിരെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തത്.
ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു. ഇന്ന് ഓഫീസിൽ പോയപ്പോള്ളാണ് എന്റെ ജോലി പോയ വിവരം അറിഞ്ഞത്. ഞാൻ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് ഉടൻ വരുന്നതാണ്. നിയമം അനുസരിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്. ഇന്നലെ എന്നെ കാണുവാൻ വന്ന സഖാകളെ ഭയന്നിട്ടാണ് ഞാൻ ആർഎസ്എസുകാരൻ ആണെന്ന വിവരം പറയാതിരുന്നത്. സഖാക്കൾ ആണെങ്കിലും എന്റെ പ്രായം കണക്കിൽ എടുത്ത് അവർ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയിൽ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി ആർഎസുസുകാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല. ഞാൻ ചെറുപ്പം മുതലേ ഒരു ആർഎസ്എസുകാരൻ ആണ് ഇനി മരണം വരെയും ഞാൻ ഒരു ആർ എസ് എസുകാരൻ ആയിരിക്കും. വീണ്ടും എല്ലാരോടും മാപ്പ്-കൃഷ്ണകുമാർ അവസാനമായി സോഷ്യൽ മീഡിയയിൽ നിലപാട് വിശദീകരിച്ചത്. ഇതിന് ശേഷം ഇയാൾ എവിടേക്ക് പോയെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച കൃഷ്ണ കുമാർ നായരെ ജോലി ചെയ്ത കമ്പനിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. മദ്യലഹരിയിലാണ് കൃഷ്ണ കുമാർ നായർ ഫേസ്ബുക്ക് ലൈവിൽ വന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറയുകയും അദ്ദേഹത്തിന്റെ ഭാര്യയയേും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. ഇതോടെയാണ് ദുബായിലെ സ്പോൺസർ കടുത്ത നടപടികളിലേക്ക് കടന്നത്. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതെല്ലാം പിണറായിയെ വകവരുത്താൻ ചെലവാക്കുമെന്നുമായിരുന്നു ഭീഷണി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.
ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഇയാൾ കഴിഞ്ഞ ദിവസം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ദുബായിൽ സ്റ്റേ ചെയ്യുന്ന ഞാൻ ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയാണെന്നും സജീവമായി രംഗത്തേയ്ക്കിറങ്ങുന്നു ഇയാൾ പറയുന്നു. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും. പിന്നീടങ്ങോട്ട് മുഖ്യമന്ത്രിയേയും കുടുംബത്തേയും ചീത്ത വിളിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും നേരെ ലൈംഗിക അധിക്ഷേപവും ഇയാൾ നടത്തുകയും ചെയ്തു.
പിന്നാലെ മദ്യത്തിന്റെ കെട്ടിറങ്ങിയതോടെ മാപ്പ് അപേക്ഷയുമായി രംഗത്ത് എത്തി. താൻ മദ്യ ലഹരിയിലാണ് ഫേസ്ബുക്കിൽ വന്നതെന്നും അസഭ്യം പറഞ്ഞതെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാരൻ നായർ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. വീഡിയോ സൈബർ ലോകത്ത് വ്യാപകായി പ്രചരിച്ചതോടെ രണ്ട് പ്രവാസി മലയാളികൾ ഇയാളുടെ പക്കൽ എത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു കൃഷ്ണ കുമാരൻ നായരെന്ന് അപ്പോഴാണ് ബോധ്യമായത്. ഇതോടെ കൃഷ്ണ കുമാരൻ നായരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഈ ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും അക്കൗണ്ടിലൂടെ തന്നെ വീഡിയോ രൂപത്തിൽ മാപ്പപേക്ഷ നടത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രി എംഎം മണിയെ കുറിച്ചും പറഞ്ഞ കാര്യത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായി ഇയാൾ വ്യക്തമാക്കി. പിണറായി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ആളുകൾ മനസിലാക്കാതെ പോകുകയാണെന്നനും കൃഷ്ണകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ സൈബർ ലോകത്തു കൂടി പുറത്തുവന്നതോടെ ജലീൽ, ജുലാഷ് എന്നീ പ്രവാസി മലയാളികൾ കൃഷ്ണ കുമാരൻ നായരെ തിരക്കി ദുബായിലെ താമസ സ്ഥലത്ത് എത്തുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് തിരക്കിയപ്പോഴാണ് അമിതമായ മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബോധ്യമായത്. ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതോടെ കൃഷ്ണകുമാർ മാപ്പു പറഞ്ഞ് തടിയൂരി. ഇതിന് പിന്നാലെയാണ് ഇയാൾക്ക് ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ എട്ടിന്റെ പണി കൊടുത്തത്. കൃഷ്ണകുമാരൻ നായർക്കെതിരെ സമൂഹത്തിൽ പ്രകോപനമുണ്ടാക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി, അപകീർത്തിപ്പെടുത്തൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകമായിരുന്നു ഇയാളെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നാട്ടിലെത്തിയാൽ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് വീഡിയോ വഴിയുള്ള ഭീഷണിയെ ചെറുതായി കാണാൻ തയ്യാറല്ല. അതുകൊണ്ട് ത്നെ ഇപ്പോൾ അറസ്റ്റിലായ പ്രവാസി മലയാളിക്ക് അഴിക്കുള്ളിൽ കിടക്കേണ്ട അവസ്ഥുണ്ടാകുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടുകയെങ്കിലും വേണം.
പിണറായി വിജയന് വധ ഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകനെ മണിക്കൂറുകൾക്കുള്ളിൽ എക്സ്പ്രസ്സ് സ്പീഡിൽ തപ്പി പിടിച്ചത് ദുബായിൽ പ്രൈവറ്റ് സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി ചെയുന്ന രണ്ടു ചെറുപ്പക്കാരാണ്. ജലീൽ മംഗലത്തുകൊണ്ടോട്ടി, ദുബായിൽ ഒരു സ്വകാര്യ കമ്പനി യിൽ റീജിയണൽ ഡയറക്ടർ ആയി ജോലി ചെയുന്നു. ജൂലാഷ് ബഷീർ മതിലകം, ദുബായിയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മേധാവി യായി ജോലി നോക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്