മുപ്പതു കോടിയെന്ന് പറയുമ്പോഴും അമൂല്യ കൃഷ്ണ വൈഡൂര്യത്തിന്റെ മൂല്യം 300 കോടിയെന്നും കിംവദന്തി! റിട്ടയർ മജിസ്ട്രേറ്റിന്റെ പരാതിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആക്ഷേപം; കടൽ കടന്നു പോയത് സ്റ്റേറ്റിന്റെ പൊതു സ്വത്തായിട്ടും എല്ലാം ഒതുക്കാൻ ശ്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം മുന്നോട്ടു പോകാത്തത് പരാതിക്കാരന്റെ താൽപ്പര്യക്കുറവെന്നും സൂചന; രാഷ്ട്രീയ- സാമുദായിക നേതാക്കൾ ആരോപണ വിധേയരായ ചെങ്ങന്നൂരിലെ രത്നക്കവർച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല
എം മനോജ് കുമാർ
ആലപ്പുഴ: കോടികൾ വിലമതിക്കുന്ന അമൂല്യമായ കൃഷ്ണവൈഡൂര്യം കടൽ കടന്നിട്ടും ഒരന്വേഷണവും നടത്താതെ ചെങ്ങന്നൂർ പൊലീസ്. മുപ്പത് കോടി എന്നു പുറത്ത് പറയുന്നുണ്ടെങ്കിലും ഈ രത്നത്തിന്റെ മൂല്യം മുന്നൂറു കോടിയിലേറെ രൂപയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപൂർവമായി മാത്രം ലഭിക്കുന്ന കൃഷ്ണവൈഡൂര്യം എങ്ങിനെ വന്നുവെന്നും എങ്ങോട്ട് പോയെന്നുമുള്ള കാര്യത്തിൽ ഒരന്വേഷണവും നിലവിൽ നടക്കുന്നില്ല. കഴിഞ്ഞയാഴ്ച്ച ചെങ്ങന്നൂർ പൊലീസിന്റെ മുന്നിൽ റിട്ടയർ മജിസ്ട്രേറ്റ് പരാതി നൽകിയതോടെയാണ് പ്രശ്നം വെളിയിൽ വരുന്നത്.
റിട്ടയർ റെയിൽവേ മജിസ്ട്രേറ്റ് കൂടി ഉൾപ്പെട്ട ഡീൽ ആയിട്ടും പൊലീസ് ഇത് പൂഴ്ത്തിവയ്ക്കുകയാണ്. ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റ് അനിയനെ കൈകാര്യം ചെയ്തിട്ടാണ് ഈ വൈഡൂര്യം ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക നേതാക്കളും ഉൾപ്പെട്ട സംഘം രത്നം അടിച്ചു മാറ്റിയത്. എന്നിട്ടും കൃഷ്ണവൈഡൂര്യത്തിന്റെ കാര്യത്തിൽ അലംഭാവവും അലസതയും തുടരുകയാണ് പൊലീസ്. പരാതിക്കാരനായ റിട്ടയർ മജിസ്ട്രേട്ടിനും എങ്ങിനെയെങ്കിലും ഈ പ്രശ്നം തീർത്താൽ മതിയെന്നാണ്. ഇങ്ങിനെ പ്രശ്നം സെറ്റിൽ ചെയ്യുന്നതിൽ കോടികൾ തന്നെ കൈമറിഞ്ഞതായാണ് സൂചനകൾ. സ്റ്റേറ്റിന്റെ ഒരു പൊതുസ്വത്ത് കടൽ കടന്നിട്ടും ഒരന്വേഷണവും ഈ കാര്യത്തിൽ നടക്കുന്നില്ലാ എന്ന കാര്യം ഗൗരവതരമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പിയോട് മറുനാടൻ ഈ കാര്യം അന്വേഷിച്ചപ്പോൾ ഒരു എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പക്ഷെ അന്വേഷണം ഒന്നും നടക്കുന്നില്ല എന്നാണ് ഡിവൈഎസ്പി പ്രതികരിച്ചത്. പരാതി നൽകിയ മജിസ്ട്രേട്ടിന് തന്നെ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിൽ താത്പര്യമില്ല. അതുകൊണ്ട് തന്നെ പൊലീസിന് പരിമിതികളുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരാതിക്കാരനായ മജിസ്ട്രേറ്റ് പരാതി നൽകുകയും രത്നം തട്ടിയതുപോലുള്ള ഒരു കേസിൽ തുടർ അന്വേഷണം വേണ്ടാ എന്ന് പറയുന്നത് തന്നെ സംശയാസ്പദമാണ്.
രാഷ്ട്രീയ-പൊലീസ് നേതൃത്വം ഉൾപ്പെട്ട ഉന്നതർക്കൊക്കെ തന്നെ ഈ കേസ് എങ്ങിനെയെങ്കിലും അവസാനിപ്പിക്കാനാണ് ധൃതി. പക്ഷെ സ്റ്റേറ്റിന്റെ സ്വത്ത് കടൽ കടന്നിട്ടും അത് തിരികെ കൊണ്ടുവരാൻ ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്നും വരാത്തതും സംശയാസ്പദമായ കാര്യമാണ്. മുന്നൂറു കോടിയോളം വിലമതിക്കുന്ന ഒരു രത്നം എന്ന് പറയുമ്പോൾ തന്നെ ഇതിൽ ഒട്ടനവധി ദുരൂഹതകൾ പതിയിരിക്കുകയും ചെയ്യുന്നുണ്ട്. പ്രതികളിലൊരാളെ പൊലീസ് പിടികൂടിയപ്പോൾ രത്നം കവർന്നതല്ല വിറ്റതാണെന്ന് മൊഴി. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു
മജിസ്ട്രേട്ട് തന്നെയാണ് കഴിഞ്ഞയാഴ്ച ചെങ്ങന്നൂർ പൊലീസിന്റെ മുൻപിൽ പരാതിയുമായി വന്നത്. തന്നെ ആക്രമിച്ച് രത്നം തട്ടിയെടുത്തു എന്ന പരാതിയുമായി വന്നത്. ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ മൂന്നുകോടിയുടെ രത്നക്കല്ല് ഏഴംഗം സംഘം തന്നെ ആക്രമിച്ച ശേഷം തട്ടിയെടുത്തുവെന്നാണ് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റ് അനിയന്റെ പരാതി വന്നത്. ഈ പ്രതികളിലൊരാളെ പൊലീസ് പിടികൂടിയപ്പോൾ രത്നം കവർന്നതല്ല വിറ്റതാണെന്ന് മൊഴി വന്നു. തുടർന്നാണ് ഈ ഈ പരാതിയിൽ പൊലീസ് രഹസ്യ നടപടികൾ തുടങ്ങിയത്. തന്നെ ആക്രമിച്ച ശേഷം രത്നം കൊള്ളയടിക്കുയായിരുന്നുവെന്നാണ് മജിസ്ട്രേറ്റിന്റെ പരാതി. എന്നാൽ,ഇത് പൊലീസ് പൂർണമായും വിശ്വസിച്ചില്ല.
ഇതേപ്പറ്റി അന്വേഷിച്ച പൊലീസിന് രത്നം കൊള്ളയടിച്ചതല്ല, പ്രതികൾക്ക് മജിസ്ട്രേറ്റ് തന്നെ നൽകിയതാണ് എന്ന വിവരം കിട്ടിയെന്നാണ് അറിയുന്നത്. ഇതിന്നിടയിലാണ് സെറ്റിൽമെന്റ് നടപടികളും ദുരൂഹമായ രീതിയിൽ നടന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. അടൂർ എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റ് ബി.ആർ.നിബു രാജ്, അടൂർ പതിനാലാംമൈലിൽ നന്ദികേശ ഫിനാൻസ് നടത്തുന്ന അരുൺ ബാലകൃഷ്ണൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മജിസ്ട്രേറ്റ് രത്നം തങ്ങൾക്ക് വിറ്റതാണെന്ന് മൊഴി നൽകിയത് അരുൺ ബാലകൃഷ്ണനാണ് എന്നാണ് സൂചന. പത്തനംതിട്ടയിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് അടക്കം സംഭവത്തിൽ പങ്കുള്ളതായാണ് സൂചന വന്നത്.
2014 ൽ തുടങ്ങിയ കച്ചവടമാണ് അവസാനം പൊലീസ് കേസിൽ എത്തിയതത്രേ. മജിസ്ട്രേട്ടിൽ നിന്നും ആദ്യം രത്നം ഇവർ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനു ശേഷം മജിസ്ട്രേറ്റ് പരാതി നൽകി. ഇതോടെ പൊലീസ് ഈ കേസ് സെറ്റിൽചെയ്തു. സെറ്റിൽ ചെയ്തത് 75 ലക്ഷത്തിന് ആണെന്നാണു സൂചന. അതിൽ 25 ലക്ഷം രൂപ കാശ് ആയി നൽകി. ബാക്കി തുകയ്ക്ക് ചെക്ക് നൽകി. എന്നാൽ ചെക്ക് മജിസ്ട്രേട്ടിന് മാറാൻ കഴിഞ്ഞില്ല. നോട്ടു നിരോധനത്തിനു ശേഷം ചെക്ക് എല്ലാം പുതുതായി ഇഷ്യൂ ചെയ്തു. പഴയ ചെക്കുകൾക്ക് പകരം പുതിയ ചെക്ക് നൽകേണ്ടതുമുണ്ടായിരുന്നു. എന്നാൽ ഇവർ പുതിയ ചെക്ക് നൽകിയില്ല. മജിസ്ട്രേട്ട് ഇത് തിരിച്ചു ചോദിച്ചുമില്ല. കഴിഞ്ഞ രണ്ടു മാസത്തിനു മുൻപ് രത്നം വിറ്റു.
ഇതിൽ ഉൾപ്പെട്ട ഒരു ജനപ്രതിനിധിക്ക് പണം ലഭിച്ചില്ല. ചെങ്ങന്നൂരിലെ സമുദായ നേതാവിന്റെ അക്കൗണ്ടിലേക്ക് ഒരു കോടി പത്ത് ലക്ഷം രൂപ വന്നു. വേറൊരു സമുദായ നേതാവിന് 80 ലക്ഷം രൂപ. ഒരു രാഷ്ട്രീയ നേതാവിന് 50 ലക്ഷം, അറസ്റ്റിലായ മറ്റൊരാൾക്ക് 50 ലക്ഷം രൂപ, വേറൊരാൾക്ക് 20 ലക്ഷം രൂപ. എന്നിങ്ങനെ പണം വന്നതായാണ് സൂചനകൾ. പണം ലഭിക്കാത്ത ഒരാളാണ് വിവരം വെളിയിൽ നൽകിയത്. ഇതോടെയാണ് മജിസ്ട്രേട്ടിന് മുന്നിലേക്ക് കാര്യങ്ങൾ വരുന്നത്. രത്നം വിറ്റത് ആദ്യം മജിസ്ട്രേട്ട് അറിഞ്ഞില്ല. വിവരം അറിഞ്ഞതോടെയാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മജിസ്ട്രേറ്റിന്റെ പരാതിയിലെ സാധ്യതകൾ മനസിലാക്കി കുറച്ച് പേരെ ചെങ്ങന്നൂർ സിഐ പൊക്കി. സെറ്റിൽമെന്റിനു വേണ്ടിയായിരുന്നു ഇത്. കസ്റ്റഡി അനധികൃതമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്ക് സെറ്റിൽമെന്റ് എന്നാണ് സൂചന.
30 കോടിയുടെ രത്നം ആണ് വിറ്റത്. അതിനാൽ 15 കോടി വേണം എന്നാണ് ആദ്യ ആവശ്യം മജിസ്ട്രേട്ടിൽ നിന്നും വന്നത്. ചെങ്ങന്നൂർ സിഐ രഹസ്യമായാണ് കരു നീക്കിയത്. പക്ഷെ കാര്യങ്ങൾ പുറത്തു വന്നു. ഇതോടെ മജിസ്ട്രേറ്റ് സെറ്റിൽമെന്റിന് സമ്മതിച്ചു. അല്ലെങ്കിൽ മജിസ്ട്രേട്ട് പ്രതിയാകും. എല്ലാവരും കുടുങ്ങും. അതിവേഗ സെറ്റിൽമെന്റ് ആണ് ഇവർ നടത്തിയത്. കേസ് വന്നാൽ രത്നം അന്വേഷണത്തിന്റെ ഭാഗമായി തിരികെ കൊണ്ട് പോരേണ്ടി വരും. ആർക്കും ഒന്നും ലഭിക്കില്ല. സെറ്റിൽമെന്റിന്റെ ഭാഗമായി എൻആർഐ അക്കൗണ്ടിൽ നിന്ന് ഉൾപ്പെടെ പണം വന്നതായാണ് സൂചന. മജിസ്ട്രേറ്റിന്റെ പരാതി പ്രകാരം വഞ്ചനയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുന്നൂറു കോടിക്ക് അടുത്തു വിലവരുന്ന രത്നമാണ് ഇത്. മുന്നൂറു കോടിയാണ് മജിസ്ട്രേട്ട് ആദ്യം ചോദിച്ചത്. ഇങ്ങിനെ ചോദിച്ചപ്പോഴാണ് മജിസ്ട്രേറ്റിന്റെ കയ്യിൽ നിന്നും രത്നം ആദ്യം ഇവർ തട്ടിയെടുത്തത്. രത്നം സ്റ്റേറ്റിന്റെ പൈതൃക സ്വത്താണ്. അത് എങ്ങിനെ തന്റെ കയ്യിൽ വന്നു എന്ന കാര്യം മജിസ്ട്രേട്ടും വെളിയിൽ പറഞ്ഞിട്ടില്ല. മുന്നൂറു കോടിയോളം വിലമതിക്കുന്ന രത്നമാണ് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. ഇത്തരമൊരു കൃഷ്ണവൈഡൂര്യത്തിന്റെ കേസ് വന്നിട്ടും പൊലീസ് അനങ്ങിയിട്ടില്ല. സ്റ്റേറ്റിനു എതിരായ കേസ് എന്ന രീതിയിൽ അന്വേഷണം വരണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
Stories you may Like
- സായ്രത് മത്കൽ : ഇസ്രയേലിന്റെ ദേശീയ ഹീറോകളുടെ കഥ
- പ്രിയ അദ്ധ്യാപികയെ സന്ദർശിക്കാൻ ഉപരാഷ്ട്രപതി പാനൂർ താഴെ ചമ്പാട്ടവീട്ടിലെത്തി
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- പാതകൾ പിന്തുടർന്നെത്തുന്നു, വീടുകൾ മാറേണ്ട ഗതികേടിൽ രത്നാകരൻ
- സത്യം പുറത്തു വരാതിരിക്കാൻ അദ്ധ്യാപകർ സജീവം; പൂക്കോട്ട് വേണ്ടത് സിബിഐ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്