Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം പൊക്കിയത് തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൾ നീതുവിനേയും ഭർത്താവ് ജയചന്ദ്രനേയും; ഇവരെ ചോദ്യം ചെയ്തപ്പോൾ വിശ്വനാഥന്റേയും രമണിയുടേയും ഒളിത്താവളം അറിഞ്ഞു; രണ്ടായിരത്തോളം പേരുടെ ജീവിത സമ്പാദ്യം അടിച്ചു മാറ്റി മുങ്ങിയ കോട്ടയത്തെ കുന്നത്തുകളത്തിൽ ജൂവലറി ഉടമകളുടെ അറസ്റ്റ് മുങ്ങി ഒരു മാസം തികയും മുമ്പേ; ജീവിതം വഴിമുട്ടിയവർക്ക് നേരിയ പ്രതീക്ഷ

ആദ്യം പൊക്കിയത് തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൾ നീതുവിനേയും ഭർത്താവ് ജയചന്ദ്രനേയും; ഇവരെ ചോദ്യം ചെയ്തപ്പോൾ വിശ്വനാഥന്റേയും രമണിയുടേയും ഒളിത്താവളം അറിഞ്ഞു; രണ്ടായിരത്തോളം പേരുടെ ജീവിത സമ്പാദ്യം അടിച്ചു മാറ്റി മുങ്ങിയ കോട്ടയത്തെ കുന്നത്തുകളത്തിൽ ജൂവലറി ഉടമകളുടെ അറസ്റ്റ് മുങ്ങി ഒരു മാസം തികയും മുമ്പേ; ജീവിതം വഴിമുട്ടിയവർക്ക് നേരിയ പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുന്നത്തുകളത്തിൽ പണമിടപാടു സ്ഥാപനങ്ങളുടെയും ജൂവലറികളുടെയും ഉടമ കെ.വി.വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുമ്പോൾ പ്രതീക്ഷയിലാകുന്നത് ആയിരങ്ങളാണ്. ന്മ നിക്ഷേപകരെ വഞ്ചിച്ചു മുങ്ങിയ കേസിൽ പടിയിലായ മുതലാളിമാരിൽ നിന്ന് നഷ്ടപ്പെട്ട പണം പൊലീസ് വാങ്ങി നൽകുമെന്നാണ് പണം നഷ്ടമായവരുടെ പ്രതീക്ഷ. ജൂൺ 18നു പാപ്പർ ഹർജി ഫയൽ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. ബിനാമി പേരിലേക്ക് മാറ്റിയ സ്വത്തുകൾ കണ്ടെത്താൻ പൊലീസിന് അറസ്റ്റിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന വിശ്വനാഥന്റെ മറ്റൊരു മകൾ ജിത്തു, മരുമകൻ ഡോ.സുനിൽ ബാബു എന്നിവർക്കായി തിരച്ചിൽ പൊലീസ് തുടരുകയാണ്.

150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ രണ്ടായിരത്തിലധികം പേർ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തൽ. ഇവരിൽ പലരും ഇപ്പോഴും പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വനാഥനും കുടുംബവും തട്ടിച്ചെടുത്തത് 200 കോടി കവിയുമെന്നാണ് വിലയിരുത്തൽ. ഈ പണമെല്ലാം ബിനാമി പേരിൽ ഇവർ നിക്ഷേപിച്ച ശേഷമാണ് സ്ഥാപനം പൊളിഞ്ഞെന്ന് പ്രേരിപ്പിച്ചതെന്നാണ് നിക്ഷേപകരുടെ പക്ഷം. അതുകൊണ്ട് തന്നെ ഇവരുടെ അറസ്റ്റ് നിർണ്ണായകമാണ്. വേണ്ട വിധം ചോദ്യം ചെയ്താൽ പണം എങ്ങോട്ട് മാറ്റിയെന്ന് മനസ്സിലാക്കാനാകുമെന്ന് നിക്ഷേപകർ പറയുന്നു.

തൃശൂരിലെ ഒളിത്താവളത്തിൽ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഒളിത്താവളത്തിൽ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവർ ഇതോടെ നെട്ടോട്ടമായി. സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭവും തുടങ്ങി. നാളെ ഹൈക്കോടതി ആറുപേരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇവർ തൃശൂരിലും പരിസരത്തുമുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ ഏതാനും ദിവസമായി താമസിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിട്ടിക്കമ്പനിപൊട്ടി പാപ്പർ ഹർജി നൽകിയ കുന്നത്തുകളത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് സബ് കോടതി റീസീവറെ നിയമിച്ചിട്ടുണ്ട്.

ചിട്ടികമ്പനി പൊട്ടിയതിനു പിന്നാലെ ഒളിവിൽപോയ കമ്പനി ഉടമ കെ.വി. വിശ്വനാഥ(68)നെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചിരിക്കുകയാണ്. കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചതിനു പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇതു വരെ മാത്രം 22 കോടി രൂപയുടെ ബാധ്യത ചിട്ടി ഉടമയ്ക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അതിനിടെ വിശ്വനാഥനേയും കുടുംബത്തേയും കോട്ടയത്തെ ഉന്നത രാഷ്ട്രീയക്കാർ സംരക്ഷിക്കുന്നതായി ആരോപണമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലും സജീവമാണ്. കുന്നത്തുകളത്തിൽ ജൂവലറിയുടെ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകൾ അടച്ചിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ജൂവലറിയുടെ തിരുവല്ല ഷോറൂം നാളുകൾക്കു മുമ്പേ അടച്ചുപൂട്ടിയിരുന്നു. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാർത്ത പരന്നതോടെ കുന്നത്തുകളത്തിൽ ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നിൽ ഇടപാടുകാരായ നിരവധി പേർ തടിച്ചുകൂടി.

കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരിൽനിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം നിയമ നടപടിയിലേക്ക് നീങ്ങിയത്. സെൻട്രൽ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭർത്താവും പാപ്പർ ഹർജി സമർപ്പിച്ചതായും അറിയാൻ സാധിച്ചത്. നൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വൻകിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ ജൂവലറി. നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ തന്നെ ഇവർക്കു കോടികൾ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവർത്തിക്കുന്നതും. സ്വർണ്ണക്കടകൂടാതെ കുന്നത്തുകളത്തിൽ ഫിനാൻസും, ചിട്ടിഫണ്ടും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം സെൻട്രൽ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവർക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കർ ജംഗ്ഷനിലെ സി.എസ്‌ഐ ബിൽഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവർക്കു ഓഫിസുകൾ നിലവിലുണ്ട്.

കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകൾ. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകൾ നടക്കുന്നുണ്ട്. ജില്ലയിലെ വൻകിടക്കാൻ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP