Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാമ്പത്യ ബന്ധത്തിൽ രതി വൈകൃതം കടുത്തതോടെ ഭാര്യ ഉപേക്ഷിച്ച് പോയി; സ്വകാര്യ ഭാഗങ്ങളിൽ തൊട്ടും തലോടിയും പല വട്ടം ആൺകുട്ടിയെ വരുതിയിലാക്കാൻ ശ്രമിച്ചു; അമ്മ പുറത്തേക്ക് പോയ തക്കം നോക്കി വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുറവൻ കോണത്തെ ഫ്ളാറ്റിൽ 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച റാഫി കടുത്ത ലൈംഗിക വൈകൃതത്തിനടിമ

ദാമ്പത്യ ബന്ധത്തിൽ രതി വൈകൃതം കടുത്തതോടെ ഭാര്യ ഉപേക്ഷിച്ച് പോയി; സ്വകാര്യ ഭാഗങ്ങളിൽ തൊട്ടും തലോടിയും പല വട്ടം ആൺകുട്ടിയെ വരുതിയിലാക്കാൻ ശ്രമിച്ചു; അമ്മ പുറത്തേക്ക് പോയ തക്കം നോക്കി വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുറവൻ കോണത്തെ ഫ്ളാറ്റിൽ 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച റാഫി കടുത്ത ലൈംഗിക വൈകൃതത്തിനടിമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറവൻ കോണത്തെ ഫ്ളാറ്റിൽ 16 വയസ്സുകാരനായ കോളേജ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കുണ്ടറ സ്വദേശി എസ്.എം റാഫി(43) കടുത്ത ലൈംഗിക വൈകൃതത്തിനുടമയെന്ന് നാട്ടുകാർ. പല വട്ടം നാട്ടിലെ ആൺകുട്ടികളെ ഇയാൾ വശത്താക്കാൻ ശ്രമിച്ചിരുന്നെന്നും അത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നതാും അവർ പറഞ്ഞു. കൂടാതെ ഇയാളുടെ ഭാര്യ മദ്യ പാനം മൂലവും കിടപ്പു മുറിയിലെ രതി വൈകൃതം മൂലവും ഉപേക്ഷിച്ചു കടന്നു പോയതാണെന്നും കുണ്ടറയിലെ നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ റാഫിയെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തത്. ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടടുത്തെ ഫ്ളാറ്റിൽ താമസിക്കുന്ന വിദ്യാർത്ഥിയെ ഇയാൾ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പികക്ുകയായിരുന്നു. വിദ്യാർത്ഥിയുടെ മാതാവ് പുറത്തേക്ക് പോയ തക്കം നോക്കിയാണ് ഇയാൾ പീഡനം നടത്തിയത്. മാതാവ് തിരികെ എത്തിയപ്പോൾ കോളേജിൽ പോകാതെ വിഷമിച്ചിരിക്കുന്നത് കണ്ട് ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തഖിഞ്ഞത്. ഇതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയതോടെ ഇയാൾ തിരുവനന്തപുരത്ത് നിന്നും മുങ്ങി. ഈ സമയം ഇയാളുടെ ബന്ധുക്കൾ മാതാവിനെ സ്വാധീനിച്ച് കേസ് പിൻവലിക്കാൻ ശ്രമം നടത്തി. എന്നാൽ അവർ ഇതിന് വഴങ്ങിയില്ല.

കാര്യങ്ങൾ പിടിവിട്ട് പോകുമെന്നറിഞ്ഞതോടെ ബന്ധുക്കൾ റാഫിയെ ശ്രീകാര്യം കരിയത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ പൊലീസ് ഇത് നാടകമാണെന്ന് മനസ്സിലായതോടെ ആശുപത്രി അധികൃതരോട് സംസാരിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പേരൂർക്കട എസ്.എച്ച്.ഒ സ്റ്റുവർട്ട് കീലർ, എസ്‌ഐ സുലൈമാൻ, വനിതാ സി.പി.ഒ രാജി, സി.പി.ഒമാരായ രാധാകൃഷ്ണൻ, അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിരവധി തവണ ഇയാൾ കുട്ടിയെ ശല്യം ചെയ്തിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ സ്പർശ്ശിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ചതായും വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയെ മെഡിക്കൽ പരിശോധനയ്ക്ക വിദേയമാക്കിയപ്പോൾ ക്രൂരമായ പീഡനം നടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഇതോടെയാണ് പൊലീസ് കേസെടുത്തത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ മാതാവിനെയും വിദ്യാർത്ഥിയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴി നൽകിയിട്ടുണ്ട്.

റാഫി കൊച്ചി പനങ്ങാട് കേരളാ യൂണിവേഴ്സിറ്റിയുടെ ഫിഷറീസ് ആൻഡ് ഓഷ്യാനിക് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. മദ്യത്തിനടിമയായ ഇയാളിൽ നിന്നും ഫ്ളാറ്റിലെ മറ്റു കുട്ടികൾക്കും പീഡനം നേരിട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇയാൾ പഠിപ്പിച്ചിട്ടുള്ള കുട്ടികളിൽ ആർക്കെങ്കിലും പീഡനം ഏറ്റിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP