പത്തുവയസുകാരിയെ മുത്തശ്ശൻ പീഡനത്തിന് ഇരയാക്കിയത് ഒരു വർഷം; മകൾ പലവട്ടം പീഡനക്കാര്യം പറഞ്ഞിട്ടും അമ്മ ശ്രമിച്ചത് ആരെയും അറിയിക്കാതെ മൂടിവയ്ക്കാൻ; എല്ലാം മടുത്ത് മകൾ ജീവനൊടുക്കിയപ്പോഴും ഭർത്താവിനെ കുറ്റക്കാരനാക്കാൻ ശ്രമം; ഒടുവിൽ മുത്തശ്ശൻ കുടുങ്ങിയത് മുത്തശ്ശി എല്ലാം തുറന്നുപറഞ്ഞപ്പോൾ; മൂടിവയ്ക്കാൻ തന്ത്രങ്ങൾ ഏറെ പയറ്റിയിട്ടും കുണ്ടറ പീഡനക്കേസിൽ ചുരുളഴിഞ്ഞത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
കൊല്ലം: റോബിൻ എന്ന വെള്ളയടിച്ച കുഴിമാടത്തിന്റെ പീഡനക്കഥകൾക്കു പിന്നാലെ കേരളം ഞെട്ടലോടെ കേട്ട സംഭവങ്ങളാണ് വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണവും വയനാട്ടിലെ യെത്തീംഖാനയിലെ ഏതാനും പെൺകുട്ടികൾ സമീപവാസികളുടെ പീഡനത്തിനിരയായ വാർത്തയും. ഇതിനു പിന്നാലെയാണ് കൊല്ലം കുണ്ടറയിലെ പത്തുവയസുകാരിയുടെ ആത്മഹത്യയും കേരള സമൂഹം ശ്രദ്ധിക്കുന്നത്. രണ്ടു മാസം മുമ്പു നടന്ന ദുരൂഹ മരണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയതിനെത്തുടർന്നാണ് കേസിൽ പുനരന്വേഷണം നടക്കുന്നത്. തുടർന്ന് സമൂഹം ശ്രവിച്ചത് തീർത്തും ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.
പെൺകുട്ടിയുടെ സ്വന്തം മുത്തശ്ശൻ വിക്ടർ തന്നെയാണ് പീഡനം നടത്തിയിരുന്നതെന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന വാർത്ത. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വർഷത്തോളം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് നല്കുന്ന വിവരം. കുറ്റം സമ്മതിച്ച പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.
കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടർ. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരാണ്. കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തിന്റെ സങ്കീർണതകളെപ്പറ്റി ബോധവാനായിരുന്നു. അറസ്റ്റിലായാലും കേസ് തെളിയിക്കാനാവില്ലെന്ന് ഇയാൾ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചതായാണ് റിപ്പോർട്ട്. ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാൾ പുരുഷ9മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിനും പ്രതി വിക്ടറിനെതിരെ അന്വേഷണ സംഘം കേസെടുത്തിരിക്കുകയാണ്.
ഏറെ പ്രമാദമായ കേസിൽ പെൺകുട്ടിയുടെ മുത്തശ്ശൻ അറസ്റ്റിലായതിനൊപ്പം പെൺകുട്ടിയുടെ അമ്മയുടെ ഭാഗത്തുനിന്ന് കുറ്റകൃത്യം ഒളിപ്പിച്ചുവയ്ക്കാൻ ഉണ്ടായ ശ്രമങ്ങളും പുറത്താകുകയാണ്. മരിച്ച പെൺകുട്ടിയുടെ മൂത്തചേച്ചിയും മുത്തശ്ശിയും നല്കിയ മൊഴികളാണ് പ്രതിയാരെന്ന തിരിച്ചറിവിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. സ്വന്തം മകൾ പലകുറി പീഡനത്തിന് ഇരയായ വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. തന്നെ മുത്തശ്ശൻ ലൈംഗികമായി ദുരുപയോഗിക്കുന്നതിനെക്കുറിച്ച് പലവട്ടം പെൺകുട്ടി അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പുറത്തറിയിക്കരുതെന്ന് മകളോട് ആവശ്യപ്പെട്ട് സംഭവം മൂടിവയ്ക്കാനായിരുന്നു അമ്മയുടെ ശ്രമം. പത്തു വയസു മാത്രം പ്രായമുള്ള സ്വന്തം മകളുടെ മനോനില മനസ്സിലാക്കാൻ പോലും ഈ അമ്മ ശ്രമം നടത്തിയിട്ടില്ലെന്നു വ്യക്തം. തന്നെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് മുത്തശ്ശിയോടും പെൺകുട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. സംഭവം പുറത്തുപറയരുതെന്നു മുത്തശ്ശനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു
നാലു ദിവസമായി ഏതാനും പേരെ ചോദ്യം ചെയ്തതിൽനിന്നും പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ മുത്തശ്ശൻ തന്നെയാണ് പീഡിപ്പിച്ചിരുന്നതെന്ന് ഉറപ്പാക്കുന്നതിന് വിശ്വാസയോഗ്യമായ മൊഴി മുത്തശ്ശിയിൽനിന്നും പെൺകുട്ടിയുടെ ചേച്ചിയിൽനിന്നുമാണ് പൊലീസിനു ലഭിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുത്തശ്ശിയെ ചോദ്യം ചെയ്തപ്പോഴാണ് മുത്തശ്ശന്റെ പീഡനവിവരങ്ങൾക്ക് ആധികാരികത ഉണ്ടായത്. പെൺകുട്ടിയുടെ ചേച്ചിയും മുത്തശ്ശനെതിരേ മൊഴി നല്കി.
മരണം നടന്ന ഫെബ്രുവരി 15ന് പെൺകുട്ടിയെ മുത്തശ്ശൻ കഠിനമായി ശകാരിച്ചിരുന്നുവെന്നുള്ള മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മതന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരു തുള്ളി വെള്ളം നിനക്കു തരില്ലെന്ന് പെൺകുട്ടിയോട് മുത്തശ്ശൻ പറഞ്ഞതായാണു മൊഴി. ഈ സംഭവം നടന്നു മണിക്കൂറുകൾക്കകമാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനോടു സഹകരിക്കുന്ന സമീപനമായിരുന്നില്ല പെൺകുട്ടിയുടെ അമ്മയുടെയും അവരുടെ വീട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അന്വേഷണ സംഘത്തിന്റെ കൗൺസിലിങ്ങിലാണ് അമ്മയുടെയും ചേച്ചിയുടെയും മനോഭാവത്തിൽ മാറ്റമുണ്ടായത്. ഒരു മകൾ നഷ്ടപ്പെട്ടു, ഇനിയുള്ള മകളെക്കൂടി നഷ്ടപ്പെടാൻ ഇടയാക്കരുതെന്നതും സഹകരിക്കണമെന്നുമുള്ള അന്വേഷ സംഘത്തിന്റെ അഭ്യർത്ഥനയാണു ഫലം കണ്ടത്. പീഡനവിവരം മൂടിവയ്ക്കാൻ ശ്രമിച്ച അമ്മയ്ക്കെതിരേയും അന്വേഷണ സംഘം കേസെടുക്കുമെന്നാണ് സൂചന.
മരിച്ച പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കായിരുന്നുവെന്നാണ് അയൽക്കാർ നല്കുന്ന വിവരം. വീട് ഉണർന്നെണീൽക്കുന്നതു തന്നെ വഴക്കു കൂടാനാണോയെന്ന് നാട്ടുകാർ ചോദിച്ചിരുന്നു. പലപ്പോഴും ഉച്ചത്തിലുള്ള വാക്വാദങ്ങളും തെറിവിളികളും ഉയർന്നിരുന്നു. പെൺകുട്ടി സ്കൂളിൽ പോകവേ മുഖത്തു കണ്ടിരുന്ന ദുഃഖഭാവം വീട്ടിലെ വഴക്കിന്റെ ഭാഗമാണെന്നാണു നാട്ടുകാർ വിചാരിച്ചിരുന്നത്.
കലഹത്തിന്റെ ഭാഗമായിട്ടാണ് പെൺകുട്ടിയുടെ അമ്മ ഭർത്താവിനെതിരേ കേസ് കൊടുക്കുന്നതും. സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഭാര്യയും വീട്ടുകാരും ചേർന്നു കേസ് കൊടുത്തത്. കേസ് കോടതിയിലെത്തിയതോടെ പിതാവ് ഭാര്യയെയും കുട്ടികളെയും കാണരുതെന്ന് ഇടക്കാല വിധി വന്നു. എന്നാൽ തീരുമാനത്തെ വകവയ്ക്കാതെ ഇദ്ദേഹം ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു.
പെൺകുട്ടി മരിച്ച സംഭവത്തിലും പിതാവിനെ കുറ്റക്കാരനാക്കാനുള്ള ശ്രമമായിരുന്നു അമ്മയുടെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കുട്ടിയുടെ മാതാവും ബന്ധുക്കളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് പിതാവിനെ അമ്മയുടെ ബന്ധുക്കൾ ആക്രമിക്കുക പോലും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ജനല തകർക്കുകയും ചെയ്തു. മകളെ പീഡിപ്പിച്ചവനെന്ന ദുഷ്പേരുമായി നടന്ന ജോസ് ഇതിനിടെയാണ് ആ സത്യം അറിയുന്നത്. ആത്മഹത്യ ചെയ്തെന്ന് പൊലീസ് പറയുന്ന തന്റെ മകൾ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നു. അതോടെ ആ പിതാവ് നീതിക്കായുള്ള പോരാട്ടം തുടങ്ങി. ആദ്യം കൊല്ലത്തെ മാധ്യമപ്രവർത്തകരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതും വിക്ടറിനെ അറസ്റ്റ് ചെയ്യുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍