കാമുകന്റെ മാനസിക വിഭ്രാന്തി തിരിച്ചറിഞ്ഞപ്പോൾ ബന്ധം ഉപേക്ഷിച്ചു; നീ വേറെ കല്ല്യാണം കഴിച്ചാൽ അവനേയും കൊല്ലുമെന്ന ഭീഷണിയും ഫലിച്ചില്ല; കലൂരിൽ അതിരാവിലെ കാമുകിയെ തലങ്ങും വിലങ്ങും വെട്ടി പ്രതികാരം; കൂടെ ജീവിക്കാൻ സമ്മതം മൂളാത്തതിലെ പ്രതികാരമെന്ന് ശ്യാമിന്റെ കുറ്റസമ്മതം; ചിത്തിര ഗുരുതരാവസ്ഥയിൽ
അർജുൻ സി വനജ്
കൊച്ചി: കോതമംഗലം:രണ്ടുവർഷം മുമ്പ് താനുമായി പറഞ്ഞുറപ്പിച്ച വിവാഹം നടത്തിത്തരാൻ മതാപിതാക്കൾ തയ്യാറാവാത്തതിലുള്ള ദേഷ്യത്താലും താൻ വിളിച്ചിട്ട് കൂടെ വരാത്തതിലുമുള്ള വൈരാഗ്യത്താലുമാണ് ലാബ് ടെക്നീഷ്യനെ വെട്ടികൊലപ്പെടുത്താൻ താൻ തീരുമാനിച്ചതെന്ന് പ്രതി കോതമംഗലം ബോക്ക് ഓഫീസിന് സമീപം പുത്തൻ പുരയിൽ ശ്യാം രവി (27)പൊലീസിൽ വെളിപ്പെടുത്തി. സംഭവം നടന്നയുടൻ കൊച്ചിയിൽ നിന്നും അസിസ്റ്റന്റ് കമ്മീഷണർ ലാൽജി വിവരം കോതമംഗലം സി ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി ഐ വി റ്റി ഷാജൻ നടത്തിയ അന്വേഷണത്തിൽ കൃത്യത്തിന് ശേഷം ശ്യം കെ എസ് ആർ ടി സി ബസ്സിൽ മൂവാറ്റുപുഴക്ക് തിരിച്ചതായി വിവരം കിട്ടി.
തുടർന്ന് മൂവാറ്റുപുഴയിൽ കാത്തുനിന്ന സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിവരം അറിഞ്ഞ് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സെൻട്രൽ സി ഐ അനന്തലാൽ ശ്യാമിനെ സെൻട്രൽ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന് കാരണമായ സംഭവപരമ്പരകളെക്കുറിച്ച് ഇയാൾ മനസ്സ് തുറന്നത്.മാസങ്ങളായി മനസ്സിൽ കരുതിവച്ച പ്രതികാരമാണ് ഇന്ന് രാവിലെ ഇയാൾ പൂർത്തീകരിച്ചതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.
രാവിലെ ആറേ മുക്കാലോടെ കലൂരിൽ ബൈക്കിലെത്തിയ ശ്യാം ലബോറട്ടറി ജീവനക്കാരിയായ ചിത്തിരയെ കലൂരിൽ വെച്ച് കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തന്റെ കൂടെ ജീവിക്കാൻ വരണമെന്ന ശ്യാമിന്റെ ആവശ്യം ചിത്തിര നിരസിച്ചതിനെത്തുടർന്നായിരുന്നു ശ്യാം കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച നാട്ടുകാരേയും ശ്യാം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. രക്തം വാർന്ന് ബോധരഹിതയായ ചിത്തിര നിലത്ത് വീണപ്പോൾ ശ്യാം ബൈക്കിൽ കടന്നുകളയുകയായിരുന്നു.
കഴുത്തിനും തുടയിലും കൈയ്ക്കും ആഴത്തിൽ മുറിവേറ്റ ചിത്തിര അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 12 മണിയോടെ ശസ്ത്രക്രിക്ക് ശേഷം ചിത്തിരയെ പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് മാറ്റി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ആക്രമണം നടന്ന സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. ആക്രമണത്തിന് ഉപയോഗിച്ച പുട്ടി ബ്ലേഡും ബൈക്കും എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോതമംഗലത്ത് വെച്ച് അറസ്റ്റു ചെയ്ത പ്രതിയെ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുക്കും.
നെല്ലിമറ്റം സ്വദേശിയായ പടത്തപ്പിള്ളിൽ രവിയുടെ നാല് പെൺമക്കളിൽ ഏറ്റവും ഇളയവളാണ് ചിത്തിരയെന്ന ഇരുപത്തിയാറുകാരി. മൂന്ന് വർഷമായി ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നുവെങ്കിലും നാല് മാസങ്ങൾക്ക് മുമ്പ് ചിത്തിര പിന്മാറി. ഇതിനുശേഷം ശ്യാമിന്റെ ഫോൺകോളുകൾ ചിത്തിര എടുക്കാറില്ലായിരുന്നു. നിരന്തരമായി ശല്ല്യം ചെയ്ത് തുടങ്ങിയപ്പോൾ ചിത്തിര മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ ശ്യാം രണ്ട് മാസം മുമ്പ് ചിത്തിര ജോലി ചെയ്യുന്ന ലബോറട്ടറിൽ കയറി മർദ്ദിച്ചു. ഫോൺ വാങ്ങി എറിഞ്ഞുടച്ചതിന് ശേഷം സിം കൈക്കലാക്കി മടങ്ങി. എന്നെ ഒഴിവാക്കി, നീ വേറെ കല്ല്യാണം കഴിച്ചാൽ അവനേയും കൊല്ലും നിന്റെ കുടുബത്തെ ഒന്നാകെ ഇല്ലാതാക്കുമെന്ന് ശ്യാം അന്ന് ഭീഷണി മുഴക്കിയതായി ചിത്തിരയുടെ പിതാവ് രവി മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തെത്തുടർന്ന് തനിക്കും കുടുംബത്തിനും ശ്യാമിന്റെ ഭീഷണിയുണ്ടെന്ന് കാണിച്ച് ചിത്തിരയുടെ കുടുംബം 21.05.2017 ന് പൊലീസിൽ പരാതി നൽകിയിരുന്നു. സഹോദരി നഗരത്തിൽ നടത്തി വരുന്ന ഹോസ്റ്റലിൽ താമസിച്ചുവരുന്ന ചിത്തിര ഈ സംഭവത്തിന് ശേഷം വീട്ടിലേക്ക് പോയിട്ടില്ല. സംഭവം അറിഞ്ഞതിനെത്തുടർന്ന് അന്ന് പിതാവ് വഴക്ക് പറഞ്ഞതായിരുന്നു വരാതിരിക്കാനുള്ള കാരണം. പിതാവ് പറയുന്നു. സംഭവത്തിന് ശേഷം യുവതി ശ്യാമുമായി സംസാരിച്ചിട്ടില്ല. പെയിന്റിംങ് തൊഴിലാളിയായ ശ്യാമിന് (29) മാനസികരോഗം ഉണ്ടെന്ന് ആരോപിച്ചാണ് ചിത്തിര നാല് മാസങ്ങൾക്ക് മുമ്പ് പ്രണയത്തിൽ നിന്ന് പിന്മാറിയതെന്നാണ് പിതാവിന്റെ സഹോദരിയിൽ നിന്ന് ലഭിക്കുന്ന വിവരം.
രണ്ട് വർഷം മുമ്പ് ചിത്തിരയുടെ മൂത്ത സഹോദരിയുടെ വിവാഹത്തിന്റെ ഏതാനം ദിവസങ്ങൾക്ക് മുമ്പ് ശ്യാം മീൻ കടയിൽ വന്ന് മകളെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിവാഹം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന് മറുപടി നൽകി. എന്നാൽ ഉടനെ വിവാഹം വേണമെന്ന് ചിത്തിരയുടെ അമ്മയോടും ശ്യാം ആവശ്യപ്പെട്ടു. മീൻ കച്ചവടക്കാരനായ താൻ വളരെ കഷ്ടപ്പെട്ടാണ് ഒരാളെ വിവാഹം കഴിച്ച് അയക്കുന്നത്. രണ്ട് വിവാഹം ഉടനെ നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ് പിന്നീട് നടത്താം എന്ന് പറഞ്ഞത്. എന്നാൽ പിന്നീട് ഇതുവരെ ശ്യം വിവാഹക്കാര്യവുമായി വന്നിട്ടില്ല. മകളുണ്ടെന്ന് കരുതി അങ്ങോട്ട് പോയി വിവാഹം ആലോചിക്കാൻ പറ്റില്ലല്ലോ..? അവർ ഇങ്ങോട്ട് വരണ്ടേ . അതല്ലേ നാട്ടുനടപ്പ..? പിതാവ് രവി ചോദിക്കുന്നു.
അടുത്തകാലത്ത് ശ്യാമിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം പെൺക്കുട്ടിക്ക് ഇഷ്ടമായില്ല. പെട്ടെന്ന് ദേഷ്യപ്പെടുകയും അക്രാസക്തനാവുകയും ചെയ്തിരുന്ന ഇയാളെ പിന്നീട് പെൺകുട്ടിക്ക് ഭയമായിരുന്നു.ഒരിക്കൽ ശ്യാം പെൺകുട്ടിയുടെ വീട്ടിലെത്തി കൂടെ ഇറങ്ങി വരണമെന്നാവശ്യപ്പെട്ടു. ഒച്ചപ്പാടും ബഹളവുമായപ്പോൾ നാട്ടുകാർ ഇടപെട്ടാണ് ഇയാളെ പറഞ്ഞയച്ചെന്നാണ് അറിയിന്നത്. ഇതിന് ശേഷമാണ് ശ്യാമിനെ ചിത്തിര ഒഴിവാക്കാൻ തുടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍