Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലപാതകത്തിന് ശേഷം ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച ശേഷം രണ്ട് സ്ത്രീകളുമായി നാടുവിട്ടു; 12 വർഷത്തിന് ശേഷം പ്രതിയെ കൊടൈക്കനാലിൽ നിന്നും പൊക്കി കേരളാ പൊലീസ്

കൊലപാതകത്തിന് ശേഷം ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച ശേഷം രണ്ട് സ്ത്രീകളുമായി നാടുവിട്ടു; 12 വർഷത്തിന് ശേഷം പ്രതിയെ കൊടൈക്കനാലിൽ നിന്നും പൊക്കി കേരളാ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: കൊലക്കേസ് പ്രതി 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയിയെയാണ് (48) പൊലീസ് പിടികൂടിയത്. സ്വന്തം പേര് മാറ്റി കൊടൈക്കനാലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് തെളിവുകൾ സഹിതം പൊക്കുക ആയിരുന്നു.

2006ൽ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായിരുന്നു റോയ്. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ചു കോട്ടയം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്നു തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ റോയി തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ബിനുവിനെ കോട്ടയം സെഷൻസ് കോടതി 10 വർഷത്തേക്കു തടവിനു ശിക്ഷിച്ചു. ഒളിവിൽ പോയ റോയിയെപ്പറ്റി വർഷങ്ങളായി അന്വേഷണങ്ങൾ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചിുിന്നില്ല.

സൈബർ സെല്ലിന്റെ സഹായത്തിൽ സ്ഥലം കണ്ടെത്തിയ പൊലീസ് കൊടൈക്കനാലിൽ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ 'ജോസഫ്' എന്ന പേരിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP