ബ്ലാക്ക് മെയിലിംഗും പണംതട്ടലും പതിവ് പരിപാടി; കെണിയിൽ വീഴുന്ന ഇരകളെ കൈകാര്യം ചെയ്യാൻ മാളിൽ പ്രത്യേക ഇടിമുറി; ബ്ലാക്ക്മെയിലിങ് മുഖ്യസൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി; എൻഐടി പ്രൊഫസറെ കുടുക്കിയതിന് മുമ്പ് കഴിഞ്ഞ ദിവസം ഒരുപെൺകുട്ടിയെയും മോഷണം ആരോപിച്ച് അപമാനിച്ചു; കരുക്കൾ നീക്കുന്നത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ; കോഴിക്കോട് ഫോക്കസ് മാളിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേർ
കെ വി നിരഞ്ജൻ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മാളിൽ എൻഐടി പ്രൊഫസറെ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തെത്തുടർന്ന പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. മാളുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്കാണ്, അറസ്റ്റിലായ ഫോക്കസ് മാൾ ജീവനക്കാരെ അധികരിച്ചു നടക്കുന്ന അന്വേഷണം വെളിച്ചം വീശുന്നത്. ഖെരൊഖ്പൂർ എൻഐടി യിൽ പ്രഫസറായ പ്രശാന്ത് ഗുപ്തയായിരുന്നു കഴിഞ്ഞ ദിവസം മാവൂർ റോഡിലെ ഫോക്കസ് മാൾ ജീവനക്കാരുടെ തട്ടിപ്പിനിരയായത്. മാളിലെ നാല് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യസൂത്രധാരനും ഫോക്കസ് ഹൈപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജറും വടകര സ്വദേശിയുമായ യാഹ്യ, കവർച്ചയ്ക്ക് കൂട്ടു നിന്ന ഇവന്റ് മാനേജർ കമാൽ എന്നിവരെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിങ്, കൊള്ളയടി തുടങ്ങിയവകുപ്പുകൾ പ്രകാരം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.
പ്രൊഫസർ ഗുപ്തയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനു സമാനമായി മുൻപും പല സംഭവങ്ങളും നടന്നിട്ടുണ്ടെന്നും അവയ്ക്കു പിന്നിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് സൂചന. ഒരു പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഇവർ മോഷണം ആരോപിച്ച് അപമാനിച്ചിരുന്നു. മാളിനുള്ളിൽ ജീവനക്കാരുടെ കെണിയിലാകുന്ന ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഇടിമുറി തന്നെയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബ്ലാക്ക് മെയിലിംഗും പണം തട്ടലും നടന്നിരുന്നത്. തന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് യാഹ്യ ഇത്തരം സംഭവങ്ങൾ പുറത്തുവരാതെ നോക്കി. ഇതേ കാരണം കൊണ്ടു തന്നെ പരാതിപ്പെടാനും പലപ്പോഴും ഇരകളാകുന്നവർ ഭയന്നു. ഗുപ്തയുടെ സംഭവം ഉണ്ടായപ്പോഴും അത് പുറത്തു വരാതിരിക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നു. മാധ്യമങ്ങൾക്ക് പ്രതികളുടെ ഫോട്ടോ പോലും നൽകരുതെന്ന നിർദ്ദേശമാണ് പൊലീസിന് ലഭിച്ചത്.
പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ യാഹിയയും സംഘവും നിർബാധം തങ്ങളുടെ തട്ടിപ്പ് തുടർന്നേനെ. തന്റെ പരാതിയോട് ഉടനടി പ്രതികരിക്കുകയും പ്രതികളെ വലയിലാക്കുകയും ചെയ്ത പൊലീസിന് പ്രശാന്ത് ഗുപ്ത നന്ദി പറഞ്ഞു. ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ പല മാളുകളും ബാർ ഹോട്ടലുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കെണിയിലകപ്പെടുന്നവർ പരാതി നൽകാതെ പോകുന്നതാണ് സംഭവങ്ങൾ പുറത്തുവരാതിരിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. യാഹിയയെയും കമാലിനെയും അറസ്റ്റ് ചെയ്താൽ എത്ര പേർ ഇതുവരെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അറിയാൻ കഴിയുമെന്ന് പൊലീസ്് പ്രതീക്ഷിക്കുന്നു. പൊലീസ് നടപടിയെത്തുടർന്ന് കൂടുതൽ പേർ പരാതികളുമായി കടന്നു വരാനുള്ള സാധ്യതയുമുണ്ട്. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയുടേതാണ് ഹൈപ്പർമാർക്കറ്റ്. സ്ഥാപന ഉടമയുടെ അറിവോടെയായിരുന്നോ കൊള്ളസംഘം പ്രവർത്തിച്ചിരുന്നത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രൊഫസറുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വലിയ തോതിൽ പണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. മാവൂർ റോഡ് ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു പ്രൊഫസർ പ്രശാന്ത് ഗുപ്ത. ഷോപ്പിങിനിടെ ഫോൺ വന്നപ്പോൾ റേഞ്ച് കിട്ടാതെ സംസാരിക്കാൻ ഇദ്ദേഹം പുറത്തേക്കിറങ്ങി. നാട്ടിലുള്ള ഭാര്യക്കായി മുന്നു ലിപ്സ്റ്റിക്കുകൾ ഇദ്ദേഹം കൈയിലെടുത്തിരുന്നു. തുടർന്ന് പ്രൊഫസർ സാധനങ്ങൾ മോഷ്ടിക്കുവാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. സ്ഥിരമായി ഇദ്ദേഹം സാധനങ്ങൾ മോഷ്ടിക്കാറുണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. ഇടിമുറിയിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വിലകൂടി വാച്ച്, മൊബൈൽ ഫോൺ, 7500 രൂപ, എടിഎം കാർഡ് എന്നിവ നിർബന്ധപൂർവം വാങ്ങുകയും ചെയ്തു. എടിഎം കാർഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപർ മാർക്കറ്റിലെ സ്വൈപിങ് മെഷീൻ മുഖേന ഒരു ലക്ഷം രൂപ പിൻവലിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു.
പുറത്തു പറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്ത വരുമെന്നും സമൂഹ മാധ്യമങ്ങളിൽ പടം സഹിതം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പ്രൊഫസർ ഹൈപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൽ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഭാര്യയെയും മറ്റും വിളിച്ചു പറയുമെന്നും ഇവർ ഭീഷണി മുഴക്കി. മാനഹാനി ഭയന്ന ഗുപ്ത സംഭവിച്ചതെന്താണെന്ന് ആരോടും ആദ്യം പറഞ്ഞില്ല.
എന്നാൽ വ്യാഴാഴ്ച പ്രൊഫസറുമായി ബന്ധപ്പെട്ട ജീവനക്കാർ സിവിൽ സ്റ്റേഷനിലെ ഫോക്കസ് മാളിന്റെ ഹെഡ് ഓഫീസിലേക്ക് രണ്ടരലക്ഷം രൂപയുമായി എത്താൻ ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച കസബ പൊലീസ എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥാപനം റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രൊഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും , പണം പിൻവലിപ്പിച്ച സ്വൈപ്പിങ്ങ് മെഷീനും ഹൈപർ മാർക്കറ്റിന്റെ ലോക്കറിൽ നിന്ന് ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. പ്രൊഫസറിൽ നിന്നും കവർന്ന ഒരു ലക്ഷം രൂപ തിരികെ നൽകാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
കോഴിക്കോട്ടെ കച്ചവടക്കാർക്ക് ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു ബന്ധവുമില്ലെന്നും വൻകിട മാളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾക്ക് കച്ചവടക്കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. നല്ല നിലയിൽ സത്യസന്ധമായി കച്ചവടം നടത്തുന്നവരാണ് കോഴിക്കോട്ടെ വ്യാപാരികൾ. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍