Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടര വർഷമായി ഭർത്താവുമായി അകന്നു കഴിയുന്നതിനിടെ ബന്ധുവുമായി അടുപ്പത്തിലായി; അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ സ്ഥിരം സന്ദർശകനായി; ഗർഭിണിയാണെന്നറിഞ്ഞതോടെ വീട്ടിലേക്കുള്ള വരവ് നിന്നു; പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്നത് കാമുകൻ കൈവിട്ടതോടെ; ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ

രണ്ടര വർഷമായി ഭർത്താവുമായി അകന്നു കഴിയുന്നതിനിടെ ബന്ധുവുമായി അടുപ്പത്തിലായി; അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ സ്ഥിരം സന്ദർശകനായി; ഗർഭിണിയാണെന്നറിഞ്ഞതോടെ വീട്ടിലേക്കുള്ള വരവ് നിന്നു; പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്നത് കാമുകൻ കൈവിട്ടതോടെ; ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ

ആർ പീയൂഷ്

ബാലുശ്ശേരി: അവിഹിത ബന്ധത്തിൽ ഗർഭിണിയായപ്പോൾ കാമുകൻ കൈയൊഴിഞ്ഞതോടെയാണ് നവജാത ശിശുവിനെ പ്രസവം നടന്ന് മിനിട്ടുകൾക്കുള്ളിൽ മാതാവ് കൊന്നു കളഞ്ഞെതെന്ന് പൊലീസ്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ബാലുശ്ശേരി നിർമ്മലൂരിൽ നവജാത ശിശുവിനെ മാതാവ് കഴുത്തറത്തുകൊന്നത്. പ്രസവിച്ച വിവരം മറ്റാരും അറിയാതിരിക്കാനായിരുന്നു കൊലപാതകം എന്നാണ് അറിയാൻ കഴിഞ്ഞ വിവരം. സംഭവത്തിൽ മാതാവ് റിൻഷ(22)യെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവ ശേഷമുള്ള നിലക്കാത്ത രക്തസ്രാവത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പൊലീസ് അകമ്പടിയോടെ മാറ്റി.

ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിൻഷ. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യതകൾ മൂലം റിൻഷ വിവാഹശേഷം രണ്ടര വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കി വരികയായിരുന്നു ഇവർ. ഇതിനിടയിലാണ് ഇവരുടെ അകന്ന ബന്ധത്തിലുള്ള പ്രിയേഷ് എന്ന യുവാവുമായി അടുക്കുന്നത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ നിത്യ സന്ദർശ്ശകനായി മാറി. ഇതിനിടയിലാണ് റിൻഷ ഗർഭിണിയാകുന്നത്. ഗർഭിണിയായതോടെ പ്രിയേഷ് വീട്ടിലേക്ക് വരാതായി. താൻ ചതിയിൽപെട്ടു എന്നു മനസ്സിലായതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊന്നുകളയാൻ റിൻഷ തീരുമാനിച്ചത്.

ഇന്ന് പുലർച്ചെ 1.30 നാണ് പ്രസവം നടന്നത്. പ്രസവിച്ച ഉടൻ തന്നെ ബ്ലെയ്ഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ മുറിവുണ്ടാക്കി കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നൽകിയ പ്രാഥമിക വിവരം. ആരുമറിയാതെ മൃതദേഹം മറവു ചെയ്യാനായിരുന്നു നീക്കം. വീട്ടിൽ വച്ചു നടന്ന പ്രസവത്തിന് സഹായിച്ചത് റിൻഷയുടെ അമ്മയാണ്. ഈ സമയം സഹോദരനും ഉണ്ടായിരുന്നു. പ്രസവ സമയം റിൻഷയുടെ നിലവിളി ശബ്ദവും കുഞ്ഞിന്റെ കരച്ചിലും സമീപ വാസികൾ കേട്ടിരുന്നു. എന്നാൽ കുറച്ചു സമയത്തിന് ശേഷം അനക്കമൊന്നും കേൾക്കാത്തതിനാൽ അയൽവാസികൾ ഇവരുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചെത്തി. അപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. അവൾ കൊന്നുകളഞ്ഞു കുഞ്ഞിനെ എന്ന് റിൻഷയുടെ അമ്മ നാട്ടുകാരോട് പറഞ്ഞു. തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വീടിന്റെ പുറകുവശത്ത് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലയ്ക്കാത്ത രക്തസ്രാവത്തെ തുടർന്ന് റിൻഷയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നവജാത ശിശുവിന്റെ കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് ബാലുശ്ശേരി നിവാസികൾ. റിൻഷ ഗർഭിണിയായിരുന്നോ എന്ന സംശയം ചുരുക്കം ചില നാട്ടുകാർക്കുണ്ടായിരുന്നു. ഇതേ പറ്റി ചോദിച്ചപ്പോൾ വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നതുകൊണ്ടാവും എന്ന മറുപടിയായിരുന്നു അവർ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ കരച്ചിലും റിൻഷയുടെ നിലവിളിയും കേട്ടതു കൊണ്ടാണ് വിവരം പുറത്തറിയാനിടയായത്. ബാലുശ്ശേരി  പൊലീസിന്റെനേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.

റിൻഷയ്ക്കെതിരെ കൊലപാചതക കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. റിൻഷയെ ചോദ്യ ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിരങ്ങൾ ലഭ്യമാകൂ. ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ പിന്നീട് ചോദ്യം ചെയ്യും. ഇപ്പോൾ റിൻഷയുടെ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാമുകനുവേണ്ടിയുള്ള തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP