Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൗഫലിനെയും സിദ്ദിഖിനെയും മർദിച്ച് ജീവച്ഛവമാക്കിയശേഷം ഇവരുടെ ഉടുമുണ്ടഴിച്ച് കെട്ടി വലിച്ചിഴച്ച് കൊണ്ടിട്ടത് സ്വന്തം വീട്ടിനു മുന്നിൽ; വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത മാർഷൽ ശ്രമിച്ചത് യുവാക്കൾ സ്വന്തം വീട് ആക്രമിച്ച് എന്നു വരുത്തി തീർക്കാൻ; തടിച്ചു കൂടിയ നാട്ടുകാരെ മാർഷൽ കത്തികാട്ടി വിരട്ടി; വാർഡ് മെമ്പറും പൊലീസും എത്തിയപ്പോൾ യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ സമ്മതിച്ചു; കുന്നിക്കോട് ഗുണ്ടാ ആക്രമണം നടത്തിയ മാർഷൽ സ്ഥിരം ക്രിമിനലെന്നു പൊലീസ്

നൗഫലിനെയും സിദ്ദിഖിനെയും മർദിച്ച് ജീവച്ഛവമാക്കിയശേഷം ഇവരുടെ ഉടുമുണ്ടഴിച്ച് കെട്ടി വലിച്ചിഴച്ച് കൊണ്ടിട്ടത് സ്വന്തം വീട്ടിനു മുന്നിൽ; വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത മാർഷൽ ശ്രമിച്ചത് യുവാക്കൾ സ്വന്തം വീട് ആക്രമിച്ച് എന്നു വരുത്തി തീർക്കാൻ; തടിച്ചു കൂടിയ നാട്ടുകാരെ മാർഷൽ കത്തികാട്ടി വിരട്ടി; വാർഡ് മെമ്പറും പൊലീസും എത്തിയപ്പോൾ യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ സമ്മതിച്ചു; കുന്നിക്കോട് ഗുണ്ടാ ആക്രമണം നടത്തിയ മാർഷൽ സ്ഥിരം ക്രിമിനലെന്നു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് കുന്നിക്കോട് വീട്ടിനു മുന്നിൽ നിന്ന നൗഫൽ, സിദ്ദിഖ് എന്നീ യുവാക്കളെ മർദ്ദിച്ച് മൃതപ്രായരാക്കിയ മാർഷൽ ക്രിമിനലും അക്രമകാരിയും വിവിധ കേസുകളിലെ പ്രതിയും. മദ്യപിച്ചാൽ തീർത്തും അക്രമകാരിയായ മനുഷ്യൻ എന്നാണ് കുന്നിക്കോട് പൊലീസ് മാർഷലിനെ വിശേഷിപ്പിക്കുന്നത്. വിശേഷണം ശരിവയ്ക്കും വിധമാണ് മാർഷൽ യുവാക്കളുടെ നേരെ ആക്രമണം അഴിച്ചു വിട്ടത്. ഇന്നലെ വൈകീട്ട് നാലരയോടെ യുവാക്കളുടെ വീട്ടിനു മുന്നിൽ മാർഷൽ എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാക്കൾ മദ്യപിച്ച് ഇരിക്കുകയാണ് എന്ന് ബഹളത്തിന്നിടെ മാർഷൽ മനസിലാക്കി. പഴയ കണക്കു തീർക്കാൻ ഇതുതന്നെ അവസരം എന്ന് മനസിലാക്കിയാണ് ക്രൂരമർദ്ദനം അഴിച്ചുവിട്ടത്. മാർഷലിനു ഒപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഇയാളും മാർഷലും കൂടി ചേർന്നാണ് യുവാക്കളെ ക്രൂരമായി കയ്യേറ്റം ചെയ്തത്. മാർഷലിനെ കിട്ടിയെങ്കിലും മറ്റേ പ്രതിയെ കിട്ടിയിട്ടില്ല. ഇയാളെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് മാർഷൽ യുവാക്കളുടെ വീടിനു പുറകിലുള്ള വീട്ടിൽ താമസത്തിനു എത്തുന്നത്. മാർഷൽ കുന്നിക്കോട് ജീപ്പ് ഡ്രൈവർ ആണ്. യുവാക്കളുടെ വീടിനു മുന്നിലൂടെയാണ് മാർഷലിനു ജീപ്പുമായി പോകേണ്ടത്. ഇപ്പോൾ മർദ്ദനമേറ്റ നൗഫലിന് ഓട്ടോയുണ്ട്. ഈ ഓട്ടോ നൗഫൽ മാർഷലിനു ജീപ്പുമായി പോകേണ്ട വഴിയരികിലാണ് നിർത്തിയിട്ടുന്നത്. ഇത് മാർഷലിന്റെ ജീപ്പുമായുള്ള വരവിനു തടസമായി. മാസങ്ങൾക്ക് മുൻപ് ഇവർ തമ്മിൽ ആദ്യം ഇടഞ്ഞപ്പോൾ ഈ സംഘർഷത്തിൽ മാർഷലിനു നല്ലവണം പരുക്കേറ്റിരുന്നു. ഈ മർദ്ദനത്തിന്റെ പകവെച്ചു നിന്ന മാർഷലിനു കൈവന്ന മികച്ച അവസരമായിരുന്നു ഇന്നലെ വൈകീട്ട് ലഭിച്ചത്.

സിദ്ദിഖും നൗഫലും മദ്യപിച്ച് നിൽക്കുകയാണ് എന്ന് കൂടി മനസിലാക്കിയാണ് മാർഷൽ മർദ്ദനം അഴിച്ചു വിട്ടത്. മാർഷലിനു ഒപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. അതിക്രൂരമായ മർദ്ദനമാണ് സിദ്ദിഖും നൗഫലിനും നേരിടേണ്ടി വന്നത്. ഇരുവരുടെയും ദേഹാസകലം ഇടി കൊണ്ട നിലയിലാണ്. സിദ്ദിഖിന്റെ കൈപ്പത്തി മർദ്ദനത്തിൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലുണ്ട്. മാർഷൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അക്രമത്തിനു ശേഷം മാർഷൽ ചെയ്ത കാര്യങ്ങൾ വിലയിരുത്തിയാണ് മാർഷൽ എന്ന അക്രമകാരിയിലെ ക്രിമിനലിനെ പൊലീസ് തിരിച്ചറിയുന്നത്.

മർദ്ദിച്ച് മൃത്ര പ്രായരാക്കിയശേഷം സിദ്ദിഖിനെയും നൗഫലിനെയും ഇവരുടെ ഉടുമുണ്ട് അഴിച്ച് മാർഷൽ കൂട്ടിക്കെട്ടി. 50 മീറ്ററോളം അകലെയുള്ള സ്വന്തം വീട്ടിലേക്ക് വഴിയിലൂടെ വലിച്ചിഴച്ച് എത്തിച്ചു. അതിനുശേഷം സ്വന്തം വീട്ടിലെ ജനലുകളും വാതിലുകളും അടിച്ചു പൊട്ടിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. സംഭവമറിഞ്ഞു കുന്നിക്കോട് വാർഡ് മെമ്പറും പൊലീസും എത്തിയാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായാണ് യുവാക്കൾ ഇപ്പോൾ. മാർഷൽ നടത്തിയ ഗുണ്ടാ ആക്രമണത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് കുന്നിക്കോട് സിഐ സുജിത്ത് ടി.എസ്. മറുനാടൻ മലയാളിയോട് പറഞ്ഞു. മാർഷൽ ആക്രമകാരിയും ക്രിമിനലുമാണ്. കുന്നിക്കോട് മാർഷലിന്റെ പേരിൽ കേസ് ഇല്ലെങ്കിലും പത്തനാപുരം പൊലീസ് സ്റ്റേഷനിൽ കേസ് ഉണ്ടെന്നു സിഐപറഞ്ഞു. മാർഷലിന്റെ പേരിൽ വേറെ ഏതൊക്കെ സ്റ്റേഷനുകളിൽ കേസ് ഉണ്ടെന്നും പരിശോധിക്കുമെന്നും പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്നും സിഐ സുജിത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP