Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെട്ടിടം പണിക്ക് പോകുന്നതിനിടയിൽ ശിങ്കാരിമേളവും; മേളത്തിനിടെ കലാ പരിപാടികൾ ചെയ്തിരുന്ന ട്രാൻസ്ജെൻഡർ യുവതിയുമായി അടുപ്പത്തിലായപ്പോൾ വീഡിയോ കോളിന് ഉപയോഗിച്ചത് സുഹൃത്തിന്റെ സ്മാർട്ട് ഫോൺ; കൂട്ടുകാരിക്ക് അശ്ലീല സന്ദേശം കൂട്ടുകാരൻ അയച്ചത് അറിഞ്ഞത് പ്രകോപനമായി; യുവതിയുടെ ഫോൺ വിളിക്ക് പിന്നാലെ ഫ്രണ്ടിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി; വാക്കു തർക്കത്തിനിടെ കൊല; തൃക്കടവൂരിൽ മർസിലിന്റെ ജീവനെടുത്തത് ആത്മാർത്ഥ സുഹൃത്ത്; പ്രശാന്ത് അഴിക്കുള്ളിലാകുമ്പോൾ

കെട്ടിടം പണിക്ക് പോകുന്നതിനിടയിൽ ശിങ്കാരിമേളവും; മേളത്തിനിടെ കലാ പരിപാടികൾ ചെയ്തിരുന്ന ട്രാൻസ്ജെൻഡർ യുവതിയുമായി അടുപ്പത്തിലായപ്പോൾ വീഡിയോ കോളിന് ഉപയോഗിച്ചത് സുഹൃത്തിന്റെ സ്മാർട്ട് ഫോൺ; കൂട്ടുകാരിക്ക് അശ്ലീല സന്ദേശം കൂട്ടുകാരൻ അയച്ചത് അറിഞ്ഞത് പ്രകോപനമായി; യുവതിയുടെ ഫോൺ വിളിക്ക് പിന്നാലെ ഫ്രണ്ടിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി; വാക്കു തർക്കത്തിനിടെ കൊല; തൃക്കടവൂരിൽ മർസിലിന്റെ ജീവനെടുത്തത് ആത്മാർത്ഥ സുഹൃത്ത്; പ്രശാന്ത് അഴിക്കുള്ളിലാകുമ്പോൾ

ആർ പീയൂഷ്

കൊല്ലം: സുഹൃത്തായ ട്രാൻസ് ജെൻഡർ യുവതിയുടെ മൊബൈലിലേക്ക് അനാവശ്യമായി സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി.

യുവതിക്ക് സന്ദേശമയച്ചത് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മർദ്ദിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതി ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് തൃക്കടവൂർ കുരീപ്പുഴ തണ്ടേക്കാട് ജയന്തി കോളനി 107-ൽ മർസിലിന്റെയും അൽഫോൻസയുടെയും മകൻ ജോസ് മർസിലിൻ (34) സുഹൃത്ത് ഇതേ കോളനി നിവാസിയായ 102-ൽ ശിവ പ്രശാന്തി(30)ന്റെ മർദ്ദനത്തിൽ മരണപ്പെട്ടത്.

സംഭവത്തെ പറ്റി ശിവപ്രശാന്ത് പറയുന്നതിങ്ങനെ; കെട്ടിട നിർമ്മാണ പണിക്ക് പോകുന്നതിനിടയിൽ ശിങ്കാരിമേളത്തിനായും പോകും. ശിങ്കാര മേളത്തിനൊപ്പം കലാ പരിപാടികൾ ചെയ്യുന്ന കണ്ണനല്ലൂർ സ്വദേശിനിയായ ഒരു ട്രാൻസ്ജെൻഡർ യുവതിയുമായി അടുപ്പത്തിലായി. ഇരുവരും തമ്മിൽ ഫോൺ വിളികൾ പതിവായിരുന്നു. സ്വന്തമായി സ്മാർട്ട് ഫോണില്ലാത്ത ശിവ പ്രശാന്ത് യുവതിയുമായി വീഡിയോ കോൾ വിളിക്കുവാനായി ജോസിന്റെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്.

കൊല നടക്കുന്ന ദിവസം ഇരുവരും തമ്മിൽ മദ്യപിക്കുകയും ആ സമയം ശിവപ്രശാന്ത് ട്രാൻസ് ജെൻഡർ യുവതിയുമായി വീഡിയോ കോൾ വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിനിടയിൽ ജോസ് യുവതിയുടെ ഫോണിലേക്ക് ഒരു അശ്ലീല സന്ദേശം അയച്ചു. ഇക്കാര്യം ശിവപ്രശാന്തിനെ യുവതി ഫോണിൽ വിളിച്ചറിയിച്ചു. ഇതിൽ പ്രകോപിതനായിട്ടാണ് രാത്രി തന്നെ ജോസിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചത്. അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് ജോസ് മരണപ്പെടുകയായിരുന്നു.

ശിവപ്രശാന്തും സമീപവാസിയായ ജോസ് മർസിലിനും ഉറ്റ സുഹൃത്തുക്കളായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ശിവപ്രശാന്ത് ജോസിന്റെ വീട്ടിലെത്തുകയും അടുത്ത ദിവസത്തെ ജോലിയുടെ കാര്യം പറയാനാണെന്നും പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജോസിനെ വിളിച്ചിറക്കി സമീപത്തെ റോഡിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വാക്കു തർക്കമുണ്ടാകുകയും തലയ്ക്കടിക്കുകയും ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു. ശബ്ദം കേട്ട് പിതാവ് മർസിലിൻ ഓടിയെത്തിയപ്പോൾ ജോസ് റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.

സമീപവാസികളെയും കൂട്ടി ജോസിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് മതിലിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അഞ്ചാലുംമൂട് എസ്‌ഐ. മനാഫിന്റെ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ശിവപ്രശാന്ത് വ്യാഴാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജോസിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വി.യിൽനിന്ന് പൊലീസിന് ലഭിച്ചു.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. വ്യാഴാഴ്ച വൈകീട്ട് ശവസംസ്‌കാരം നടത്തി. ശിവപ്രശാന്തിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP