Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചു സുന്ദരികളെ പൂട്ടിപ്പിച്ചു; ചുംബന സമര നായകരെ അഴിക്കുള്ളിലാക്കി; വരാപ്പുഴയിലെ ഓൺലൈൻ തട്ടിപ്പും പൊളിച്ചടുക്കി; ലൊക്കാന്റോ ട്രിവാണ്ട്രത്തെ വരിഞ്ഞും കെട്ടി; എന്നിട്ടും മല്ലു മൂവി ആക്ട്രസ് അവയിലബിൾ സൈറ്റുകൾ വീണ്ടും സജീവമാകുന്നു; ഹോട്ടൽ മുറികളിലും താമസ സ്ഥലത്തും എന്നു വേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്‌റ്റൈൽ സേവനത്തിന് തയ്യാറെന്ന പരസ്യവുമായി പുതിയ സൈറ്റുകൾ; ലുക്ക് ഔട്ട് ഗേൾസിന് പിന്നിലെ കരങ്ങളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച്

കൊച്ചു സുന്ദരികളെ പൂട്ടിപ്പിച്ചു; ചുംബന സമര നായകരെ അഴിക്കുള്ളിലാക്കി; വരാപ്പുഴയിലെ ഓൺലൈൻ തട്ടിപ്പും പൊളിച്ചടുക്കി; ലൊക്കാന്റോ ട്രിവാണ്ട്രത്തെ വരിഞ്ഞും കെട്ടി; എന്നിട്ടും മല്ലു മൂവി ആക്ട്രസ് അവയിലബിൾ സൈറ്റുകൾ വീണ്ടും സജീവമാകുന്നു; ഹോട്ടൽ മുറികളിലും താമസ സ്ഥലത്തും എന്നു വേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്‌റ്റൈൽ സേവനത്തിന് തയ്യാറെന്ന പരസ്യവുമായി പുതിയ സൈറ്റുകൾ; ലുക്ക് ഔട്ട് ഗേൾസിന് പിന്നിലെ കരങ്ങളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലുക്ക് ഔട്ട് ഗേൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പേരുകളിലെ അശ്ലീല സൈറ്റുകളിലൂടെ ഓൺലൈൻ പെൺവാണിഭ സംഘം വീണ്ടും കേരളത്തിൽ സജീവമാകുന്നു. പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധരായവർ തന്നെയാണ് പുതിയ സൈറ്റുകൾക്ക് പിന്നിലും എന്നാണ് സൂചന. ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖ ചിത്രവും ചേർത്തിട്ടുണ്ട്.

ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ച് കൊടുക്കുമെന്നും അല്ലാത്ത പക്ഷം തങ്ങൾക്ക് സൗകര്യങ്ങൾ ഉണ്ടെന്നുമാണ് സൈറ്റുകളിലെ വിവരം. സിനിമ സീരിയൽ താരങ്ങളുടെയും വിദേശികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് അതിന് താഴെ കമന്റിട്ടാണ് ഇവരുടെ പ്രവർത്തനം. വളരെ മോശമായ ഭാഷയാണ് ഇത്തരം അടിക്കുറിപ്പുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഫോൺ കോളുകളിലൂടെയും വാട്സ്ആപ്പ് സന്ദേശത്തിലൂടെയുമാണ് ഇടപാടുകൾ കൂടുതലായും നടക്കുന്നത്.

മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് പല സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. ഈ സൈറ്റുകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായാണ് സൂചന. ചുംബനസമര നായകനും ഭാര്യയും പെൺവാണിഭത്തിന്റെ പേരിൽ പിടിയിലായതോടെയാണ് ഓൺലൈൻ സംഘങ്ങളെ കുറിച്ചുള്ള നിഗൂഡതകൾ ചർച്ചയായത്. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. പുതിയ സൈറ്റുകളുമായി ഈ കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

വാരാപ്പുഴ പെൺവാണിഭ കേസിൽ പ്രതി ജോഷി ജോസഫും മകൻ ജോയ്സ് ജോസഫും ഉൾപ്പെടെ നിരവധിപേർ പിടിയിലായതോടെ ഓൺലൈൻ പെൺവാണിഭത്തിന് പുതിയ തലം വന്നു. പിന്നീട് നിരവധി പേർ പൊലീസ് വലയിൽ പെട്ടു. നേരത്തെ ലൊക്കാന്റോ, എസ്‌കോർട്ട് ട്രിവാൻഡ്രം എന്നീ പേരുകളിലുള്ള സൈറ്റുകളിലൂടെയായിരുന്നു കൂടുതലായും പെൺവാണിഭ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. ഈ സൈറ്റുകളിൽ ഇപ്പോഴും കോൾ ഗേൾസിന്റേയും മറ്റും ഫോൺ നമ്പർ സജീവമായി ഉണ്ട്. എന്നാൽ പൊലീസ് നിരീക്ഷണം ഇതിന്മേലുണ്ടെന്ന് മനസ്സിലായതോടെ പലരും ഈ സൈറ്റുകൾ ഉപയോഗിക്കുന്നത് കുറച്ചു.

ഇതോടെയാണ് പുതിയ സൈറ്റുകളിൽ എത്തുന്നത്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽ അശ്ലീല ചിത്രവും മറ്റും ഇട്ട് പണമുണ്ടാക്കുന്ന സംഘങ്ങളും ഉണ്ട്. നേരത്തെ പല പരാതികളും ഇതിൽ ഉയർന്നു. എന്നാൽ പൊലീസ് അന്വേഷണം നടത്തിയില്ല. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിൽ പണമുണ്ടാക്കുന്നത്. അതിനിടെയാണ് പുതിയ സൈറ്റുകളിലേക്ക് കാര്യങ്ങളും അന്വേഷണവും എത്തുന്നത്. പണ്ടുണ്ടായിരുന്ന സൈറ്റുകൾ പൊലീസ് നിരീക്ഷിക്കുകയും മലയാളികൾ ഉൾപ്പെടെ നിരവധിപേർ പിടിയിലാവുകയും ചെയ്തതോടെയാണ് മറ്റ് പേരുകളിൽ സംഘം ഇപ്പോഴും പ്രവർത്തിക്കുന്നത്.

കുപ്രസിദ്ധ പെൺവാണിഭ സംഘങ്ങൾ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങൾ. കൊച്ചുസുന്ദരികൾ എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകൾ. ഹോട്ടൽ മുറികളിലും താമസ സ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്‌റ്റൈൽ സേവനത്തിന് തയ്യാറാണെന്നും പുതുതായി ഉദയം ചെയ്ത ചില സൈറ്റുകൾ വെളിപ്പെടുത്തുന്നു.

ഇത്തരം സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.''അശ്ലീല സൈറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകൾ നിരീക്ഷണത്തിലാണ്. സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP