നന്നാക്കാൻ ശ്രമിച്ച് കൈയടി നേടിയ ഗണേശ് കുമാറും മാത്യു ടി തോമസും; ഒന്നിനും കഴിയുന്നില്ലേ.. എന്നു പറഞ്ഞ ആര്യാടൻ; കെഎസ്ആർടിസിയുടെ നഷ്ടക്കണക്കുകളുടെ വാസ്തവമെന്ത്? മറുനാടൻ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം
ജെയിംസ് വടക്കൻ
തിരുവനന്തപുരം: മാറി മാറി വരുന്ന സർക്കാറിന്റെ നയങ്ങളും മന്ത്രിമാരും കെഎസ്ആർടിയുടെ ലാഭനഷ്ട കണക്കുകളെ എങ്ങനെ സ്വധീനിച്ചു? ഈ ചോദ്യവും ഉതിനുള്ള ഉത്തരവും ഏറെ പ്രസക്തമാണ്. കെഎസ്ആർടിസിയെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച മന്ത്രിമാരും നന്നാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മന്ത്രിമാരും ഗതാഗത വകുപ്പിൽ ഉണ്ടായിട്ടുണ്ട്. കെ ബി ഗണേശ് കുമാറും മാത്യു ടി തോമസുമാണ് കെഎസ്ആർടിസിയെ നന്നാക്കാനായി ആത്മാർത്ഥമായി ശ്രമിച്ച രണ്ട് മന്ത്രിമാർ. കോർപ്പറേഷനെ ആധുനികവൽക്കരിക്കുന്ന പ്രവർത്തികൾക്കും ഇവർ മുൻതൂക്കം നൽകിയിരുന്നു. കെ ബി ഗണേശ് കുമാറിന്റെ കാലത്താണ് ദ്വീർഘദൂര സർവീസുകൾക്കായി വോൾവോ ബസുകൾ ഉപയോഗപ്പെടുത്തിയത്. മാത്യു ടി തോമസ് മന്ത്രിയായിരുന്ന വേളയിലാണ് കോർപ്പറേഷൻ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങളിലേക്ക് ലാഭമുണ്ടാക്കാനുള്ള മറ്റ് വഴികളിലേക്കും നീങ്ങിയത്.
ആര്യാടൻ മുഹമ്മദിന്റെ കാലത്താകട്ടെ ഡീസൽ വില സർവകാല റെക്കോർഡിലെത്തിയതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോർപ്പറേഷൻ കടന്നു പോയത്. ഇതോടെ തന്റെ മുൻഗാമികൾ വിചാരിച്ച് നന്നാക്കാൻ കഴിയാത്ത കാര്യം തനിക്ക് എങ്ങനെ സാധിക്കുമെന്ന ചോദ്യമാണ് ആര്യാടൻ ചോദിച്ചത്. ഇങ്ങനെ ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന് പറയുന്നത് പോലെ കെഎസ്ആർടിയുടെ പ്രതിസന്ധി പലപ്പോഴും ഗുണം ചെയ്യുന്നത് സ്വകാര്യ ബസ്സുകളാണ്. ലാഭ നഷ്ടക്കണക്കുകളിലേക്ക് കടക്കും മുമ്പ് സ്വകാര്യ ബസുകളോടുള്ള നിലപാടുകൾ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.
സ്വകാര്യ ബസുകളോടുള്ള സർക്കാർ നയം
സ്വകാര്യബസ് ലോബി ആരാണെന്ന് ചോദിച്ചാൽ ഇതിന് പിന്നിലുള്ളത് പ്രമുഖരായ രാഷ്ട്രീയക്കാർ തന്നെയാകും. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് തന്നെ നിരവധി സ്വകാര്യ ബസ്സുകളുള്ള വിവരം എല്ലാവർക്കും അറിയാം. ഇങ്ങനെയുള്ള വിഐപി വണ്ടികൾക്കായി കെഎസ്ആർടിസി റൂട്ട് മാറുമ്പോൾ കോർപ്പറേഷന്റെ നഷ്ടക്കണക്കുകളും പെരുകുമെന്നത് സ്വാഭാവികം മാത്രം. സംസ്ഥാനത്ത് ആകെ 22217 സ്വകാര്യ ബസുകളാണ് ഉള്ളതെന്നാണ് കണക്കുകൾ. 2014 മാർച്ചിൽ പുറത്തിറക്കിയ സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനകണക്കുകൾ പ്രകാരം നൽകിയ ഉത്തരത്തിൽ കേരളത്തിൽ 15014 സ്വകാര്യ ബസുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ കേവലം 241 സ്വകാര്യ ബസുകളാണ് സൂപ്പർ ക്ലാസ് സർവീസുകൾ. ഈ ബസുകൾ കെഎസ്ആർടിസിക്കായി നീക്കിവച്ച റൂട്ടുകളിലാണ് സർവീസ് നടത്തുന്നതും ലാഭം കൊയ്യുന്നതും. ഈ റൂട്ടുകൾ തിരിച്ചുപിടിക്കണമെന്ന പക്ഷക്കാരായിരുന്നു ആര്യാടൻ മുഹമ്മദും മുൻ മാത്യു. ടി. തോമസും ഇടുക്കി എംപി. പി ടി. തോമസും. എന്നാൽ രാഷ്ട്രീയ താൽപ്പര്യം മറ്റൊന്നായപ്പോൾ കെഎസ്ആർടിയുടെ ദുർഗതി തുടർന്നു.
1990കളിലെ പത്രവാർത്തകൾ പരിശോധിച്ചാൽ ഇന്നു സ്വകാര്യ ഫാസ്റ്റുകൾക്കുവേണ്ടി വാദിക്കുന്നവരൊക്കെ അന്ന് സ്വകാര്യ ഫാസ്റ്റുകൾ നിയന്ത്രിക്കണമെന്നും കെഎസ്ആർടിസി ക്കായി നീക്കിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരാണ്. പിന്നീട് അവരൊക്കെ അഭിപ്രായം മാറ്റിയിരിക്കുന്നു. ആരുടെ സ്വാധീനത്തിലാണ് അഭിപ്രായമാറ്റം? കെഎസ്ആർടിസിയുടെ നിലനിൽപിന് സൂപ്പർ ക്ലാസ് ബസുകളൊക്കെ കെഎസ്ആർടിസിക്കായി നീക്കിവയ്ക്കുകയാണ് വേണ്ടത്.
കെഎസ്ആർടിസിയുടെ നഷ്ടവും സർക്കാർ ധനസഹായവും
2014 മാർച്ചിൽ അക്കൗണ്ടന്റ് ജനറൽ പുറത്തിറക്കിയ കോർപ്പറേറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം കെഎസ്ആർടിസി യുടെ നാളിതുവരെയുള്ള നഷ്ടം 3092.06 കോടി രൂപയാണ്. 2013 മാർച്ചിൽ അവസാനിച്ച മൂന്നു വർഷങ്ങളിൽ 535 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസി ക്കു നൽകിയ ധനസഹായം. ഇതിന് ശേഷം അടുത്തിടെ ധനവകുപ്പിൽ നിന്നും 200 കോടി രൂപ കൂടി കെ എം മാണി അവതരിപ്പിച്ച ബജറ്റിൽ നക്കി വച്ചിരുന്നു. കെഎസ്ആർടിസി സംസ്ഥാന സർക്കാരിനു സമർപ്പിച്ചതും സംസ്ഥാന സർക്കാർ അംഗീകരിച്ചതുമായ ഫിനാൻഷ്യൽ ക്രൈസിസ് ആൻഡ് റിവൈവൽ പാക്കേജ് റിപ്പോർട്ട് പ്രകാരം. കെഎസ്ആർടിസിയിൽ 35000 സ്ഥിരം ജീവനക്കാരും 9801 താൽക്കാലിക ജീവനക്കാരും കൂടി 44801 ജീവനക്കാരുണ്ട്. കൂടാതെ 36130 പെൻഷൻകാരും.
ആരുടെ കണക്കുകൾ വിശ്വസിക്കണം?
റിവൈവൽ പാക്കേജ് കണക്കുകൾ പ്രകാരം കെഎസ്ആർടിസി യുടെ ഒരു മാസത്തെ വരവുചിലവു കണക്കുകൾ കൊടുത്തിരിക്കുന്ന പ്രകാരമാണ്. എന്നാൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പഷൻ ആക്ട് പ്രകാരം പ്രകാരമോ അക്കൗണ്ടന്റ് ജനറലിന്റെ അംഗീകൃത വരവുചിലവു കണക്കു സ്റ്റേറ്റുമെന്റു പ്രകാരമോ മറ്റു സംസ്ഥാന ഗതാഗത കോർപറേഷനുകൾ പിൻതുടരുന്ന അംഗീകൃത വരവു ചെലവു കണക്ക് സ്റ്റേറ്റ്മെന്റ് പ്രകാരമോ അല്ല ഈ കണക്കുകൾ എന്നതാണ് ഏറെ വിചിത്രം. ഓരോ പ്രതിസന്ധി വരുമ്പോഴും ഓരോ തരത്തിലുള്ള കണക്കുകളാണ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. കെഎസ്ആർടിസി യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും ഉന്നത മാനേജ്മെന്റിലും പ്രൊഫഷണലിസമില്ലാത്തതാണിതിനു കാരണം. ചുരുക്കത്തിൽ നഷ്ടക്കണക്കുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത കെഎസ്ആർടിസി എങ്ങനെ മുന്നോട്ടുപോകും?
കെഎസ്ആർടിയുടെ രക്ഷാപാക്കേജ് പ്രകാരം പ്രതിമാസം 144 കോടി രൂപ മാത്രം വരവും 234 കോടി ചിലവും 90 കോടി കടവും എന്നാണ് റിപ്പോർട്ട്. അതായത് ഒരു ദിവസത്തെ നഷ്ടം 3 കോടിയോളം രൂപ. 15 ലക്ഷം കിലോമീറ്ററിന് 3 കോടി നഷ്ടം എന്നുപറയുമ്പോൾ കിലോമീറ്റർ ഒന്നിന് 20 രൂപ എന്നർത്ഥം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ ഇത്രയും നഷ്ടമെന്ന് സ്വാഭാവികമായും ചോദിച്ചുപോകും. കെഎസ്ആർടിസി യുടെയും അയൽ സംസ്ഥാന ഗതാഗത കോർപറേഷനുകളുടെയും കിലോമീറ്റർ വരവുചിലവു കണക്കുകൾ ഇങ്ങനെ:
പ്രതിമാസം 90 കോടി രൂപാ നഷ്ടത്തിലാണ് (പ്രതിവർഷം 1080 കോടി രൂപാ) കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുകയും അതിന്റെ അടിസ്ഥാനത്തിൽ ഇനിയും ബസുകൂലി കുത്തനെ കൂട്ടണമെന്നും അതിനും മുകളിൽ പുതുതായി യാത്രക്കാർക്കു പെൻഷൻ സെസ് ഏർപ്പെടുത്തി യാത്രക്കാരനെ വീണ്ടും ചൂഷണം ചെയ്യണമെന്നുമാണ് അധികാരികളുടെ പുതിയ വാദം. സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും പിടിപ്പുകേടുമൂലമുണ്ടായ അധിക ബാധ്യതകളായ പെൻഷൻ, പലിശ എന്നീ ചെലവിനങ്ങൾ നീക്കിനിർത്തിയാൽ 2014ലെ കനത്ത ബസ് ചാർജ് വർദ്ധനവിനു മുൻപുതന്നെ കെഎസ്ആർടിസി ലാഭത്തിലാണെന്ന് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിക്കുന്നു.
സൗജന്യ യാത്രകളും നഷ്ടക്കണക്കുകളും
ഏറ്റവും കൂടുതൽ വരുമാനമുള്ളതും ഏറ്റവും കൂടുതൽ ശമ്പളചിലവുള്ളതുമായ കോർപ്പറേഷനാണ് കെഎസ്ആർടിസി. എന്നിട്ടും സൗജന്യയാത്രകളാണ് കെഎസ്ആർടിസിയുടെ നഷ്ടത്തിനു കാരണമെന്നാണ് കെഎസ്ആർടിസിയും തൊഴിലാളിനേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇതേക്കുറിച്ചുള്ള പരിശോധനകളും ആവശ്യമാണ്. കെഎസ്ആർടിസിയുടെ നഷ്ടത്തിനു പ്രധാന കാരണം സൗജന്യ പാസുകളും മറ്റു സൗജന്യ യാത്രകളും ആണെന്ന വാദവും തെറ്റാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ തെളിയിക്കുന്നത്. സൗജന്യ യാത്രക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ വരുമാനം ഓപ്പറേറ്റിങ് ചെലവിനേക്കാൾ അധികമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ സൗജന്യങ്ങൾ അധിക യാത്രക്കൂലിയായി കെഎസ്ആർടിസി യാത്രക്കാർതന്നെ വഹിച്ചു കഴിഞ്ഞു. കെഎസ്ആർടിസിബസു കളിൽ 50 ശതമാനം യാത്രക്കാരെ ഉള്ളു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരില്ലാത്ത സീറ്റുകളിലാണ് സൗജന്യയാത്രക്കാർ യാത്രചെയ്തതെന്നു കണക്കാക്കിയാലും ഈ തുക സർക്കാർ നൽകേണ്ടതില്ല. 2 ലക്ഷം സൗജന്യ പാസുകളിലായി പ്രതിവർഷം 444 കോടി നഷ്ടമുണ്ടെന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ഗടഞഠഇ അക്കൗണ്ടന്റ് ജനറലിനു നൽകിയ കണക്കുകൾപ്രകാരം 53948 പാസുകൾ മാത്രമാണുള്ളത്. പ്രതിവർഷം നഷ്ടം 161 കോടിയും. ഈ കണക്കുപ്രകാരം ഒരു ബധിരൻ ഒരുദിവസം 298 രൂപയ്ക്കു 497 കി.മീ. ഒരു കെഎസ്ആർടിസിബസിൽ യാത്രചെയ്യുന്നു. ബുദ്ധിമാന്ദ്യക്കാരൻ ഒരു ദിവസം 200 കി.മീ. യാത്രചെയ്യുന്നു. അവിശ്വസനീയമാണീ കണക്കുകൾ.
ഇതിലും വിചിത്രമാണ് നമ്മുടെ മുൻജനപ്രതിനിധിയുടെ കാര്യം. കെഎസ്ആർടിസി കണക്കനുസരിച്ച് ഒരു മുൻ എംഎൽഎ.യോ എംപി.യോ ഒരു ദിവസം 1080 രൂപയുടെ സൗജന്യയാത്ര ചെയ്യുന്നു. കി.മീ.ന് 70പൈസ നിരക്കിൽ ഒരു ദിവസം ഈ മുൻ ജനപ്രതിനിധികൾ 1543 കി.മീ. യാത്രചെയ്യുന്നു. അക്കൗണ്ടന്റ് ജനറലിന്റെകണക്കുകൾ പ്രകാരം കെഎസ്ആർടിസി ലെ സൗജന്യയാത്രക്കാർ ഫ്രീപാസുകൾ താഴെ കൊടുത്തിരിക്കുന്നവയാണ്. (തുടരും)
വിവരങ്ങൾക്ക് കടപ്പാട്: സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ (കൊച്ചി)
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- സ്വിഫ്റ്റ് ബസ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യാജ പ്രചാരണം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്