300 മൂർത്തികളുടെ ശക്തിയുള്ള 'ഗുരു' ജീവിച്ചിരുന്നാൽ മന്ത്രവാദം ഏൽക്കില്ലെന്ന് ഉപദേശിച്ചു; കൊലപാതകത്തിന് ഉത്തമ സമയം കുറിച്ചു നൽകി ശിഷ്യനെ അനുഗ്രഹിച്ചു; പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയതും ജ്യോതിഷി; കമ്പകക്കാനത്തെ കൊലയിലെ മുഖ്യ ഗൂഢാലോചനകനെ വെറുതെ വിടാൻ പൊലീസിൽ സമ്മർദ്ദം; ഏഷ്യാനെറ്റിലേയും ഫ്ളവേഴ്സിലേയും സീരിയൽ നടി കുടുങ്ങിയ കള്ളനോട്ട് കേസിലെ സൂത്രധാരന് വീണ്ടും രക്ഷാ കവചമൊരുക്കാൻ ഉന്നതർ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണനെയും ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ ഗൂഡാലോചകനായ ജ്യോതിഷിയെ പൊലീസ് വെറുതെ വിടും. വിവിഐപികളുടെ ഇഷ്ടക്കാരനായ ജ്യോതിഷിയെ കേസിൽ പ്രതിചേർക്കാതിരിക്കാൻ ഇടപെടലുകൾ സജീവമായിരുന്നു. സീരിയിൽ നടിയും അമ്മയും കുടുങ്ങിയ കള്ളനോട്ട് കേസിലും ഇതേ സ്വാമിയെന്ന് അറിയപ്പെടുന്ന ജ്യോതിഷി ഉൾപ്പെട്ടിരുന്നു. എന്നാൽ കള്ളനോട്ട് അടിക്കാൻ സീരിയൽ നടിക്കും അമ്മയ്ക്കും മാനസിക പിന്തുണ നൽകിയ സ്വാമിയെ ഒഴിവാക്കി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരേയും കുറ്റവാളിയാക്കില്ലെന്ന നിലപാടാണ് പൊലീസ് അന്ന് സ്വീകിരച്ചത്. കമ്പകക്കാനം കൊലയിലും ഇതേ ജ്യോതിഷിയെ പൊലീസ് രക്ഷിച്ചെടുക്കും.
ഒന്നാം പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോൾ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്നാണ് അനീഷിന്റെ മൊഴി. കൃഷ്ണന്റെ ശിഷ്യത്വം ഉപേക്ഷിച്ച അനീഷ് ആറ് മാസത്തോളം ജ്യോത്സ്യനൊപ്പം മന്ത്രവിധികൾ അഭ്യസിച്ചിരുന്നു. അനീഷിന്റെ മന്ത്രവാദം ഫലിക്കാത്തത് കൃഷ്ണൻ ജീവിച്ചിരിക്കുന്നതിനാലാണെന്നും 300 മൂർത്തികളുടെ ശക്തി കൃഷ്ണനുണ്ടെന്നും അനീഷിനെ ജ്യോത്സ്യൻ വിശ്വസിപ്പിച്ചു. ഇതായിരുന്നു കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അടിമാലി സ്വദേശി ജ്യോത്സ്യനെതിരെ അന്വേഷണ സംഘം തിരിയുകയും ചെയ്തു. ഇതിനിടെ ക്വട്ടേഷൻ കൊലപാതകത്തിന്റെ സാധ്യതളും എത്തി. എന്നാൽ പെട്ടെന്ന് ഈ വഴിക്കുള്ള അന്വേഷണം നിലച്ചു.
ജ്യോത്സ്യനെയും അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് അന്വേഷിക്കുകയാണ്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും രക്ഷപ്പെടാൻ അനുവദിച്ചതെന്നാണ് സൂചന. കൊലപാതകം നടത്താൻ അനീഷിനെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് ജ്യോതിഷനെതിരെ ചുമത്തുന്നതിനെ കുറിച്ച് പൊലീസ് തീരുമാനിച്ചത്. ഇതിനിടെയിൽ ഉന്നത ഇടപെടലുകളെത്തി. അനീഷിനെ കൃഷ്ണനു പരിചയപ്പെടുത്തിയ അടിമാലി സ്വദേശി കൃഷ്ണകുമാറും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. രണ്ടാംപ്രതി ലിബീഷ് ബാബു, കവർച്ചാസ്വർണം പണയംവയ്ക്കാൻ സഹായിച്ച സുനീഷ്, പ്രതികൾക്കു കൈയുറയും മറ്റും വാങ്ങിനൽകിയ ശ്യാം പ്രസാദ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള സമയം കുറിക്കുന്നതിന് അടിമാലിയിൽ എത്തി ഒരു ജ്യോതിഷിയെ കണ്ടിരുന്നതായി ചോദ്യം ചെയ്യലിൽ മുഖ്യപ്രതി അനീഷ് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് താൻ കുറിച്ച് നൽകിയ സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ജ്യോതിഷി അനീഷിനോട് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ കോഴിക്കുരുതി നടത്തിയെന്നും ഈ ജ്യോതിഷി ഇതിൽ പങ്കെടുത്തതായും അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ക്വട്ടേഷനെന്ന് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ ലിബീഷിന്റെ സുഹൃത്തുക്കളാണ് സനീഷും ശ്യമ പ്രസാദും. കൊലപാതകത്തിനുശേഷം ഇയാൾ പ്രതികളുമായി ചേർന്നു മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. കൃഷ്ണന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണം പണയം വച്ചതു സനീഷാണ്. ഇതിനായി ഇരുപതിനായിരം രൂപ പ്രതിഫലവും വാങ്ങി. അനീഷിന് കൃഷ്ണനോടുണ്ടായിരുന്ന പകയ്ക്കുപുറമേ മറ്റാരുടേയൊ പ്രേരണയും കൂട്ടക്കൊലപാതകത്തിനു പിന്നിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യംചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. അനീഷിന്റെ സുഹൃത്തും അടിമാലി സ്വദേശിയുമായ കൃഷ്ണകുമാറിന്, കൊല്ലപ്പെട്ട കൃഷ്ണനോടു പകയുണ്ടായിരുന്നു. കൃഷ്ണന്റെയടുക്കൽ പതിവായി പൂജകൾ നടത്താറുണ്ടായിരുന്ന ഇയാൾക്ക് ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനുശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതികളോടൊപ്പം കോഴിവെട്ടുപൂജയും ഇയാൾ നടത്തി. ഇതിൽ ജ്യോതിഷിയും പങ്കെടുത്തിരുന്നു.
കൊലയിൽ ക്വട്ടേഷനുണ്ടെന്നും കൂടെ ചെല്ലാനും സുഹൃത്തായ രണ്ടാം പ്രതി ലിബീഷ് പറഞ്ഞതായാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്. നൂറ്റിയിരുപത് കിലോ വരെ ഭാരമുണ്ടായിരുന്ന മൃതദേഹങ്ങൾ രണ്ടുപേർ ചേർന്ന് വലിച്ചിഴക്കാതെ എടുത്തുകൊണ്ട് പോയെന്ന പ്രതികളുടെ മൊഴിയും പൂർണ്ണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. കൃഷ്ണകുമാറിന്റെയോ അതുപോലെ നഷ്ടം സംഭവിച്ച തമിഴ്നാട് സ്വദേശികളുടെയോ മറ്റോ ക്വട്ടേഷനാകാം കൂട്ടക്കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃഷ്ണകുമാറിനെയും കൊലപാതകത്തിന് സമയം കുറിച്ച ജ്യോതിഷിയേയും പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. എന്നാൽ ഉന്നതരുടെ ഇടപെടൽ മൂലം ജ്യോതിഷിയെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ജ്യോതിഷിക്കുണ്ടെന്നാണ് സൂചന.
മന്ത്രശക്തി സ്വായത്തമാക്കുന്നതിനും താളിയോലകളും സ്വർണവും പണവും കവരുന്നതിനുമാണു വണ്ണപ്പുറം കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതെന്നു പൊലീസ് ആദ്യം പറയുന്നു. കൊലയാളി സംഘത്തിൽ രണ്ടു പേർ മാത്രമാണുണ്ടായിരുന്നതെന്നും മന്ത്രവാദ ക്രിയകളിൽ കൃഷ്ണന്റെ അടുത്ത ശിഷ്യനായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷാണു കൊലയ്ക്കു നേതൃത്വം നൽകിയതെന്നും പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഇതിലേക്ക് തന്നെ അന്വേഷണം എത്തിക്കാനാണ് നീക്കം. ഇതിലൂടെ ജ്യോതിഷിയെ രക്ഷിച്ചെടുക്കും. കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെയാണു രണ്ടാഴ്ച മുമ്പാണ് കൊല്ലപ്പെട്ട നിലയിൽ വീടിനു പിന്നിലെ ചാണകക്കുഴിയിൽ കണ്ടെത്തിയത്. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു.
3500 രൂപയും 20 പവന്റെ സ്വർണവുമാണു പ്രതികൾ കവർന്നത്. ഞായറാഴ്ചയാണു കൊല നടത്തിയതെന്നും പിറ്റേന്നാണു മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും തെളിഞ്ഞു. ഞായറാഴ്ച രാത്രി 12ന് ആണു ഷോക്ക് അബ്സോർബർ പൈപ്പു കൊണ്ടു തലയ്ക്കടിച്ചും കുത്തിയും കൊല നടത്തിയത്. തുടർന്നു മൃതദേഹങ്ങൾ വീടിനുള്ളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ സമയം കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പിറ്റേന്നു രാത്രി എത്തിയപ്പോൾ ഇരുവർക്കും ജീവനുണ്ടെന്നു കണ്ടതിനെത്തുടർന്നു ചുറ്റികയും കത്തിയും തൂമ്പയും ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ച ശേഷം കൃഷ്ണനെയും അർജുനെയും കുഴിയിൽ വച്ചപ്പോൾ ജീവനുണ്ടായിരുന്നുവെന്നും തൂമ്പാക്കൈ കൊണ്ട് അനീഷ് ഇവരെ വീണ്ടും തലയ്ക്കടിച്ചതായും ലിബീഷ് മൊഴി നൽകി. കൊല നടന്ന വീട്ടിൽനിന്ന് 20 വിരലടയാളങ്ങൾ ലഭിച്ചിരുന്നു.
ഇതിൽ ആറു വിരലടയാളങ്ങളാണു നിർണായകമായത്. നെടുങ്കണ്ടം, തിരുവനന്തപുരം സ്വദേശികളെ ചോദ്യം ചെയ്തതിൽനിന്നു വിലപ്പെട്ട വിവരം പൊലീസിനു ലഭിച്ചു. കേസിലെ പ്രതികളായ ലിബീഷും അനീഷും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. വീടിനോടു ചേർന്നു ബൈക്ക് റിപ്പയറിങ് സ്ഥാപനം നടത്തുകയാണു ലിബീഷ്. അണക്കരയിൽ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായ കേസിലും ഈ ജ്യോതിഷി സംശയ നിഴലിലായിരുന്നു. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി അണക്കരയിൽ നിന്ന് നിന്ന് കള്ളനോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിലായിരുന്നു അറസ്റ്റ്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജ്യോതിഷനാണ് ഇവരെ കള്ളനോട്ട് സംഘവുമായി അടുപ്പിച്ചതെന്ന് വ്യക്തമായിരുന്നു. ഇവരുടെ വീട്ടിലും കമ്പകക്കാനത്തുകൊല്ലപ്പെട്ട കൃഷ്ണനും ആഭിചാര പൂജകൾക്ക് എത്തിയിരുന്നു. ഇതിന് പിന്നിലും ജ്യോതിഷന്റെ ഇടപെടലായിരുന്നു. പക്ഷേ കള്ളനോട്ട് കേസിൽ ജ്യോതിഷനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതുപോലുമില്ല. ഉന്നത ബന്ധങ്ങളായിരുന്നു ഇതിന് കാരണം. കമ്പകക്കാനത്തെ കേസിലും ഇത് തന്നെ സംഭവിക്കുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്