'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം'; പരസ്യചൂണ്ടയിൽ കൊത്തിയാൽ പോക്കറ്റ് കാലിയാകും; ക്ലാസിഫൈഡ് പരസ്യങ്ങളുടെ മറവിൽ തട്ടിപ്പ് പെരുകുന്നു: മറുനാടൻ മലയാളി നടത്തിയ അന്വേഷണം
പാലക്കാട്. 'കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാം', എന്ന പേരിൽ പ്രമുഖ പത്രങ്ങളിൽ വരുന്ന പരസ്യങ്ങളിൽ ബഹുഭൂരിപക്ഷവും വിദഗ്ധമായി ആസൂത്രണം ചെയ്യുന്ന തട്ടിപ്പുകളെന്നു മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രമുഖ പത്രങ്ങളുടെ ക്ലാസിഫൈഡ് താളുകളിൽ നിത്യേന കാണുന്ന ഡാറ്റ എഡിറ്റിങ്, ഡാറ്റ എൻട്രി, കോപ്പി പേസ്റ്റ്, ഓൺ ലൈൻ വർക്കുകൾ എന്നിങ്ങനെ കാണുന്ന പരസ്യങ്ങൾ 90 ശതമാനം വ്യാജമാണ്. വെറും ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ നൽകിയാവും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനം. ബാംഗ്ലൂർ,ഹൈദരാബാദ്, ഡൽഹി, മുംബൈ,കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങൾ.
വീട്ടിലിരുന്ന് കമ്പ്യൂട്ടർ വരുമാനം കണ്ടെത്താൻ വേണ്ടി പണം അടയ്ക്കുന്നവരുടെ പതിനായിരങ്ങളാണ് നഷ്ടപ്പെടുന്നതെങ്കിൽ തട്ടിപ്പ് അറിയാതെ ഈ കമ്പനികളുടെ ഫ്രാഞ്ചൈസി എടുക്കുന്നവരുടെ ലക്ഷങ്ങളാണു നഷ്ടമാകുക. ചെറിയ ടൗണുകളിൽ പലയിടത്തും യുവാക്കൾ ഇത്തരം തട്ടിപ്പുസംഘങ്ങളുടെ കെണിയിൽ കുടുങ്ങി ഇവരുടെ അടുത്തെത്തി ഫ്രാഞ്ചൈസി നടത്താറുണ്ട്. പിന്നീട് തട്ടിപ്പിന്റെ ആഴം വ്യക്തമാകുമ്പോൾ ഇവർക്ക് നാട്ടിൽ കൂടി നിൽക്കാൻ കഴിയാത്ത അവസ്ഥ വരും. ഇത്തരം തട്ടിപ്പ് നടത്തുന്ന വലിയ ഒരു മാഫിയ തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
കമ്പ്യൂട്ടർ ജോലികളെ പൂർണമായും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ഓൺലൈൻ, ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഓഫ് ലൈൻ എന്നിങ്ങനെ രണ്ടു വിഭാഗമായി വേർതിരിച്ചിട്ടുണ്ട്. ഡാറ്റ എഡിറ്റിങ്, പി.ഡി.എഫ്. കൺവെർഷൻ, ഡാറ്റ എൻട്രി ,കോപ്പി പേസ്റ്റ്, മുതലായവ ഓഫ് ലൈൻ ജോലികളാണ്. വിവിധ തരം സർവേകൾ, ആഡ്സ്വ്യൂ, ആർട്ടിക്കിൾ റൈറ്റിങ്, റീഡിങ്, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മുതലായവ ഓൺ ലൈൻ ജോലികളാണ്. വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂണിവേഴ്സിറ്റികളും മറ്റും അവരുടെ ജോലികൾ ഇന്ത്യയെ പോലുള്ള രാജ്യത്തെ ഐ.ടി.വിദഗ്ദ്ധർക്ക് ബി.പി.ഒ. അടിസ്ഥാനത്തിൽ നൽകാറുണ്ട്. പാർട്ട് ടൈമായി കിട്ടുന്ന ഈ ജോലിയിൽ നല്ല വരുമാനം ലഭിക്കും. നിരവധി ഓൺലൈൻ സൈറ്റുകളിലും സൗജന്യമായി അക്കൗണ്ട് എടുത്ത് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം. യഥാർത്ഥ ബി.പി.ഒ. കമ്പനികളോ വെബ് സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരു തരത്തിലുള്ള ഫീസും ഡെപ്പോസിറ്റും മുൻകൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങൾ തട്ടിപ്പിന് ഇരയാക്കുന്നത്.
വർക്ക് ചെയ്യുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വർക്ക് ചെയ്യാൻ തരുന്നതെന്നും വർക്ക് ചെയ്യാതിരുന്നാൽ വരുന്ന നഷ്ടം,അല്ലെങ്കിൽ വർക്ക് ഫയൽ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന പ്രശ്നത്തിന് പരിഹാരമായാണത്രേ സെക്യൂരിറ്റി ആവശ്യപ്പെടുന്നത്. വർക്ക് പൂർത്തിയാക്കിയാൽ തുക തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യും. എന്നാൽ ഒരു തുകയും മടക്കി ലഭിക്കില്ല.
ഓഫ് ലൈൻ വർക്കുകളുടെ തട്ടിപ്പാണ് നമ്മുടെ നാട്ടിൽ അധികവും നടക്കുന്നത്. ജോലി ലഭിക്കണമെങ്കിൽ പരസ്യം കൊടുത്ത സ്ഥാപനവുമായി 6 മാസം, 11 മാസം എന്നിങ്ങനെ പല കാലയളവിലുള്ള കരാർ വയ്ക്കണം. എഗ്രിമെന്റിനൊപ്പം വർക്കു കിട്ടുന്നതിനുവേണ്ടി ഒരു തുക ഡെപ്പോസിറ്റായി അടക്കണം. 3500 മുതൽ 25,000 വരെ, ചില ജോലികൾക്ക് 2 ലക്ഷം രൂപയാണ് ഡെപ്പോസിറ്റ് തുക. ഏറ്റവും ചെറിയ ഡാറ്റ എഡിറ്റിങ് വർക്ക് 3500 രൂപ നൽകി ഒരു വർഷക്കാലാവധിക്ക് എടുത്താൽ 600 പേജുകൾ ടൈപ്പ് ചെയ്തത് അയച്ചു തരും. വിദേശത്തെ ഒരു യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ നിന്നാണ് ഇവ അയയ്ക്കുന്നതെന്നാണ് പറയുക. അവർ ടൈപ്പ് ചെയ്തതിലുള്ള തെറ്റ് തിരുത്തി മടക്കി അയയ്ക്കലാണ് ജോലി.
ഒരു പേജിന് 20 രൂപ വച്ച് 12,000 രൂപ മാസം പ്രതിഫലം. 11 മാസത്തിന് 1,32,000 രൂപ അടച്ച സെക്യൂരിറ്റിതുക 3500 രൂപ ചേർത്തു മടക്കിക്കിട്ടുമെന്നാണു പറയുക. പക്ഷേ വർക്കുകൾക്ക് അക്യുറസി (കൃത്യത) ഉണ്ടാവണം. തെറ്റില്ലാതെ അയയ്ക്കുന്ന വർക്കിനു മാത്രമേ പ്രതിഫലം നൽകൂ. അക്യൂറസി 97 ശതമാനം കുറഞ്ഞാൽ പേമെന്റ് നൽകാതെ കരാർ റദ്ദാക്കാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്. അക്യുറസി കണക്കാക്കുന്നത് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. ഒരു ഫുൾസ്റ്റോപ്പ് ഇടാൻ മറന്നാൽ ഒരു ശതമാനം അക്യുറസി,ഒരു അക്ഷരം വിട്ടാൽ 3 ശതമാനം, സ്പേസ് വിട്ടാൽ 5 ശതമാനം, ഒരു വരി വിട്ടാൽ 10 ശതമാനം എന്നിങ്ങനെ അക്യുറസി കുറയ്ക്കും. വർക്ക് ചെയ്യുന്നയാൾ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പാടില്ലെന്നു നിബന്ധനയുണ്ട്. ഇതു പ്രകാരം ഒരാൾക്കു പോലും പേമെന്റ് കൊടുക്കേണ്ടിവരാറില്ല. ഒരാൾക്ക് കൊടുത്ത വർക്ക് ഫയൽ തന്നെ വേറെ നൂറുപേർക്ക് അയച്ചുകൊടുത്തിരിക്കും. ഇടയ്ക്കിടക്ക് പരസ്യങ്ങൾ നൽകി പുതിയ ഇരകളെ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്. ഇവർ തരുന്ന എഗ്രിമെന്റ് ഉപയോഗിച്ച് ഒരു പെറ്റി കേസെടുക്കാൻ പോലും കഴിയില്ല.
ഓൺ ലൈൻ ജോലികളിലും സമാന അവസ്ഥയാണ്. ജോലി ചെയ്താൽ വരുമാനം ലഭിക്കുന്ന സൈറ്റുകളിലെ വിവരങ്ങൾക്കും അതിലെ ജോലി പഠിപ്പിക്കാനും വേണ്ടിയുള്ള സിഡി കൾ 2000 മുതൽ 5000 വരെ രൂപയ്ക്കാണ് വി.പി.പി.യായി അയച്ചു കൊടുക്കുന്നത്. ഇത്തരം സിഡികളിൽ അധികവും ഉയർന്ന വരുമാനം കാണിച്ച് പ്രതിഫലം നൽകാത്ത വ്യാജ സൈറ്റുകളുടെ വിലാസമാവും ഉണ്ടാകുക. എന്നാൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് ജോലി ചെയ്താൽ പ്രതിഫലം ചെക്കായി അയച്ചു നൽകുന്ന സൈറ്റുകളുണ്ട്. ഇതിൽ അക്കൗണ്ട് എടുത്ത് നൽകാൻ 3000 രൂപ രജിസ്ട്രേഷൻ ഫീസ് വാങ്ങുന്ന സ്ഥാപനം പലയിടങ്ങളിലുമുണ്ട്. സൈബർ ക്രൈമിൽ ഇത്തരം തട്ടിപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കാറില്ല. പത്രപരസ്യത്തിലൂടെ പണം വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിൽ ഒരു റെയ്ഡ് നടത്തിയാൽ മതി, തട്ടിപ്പ് പിടികൂടാൻ കഴിയും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍