മസ്ക്കറ്റിലെ വിജേഷിന്റേയും മൃദുലയുടേയും മരണ കാരണം പുറത്തറിയാതിരിക്കാൻ കള്ളക്കളി; കോടതി ഉത്തരവിന്റെ പിൻബലത്തിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കി; സത്യം പറയുന്ന ഫോട്ടോ പുറത്ത് വന്നതോടെ പ്രതിക്കൂട്ടിലായ 'ആത്മഹത്യാവാദ'ക്കാർ രക്ഷപ്പെടുന്നു
മറുനാടൻ മലയാളി ബ്യൂറോ
മസ്കറ്റ്: മസ്കറ്റിനടുത്ത് ജിഫ്നൈനിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്തെിയ മലയാളി ദമ്പതികളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കുറ്റ്യാടി അടുക്കത്ത് കിണർ വരമ്പത്ത് വീട്ടിൽ കുമാരന്റെയും സുലോചനയുടെയും മകനായ വിജേഷ് (36), ഭാര്യ മൃദുല (26) എന്നിവരാണ് മരിച്ചത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം സെക്രട്ടറി പി.എം. ജാബിർ പറഞ്ഞു. അതിനാൽ, പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും അദ്ദേഹം അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങൾ കൊണ്ടുപോവുക. കഴിഞ്ഞ ഒമ്പതിനാണ് ഇവരെ താമസസ്ഥലത്ത് ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് മരിച്ചനിലയിൽ കണ്ടത്തെിയത്. ഏറെ ദുരൂഹതകൾ ഉയർത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം വേണമെന്ന നിലപാടിലായിരുന്നു മസ്ക്കറ്റ് പൊലീസ്. എന്നാൽ ഉന്നത ഇടപെടലിലൂടെ പോസ്റ്റ്മോർട്ടം ഒഴിവാക്കി. ഇതോടെ വിജേഷിന്റേയും മൃദുലയുടേയും കൊലയിൽ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ രക്ഷപ്പെടും. ഇനി ആത്മഹത്യയാണെങ്കിൽ പോലും അത് അസ്വാഭാവിക മരണമാണ്. അതുകൊണ്ട് തന്നെ സംശയം ഒഴിവാക്കാൻ പോസ്റ്റ്മോർട്ടം ചെയ്യുന്നത് നല്ലതുമായിരുന്നു. എന്നിട്ടും അതൊഴിവാക്കാൻ നടന്ന കളികളിൽ ഒമാനിലെ മലയാളി സമൂഹത്തിനും പ്രതിഷേധമുണ്ട്.
മെയിൻ സ്വിച്ചിൽനിന്നുള്ള വയർ ദേഹത്ത് ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്തെിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച മൊഴികൾ. രണ്ട് വയസ്സുള്ള ഇവരുടെ മകൻ ദീപാനന്ദ് സംഭവത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ ആത്മഹത്യയാകാമെന്ന് പൊലീസ് വിലയിരുത്തുകയും ചെയ്തു. എന്നാൽ പിന്നീച് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ രീതിയിലല്ല. രണ്ടര വയസുകാരി കുട്ടി ദമ്പതി മാരുടെ നടുവിലായി കിടക്കുന്ന രീതിയിലാണ്. ഭാര്യും ഭർത്താവും കുട്ടിയും കാലുകളിൽ ഇലക്ട്രിക് വയറുകൾ ഇൻസുലേഷൻ മാറ്റി ചെമ്പുകമ്പികൾ പുറത്തെടുത്ത് അതുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. 3പേരിടെ കാലുകളിലും ഇൻസുലേഷൻ മാറ്റിയ ചെമ്പ് കമ്പികൾ നന്നായി മുറുക്കി കെട്ടുകയും ശരീരമാസകലം മൂന്നു പേരും ഒന്നാകെ കെട്ടുകയും ചെയ്തിരുന്നു. കുട്ടിയെ നടുക്ക് കിടത്തി ഭാര്യയും ഭർത്താവും കെട്ടിപിടിച്ച് കിടക്കുകയയിരുന്നു.
ഷോക്കേറ്റാണ് മരിച്ചതെങ്കിൽ കുട്ടി രക്ഷപെടില്ല. മാത്രമല്ല ദമ്പതിമാർക്ക് ഷോകേറ്റാൽ കുട്ടിക്കും ബാധിക്കും. അവർ ഒന്നാകെ കെട്ടിപിടിച്ചായിരുന്നു കിടന്നത്. ഷോകേറ്റായുരുന്നു മരിച്ചതെങ്കിൽ ചിത്രത്തിലെ ദൃശ്യങ്ങൾ പ്രകാരം കുട്ടിയുടെ കാലിൽ ബന്ധിപ്പിച്ച ഇലക്ട്രിക് വയറുകൾ ആരോ അഴിച്ചുമാറ്റിയിട്ടുണ്ടാകണം. മാത്രമല്ല ഷോകേറ്റാൽ മുറിയിൽ വയറുകൾ കത്തിയതിന്റെ പുകയും മാംസത്തിൽ കത്തലുകളുടെ പാടുകളും കാണണം. ശരീരത്തിലേക്ക് നേരിട്ട് മെയിൽ ലൈൻ വൈദ്യുതി കടത്തിവിടുന്നതിനാലാണിത്. മറ്റൊന്ന് ദമ്പതിമാർ നന്നായി ഒരുങ്ങി യാത്ര പോകുന്ന വിധത്തിലാണ് കിടന്നത്. മരണ വെപ്രാളത്തിൽ അവർ പിടയ്ക്കുകയോ, ഷോകേറ്റ് തെറിച്ചു പോവുകയോ ചെയ്തിട്ടില്ല. കെട്ടിപിടിച്ച കൈകൾ പോലും അല്പം പോലും മാറിയിട്ടില്ല. വസ്ത്രവും വേഷവും ഒരു ചുളിവു പോലും വന്നിട്ടില്ല. പിടയ്ക്കുകയോ ശരീരം ഷോകടിയേറ്റ് ചുരുണ്ട് പോവുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ആത്മഹത്യാ തിയറിക്ക് എതിരാണ്. ഇതൊക്കെ മറുനാടൻ മലയാളിയിൽ വാർത്തയായതോടെ സോഷ്യൽ മീഡിയ ഒന്നാകെ വിഷയം ഏറ്റെടുത്തു. ഇതിനിടെയാണ് സമ്മർദ്ദ തന്ത്രത്തിലൂടെ പോസ്റ്റ് മോർട്ടം ഒഴിവാക്കിയത്. ഇതിലൂടെ വിഷം അകത്തു ചെന്നാണോ മരണം സംഭവിച്ചതെന്ന സംശയ ദൂരികരണത്തിനുള്ള സാധ്യതയും അവസാനിച്ചു.
വിജേഷിന്റെ ജ്യേഷ്ഠൻ അജേഷ് പറഞ്ഞിരുന്നത് താൻ വന്നപ്പോൾ കുട്ടി തറയിൽ മാറി കിടക്കുകയായിരുന്നു എന്നാണ്. എന്നാൽ പുറത്തുവന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അങ്ങിനെയല്ല. ഇതു തന്നെയാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഈ സാഹചര്യത്തിൽ വിജേഷിന്റെ ജേഷ്ഠനെ വിശദമായി തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നായിരുന്നു സൂചന. ആത്മഹത്യക്ക് തൊട്ടുമുമ്പ് വിജേഷ് വിളിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. താൻ പോവുകയാണെന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചവെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് സംശയം തോന്നി ജിഫ്നൈനിലെ ഇവരുടെ താമസസ്ഥലത്ത് ഉടൻ അജേഷ് എത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ ഇരുവരും മരിച്ചിരുന്നു. മാറി തറയിൽ കിടക്കുകയായിരുന്ന ദീപാനന്ദിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെന്നാണ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഈ മൊഴിയിലെ വൈരുദ്ധ്യങ്ങൾക്ക് പോസ്റ്റ് മോർട്ടത്തിലൂടെ ഉത്തരം കണ്ടെത്താമെന്നായിരുന്നു മസ്ക്കറ്റ് പൊലീസിന്റെ പ്രതീക്ഷ. അതിനെയാണ് ഉന്നത സ്വാധീനത്തിലൂടെ അട്ടിമറിക്കപ്പെട്ടതെന്ന ആരോപണമാണ് ഒമാനിലെ മലയാളി സമൂഹം ഉയർത്തുന്നത്.
ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വിജേഷിനേയും ഭാര്യയേയും മരിച്ച നിലയിൽ ജിഫ്നൈനിലെ താമസ സ്ഥലത്താണ് കണ്ടെത്തിയത്. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിയില്ല. ഇടയ്ക്ക് തലവേദന കലശലായതിനെത്തുടർന്ന് വിജേഷ് നാട്ടിലേയ്ക്ക് പോയിരുന്നു. എന്നാൽ പിന്നീട് രോഗത്തെപ്പറ്റി അന്വേഷിച്ച സഹോദരനോട് പോലും ഒന്നും പറയാൻ വിജേഷ് തയ്യാറായിരുന്നില്ല. വിജേഷിന് എന്തെങ്കിലും അസുഖമുണ്ടായിരിക്കാമെന്നും അതാകും ആത്മഹത്യയക്ക് കാരണമെന്നുമാണ് ആദ്യ വിലയിരുത്തലുകൾ എത്തിയത്. നാട്ടിൽ പുതുതായി വീട് പണികഴിപ്പിക്കുകയും കാർ വാങ്ങുകയുമൊക്കെ ചെയ്ത വിജേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ വിജേഷും മൃദുലയും എന്തിന് മരിച്ചുവെന്നത് അവ്യക്തം. ഇതേ തുടർന്നുള്ള അന്വേഷണങ്ങളാണ് ഫോട്ടോകളിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇവരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടയുടൻ തന്നെ പ്രവാസികളുടെ സമ്മർദ്ദ ജീവിതവും ആത്മഹത്യയുമെന്ന വിഷയത്തിൽ ഒമാനിലെ ചില സംഘടനാ പ്രവർത്തകർ പ്രതികരിച്ചിരുന്നു. അവർ സത്യം പുറത്തുവരാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇന്ത്യയിൽ ആത്മഹത്യാക്കേസുകളിൽ പോസ്റ്റ്മോർട്ടം പതിവാണ്. ഇതൊക്കെ അറിയാവുന്നതവാരാണ് അട്ടിമറിക്ക് കൂട്ടു നിന്നത്. അതിനിടെ കേരളത്തിൽ മൃതദേഹം എത്തിച്ച ശേഷം പോസ്റ്റ് മോർട്ടം നടത്തണമെന്ന അഭിപ്രായം മൃദുലയുടെ ചില ബന്ധുക്കൾക്കുണ്ട്. ഇവർ പരസ്യമായി തന്നെ ഇത് പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. അങ്ങനെയെങ്കിൽ കേരളത്തിൽ പോസ്റ്റ്മോർട്ടം നടത്തേണ്ട സാഹചര്യം ഉയരും. ഇതിനെ അട്ടിമറിക്കാനും സമര്‍ത്ഥമായ കരുനീക്കങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
2006ലാണ് വിജേഷ് മസ്ക്കറ്റിലെത്തുന്നത്. 2012ൽ വിവാഹം കഴിച്ചു. കുറ്റ്യാടി അടുക്കത്ത് കിണർ വരമ്പത്ത് വീട്ടിൽ കുമാരന്റെയും സുലോചനയുടെയും മകനാണ് വിജേഷ്. പൽിങ്, വയറിങ് ജോലികൾ ചെയ്തിരുന്ന വിജേഷ് അടുത്തിടെ സ്പോൺസർഷിപ് മാറിയിരുന്നു. സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി ആർക്കും അറിയില്ല. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇട നൽകിയതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍