Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎൻഎ സാമ്പത്തിക ക്രമക്കേട് കേസിൽ ജാസ്മിൻ ഷാ ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്; പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവിധ പത്രങ്ങളിലായി പൊലീസ് പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ; ജാസ്മിനൊപ്പം നോട്ടീസ് പുറപ്പെടുവിച്ചത് മറ്റ് മൂന്ന് യുഎൻഎ നേതാക്കൾക്കെതിരെ

യുഎൻഎ സാമ്പത്തിക ക്രമക്കേട് കേസിൽ ജാസ്മിൻ ഷാ ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്; പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവിധ പത്രങ്ങളിലായി പൊലീസ് പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ; ജാസ്മിനൊപ്പം നോട്ടീസ് പുറപ്പെടുവിച്ചത് മറ്റ് മൂന്ന് യുഎൻഎ നേതാക്കൾക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിൽ യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. ജാസ്മിനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, പി ഡി ജിത്തു, നിതിൻ മോഹൻ എന്നിവർക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിൽ പോയി എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.

ഇവർ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നെന്ന വിധത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ ഏറെ നാളായി അന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി അടക്കം അതൃപ്തി അറിയിക്കുകയും പ്രത്യേ അന്വേഷണ സംഘം രൂപീകരിക്കണമെന്നും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിൻ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. യുഎൻഎ അഴിമതിക്കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകാൻ കോടതി ഉത്തരവിട്ടത്.

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിൻ ഷാ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് ജാസ്മിൻ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും യുഎൻഎയിൽ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയിൽ ജാസ്മിൻ ഷാ വാദിച്ചു.

തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎൻഎ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ഇവർ വാദിച്ചു. എതിർവിഭാഗത്തിന്റെ പരാതികളിൽ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തിൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിൻ ഷായും സംഘവും കോടതിയിൽ വാദിച്ചത്.

എന്നാൽ ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടിൽ നിന്നും പണമെടുത്താണ് ജാസ്മിൻ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ഷാ നടത്തിയതെന്നും കേസ് നൽകിയ സിബി മുകേഷ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP