മലയാളി ഐസിസ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു; കാസർകോട് പടന്ന സ്വദേശി ഹഫീസ് മരിച്ചത് ഡ്രോൺ ആക്രമണത്തിലെന്ന് ടെലഗ്രാം സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു; 'ഹഫീസിനെ ഞങ്ങൾ രക്തസാക്ഷിയായാണ് കാണുന്നത്, ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു' വെന്നും സന്ദേശം
എം പി റാഫി
കോഴിക്കോട്: കേരളത്തിൽ നിന്നും പോയി ഐസിസിൽ ചേർന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ വച്ച് ഡ്രോൺ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇയാൾ അടക്കം 11 പേരെയാണ് പടന്നയിൽ നിന്നും നേരത്തെ കാണാതായിരുന്നത്. ദുരൂഹ സാഹചര്യത്തിൽ കാണാതായ ഹഫീസ് കൊല്ലപ്പെട്ടതായി സന്ദേശം കാസർകോട് പടന്ന സ്വദേശി ഹഫീസുദ്ദീൻ (25) ആണ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്.
കാസർകോട് പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സന്ദേശത്തിൽ പറയുന്നു. പടന്ന സ്വദേശിയായ പൊതുപ്രവർത്തകനും ബന്ധുക്കള്ൾക്കുമാണ് സന്ദേശം കിട്ടിയത്. ഇന്ന് രാവിലെയാണ് അടുത്ത ബന്ധുക്കൾക്കും സന്ദേശം നൽകിയത്. 'ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങൾ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു,' എന്നാണ് സന്ദേശം.
മറ്റൊരു പടന്ന സ്വദേശിയായ അഷ്ഫാഖ് മജീദ് എന്നയാളാണ് ടെലഗ്രാം വഴി ഈ സന്ദേശം അറിയിച്ചത്. ഞങ്ങളെല്ലാം ശഹീദ് ആകാൻ കാത്തിരിക്കുന്നു എന്ന സന്ദേശവും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ മൃതദേഹം ഇവിടെ ഖബറടക്കുകയും ചെയ്തത്. പടന്നയിൽ നിന്ന് 11 പേരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാണാതായ മലയാളി സംഘത്തിലെ പ്രധാനിയാണ് ഫഹീസ്. കൂട്ടത്തിൽ പ്രായം കുറഞ്ഞ വ്യക്തിയായ ഇയാൾ നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ നാട്ടിലേക്ക് എത്തിയ ഇളാൾ പൊടുന്നനേ തീവ്രവിശ്വാസിയായി മാറുകയായിരുന്നു. അടിച്ചുപൊളിച്ചു ജീവിച്ചിരുന്ന ഇയാൾ താടി വളർത്തി തീവ്രവിശ്വാസിയായി മാറിയത് വീട്ടുകാരെയും അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാൽ, തീവ്ര ആശയം കേന്ദ്രങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഹാഫിസിന് ഉണ്ടായിരുന്നത്. ഇതിനിടെ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഏതാനും മാസങ്ങൾ മാത്രമായിരുന്നു ഇവർ ഒരുമിച്ച കഴിഞ്ഞത്. ഇതിന് ശേഷമാണ് ഇയാൾ ഐസിസിൽ ചേരാൻ പോയത്. നാട്ടിൽ ഉള്ള വേളയിൽ തന്നെ ഭാര്യയിൽ ജിഹാദി ആശയങ്ങൾ കുത്തി നിറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, നല്ല മതബോധത്തിലാണ് തങ്ങൾ വളർന്നതെന്ന് പറഞ്ഞ് ഭാര്യയും വീട്ടുകാരും എതിർക്കുകയായിരുന്നു.
കാണാതായവർക്കുള്ള ഐസിസ് ബന്ധം നേരത്തെ എൻഐഎ സ്ഥിരീകരിച്ചിരുന്നാണ്. അതേസമയം ഫഫീസ് കൊല്ലപ്പെട്ടുവെന്ന സന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കാൻ എൻഐഎ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച വിവരം എൻഐഎ തിരക്കി വരുന്നതേയുള്ളൂ. ഇതേക്കുറിച്ച് പരിശോധിക്കുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. നേരത്തെ തങ്ങൾ ഉള്ളത് ഐസിസ് ക്യാമ്പിലാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. യുദ്ധ കേന്ദ്രങ്ങൾക്ക് അകലെ സമാധാന പരമായാണ് ജീവിതം നയിക്കുന്നതെന്ന സന്ദേശമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്.
ക്ലിനിക്ക് തുടങ്ങിയും വിവാഹം കഴിച്ചും മലയാളി സംഘം അഫ്ഗാനിസ്ഥാനിലെ ഐസിസ് സ്വാധീന മേഖലയിൽ കഴിയുന്നതായാണ് ബന്ധുക്കൾക്ക് ലഭിച്ചിരുന്ന വിവരം. കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും പാലക്കാട്ട് നിന്നും ഏഴ് മാസം മുമ്പ് കാണാതായ ദമ്പതികൾ അടക്കം 21 പേരാണ് ഐസിസ് ക്യാമ്പിൽ എത്തിയതായി നേരത്തെ സ്ഥിരീകരിച്ചത്. കാസർക്കോട്ട് നിന്നും കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവർ കഴിഞ്ഞ ജൂലൈ മാസത്തിൽ തങ്ങൾ ഐസിസ് ക്യാമ്പിലാണെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നുന്നതിനായാണ് ഇവിടെ വന്നതെന്നും വ്യക്തമാക്കി വീട്ടുകാർക്ക് ശബ്ദ ശന്ദേശം അയച്ചിരുന്നു. പിന്നീട് ഏറെ കാലം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസങ്ങളിലായി ബന്ധുക്കളെ വിളിച്ചിരുന്നു. തുടർന്ന് സ്ഥിരമായി ഇവർ ബന്ധുക്കളെ വിളിച്ചിരുന്നതായും വിശേഷങ്ങൾ കൈമാറിയിരുന്നതായുമുള്ള വിവരമാണ് പുറത്തുവന്നത്.
എംബിബിഎസ് ബിരുദദാരിയായ തൃക്കരിപ്പൂർ സ്വദേശിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേർന്നാണ് ഐസിസ് ക്യാമ്പിൽ ക്ലിനിക്ക് ആരംഭിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരം. ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്. അതേസമയം സംഘത്തിൽ ബാച്ചിലേഴ്സ് ആയി ഉണ്ടായിരുന്നതിൽ മൂന്നു പേർ ഇവിടെ വച്ച് വിവാഹിതരായി. അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെതത്തിയ യുവതികളെയാണ് മലയാളി യുവാക്കൾ വിവാഹം കഴിച്ചത്. ഇതുസംബന്ധമായ വിവരംങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അഷ്ഫാഖ് മജീദ് അടക്കമുള്ളവരാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ഇവർ നാട്ടിലെ അടുത്ത ബന്ധുക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട്. നേരത്തെ പാലക്കാട് യാക്കരയിലെ ബെക്സൺ എന്ന ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ വച്ച് പ്രസവിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഫാത്തിമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായുള്ള സന്ദേശം പാലക്കാട്ടെ വീട്ടിലേക്കു അയച്ചിരുന്നു. ഭർത്താവിനും ഭർതൃ സഹോദരൻ യഹി യക്കും ഒപ്പം നിമിഷ ഫാത്തിമ നാടുവിട്ടപ്പോൾ ഗർഭിണിയായിരുന്നു.
കാസർകോട് നിന്ന് കാണാതായ അബ്ദുൽ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരൻ ഷിഹാസ്, ഷഫിസുദ്ദീൻ, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, സഹോദരൻ ബെക്സൺ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാന കേസുകളെല്ലാം കഴിഞ്ഞ മൂന്ന് മാസമായി എൻ.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈയിടെ വിദേശത്തുള്ള സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്)അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചും നിരന്തരമായി ഫെയിസ്ബുക്ക് പോസ്റ്റുകളിടുന്ന സമീറലി എന്ന ഐഡിക്കു പിന്നിൽ സജീർ അബ്ദുള്ള മംഗലശേരിയാണെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പ്രധാനികളിലൊരാളും ഐസിസിന്റെ ഇന്ത്യൻ തലവനുമാണ് കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയായ സജീർ എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. സമീറലിക്കു പിന്നിൽ സജീർ അബ്ദുള്ളയാണെന്നുള്ള വ്യക്തമായ തെളിവ് എൻ.ഐ.എക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ അഫ്ഗാനിലെ ഐസിസ് ക്യാമ്പിലാണെന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതിസന്ധിയിലാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്