Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പ്യൂട്ടർ റിപ്പയറായ 22കാരൻ 24 കാരിയായ ഐടിസി ട്രെയിനറെ പ്രണയം നടിച്ച് വളച്ചെടുത്തു; കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് വിലക്കിയപ്പോൾ നീയെന്റെ ഭാര്യയാവാൻ പോകുന്നവളല്ലേ എന്നു പറഞ്ഞ് സാന്ത്വനിപ്പിച്ചു; യുവതിയുടെ വീട്ടുകാർ ബന്ധം അറിഞ്ഞതോടെ തടിയെടുക്കാൻ പേരിന് താലികെട്ട് നടത്തി മുങ്ങി; പിന്നാലെ വിവാഹ മോചനഹർജിയും; യുവതിയുടെ പരാതിയിൽ പൊലീസ് വലിയിലാപ്പോൾ രതിസുഖം മാത്രം ലക്ഷ്യമെന്ന് പറഞ്ഞ് കാമുകൻ; വൈക്കത്തെ ദിലീപിന്റെ വഞ്ചനയിൽ തകർന്ന് യുവതി

കമ്പ്യൂട്ടർ റിപ്പയറായ 22കാരൻ 24 കാരിയായ ഐടിസി ട്രെയിനറെ പ്രണയം നടിച്ച് വളച്ചെടുത്തു; കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് വിലക്കിയപ്പോൾ നീയെന്റെ ഭാര്യയാവാൻ പോകുന്നവളല്ലേ എന്നു പറഞ്ഞ് സാന്ത്വനിപ്പിച്ചു; യുവതിയുടെ വീട്ടുകാർ ബന്ധം അറിഞ്ഞതോടെ തടിയെടുക്കാൻ പേരിന് താലികെട്ട് നടത്തി മുങ്ങി; പിന്നാലെ വിവാഹ മോചനഹർജിയും; യുവതിയുടെ പരാതിയിൽ പൊലീസ് വലിയിലാപ്പോൾ രതിസുഖം മാത്രം ലക്ഷ്യമെന്ന് പറഞ്ഞ് കാമുകൻ; വൈക്കത്തെ ദിലീപിന്റെ വഞ്ചനയിൽ തകർന്ന് യുവതി

പ്രകാശ് ചന്ദ്രശേഖർ

വൈക്കം: 22 കാരനായ കമ്പ്യൂട്ടർ റിപ്പയർ 24 കാരിയായ ഐടിസി ട്രെയിനറെ പിറകെ നടന്ന് വളച്ചെടുത്തു. കിടപ്പറ ദൃശ്യം മൊബൈലിൽ പകർത്തുന്നത് വിലക്കിയപ്പോൾ നീയെന്റെ ഭാര്യയാവാൻ പോകുന്നവളല്ലേ എന്നും പറഞ്ഞ് സാന്ത്വനം. അവിഹിതം യുവതിയുടെ ബന്ധു കയ്യോടെ പിടിച്ചപ്പോൾ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞ് തടിയൂരി. പേരിന് താലികെട്ട് നടത്തിയ ശേഷം മുങ്ങി. പിന്നാലെ വിവാഹ മോചന ഹർജിയുമായി കുടുംബക്കോടതിയെയും സമീപിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് വലിയിലാപ്പോൾ രതിസുഖം മാത്രമായിരുന്നു ലക്ഷ്യമെന്ന് വെളിപ്പെടുത്തി കാമുകന്റെ കൈകഴുകൽ.

താല്പര്യം തോന്നി വളച്ചെടുത്ത 24 കാരിയെ ലൈംഗികാവശ്യത്തിന് ഉപയോഗിച്ച ശേഷം ഒഴിവാക്കാൻ 22 കാരൻ സ്വീകരിച്ച വളഞ്ഞ വഴി പൊലീസിനെയും അത്ഭതപ്പെടുത്തി. കുലശേഖരമംഗലം ഇടവെട്ടം കരയിൽ ഷൺമുഖവിലാസം വീട്ടിൽ രാജശേഖരൻ മകൻ ദിലീപിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആകസ്മീകമായി നാട്ടിൽ വച്ച് പരിചയപ്പെട്ട യുവതിയെ ദിലീപ് മാസങ്ങളോളം പണിപ്പെട്ട് പാട്ടിലാക്കുകയായിരുന്നു.കൂടുതൽ അടുത്തതോടെ ദിലീപ് യുവതിയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചു.

മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന അവസരത്തിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് ദിലീപ് ആദ്യം. യുവതിയെ പീഡിപ്പിച്ചത്.കിടക്ക പങ്കിടുന്നതിനിടെ വീഡിയോ എടുത്തത് തടഞ്ഞപ്പോൾ നീയെന്റെ ഭാര്യയാകാൻ പോകുന്നവളല്ലേ പിന്നെന്താ എന്നായിരുന്നു ദിലിപിന്റെ പ്രതികരണമെന്നാണ് യുവതിയിൽ നിന്നും പൊലീസിന് ലഭിച്ച സൂചന. രാത്രികാലങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും ദലീപ് കൂടെ കഴിഞ്ഞിരുന്നു.ഒരിക്കൽ ലക്ഷ്യം സാധിച്ച് മടങ്ങവേ യുവതിയുടെ സഹോദരി ഭർത്താവ് ദിലീപിനെ പൊക്കി.നാട്ടുകാരും വീട്ടുകാരും വിരമറിഞ്ഞപ്പോൾ അവളെ ഞാൻ കെട്ടുമെന്ന് തറപ്പിച്ച് പറഞ്ഞ് തൽക്കാലം തടിയൂരി.

ഇതുപ്രകാരം കഴിഞ്ഞ മാസം 1-ന് യുവതിയെയും കൊണ്ട് ഇയാൾ ചേർത്തലയിലെ ക്ഷേത്രത്തിലെത്തി വിവാഹം രേഖയിലാക്കി.പേരിന് താലിയും അണിയിച്ചു.രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ദിലീപ് ചടങ്ങുകൾ പൂർത്തിയാക്കിയത്. തിരിച്ച് ബസ്സിൽ നാട്ടിലെത്തി ,4 ദിവസം കഴിഞ്ഞ് വീട്ടിലെത്തി കൂട്ടികൊണ്ട് പൊയ്ക്കൊള്ളാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ദിലീപ് സ്ഥലം വിട്ടു. പിന്നീട് ഒരുമാസത്തോളം കാത്തിരുന്നിട്ടും ദിലീപ് യുവതിയെ ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടില്ല.ഇതേത്തുടർന്ന് യുവതി വീട്ടുകാരോട് വിവാഹമുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തി.ട

തുടർന്ന് വീട്ടുകാർ തമ്മിൽ സംസാരിക്കുകയും ദിലീപിനോട് ഇവർ നേരിട്ട് വിവരം തിരക്കുകയും ചെയ്തു.തനിക്ക് വിവാഹം കഴിക്കാനും കൂടെ കഴിയാനും താൽപര്യമില്ലന്നായിരുന്നു ഈ സമയം ദിലീപിന്റെ പ്രതികരണം. തുടർന്നാണ് വീട്ടുകാരുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി തലയോലപ്പറമ്പ് പൊലീസിൽ പരാതിയുമായി എത്തിയത്.സി ഐ ക്ലീറ്റസ്,എസ് ഐ ടി എം സൂഫി,എ എസ് ഐ ജയകുമാർ,എസ് സി പി ഒ സുധീർ,സി പി ഒ അനസ്സ് തുടങ്ങിയവരടങ്ങി പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദിലിപീനെ പൊലീസ് പൊക്കിയത്.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് താൻ ഏറ്റുമാനൂർ കുടുംമ്പകോടതിയിൽ ഹർജി ഫയൽ ചെയതതായി ദിലീപ് പൊലീസിനെ അറിയിച്ചത്. ബലാൽസംഗ കുറ്റത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുമെന്ന ബോദ്ധ്യത്തിലാണ് ഇത്തരത്തിലൊരു ഹർജിയുമായി ദിലീപ് കോടതിയെ സമീപിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക പീഡനം നടന്നതായിട്ടാണ് മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. കിടപ്പറ ദൃശ്യം മൊബൈലിൽ പകർത്തിയെന്നും ഇത് മായ്ച്ച് കളഞ്ഞെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP