എട്ട് സിമി പ്രവർത്തകരേയും പൊലീസ് നിരത്തി നിർത്തി കൊന്നുവെന്ന് വ്യക്തം; ഏറ്റുമുട്ടൽ കൊലപാതകമെന്നത് കെട്ടുകഥ; കേസിൽ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പായപ്പോൾ കാട്ടുനീതി നടപ്പിലാക്കിയതെന്ന് സൂചന; ഭോപ്പാലിൽ നിന്നും എത്തുന്നത് ഇന്ത്യൻ ജനാധിപത്യം തലകുനിക്കേണ്ട കൊടുംക്രൂരത
മറുനാടൻ മലയാളി ബ്യൂറോ
ഭോപാൽ: ഭോപ്പാൽ സെൻട്രൽ ജയിൽ ചാടിയ, തീവ്രവാദക്കേസുകളിൽ പ്രതികളായ എട്ടു സിമി പ്രവർത്തകരെ മണിക്കൂറുകൾക്കുശേഷം ജയിലിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മധ്യപ്രദേശ് പൊലീസ് വെടിവച്ചുകൊന്നത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് ഏതാണ്ട് വ്യക്തമായി. പൊലീസ് ഇവരെ നിരത്തി നിർത്തി വെടിവച്ചുകൊന്നുവെന്നാണ് നിഗമനം. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ നേതൃത്വത്തിൽ ഉന്നതാന്വേഷണത്തിന് ഉത്തരവിട്ടു. മണിഖേഡ പത്താർ ഗ്രാമത്തിൽ നാട്ടുകാർ നോക്കിനിൽക്കേ വിചാരണത്തടവുകാരായ എട്ടുപേരും വധിക്കപ്പെട്ടത്. തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ എഡിജി സുശോഭൻ ബാനർജിയെ മുഖ്യമന്ത്രി നീക്കംചെയ്തു. ജയിൽ സൂപ്രണ്ട്, ജയിലർ എന്നിവരടക്കം നാല് ഉദ്യോഗസ്ഥരും സസ്പെൻഷനിലായി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ഏറ്റുമുട്ടൽ കൊല വ്യാജമാണെന്ന ആരോപണവുമായി കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നിസ്പക്ഷ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജയിൽച്ചാട്ടവും ഏറ്റുമുട്ടലും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായി സിമി പ്രവർത്തകരുടെ അഭിഭാഷകൻ പർവേസ് അലം പറഞ്ഞു. 'അതീവ സുരക്ഷാജയിലിൽനിന്ന് അർധരാത്രിക്കുശേഷം എട്ടുപേർ രക്ഷപ്പെട്ടത് അദ്ഭുതമായിരിക്കുന്നു. അവർ ജയിലിൽനിന്നു പുറത്തുവന്നത് ആരുടെ പ്രേരണയിലാണ്, ആരാണുപിന്നിൽ എന്ന് അന്വേഷിക്കണം'- അലം ആവശ്യപ്പെട്ടു.
പ്രതികൾ ജയിൽ ചാടിയതാണോ ആരെങ്കിലും ജയിൽ ചാടിച്ചതാണോ എന്നാണ് ഇതേകുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിന്റെ ചോദ്യം. ഇത് ഗൗരവമേറിയ വിഷയമാണ്. നേരത്തെ സിമി പ്രവർത്തകർ ഖാന്ദ്വാ ജയിൽ ചാടി. ഇപ്പോൾ ഭോപ്പാൽ ജയിലും. ഇതെങ്ങനെ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഏറ്റുമുട്ടൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ദ്വിഗ്വിജയ് സിങ് ആരോപിച്ചു. പ്രതികളെല്ലാം ഒരേ സ്ഥലത്ത് എങ്ങനെയെത്തിയെന്ന് ആം ആദ്മി പാർട്ടിയും സംശയം പ്രകടിപ്പിക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നേതാവ് കമൽനാഥ് ആവശ്യപ്പെട്ടത്.
കേസിൽ വിചാരണ പൂർത്തിയാകാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കെ നടന്ന ഏറ്റുമുട്ടൽ കൊലപാതകം ദുരൂഹമാണെന്നാണ് പ്രതികളുടെ അഭിഭാഷകർ പറയുന്നത്. കേസിൽ ഇവർക്കെതിരായ കുറ്റം തെളിയിക്കാൻ ഇതുവരെ സർക്കാരിന് ആയിട്ടില്ല. അനുകൂലമായ വിധി കാത്തിരിക്കുന്നവർക്ക് തടവ് ചാടേണ്ട ആവശ്യവുമില്ല. ഇവർക്കെതിരായ രാജ്യദ്രോഹ കുറ്റം മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്. എന്നാൽ യുഎപിഎ ചുമത്തിയത് കാരണം പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രതികൾ കുറ്റവിമുക്തരാകുമെന്ന കാര്യം തനിക്ക് ഉറപ്പായിരുന്നെന്നും അവരും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും അഭിഭാഷകൻ തഹാവുർ ഖാൻ പറയുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും സത്യസന്ധമായ അന്വേഷണം നടന്നാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ പ്രവർത്തകരായ മുജീബ് ഷെയ്ഖ്, മുഹമ്മദ് സാദിഖ്, മെഹബൂബ് ഗുഡു, അഖീൽ, സക്കീർ ഹുസൈൻ, അബ്ദുൽ മജീദ്, അംസാദ്, മുഹമ്മദ് ഖാലിദ് എന്നിവരാണു കൊല്ലപ്പെട്ടത്. കരസേനയുടെ 21 കോർ സുദർശനചക്ര ആസ്ഥാനത്തിനു സമീപമാണ് അതീവ സുരക്ഷയുള്ള ഭോപാൽ സെൻട്രൽ ജയിൽ. പുലർച്ചെ രണ്ടോടെ ജയിൽ ഹെഡ് കോൺസ്റ്റബിൾ രമാശങ്കർ യാദവിനെ കൊലപ്പെടുത്തിയശേഷമാണ് എട്ടുപേരും ജയിൽ ചാടിയത്. അതിക്രൂരമായിട്ടായിരുന്നു കോൺസ്റ്റബിള്ളിന്റെ കൊല നടത്തിയത്. ഇതിലുള്ള പ്രതികാരമാണ് തടവുകാരെ കൊന്നതിലൂടെ പൊലീസ് ചെയ്തതെന്നാണ് ആരോപണം.
കിടക്കവിരി പിരിച്ചുകെട്ടിയാണു 32 അടി ഉയരമുള്ള മതിൽ ഇവർ ചാടിക്കടന്നത്. മൂന്നേകാലോടെ പൊലീസ് തിരച്ചിൽ തുടങ്ങി. എട്ടുപേരുടെയും ഫോട്ടോകളും പുറത്തുവിട്ടു. രാവിലെ ഒൻപതോടെ മണിഖേഡ പത്താറിൽ സംശയകരമായ സാഹചര്യത്തിൽ ഏതാനും പേരെ കണ്ടതോടെ ഗ്രാമമുഖ്യൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നൽകിയ ഫോട്ടോകൾ ഗ്രാമവാസികൾ തിരിച്ചറിഞ്ഞു. തുടർന്നാണു സംസ്ഥാന പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് ഗ്രാമത്തിലെത്തിയത്. പിന്നീടായിരുന്നു കൊല. പൊലീസ് ഒരാൾക്കു നേരെ തൊട്ടടുത്തുനിന്നു വെടിയുണ്ടകൾ പായിക്കുന്ന ദൃശ്യം ടിവി ചാനലുകൾ സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമായി. ദൃശ്യത്തിൽ ഒരാൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കത്തിയെന്നു തോന്നിക്കുന്ന വസ്തു പുറത്തെടുക്കുകയും തിരിച്ചുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് നിറയൊഴിക്കുന്നത്.
സിമി പ്രവർത്തകർ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു നേരെ നിറയൊഴിച്ചെന്നും ഭോപാൽ ഐജി യോഗേഷ് ചൗധരി പറഞ്ഞപ്പോൾ, അവർ നിരായുധരായിരുന്നുവെന്നാണു ഭീകരവിരുദ്ധ സ്ക്വാഡ് ഐജി സഞ്ജീവ് ശമി പറഞ്ഞത്. ഇതു വൈരുദ്ധ്യം ചർത്തയാക്കി.ജയിലിൽനിന്നുള്ള സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. നിരായുധനായ ആളെ പൊലീസ് വെടിവയ്ക്കുന്ന ടിവി ദൃശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഏറ്റുമുട്ടലിൽ പൊലീസിന് ഉന്മൂലനമല്ലാതെ വഴിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി.
വിജനമായ പ്രദേശത്ത് പ്രതികളെ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെടിയേറ്റുവീണുകിടക്കുന്ന സിമി പ്രവർത്തകരുടെ മൃതദേഹങ്ങൾക്കിടയിൽ ചെറിയ അനക്കമുള്ളവർക്ക് മേൽ വീണ്ടും നിയറയൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം മുൻകൂട്ടി വച്ചത് പോലെ യാതൊരു ഭാവഭേദവുമില്ലാതെ ഒരു ഉദ്യോഗസ്ഥൻ ഒരാളുടെ അരയിൽ നിന്നും കഠാര കണ്ടെടുക്കുന്ന രംഗങ്ങളും പകർത്തിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലാണെന്ന വാദങ്ങൾക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇന്ത്യാ ടുഡെയാണ് ദൃശ്യങ്ങൾ ആദ്യം പുറത്തുവിട്ടത്. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല.
2013 ഒക്ടോബർ രണ്ടിനു ഖാണ്ഡ്വ ജയിൽ ചാടിയ സിമി പ്രവർത്തകരായ ഏഴുപേരിൽ നാലുപേരെ മൂന്നുവർഷത്തിനു ശേഷമാണു പൊലീസ് പിടികൂടി സെൻട്രൽ ജയിലിൽ അടച്ചത്. ഇവരിൽ രണ്ടുപേർ ഇന്നലെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിമി പ്രവർത്തകരിലൊരാളായ ഗുഡു എന്ന മെഹബൂബ് മാലിക് (ഷെയ്ക്ക് മെഹബൂബ്-32) കൊച്ചി എൻഐഎ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുന്ന വാഗമൺ സിമി ആയുധപരിശീലന കേസിലെ 310–ാം പ്രതിയായിരുന്നു. 2007ൽ വാഗമണിലെ തങ്ങൾപാറയിൽ മെഹബൂബ് മാലിക് അടക്കമുള്ള പ്രതികൾ ആയുധപരിശീലനം നടത്തിയെന്നാണ് എൻഐഎ കുറ്റപത്രം ആരോപിക്കുന്നത്.
മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ തയ്യൽജോലിക്കാരനായിരുന്ന മെഹബൂബ് മാലിക് രാജ്യത്തു ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ രഹസ്യയോഗങ്ങളിലും ആയുധപരിശീലനത്തിലും പങ്കാളിയായതായും എൻഐഎ കണ്ടെത്തി.2015 ഡിസംബർ 30ന് ആണു ദേശീയ അന്വേഷണ ഏജൻസി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വാഗമൺ കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം (യുഎപിഎ) അടക്കമുള്ള വകുപ്പുകൾ ചുമത്തി എൻഐഎ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇയാളെ പ്രതിയാക്കിയത്.
ഏഴ് തലത്തിൽ സുരക്ഷാക്രമീകരണമുള്ള റെയ്ഡിൽ നിന്ന് സ്പൂണും കത്തിയും ഉപയോഗിച്ച് ജയിൽ ചാടിയെന്ന വാദവും സംശയത്തിന് ഇടനൽകുന്നു. രണ്ട് ഗാർഡുകൾ മാത്രമേ സെൻട്രൽ ജയിലിൽ ഉള്ളുവോ എന്നതാണ് മറ്റൊരു ചോദ്യം. പുലർച്ചെ രണ്ട് മണിക്ക് എട്ട് പേരും ചേർന്ന് ജയിൽ ഗാർഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ട് മണിക്ക് സാധാരണ ഗതിയിൽ തടവുകാർ സെല്ലുകളിൽ കഴിയുന്ന സമയമാണ്. സെല്ലുകളിൽ കഴിയുന്ന ഇവർ എങ്ങനെ പുറത്തുകടന്നുവെന്നതിന് വ്യക്തമായ വിശദീകരണം ജയിൽ അധികൃതർ നൽകിയിട്ടില്ല.
ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതാണ്. സിമി ബന്ധം ആരോപിക്കപ്പെടുന്ന തടവുകാരെ പാർപ്പിച്ച ജയിലിൽ ഇത്രയും വലിയ സുരക്ഷാ വീഴ്ച്ച എങ്ങനെ ഉണ്ടായി. എന്നതിനും ഉത്തരമില്ല. ജീൻസും ഷർട്ടും ഷൂസും വാച്ചും അണിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. സെല്ലുകളിൽ കഴിയുന്നവർക്ക് ഷൂസും വാച്ചും അണിയാൻ ജയിൽ അധികൃതർ അനുവദിച്ചിരുന്നോ എന്നതും സംശയത്തിന് ഇടനൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്