Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലികഴിഞ്ഞ് അഞ്ചംഗസംഘം പുഴയിൽ കുളിക്കാനെത്തി; ഉല്ലാസത്തിന് കൂടെ മദ്യപാനവും; ഫിറ്റായിക്കഴിഞ്ഞപ്പോൾ ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേർ തമ്മിൽ വാക്കേറ്റം മൂത്തു; ദേഷ്യപ്പെട്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ എൽദോസ് തിരിച്ചെത്തിയത് കത്തിയുമായി; ആദ്യം എതിരാളിയുടെ നെഞ്ചിലും പിന്നാലെ തുടയിലും കുത്തി; സുഹൃത്തുക്കളുടെ രക്ഷാശ്രമം വിഫലമായപ്പോൾ കുത്തേറ്റ യുവാവിന് ജീവൻ നഷ്ടം: മദ്യലഹരിയിലെ വാക്കേറ്റത്തിൽ പൊലിഞ്ഞ് ഒരു ജീവൻ

ജോലികഴിഞ്ഞ് അഞ്ചംഗസംഘം പുഴയിൽ കുളിക്കാനെത്തി; ഉല്ലാസത്തിന് കൂടെ മദ്യപാനവും; ഫിറ്റായിക്കഴിഞ്ഞപ്പോൾ ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേർ തമ്മിൽ വാക്കേറ്റം മൂത്തു; ദേഷ്യപ്പെട്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ എൽദോസ് തിരിച്ചെത്തിയത് കത്തിയുമായി; ആദ്യം എതിരാളിയുടെ നെഞ്ചിലും പിന്നാലെ തുടയിലും കുത്തി; സുഹൃത്തുക്കളുടെ രക്ഷാശ്രമം വിഫലമായപ്പോൾ കുത്തേറ്റ യുവാവിന് ജീവൻ നഷ്ടം: മദ്യലഹരിയിലെ വാക്കേറ്റത്തിൽ പൊലിഞ്ഞ് ഒരു ജീവൻ

പ്രകാശ് ചന്ദ്രശേഖർ

 മൂവാറ്റുപുഴ: ജോലികഴിഞ്ഞ് അഞ്ചംഗസംഘം പുഴയിൽ കുളിക്കാനെത്തി. കൂടെ മദ്യപാനവും. ഇതിനിടയിൽ ഇവരിൽ രണ്ടുപേർ തമ്മിൽ വാക്കേറ്റം മൂത്തു. ദേഷ്യപ്പെട്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ ഇവരിലൊരാൾ കത്തിയുമായി തിരിച്ചെത്തി ആദ്യം എതിരാളിയുടെ നെഞ്ചിലും പിന്നാലെ തുടയിലും കുത്തി. സുഹൃത്തുക്കളുടെ രക്ഷാശ്രമം വിഫലമായി. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി കുത്തേറ്റ യുവാവിന് ജീവൻ നഷ്ടമായി. സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ.

ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടവൂരിലാണ് സംഭവം.കടവൂർ പൂതംകുഴി വിദ്യാധരനാ(35)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എൽദോസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിണ്ടുണ്ട്.വിദ്യാധരൻ പെയിന്റിങ് തൊഴിലാളിയാണ്. എൽദോസ് വെൽഡറാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മദ്യലഹരിയിൽ നിസ്സാരകാരണത്തിന്റെ പേരിൽ നടന്ന കശപിശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംഭവത്തിന് ദൃസാക്ഷിയായ ഇരുവരുടെയും സുഹത്തുക്കൾ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. കടവൂർ കുളപ്പുറത്തിന് സമീപം ചൂണ്ടപ്പാലത്തിനടുള്ള കടവൂർ പുഴയിലെ കുളിക്കടവിൽ ഇവർ മദ്യപാനത്തിനായി വൈകുന്നേരങ്ങളിൽ സംഗമിച്ചിരുന്നെന്നാണ് സൂചന.പുഴയിൽ കുളിക്കുമ്പോഴാണ് വാക്കേറ്റം മൂത്ത് എൽദോസ് വീട്ടിലേയ്ക്ക് മടങ്ങിയത്.

ദേഷ്യപ്പെട്ടാണ് വീട്ടിലേയ്ക്ക് പോയതെങ്കിലും പ്രതികാരം ചെയ്യാൻ ലക്ഷ്യമിട്ട് എൽദോസ് കത്തിയുമായി മടങ്ങിയെത്തുമെന്ന് തങ്ങൾ കരുതിയിരുന്നില്ലന്നും ആക്രമണം പെട്ടെന്നായതിനാൽ തടയാനായില്ലെന്നും കൂടെയുണ്ടായിരുന്നവർ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.

തെളിവെടുപ്പിന് ശേഷം പൊലീസ് എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള വിദ്യാധരന്റെ മൃതദ്ദേഹം ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP