നാടാർ ക്രിസ്ത്യാനിയായ മകന്റെ കാമുകിയെ ഉൾക്കൊള്ളാനാകാത്തത് അച്ഛന്; മകനെക്കാൾ പ്രായക്കൂടുതലുള്ള മരുമകളെ അമ്മയും അംഗീകരിച്ചില്ല; അന്തിയൂർക്കോണത്തെ പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി സത്യം പറഞ്ഞതോടെ അച്ഛന്റെ പക ഇരട്ടിയായി; ജോലിയെടുക്കാതെ സൈനികനായ മകന്റെ ശമ്പളത്തിൽ കഴിഞ്ഞ അച്ഛനെ കോപിഷ്ടനാക്കിയത് സ്ത്രീധനം നഷ്ടമാകുമെന്ന ഭയം; കൊന്ന് കുഴിച്ചു മൂടിയ പുരയിടം കുത്തിമറിച്ച് കമുക് നട്ടതും അച്ഛന്റെ അറിവോടെ; രാഖിയെ കൊലപ്പെടുത്തിയത് 'മണിയൻ നായരുടെ ദുരഭിമാനം'
എം മനോജ് കുമാർ
അമ്പൂരി: കഴുത്തുഞെരിച്ചാണ് കാമുകി കൂടിയായ രാഖിയെ പ്രതിയും സൈനികനുമായ അഖിൽ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം നഗ്നമാക്കി ഉപ്പു വിതറി, കുഴിച്ചിട്ടു. തുടർന്ന് പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറുന്നത്. മാത്രമല്ല, എല്ല് പെട്ടെന്ന് പൊടിയാനും ഇതിലൂടെ കഴിയും. മൃതദേഹം കുഴിച്ചു മൂടിയ ശേഷം, സംശയം തോന്നാതിരിക്കാൻ പറമ്പിൽ കമുകിൻ തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. വീട് നിർമ്മിക്കുന്ന പുരയിടത്തിന്റെ ചരിവുള്ള സ്ഥലത്താണ് മൃതദേഹം കുഴിവെട്ടിമൂടിയത്. രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ നൽകി റൈസ് ചെയ്ത ശേഷമാണ് രാഖി കൊന്നത്. അഖിലും സഹോദരൻ രാഹുലും കൂട്ടുകാരൻ ആദർശുമാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തത്. എന്നാൽ അതിനും അപ്പുറത്തേക്ക് ഒരു തല ഇതിന് പിന്നിൽ പ്രവർത്തിച്ചു. അഖിലിന്റേയും രാഹുലിന്റേയും അച്ഛൻ. മണിയനും കള്ളി വെളിച്ചത്തായതോടെ ഒളിവിലാണ്.
ഇക്കഴിഞ്ഞ മാസം 21 മുതൽ രാഖിയെ കാണാതായെന്ന പരാതി പൂവാർ പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരവേയാണ് ഇന്നലെ അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദ്ദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ട രാഖി അഖിലുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. മിസ്സ്കോൾ വഴിയാണ് ഇരുവരും പ്രണയത്തിലായത്. എറണാകുളത്ത് ഒരു സ്വകാര്യ ചാനലിലെ കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്ന രാഖി. തന്നെ വിവാഹം ചെയ്യാൻ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് അഖിൽ തയ്യാറെടുക്കുന്നതറിഞ്ഞ് രാഖി ഇയാളെ തേടി എത്തി. കല്യാണം മുടക്കാൻ അന്തിയൂർകോണത്തെ പ്രതിശ്രുത വധുവിന്റെ വീട്ടിലുമെത്തി. ഇതോടെ വിവാഹം മുടങ്ങി. ഇത് മണിയന്റെ പക ഇരട്ടിപ്പിച്ചു. നടാർ ക്രിസ്ത്യാനിയെ കെട്ടാൻ അനുവദിക്കില്ലെന്ന് മകനോട് വ്യക്തമാക്കുകയും ചെയ്തു. എങ്ങനേയും രാഖിയെ കൊല്ലാനുള്ള തിരക്കഥ ഒരുക്കിയതും അച്ഛനും മക്കളും ചേർന്നാണ്. അതിവിശ്വസ്തനായ സുരേന്ദ്രൻ നായരുടെ മകൻ ആദർശിനെ സഹായിയുമാക്കി. കഥ പൊളിഞ്ഞതോടെ ആദ്യം നാടുവിട്ടതും അച്ഛൻ മണിയനാണ്.
മകനിൽ നിന്ന് രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാൽ ആദർശിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേർത്ത് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. എന്നാൽ കൊലയ്ക്ക് ശേഷം അഖിൽ എവിടെ പോയി എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്. ഇത് സംബന്ധിച്ച് ആദർശ് നൽകുന്ന മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിൻക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒളിവിലുള്ള മൂവരെയും കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചു. എറണാകുളത്ത് കോൾ സെന്റർ ജീവനക്കാരിയായിരുന്ന രാഖിയുടെ മൃതദേഹമാണ് അമ്പൂരിനടുത്ത് തോട്ടുമുക്കിന് സമീപം കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തും സൈനികനുമായ അമ്പൂരി തട്ടാന്മുക്കിൽ അഖിൽ തന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. രാഖിക്കും അഖിലിനും തമ്മിലെ പ്രായ വ്യത്യാസവും അച്ഛൻ മണിയനെ പ്രകോപിപ്പിച്ചിരുന്നു. രാഖിക്ക് 30ഉം അഖിലിന് 27ഉം വയസ്സാണുണ്ടായിരുന്നത്.
ജൂൺ പതിനെട്ടിനാണ് എറണാകുളത്തു നിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ാം തീയതി അഖിൽ താൻ പണികഴിപ്പിക്കുന്ന വീടുകാണാൻ രാഖിയെ വിളിക്കുകയും തുടർന്ന് നെയ്യാറ്റിൻ കരയിൽ വന്ന് കാറിൽ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അഖിലും സഹോദരൻ രാഹുലും സുഹൃത്തായ ആദർശും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അഖിൽ കൊലപാതകത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദർശ് പിടിയിലായെങ്കിലും രാഹുൽ ഒളിവിലാണ്. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്് നിഗമനം. കേസ് വഴിതിരിച്ചു വിടാൻ ആസൂത്രണ ശ്രമവും നടത്തിയിട്ടുണ്ട്. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറുകയും മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ കിളച്ച് കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു.
ഫോൺകോൾ അന്വേഷണത്തിൽ നിന്നാണ് അഖിലുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അറിയുന്നത്. കഴിഞ്ഞ 27-ന് അഖിലേഷ് ഡൽഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. തുടർന്ന് സുഹൃത്തായ ആദർശ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. കൊലപാതകത്തിന്റെ വിവരങ്ങൾ ലഭിച്ചതും മൃതദേഹം കണ്ടെടുക്കാൻ സാധിച്ചതും ആഴ്ചകൾക്കു മുൻപ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ കഴിയുകയായിരുന്ന ആദർശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ്. പൂവാർ പുത്തൻ കടയിൽ ചായക്കട നടത്തിയിരുന്ന രാജൻ എന്ന മോഹനന്റെ രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനാൽ രാജൻ രണ്ടാമത് വിവാഹംകഴിച്ച സിൽവിയാണ് രാഖിയുൾപ്പടെയുള്ള മൂന്നുമക്കളേയും വളർത്തിയത്. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ കമ്പനിയിൽ രാഖി ജോലിക്ക് പോയത്.
മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. രാഖിയുമായി അഖിലിന് 6 വർഷത്തെ പ്രണയമെന്നു പൊലീസ് പറഞ്ഞു. എന്നാൽ 4 വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി.പുതിയ ബന്ധത്തെ എതിർത്ത രാഖി എന്തുവന്നാലും അഖിലുമായി മാത്രമേ കഴിയൂവെന്നു നിലപാടെടുത്തു. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. അന്തിയൂർകോണത്തെ ഈ യുവതിയും നായർ ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛൻ സമ്മതിച്ചു. സൈനികനായ അഖിലിന് സ്ത്രീധനവും പറഞ്ഞുറപ്പിച്ചു. ഇതിനാണ് രാഖി വിഖാതമായത്. കാര്യങ്ങൾ അറിഞ്ഞതോടെ അന്തിയൂർകോണത്തെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കല്യാണത്തോട് താൽപ്പര്യം കുറഞ്ഞു. ഇതാണ് രാഖിയെ വകവരുത്താനുള്ള പകയായി മാറിയത്.
ഏകദേശം ഒരുമാസത്തെ പഴക്കം വരുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ കേബിൾ കമ്പനി ജീവനക്കാരിയായ രാഖിയെ ജൂൺ 21 മുതലാണ് കാണാതായത്. 18-ന് ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ രാഖി 21-ന് വൈകീട്ട് ജോലിസ്ഥലത്തേക്ക് പോകുന്നുവെന്നറിയിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ രാഖിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
എറണാകുളത്തെ ഓഫീസിലുമെത്തിയില്ലെന്ന് വിവരം ലഭിച്ചു. തുടർന്ന് വീട്ടുകാർ പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനം ഫോൺ ഉപയോഗിച്ചത് അമ്പൂരി മൊബൈൽ ടവർ പരിധിയിലാണെന്ന് വ്യക്തമായി. കൂടാതെ അഖിലേഷുമായുള്ള ബന്ധവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. ഇതാണ് നിർണ്ണായകമായത്. പരേതയായ ഡെയ്സിയാണ് മരിച്ച രാഖിയുടെ അമ്മ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍