ഖമറുദീന്റെ പ്രഭാഷണങ്ങൾ ജിഹാദി ആശയത്തിലേക്ക് നയിച്ചു; ബോംബ് നിർമ്മിച്ചത് എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അബ്ബാസ് അലി; മലപ്പുറം കളട്റേറ്റിലെ സ്ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ബേസ് മൂവ്മെന്റ് തന്നെ; അൽ ഉമ്മയ്ക്കെതിരേയും ഇനി അന്വേഷണം
എം പി റാഫി
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് വളപ്പിലെ കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്ഫോടനം സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ മലപ്പുറം സ്ഫോടന കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ ആസൂത്രണം ചെയ്തതായും കസ്റ്റഡിയിലുള്ള അബ്ബാസ് അലിയാണ് ബേസ്മൂവ്മെന്റിന്റെ തലവനെന്നും മൊഴിലഭിച്ചു. ഖമറുദ്ദീൻ എന്ന മുസ്ലിംപണ്ഡിതനും അൽ ഉമ്മ നേതാവുമായ പ്രഭാഷണമാണ് തന്നെ ജിഹാദി ആശയങ്ങളിലേക്ക് നയിച്ചതെന്നും അബ്ബാസ് അലി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
നേരത്തെ കൊല്ലം കലക്ട്രേറ്റ് വളപ്പിൽ ബോംബ് സ്ഫോടനം നടത്തിയതിന് പ്രതി ചേർക്കപ്പെട്ട നാല് പേരടക്കം അഞ്ചു പേരെയാണ് മലപ്പുറം സ്ഫോടന കേസിൽ കോടതിയിൽ ഹാജരാക്കിയത്. മധുര ഇസ്മായീൽപുരും സ്വദേശി അബ്ബാസ് അലി(27), മധുര കെപുത്തൂർ വിശ്വനാഥ നഗർ സാംസൻ കരീം രാജ (23), മധുര നെൽപട്ട പള്ളിവാസൽ ദാവൂദ് സുലൈമാൻ (23), മധുര തയിർ മാർക്കറ്റ് ഷംസുദ്ദീൻ (26), ആന്ധ്ര അത്തിക്കുളം കെപുത്തൂർ മുഹമ്മദ് അയ്യൂബ് എന്നിവരെയാണ് അന്വേഷണം സംഘം പത്ത് ദിവസത്തിന് കസ്റ്റഡിയിൽ വാങ്ങിയത്.
ആദ്യ നാലു പ്രതികളും കൊല്ലം കലക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ റിമാൻഡിലായിരുന്നു. അയ്യൂബിനെ തമിഴ്നാട് നെല്ലൂരിൽ നിന്നാണ് കൊണ്ടുവന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്ന് ഉദ്ഘോഷിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അഞ്ചോളം സ്ഥലങ്ങളിൽ തുടരെ ബോംബ് സ്ഫോടനം നടത്തിയെന്നാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിന്റെ (യു.എ.പി.എ) വിവിധ വകുപ്പുകളായ 310, 15, 16, 18, 20 എന്നിവയും ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 120,121 എ, 427, സ്ഫോടക വസ്തു ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമത്തിൽ 3(എ) എന്നിവയും ചേർത്താണ് പ്രതികൾക്കെതിരെയുള്ള കേസ്. മലപ്പുറം എസ്പി ദേബേഷ് കുമാർ ബെഹ്റ, എഎസ്പി സുജിത് ദാസ്, നാർക്കോട്ടിക്ക് ഡിവൈഎസ്പി പിടി ബാലൻ, ഡിവൈഎസ്പിമാരായ സികെ ബാബു, കെ.വി പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.
വെള്ളി, ശനി ദിവസങ്ങളിലെ ചോദ്യം ചെയ്യലിലാണ് പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഒന്നാം പ്രതി അബ്ബാസ് അലി അൽഖാഇദയുടെ ഇന്ത്യൻ രൂപമായ ബേസ് മൂവ്മെന്റിന്റെ പ്രധാനിയാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാളാണ് ബോംബ് നിർമ്മിച്ച് രണ്ടാം പ്രതിയായ കരീം രാജയെ മലപ്പുറത്തേക്ക് വിട്ടത്. സ്ഫോടനം നടത്തുന്നതിന്റെ പത്ത് ദിവസം മുമ്പ് കരീംരാജ മലപ്പുറത്തെത്തി കലക്ട്രേറ്റ് കോടതിയും പരിസരവും വീഡിയോ പകർത്തി കൊണ്ടുപോയിരുന്നു. കൊമേഴ്സ് ബിരുദദാരിയായ കരീംരാജ തന്നെയാണ് നവംബർ ഒന്നിന് കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചതും. ടാറ്റാ കൺസൾട്ടൻസിയിൽ എഞ്ചിനീയറായിരുന്ന ദാവൂദ് സുലൈമാൻ കേസിലെ മൂന്നാം പ്രതിയാണ്. സ്ഫോടനത്തിനാവശ്യമായ സാങ്കേതിക സഹായം നൽകിയത് ദാവൂദ് സുലൈമാനാണ്. പ്രതികളെ വെവ്വേറെയും ഒരുമിച്ചും ചോദ്യം ചെയ്യൽ തുടരുകയാണ്.
അൽഖാഇദയുടെ ആശയം പിൻപറ്റുന്ന ഇന്ത്യയിലെ സംഘടനയാണ് ബേസ് മൂവ്മെന്റ് എന്ന് സെഘത്തിലുള്ളവർ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ കോയമ്പത്തൂർ ആസ്ഥാനമായി മുമ്പ് പ്രവർത്തിച്ചിരുന്ന അൽ ഉമ്മ എന്ന തീവ്രവാദ സംഘടനയുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി കണ്ടെത്തി. കേസിന്റെ പ്രാരംഭ ഘട്ടംമതലേ സ്ഫോടനത്തിനു പിന്നിൽ അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പ്രതികളുടെ ഇപ്പോഴത്തെ മൊഴി. മലപ്പുറം സ്ഫോടന കേസിലെ പ്രതികളെല്ലാം തമിഴ്നാട് മധുര കേന്ദ്രീകരിച്ചുള്ളവരാണ്. മധുര സ്വദേശിയായ അൽ ഉമ്മ നേതാവും പണ്ഡിതനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഖമറുദ്ദീൻ എന്നയാളാണ് തങ്ങൾക്കു വേണ്ട നിർദ്ദേശങ്ങളും പിന്തുണയും നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ഖമറുദ്ദീന്റെ പ്രഭാഷണമാണ് ജിഹാദി ആശയത്തിലേക്ക് നയിച്ചതെന്നാണ് ബേസ് മൂവ്മെന്റ് തലവൻ അബ്ബാസ് അലിയുടെ മൊഴി.
ഖമറുദ്ദീനുമായി നേരിട്ട് ബന്ധുമുള്ളയാളാണ് അബ്ബാസ് അലി. ഇവരെല്ലാം ഒരേ നാട്ടുകാരുമാണ്. പിന്നീട് ഖമറുദ്ദീന്റെ നിർദ്ദേശ പ്രകാരം സംഘാംഗങ്ങൾ പലതവണ ഗൂഢാലോചന നടത്തിയതായും പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇന്ത്യൻ നിയമ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യലും ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കലുമാണ് സ്ഫോടനത്തിന്റെ ഉദ്ധേശം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് ഇതേ സംഘം തന്നെ ആസൂത്രണം നടത്തിയതായും ഇതുസംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. വളരെ നിർണായകമായ വിവരങ്ങളാണ് പ്രതികളെ ചോദ്യം ചെയ്യലിൽ ലഭിച്ചത്. ദേശീയ അന്വേഷണ ഏജൻസിക്കും വിവരം കൈമാറിയിട്ടുണ്ട്. അതേസമയം ഇതുവരെ കേസിൽ പ്രതി ചേർക്കാത്ത ആളാണ് അൽ ഉമ്മ നേതാവ് ഖമറുദ്ദീൻ. ഇയാളെ കേസിൽ പ്രതി ചേർത്ത് ഉടൻ അറസ്റ്റ് ചെയ്യുകയാണ് പൊലീസിന്റെ അടുത്ത നടപടി.
മലപ്പുറം കലക്ട്രേറ്റ് വളപ്പിലെ കോടതികൾക്കു മുന്നിൽ നിർത്തിയിട്ട ഹോമിയോ ഡിഎംഒയുടെ വാടക കാറിനു ചുവടെ സ്ഥാപിച്ച പ്രഷർ കുക്കർ ബോംബ് പൊട്ടിയാണ് നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്ഫോടനം ഉണ്ടായത്. ഇതിനു പുറമെ കർണാടകയിലെ മൈസൂർ, ആന്ധ്രയിലെ നെല്ലൂർ, ചിറ്റൂർ കോടതികൾക്കു മുന്നിലും കൊല്ലം കലക്ട്രേറ്റ് വളപ്പിലും ഈ സംഘം സ്ഫോടനം നടത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍