കാക്കനാട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകത്തിലെ അന്വേഷണം തെലുങ്കാനയിലേക്ക്; വിജയ് ശ്രീധറിനെ കുത്തി കുടൽമാല പുറത്തിട്ടത് ചണ്ഡിരുദ്രനെന്ന നിഗമനത്തിൽ പൊലീസ്; ടാറ്റു ആർട്ടിസ്റ്റായ ചണ്ഡിരുദ്രൻ സ്ഥലത്തെത്തിയതുകൊലപാതകം പ്ലാൻ ചെയ്താണോ എന്നു സംശയം; മദ്യപാനത്തിനിടയിലെ വാക്കു തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചോ എന്ന കാര്യത്തിലും അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എറണാകുളം കാക്കനാട് തെങ്ങോട് ബ്യൂട്ടി പാർലർ ജീവനക്കാരന്റെ കൊലപാതകത്തിലെ അന്വേഷണം തെലുങ്കാനയിലേക്ക നീങ്ങുന്നു. പ്രതി കേരളം വിട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇൻഫോപാർക്ക് എസ്ഐയും സംഘവും ഇന്ന് തെലങ്കാനയിലേയ്ക്ക് തിരിക്കും. എറണാകുളം കാക്കനാടിനു സമീപം തെങ്ങോട് ബ്യൂട്ടി പാർലർ മാനേജറെ ഇന്നലെ രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാർലറിലെ ജീവനക്കാനായിരുന്ന ചാണ്ടി രുദ്ര വിജയിയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു. പ്രതി നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തെലുങ്കാനയിലേക്ക് വ്യാപിപ്പിക്കുന്നത്.
അന്വേഷണ ചുമതലയുള്ള ഇൻഫോ പാർക്ക് എസ്ഐ ഷാജുവിന്റെ നേതൃത്വതിലുള്ള സംഘം ഇന്ന് തെലുങ്കാനയിലെ തിരിക്കും. സംഭവസ്ഥലത്ത് നിന്നും ഫോറൻസിക് വിദഗ്തരും വിരലടയാള വിദഗ്തരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വിജയ് ശ്രീധരെന്റ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
സെക്കന്ദരാബാദ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് തെങ്ങോടിലെ വാടക വീട്ടിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ടാറ്റൂ ആർട്ടിസ്റ്റിനെ കാണാതായത്. സെക്കന്ദരാബാദ് യാപ്രാൽ ഐടിഐ എംപ്ലോയീസ് കോളനി സ്വദേശി വിജയ് ശ്രീധർ (28) ആണ് കൊല്ലപ്പെട്ടത്. കാണാതായ ചണ്ഡിരുദ്രനാണു കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണു പൊലീസ്. ഇടച്ചിറയിൽ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലറിലെ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു വിജയ്.
ഇവിടെ ജോലിക്കു ചേരാനായി രണ്ടു ദിവസം മുൻപ് എത്തിയതാണ് വിജയിന്റെ സുഹൃത്തു കൂടിയായ ചണ്ഡിരുദ്രൻ. ഇന്നലെ രാവിലെയാണു കിടപ്പു മുറിയിൽ വിജയിന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇടതു ഭാഗത്ത് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കുടലിന്റെ ഒരു ഭാഗം പുറത്തു വന്ന നിലയിലാണ്. ബ്യൂട്ടിപാർലർ ജീവനക്കാർക്കു താമസിക്കാൻ സ്ഥാപന ഉടമ വാടകയ്ക്കെടുത്ത വീട്ടിൽ ഒരു വനിത ഉൾപ്പെടെ 5 പേരാണു താമസിച്ചിരുന്നത്. വനിത മുകൾ നിലയിലും താഴത്തെ 2 മുറികളിലായി 2 പേർ വീതവുമായിരുന്നു താമസം.
തലേന്നാൾ രാത്രി 11.30വരെ ബ്യൂട്ടിപാർലർ ഉടമയും ഇവർക്കൊപ്പമുണ്ടായിരുന്നു. താൻ മടങ്ങും വരെ അസ്വഭാവികമായ സംസാരം ഉണ്ടായില്ലെന്ന് ഉടമ പൊലീസിനു മൊഴി നൽകി. രണ്ടാഴ്ച മുൻപു തുടങ്ങിയ ബ്യൂട്ടിപാർലറിൽ ജോലിക്കെത്തും മുൻപു വിജയ് ശ്രീധർ സിനിമടിവി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണു ബ്യൂട്ടിപാർലറിൽ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റായി ജോലിക്കു ചേർന്നത്.
വിജയ് അറിയിച്ചതനുസരിച്ചാണ് ഇതേ ബ്യൂട്ടിപാർലറിൽ ജോലിക്കായി ടാറ്റൂ ആർട്ടിസ്റ്റായ ചണ്ഡിരുദ്രനെത്തിയത്. മറ്റൊരു ടാറ്റൂ ആർട്ടിസ്റ്റ് പിരിഞ്ഞു പോയപ്പോഴാണു ചണ്ഡിരുദ്രനെ പരിഗണിച്ചത്. 3 ദിവസമായി പരീക്ഷണാർഥം ഇവിടെ ജോലി ചെയ്തു വരികയായിരുന്നു ചണ്ഡിരുദ്രൻ. തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.ഷാബു, എസ്ഐ എ.എൻ.ഷാജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.
മുൻവൈരാഗ്യത്തിന്റെ പേരിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടു ടാറ്റൂ ആർട്ടിസ്റ്റ് ചണ്ഡിരുദ്രൻ എത്തിയതാണോയെന്ന സംശയവും പൊലീസിനുണ്ട്. ഒരാളെ ഒറ്റക്കുത്തിനു കൊല്ലാൻ പാകത്തിനുള്ള ആയുധം ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടിയുള്ള ആസൂത്രണം തള്ളിക്കളയാനാകില്ലെന്നു പൊലീസ് പറഞ്ഞു. മൂർച്ചയുള്ള ആയുധം ഇയാൾ നേരത്തെ കൈവശം കരുതിയിരിക്കണം. കൃത്യം നിർവഹിച്ചു മടങ്ങിയപ്പോൾ ആയുധം വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു. വീട്ടു വളപ്പിലും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല.
മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷിക്കുന്ന ചണ്ഡിരുദ്രൻ കേരളം വിട്ടെന്നാണു പൊലീസിനു ലഭിച്ച സൂചന. പ്രതിയെ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക സ്ക്വാഡ് ഇന്നലെ രാത്രി സെക്കന്ദരാബാദിലേക്കു തിരിച്ചു. ഇന്നലെ രാവിലെ ഒല്ലൂരിലാണ് ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി പൊലീസിനു ലഭിച്ചത്. അതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആണ്.
കൊലപാതകം നടന്ന വാടക വീട്ടിൽ തലേന്നാൾ രാത്രി മദ്യ സൽക്കാരം നടന്നതിന്റെ ലക്ഷണമുണ്ട്. സീപോർട് എയർപോർട് റോഡിലെ കൈപ്പടമുകളിനു സമീപത്തെ ബവ്റിജസ് ഔട്ട്ലെറ്റിൽ നിന്ന് ഇവിടേക്കു മദ്യം വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. രാത്രി ബ്യൂട്ടിപാർലർ അടച്ചതിനു ശേഷം 10 മണിയോടെ സ്ഥാപന ഉടമയുടെ കാറിലാണു ജീവനക്കാർ വാടക വീട്ടിലെത്തിയത്. 11.30 വരെ ഉടമയും ഇവർക്കൊപ്പം ബിസിനസ് ചർച്ച ചെയ്യാനുണ്ടായിരുന്നു.ഉടമ പോയതിനു ശേഷമാകാം മദ്യ സൽക്കാരം തുടങ്ങിയതെന്നാണു നിഗമനം. താഴത്തെ നിലയിൽ രണ്ടു മുറികളിലായി താമസിക്കുന്ന 4 പേരും ഒരുമിച്ചു മദ്യപിച്ച ശേഷം 2 പേർ വീതം അതാതു മുറികളിലേക്കു പോയി. വിജയ് ശ്രീധറും ചണ്ഡിരുദ്രനും അവരുടെ മുറിയിൽ മദ്യപാനം തുടർന്നതിന്റെ ലക്ഷണമുണ്ട്. ഗ്ലാസുകൾ പൊട്ടിയ നിലയിൽ മുറിയിൽ കണ്ടെത്തി. മദ്യപാനത്തിനിടയിലെ വാക്കു തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണു സംശയം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍