എംബിബിഎസ് വിദ്യാർത്ഥിനി ഷംനയുടെ ദുരൂഹ മരണം വിസ്മൃതിയിലേക്ക്; ചികിത്സിച്ചവരുടെ പേര് പോലും പരാമർശിക്കാതെ ഇടക്കാല അന്വേഷണ റിപ്പോർട്ട്; മകളെ ഡോക്ടറാക്കാൻ മോഹിച്ച് സഫലമാക്കാത്ത ബാപ്പ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ
കൊച്ചി: മെഡിക്കൽ വിദ്യാർത്ഥിനി ഷംന ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച സംഭവത്തിൽ ഗവ.മെഡിക്കൽ കോളജിൽ ഹൗസ് സർജൻ ചികിത്സിച്ച് മരുന്നു നൽകിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്. മെഡിക്കൽ അധികൃതരിൽ നിന്ന് തെളിവെടുപ്പ് നടത്തി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മനുഷ്യാവകാശ കമീഷന് നൽകിയ ഇടക്കാല റിപ്പോർട്ടിലാണ് കോളജ് അധികൃതരുടെ വിചിത്രമായ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
മെഡിക്കൽ കോളജ് കാഷ്വാൽട്ടിയിൽ വിദ്യാർത്ഥിനി പനിക്ക് ചികിത്സ തേടിയെത്തിയത് 2016 ജൂലൈ 17ന് വൈകിട്ട് 4.30 ന് ആയിരുന്നു. ഈ സമയം മുതൽ രാത്രി 11.10 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജന്റെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിരുന്നില്ലെന്നാണ് സൂപ്രണ്ട് അന്വേഷണ സംഘത്തിനുമുമ്പാകെ മൊഴി നൽകിയിട്ടുള്ളത്. കാഷ്വാൽട്ടിയിൽ വിദ്യാർത്ഥിനിയെ ചികിത്സിച്ച ഹൗസ് സർജന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പളും മൊഴി നൽകി. ജൂലൈ 17ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ.ഫിൻസി വിദ്യാർത്ഥിനിയെ പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെന്നും മൊഴിയിലുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ തികഞ്ഞ അനാസ്ഥ കാണിച്ചതായി ആരോപണം നേരിടുന്ന രണ്ട് ഡോക്ടർമാരുടെ പേരു വിവരങ്ങള മെഡിക്കൽ രേഖകളിൽ നിന്ന് തന്ത്രപൂർവം ഒഴിവാക്കിയതായാണ് അധികൃതുടെ മൊഴികളിൽ നിന്ന് വ്യക്തമാണ്.
വിദ്യാർത്ഥിനിയുടെ മരണം മെഡിക്കൽ ഓഫിസർമാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ഒക്ടോബർ 16ന് വിലയിരുത്തിയിരുന്നു. കമ്മീഷൻ ഉത്തരവ് പുറത്തു വന്നതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ അന്ന് സർക്കാർ സസ്പെൻഡ് ചെയ്തു. എന്നാൽ വകുപ്പുതല, പൊലിസ് അന്വേഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് സസ്പെൻഷൻ പിൻവലിച്ചു. എന്നാൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ ആരോപണ വിധേയരായ ഡോക്ടർമാരെ ചോദ്യം ചെയ്തിട്ടുപോലുമില്ല.ക്രൈംബ്രാഞ്ച് ഡിവൈ എസ്പിയുടെ അന്വേഷണം റിപ്പോർട്ട് ചൊവ്വാഴ്ച നടന്ന സിറ്റിങിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയില്ല.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കുമെന്ന് ചെയർമാൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്തിരുന്നു. കേസ് വിളിച്ച് പരാതിക്കാരൻ ഉച്ചവരെ കാത്തിരുന്നിട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചില്ല.
ഇതേത്തുടർന്ന് ഈ മാസം 22ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണക്കുമെന്ന് കമ്മീഷൻ പരാതിക്കാരനെ അറയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ സിറ്റിങിൽ ഒരുമാസത്തെ സാവകാശം നൽകിയിരുന്നു. കേസിൽ അന്വേഷണം
നടന്നുവരുകയാണെന്നും ഫോറൻസിക്, കെമിക്കൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും സാക്ഷിമൊഴിയും പൂർത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചതനുസരിച്ചാണ് ഒരുമാസം കൂടി സമയം അനുവദിച്ചത്.
എന്നാൽ വിദ്യാർത്ഥിനിയുടെ മരണം സംഭവിച്ച് എട്ട് മാസം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ലെന്നാണ് പിതാവിന്റെ ആരോപണം. വകുപ്പുതല അന്വേഷണം സർക്കാർ അട്ടിമറിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടും അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയിലാണ് മാതാപിതകാകളും ബന്ധുക്കളും. ചികിത്സയിൽ അനാസ്ഥ കാണിച്ച് മകളുടെ ജീവനെടുത്ത കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ കമ്മീഷൻ ഇടപെട്ട് നീതി ഉറപ്പ് വരുത്തണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. ഷംന തസ്നിം ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ.കുട്ടപ്പൻ കൺവീനറായുള്ള മൂന്നംഗ ബോർഡാണ് രൂപീകരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശ്രീദേവിയും ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനുമായിരുന്നു മറ്റ് അംഗങ്ങൾ.
അന്വേഷണസംഘം നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ സമർപ്പിച്ചതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സമ്മതം ആരാഞ്ഞ് ഫോറൻസിക് മേധാവിക്കും സർക്കാർ പ്ലീഡർക്കും ഡി.എം.ഒ കത്ത് നൽകിയത്. പോസ്റ്റമാർട്ടം റിപ്പോർട്ട് വൈകുന്നുവെന്നാരോപിച്ച് ഷംനയുടെ പിതാവ് രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. മരണത്തിന് മരണത്തിനുത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാരാനായ മുഖ്യമന്ത്രിക്ക് ഷംനയുടെ പിതാവ് കണ്ണൂർ ശിവപുരം പടുവാറ ഐഷ മൻസിലിൽ അബൂട്ടി രണ്ടു തവണ പരാതി നൽകിയിട്ടും പരിഹാരം കിട്ടിയില്ലെന്നും റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടുമെന്നാണ് ഇന്നലെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് തെളിയിക്കുന്നത്. പനി ബാധിച്ചതിനെതുടർന്ന് ജൂലായ് 18ന് താൻ പഠിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സതേടിയെത്തിയ ഷംന ആന്റി ബയോട്ടിക് കുത്തിവെപ്പ് എടുത്തിനെതുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിവെപ്പ് എടുത്ത വാർഡിൽ അടിയന്തിര ജീവൻ രക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
ഷംനക്ക് ഓക്സിജൻ നൽകാൻ പോലും സംവിധാനമുണ്ടായിരുന്നില്ല. വാർഡിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ സ്ട്രക്ച്ചർ ലഭിക്കാതെ 20 മിനുട്ട് നഷ്ടപ്പെടുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ സ്ഥിതി ഗുരുതമായതിനെ തുടർന്ന് അധികൃതർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംനയുടെ മരണത്തിന് കാരണം ചികിൽസാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു. തുടർന്ന് ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ. എം.കെ സുരേഷ്, പൾമനറി മെഡിസിൻ പ്രൊഫസർ ഡോ. കെ. അനിത എന്നിവർ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി അന്വേഷണം നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോർട്ട് നൽകിയിരുന്നു.
Stories you may Like
- മക്കയും മദീനയും മകനൊപ്പം സന്ദർശിച്ച സന്തോഷം പങ്കിട്ട് ഷംന കാസിം
- അസ്മിയയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
- കുന്നുമ്മൽ കുടുംബത്തിലെ 12 പേർക്ക് ഒരു ഖബർ; പരപ്പനങ്ങാടിയെ കരയിപ്പിച്ച് താനൂർ ദുരന്തം
- താനൂർ ബോട്ടപകടത്തിൽ മരിച്ച കൂട്ടുകാരെ അനുസ്മരിച്ച് സഹപാഠികൾ
- സോഷ്യൽ മീഡിയയിൽ യുവതിയായി ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍