കൊലക്കേസിൽ അകത്തായി തുടക്കം; ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ അന്യ മതസ്ഥയെ വിവാഹം കഴിച്ചു; നൂറോളം മോഷണ കേസുകളിൽ പ്രതിയായപ്പോളും നാടുനീളെ നടന്ന് അവിഹിതം തുടർന്നു; പൂക്കാരന്റെ വേഷം കെട്ടി വീണ്ടും പ്രണയലീല തുടർന്ന നാസർ ഒടുവിൽ തോക്കിൻ മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ച കേസിൽ അകത്തായി
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കല്യാണ വീരന്മാർ വിലസുന്ന നാട്ടിൽ ഇതാ ഒരു കള്ളൻ കല്യാണ വീരന്റെ കഥ. കൊല്ലം മൈനാഗപ്പള്ളി പള്ളിവിള വടക്കതിൽ നാസർ ഖാദർ കുട്ടി(48)യാണ് മോഷണവും നാടുനീളെ അവിഹിതവുമായി വിലസിയ കല്യാണ വീരൻ. കൊല്ലത്തുള്ള ഭാര്യയും പ്രായ പൂർത്തിയായ രണ്ട് മക്കളും അറിയാതെ മലപ്പുറം പെരിന്തൽമണ്ണയിൽ പുതിയ വിവാഹം കഴിച്ച സംഭവത്തിൽ വനിത സെല്ലിൽ പരാതി നിലനിൽക്കവെയാണ് പീഡന കേസിലാണ് നാസർ അറസ്റ്റിലായത്. കൊച്ചിയിൽ സുഹൃത്തിന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിറുത്തി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ഒരു സകലകലാ വല്ലഭൻ തന്നെയാണ്.
കൊലപാതക കേസിൽ പ്രതിയായി ജയിലിൽ പോയത് മുതലാണ് നാസറിന്റെ കഥ തുടരുന്നത്. 1995 ൽ കൊല്ലം മൈനാഗപ്പള്ളിയിൽ ഡി.വൈ .എഫ്.ഐ നേതാവ് നാസിമിനെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് വരവെ കുത്തി കൊലപ്പെടുത്തിയ കേസാണ് നാസറിന്റെ ക്രിമിനൽ പുസ്തകത്തിലെ ആദ്യ സംഭവം. ഇതിന് ശേഷം ജയിലിൽ നിന്നിറങ്ങിയ നാസർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ വീണ്ടും പഴയതു പോലെയായി.
അഞ്ച് വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയാണ് അന്യ മതസ്ഥനായ സുഹൃത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനാകുന്നതും അതു വഴി സുഹൃത്തിന്റെ സഹോദരിയുമായി അടുപ്പത്തിലാകുന്നതും, ഈ അടുപ്പം വിവാഹത്തിൽ കലാശിച്ചതും. യുവത്വത്തിന്റെ ചോരത്തിളപ്പിൽ ഒരു കൊലപാതക കേസിൽ പ്രതിയായത് വലിയ കുറ്റമായി സുഹൃത്ത് കാണാതിരുന്നതിന്റെ ദുരന്ത ഫലം ഏറ്റുവാങ്ങിയതാകട്ടെ സഹോദരിയും. ദാമ്പത്യം മുന്നോട്ട് നീങ്ങവേ, നാസർ കേരളത്തിൽ നൂറോളം മോഷണ കേസുകളിൽ പ്രതിയായി. കുടുംബം പുലർത്താനായിരുന്നില്ല ഈ മോഷണ പരമ്പര. ദിവസങ്ങളോളം പല ബിസിനസുകളുടെയും പേരിൽ ഊരു ചുറ്റാറുണ്ടായിരുന്ന നാസർ മോഷണ മുതൽ ഉപയോഗിച്ചു പലയിടത്തും അവിഹിതമായി കല്യാണം കൂടുകയായിരുന്നു. നാടു നീളെ നടന്ന് അവിഹിത ബന്ധം സ്ഥാപിച്ചു നാസർ.
സഹോദരന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രിമിനലായ സുഹൃത്തിന് താലി ചാർത്താൻ തല നീട്ടി കൊടുത്ത ദുര്യോഗത്തിൽ സ്വയം ശപിച്ച്, സ്വന്തമായി അദ്ധ്വാനിച്ചാണ് നാസറിന്റെ ഭാര്യ രണ്ട് മക്കളെ വളർത്തിയതും അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയതും. ഇതിനിടെ പലയിടത്തും കറങ്ങി തിരിഞ്ഞ നാസർ മാനസാന്തരവും പശ്ചാത്തപവുമായി ഒരു നാൾ കൊല്ലത്തെ വീട്ടിലെത്തി. താൻ ഇനി പുതിയ ഒരു മനുഷ്യനാകാൻ തീരുമാനിച്ചെന്ന പ്രതിജ്ഞയുമായി കുടുംബത്തിന്റെ ക്ഷേമത്തിനായി പുതിയ ചില ബിസിനസുകൾ ആസൂത്രണം ചെയ്തു. പൂക്കാരന്റെ വേഷം കെട്ടിയായിരുന്നു ഇത്തവണ രംഗത്തെത്തിയത്.
ചെടികളുടെയും പൂക്കളുടെയും ബിസിനസായിരുന്നു ഇത്. വീടുകൾ തോറും കൊണ്ടു നടന്ന് വിൽക്കാൻ ഭാര്യയെ ജാമ്യം നിറുത്തി ഒരു മിനി വാൻ തരപ്പെടുത്തി. ഒരാൾ നന്നാവുന്നെങ്കിൽ അത് നാടിനും നല്ലതായിരിക്കുമെന്ന് വിശ്വസിച്ച ഭാര്യ തന്റെയും മക്കളുടെയും ഉപജീവന മാർഗമായ കൊച്ചു കച്ചവടത്തിലൂടെ സ്വരുകൂട്ടിയ തുകയും നാസറിന് കൈമാറി.ഇ തിനിടെ നാസറിന്റെ ഒരു സഹായവും ഇല്ലാതെ മകളുടെ വിവാഹം നടന്നു.ആ മകൾ ഇപ്പോൾ മാന്യമായ കുടുംബ ജീവിതം നയിക്കുന്നു.
വളരെ വൈകിയാണ് നാസറിന്റെ പൂക്കാരൻ വേഷം സ്ത്രീകളെ വശീകരിക്കാനുള്ള അടവ് മാത്രമാണെന്ന് ഭാര്യയും മക്കളുമറിയുന്നത്. മുന്തിയ ഇനം പൂക്കൾ പോയിട്ട് ഒരു ചെമ്പരത്തി പൂവിനെ കുറിച്ച് ചോദിച്ചാൽ പോലും ഒന്നും അറിയാത്ത നാസറിന്റെ പുതിയ സംരംഭത്തിൽ ഭാര്യയ്ക്ക് അന്നേ സംശയം ഉണ്ടായിരുന്നു.പൂക്കളും ചെടികളുമായി അധികം ഇടപഴകുന്നത് സ്ത്രീകളായതിനാൽ അവരെ വലയിൽ വീഴ്ത്താനാണ് നാസർ ഈ ബിസിനസ് തിരഞ്ഞെടുത്തത്.
ഇതിനിടെ നാസർ ഫിറ്റ്നെസ് സെന്ററിൽ സ്ഥിരമായി പോകാൻ തുടങ്ങി.ശരീര സൗന്ദര്യത്തിൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ, ഇനി വല്ല കല്യാണത്തിനും പരിപാടിയുണ്ടോ എന്ന് തമാശയ്ക്ക് ഭാര്യ ചോദിച്ചത് നാസർ ചിരിച്ചു തള്ളി. പക്ഷേ, അത് അധികം കഴിയാതെ അറം പറ്റിയതു പോലെ ആയി. പെരിന്തൽമണ്ണയിൽ ഒരു നാൽപ്പതുകാരിയെ നാസർ വിവാഹം കഴിച്ചെന്ന വിവരം ഭാര്യയുടെ കാതിലെത്തി. പുതിയ പെണ്ണിനെ ഫോണിൽ വിളിച്ചു നാസറാണ് പുതിയാപ്പിള എന്ന് സ്ഥിരീകരിച്ചു. അതോടെ ഭാര്യയും മക്കളും ഒരു കാര്യം തീരുമാനിച്ചു.ഇനി ഈ ചതി ആർക്കും സംഭവിക്കരുത്.
അങ്ങനെയാണ് ഭാര്യ കൊല്ലം വനിത സെല്ലിൽ നാസറിനെതിരെ പരാതി നൽകിയത്.വിവിധ സ്ഥലങ്ങളിലായുള്ള കേസുകളും അനധികൃത ബന്ധങ്ങളും തന്നെ ജാമ്യം നിറുത്തി വൻ തുക വായ്പയെടുത്ത് കബളിപ്പിച്ചതും ഭാര്യ നാസറിനെതിരെ മൊഴിയായി നൽകി.ഇതോടെ ആൾ ഒളിവിൽ പോയി.ഒളിച്ചോട്ടത്തിന് മറ്റൊരു കാരണവുമുണ്ടായി. അടുത്ത സുഹൃത്തിന്റെ രണ്ടേ മുക്കാൽ പവന്റെ സ്വർണ്ണമാലയുമായി കടന്നു.
പെരിന്തൽമണ്ണയിൽ ബന്ധപ്പെട്ടപ്പോൾ നാസർ സഹോദരി എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയും അവരുടെ മറ്റ് ബന്ധുക്കളുമായി വന്ന് വിവാഹം ആലോചിച്ചു ഉറപ്പിച്ചെന്നാണ് അറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലവും മതം മാറിയുള്ള വിവാഹവും ഒക്കെയായി മൈനാഗപ്പള്ളിയിലെ സ്വന്തം കുടുംബക്കാരുമായി ഏറെ നാൾ അകന്നു കഴിയുകയായിരുന്ന നാസർ സ്വന്തം വീട്ടുകാരുമായി പെട്ടെന്ന് അടുത്തു. മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടാം കെട്ടുകാരിയെ ഭാര്യയാക്കാൻ സ്വന്തം കുടുംബത്തിന്റെ പിൻബലം നാസറിന് കിട്ടി. പെരുന്തൽമണ്ണയിൽ കൂടെ പോയത് സ്വന്തം സഹോദരി അല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തട്ടിപ്പുകാരായ ആരെയോ സഹോദരി വേഷം കെട്ടിച്ചതാവാം. ഇതിനിടെ ചവറ ഇടപ്പള്ളിക്കോട്ടയിലും നാസർ ഒരു കല്യാണം കൂടി നടത്തിയെന്നാണ് വിവരം.
രണ്ട് കല്യാണങ്ങളുടെയും മധുവിധു നാളുകൾക്കിടെയാണ് കൊച്ചിയിൽ സുഹൃത്തുമൊത്ത് മറ്റൊരു സുഹൃത്തിന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതും കൂട്ടു പ്രതി പിടിയാലയതിനെ തുടർന്ന് നിവൃത്തിയില്ലാതെ പൊലീസിന് മുന്നിൽ കീഴടങ്ങിയതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍