Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജേഷിനേയും മൃദുലയേയും കൊന്നത് തന്നെ; കള്ളി പുറത്തുകൊണ്ട് വന്നത് മരിച്ചു കിടക്കുന്ന ഫോട്ടോ; മരണം ഷോക്കേറ്റാണെങ്കിൽ കുട്ടി രക്ഷപ്പെടില്ലെന്ന് ഉറപ്പ്; ആത്മഹത്യാവാദം തള്ളി മസ്‌കറ്റ് പൊലീസും; ചേട്ടൻ അജേഷിന്റെ മൊഴികളിൽ ദുരൂഹത

വിജേഷിനേയും മൃദുലയേയും കൊന്നത് തന്നെ; കള്ളി പുറത്തുകൊണ്ട് വന്നത് മരിച്ചു കിടക്കുന്ന ഫോട്ടോ; മരണം ഷോക്കേറ്റാണെങ്കിൽ കുട്ടി രക്ഷപ്പെടില്ലെന്ന് ഉറപ്പ്; ആത്മഹത്യാവാദം തള്ളി മസ്‌കറ്റ് പൊലീസും; ചേട്ടൻ അജേഷിന്റെ മൊഴികളിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

മസ്‌ക്കറ്റ്: കോഴിക്കോട് സ്വദേശികളായ വിജേഷും മൃദുലയും കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് മസ്‌ക്കറ്റ് പൊലീസ്. മരണം ആത്മഹത്യയെന്ന ആദ്യ നിഗമനത്തിന് എതിരായ തെളിവുകളും ചിത്രങ്ങളും പുറത്തുവന്നതോടെ ആണിത്. ഏതാനും ദിവസം മുമ്പ് കോഴ്‌ക്കോട് കുറ്റ്യാടിയിലെ വിജേഷ് മൃദുല എന്നീ യുവ ദമ്പതികളാണ് ജിഫ്‌ന എന്ന സ്ഥലത്തുള്ള സ്വന്തം ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലൂടെ സ്വയം വൈദ്യുതി കടത്തിവിട്ടാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്.

മെയിൻ സ്വിച്ചിൽനിന്നുള്ള വയർ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്തെിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച മൊഴികൾ. രണ്ട് വയസ്സുള്ള ഇവരുടെ മകൻ ദീപാനന്ദ് സംഭവത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യയാകാമെന്ന് പൊലീസ് വിലയിരുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ രീതിയിലല്ല. രണ്ടര വയസുകാരി കുട്ടി ദമ്പതി മാരുടെ നടുവിലായി കിടക്കുന്ന രീതിയിലാണ്. ഭാര്യും ഭർത്താവും കുട്ടിയും കാലുകളിൽ ഇലക്ട്രിക് വയറുകൾ ഇൻസുലേഷൻ മാറ്റി ചെമ്പുകമ്പികൾ പുറത്തെടുത്ത് അതുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. 3പേരിടെ കാലുകളിലും ഇൻസുലേഷൻ മാറ്റിയ ചെമ്പ് കമ്പികൾ നന്നായി മുറുക്കി കെട്ടുകയും ശരീരമാസകലം മൂന്നു പേരും ഒന്നാകെ കെട്ടുകയും ചെയ്തിരുന്നു. കുട്ടിയെ നടുക്ക് കിടത്തി ഭാര്യയും ഭർത്താവും കെട്ടിപിടിച്ച് കിടക്കുകയയിരുന്നു.

ഷോക്കേറ്റാണ് മരിച്ചതെങ്കിൽ കുട്ടി രക്ഷപെടില്ല. മാത്രമല്ല ദമ്പതിമാർക്ക് ഷോകേറ്റാൽ കുട്ടിക്കും ബാധിക്കും. അവർ ഒന്നാകെ കെട്ടിപിടിച്ചായിരുന്നു കിടന്നത്. ഷോകേറ്റായുരുന്നു മരിച്ചതെങ്കിൽ ചിത്രത്തിലെ ദൃശ്യങ്ങൾ പ്രകാരം കുട്ടിയുടെ കാലിൽ ബന്ധിപ്പിച്ച ഇലക്ട്രിക് വയറുകൾ ആരോ അഴിച്ചുമാറ്റിയിട്ടുണ്ടാകണം. മാത്രമല്ല ഷോകേറ്റാൽ മുറിയിൽ വയറുകൾ കത്തിയതിന്റെ പുകയും മാംസത്തിൽ കത്തലുകളുടെ പാടുകളും കാണണം. ശരീരത്തിലേക്ക് നേരിട്ട് മെയിൽ ലൈൻ വൈദ്യുതി കടത്തിവിടുന്നതിനാലാണിത്. മറ്റൊന്ന് ദമ്പതിമാർ നന്നായി ഒരുങ്ങി യാത്ര പോകുന്ന വിധത്തിലാണ് കിടന്നത്. മരണ വെപ്രാളത്തിൽ അവർ പിടയ്ക്കുകയോ, ഷോകേറ്റ് തെറിച്ചു പോവുകയോ ചെയ്തിട്ടില്ല. കെട്ടിപിടിച്ച കൈകൾ പോലും അല്പം പോലും മാറിയിട്ടില്ല. വസ്ത്രവും വേഷവും ഒരു ചുളിവു പോലും വന്നിട്ടില്ല. പിടയ്ക്കുകയോ ശരീരം ഷോകടിയേറ്റ് ചുരുണ്ട് പോവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ആത്മഹത്യാ തിയറിക്ക് എതിരാണ്.

വിജേഷിന്റെ ജ്യേഷ്ഠൻ അജേഷ് പറയുന്നത് താൻ വന്നപ്പോൾ കുട്ടി തറയിൽ മാറി കിടക്കുകയായിരുന്നു എന്നാണ്. ചിത്രത്തിലെ ദൃശ്യങ്ങൾ അങ്ങിനെയല്ല. ഇതു തന്നെയാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഈ സാഹചര്യത്തിൽ വിജേഷിന്റെ ജേഷ്ഠനെ വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞിപുന്നു. താൻ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചവെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് സംശയം തോന്നി ജിഫ്‌നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടൻ അജേഷ് എത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ ഇരുവരും മരിച്ചിരുന്നു. മാറി തറയിൽ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഇത് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസ് ഇപ്പോൾ. ഏതായാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ കാര്യങ്ങളിൽ ഉറച്ച നിലപാട് മസ്‌ക്കറ്റ് പൊലീസ് എടുക്കൂ.

ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും മരിച്ച നിലയിൽ ജിഫ്‌നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിയില്ല. ഇടയ്ക്ക് തലവേദന കലശലായതിനെത്തുടർന്ന് വിജേഷ് നാട്ടിലേയ്ക്ക് പോയിരുന്നു. എന്നാൽ പിന്നീട് രോഗത്തെപ്പറ്റി അന്വേഷിച്ച സഹോദരനോട് പോലും ഒന്നും പറയാൻ വിജേഷ് തയ്യാറായിരുന്നില്ല. വിജേഷിന് എന്തെങ്കിലും അസുഖമുണ്ടായിരിക്കാമെന്നും അതാകും ആത്മഹത്യയക്ക് കാരണമെന്നുമാണ് ആദ്യ വിലയിരുത്തലുകൾ എത്തിയത്. നാട്ടിൽ പുതുതായി വീട് പണികഴിപ്പിക്കുകയും കാർ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല.

പിന്നെ വിജേഷും മൃദുലയും എന്തിന് മരിച്ചുവെന്നത് അവ്യക്തം. ഇതേ തുടർന്നുള്ള അന്വേഷണങ്ങളാണ് ഫോട്ടോകളിലേക്ക് കാര്യങ്ങളെത്തിച്ചത്. 2006ലാണ് വിജേഷ് മസ്‌ക്കറ്റിലെത്തുന്നത്. 2012ൽ വിവാഹം കഴിച്ചു. കുറ്റ്യാടി അടുക്കത്ത് കിണർ വരമ്പത്ത് വീട്ടിൽ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്. പഌിങ്, വയറിങ് ജോലികൾ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്‌പോൺസർഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി ആർക്കും അറിയില്ല. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇട നൽകിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP