വിമാനത്തിൽ ബോംബ് കേസ്: ഗോകുലിന്റെ കാമുകിയും കരുക്കാൻ ശ്രമിച്ച ഭർത്താവും മലയാളികൾ; ബിഷപ്പിന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കി രഹസ്യങ്ങൾ ചോർത്തിയ ശേഷം കാമുകിക്ക് ചോർത്തി നൽകി കലാപത്തിന് ശ്രമിച്ചു; കെണിയിൽ വീണ യുവാവ് അവിഹിത ബന്ധത്തിന്റെ കഥകൾ തുറന്നുപറഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി കേസ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കാമുകിയെ സ്വന്തമാക്കാൻ ഗോകുൽ മേച്ചേരിയെന്ന മലയാളിയുടെ കുതന്ത്രങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുമായി ബന്ധപ്പെട്ട എല്ലാവരും മലയാളികളാണെന്നതും വ്യക്തമായി. ഗോകുലിന്റെ കാമുകി ധന്യയും അവരുടെ ഭർത്താവ് സജുവുമെല്ലാം മലയാളി തന്നെ. സജുവിനെ കുരുക്കിൽ വീഴ്ത്താൻ ആൾമാറാട്ടം നടത്തിയെന്നതാണ് അന്വേഷണത്തിൽ നിന്ന് പുറത്തുവരുന്ന പുതിയ വിവരം. സജുവിനേയും ധന്യയേയും തെറ്റിക്കാനായിരുന്നു ഇത്. എന്നാൽ, കഥകളൊന്നും ശരിയല്ലെന്നും തന്റെ മകൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഗോപകുമാർ മേച്ചേരിയെത്തി. ഗോകുലിന്റെ രണ്ടു വയസുള്ള മകൾ ഗോപകുമാറിന്റെ സംരക്ഷണയിലാണ്.
മുൻ കാമുകിയെ സ്വന്തമാക്കാനും അവളെ ഭർത്താവുമായി തെറ്റിക്കാനും ഗോകുൽ ആൾമാറാട്ടം നടത്തിയത് ബിഷപ്പായിട്ടായിരുന്നു. കാമുകിയായ ധന്യയുടെ ഭർത്താവ് സജു ജോസിനെ ഭീകരനായി ചിത്രീകരിച്ചു ജയിലിലാക്കാൻ ശ്രമിച്ചത് തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു. ഈ ആസൂത്രണങ്ങളെല്ലാം കൃത്യമായി നിർവ്വഹിച്ച ശേഷമാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. അതിനിടെ സ്വന്തം ഭാര്യയെ കൊന്നത് പുറത്തായതോടെ ഗോകുൽ പ്രതിക്കൂട്ടിലായി. ഇതോടെ എല്ലാം പൊലീസിനോട് തുറന്ന് സമ്മതിക്കേണ്ടിയും വന്നു. ഈ നീക്കങ്ങൾക്ക് ധന്യയുടെ സമ്മതം ഉണ്ടായിരുന്നില്ലെ്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ ഘട്ടത്തിൽ നൽകുന്നത്. എന്നാൽ ഇതൂ പൂർണ്ണമായും സ്ഥിരീകരിക്കാനും തയ്യാറല്ല. ഏതായാലും സിനിമാകഥപോലെയാണ് കാര്യങ്ങൾ ഗോകുൽ നീക്കിയത്.
സജുവിന്റെ പേരിൽ മൊബൈൽ ഫോൺ എടുത്ത ഗോകുൽ ഇതിനായി സജുവിന്റെ തിരിച്ചറിയൽ രേഖകൾ സ്വന്തമാക്കിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ധന്യ തന്നെയാണോ ഇതു നൽകിയതെന്ന സംശയവും ബാക്കിയാണ്. തിരിച്ചറിയൽ രേഖയും ഫോട്ടോയും താൻ മോഷ്ടിച്ചതാണെന്നാണു ഗോകുലിന്റെ മൊഴി. സ്കൂളിൽ നിന്നു കുട്ടികൾ എത്തുമ്പോൾ വീട് തുറന്നുകൊടുക്കാൻ താക്കോലുകളിലൊന്ന് ഗോകുലിനു കൈമാറിയിരുന്നെന്ന് ധന്യയും മൊഴി നൽകിയിട്ടുണ്ട്. ഗോകുലും താനുമായി പ്രണയത്തിലായിരുന്നുവെന്നു ധന്യ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. രേഖകൾ എങ്ങനെയാണ് ഗോകുലിന് ലഭിച്ചതെന്ന് വ്യക്തമായാൽ കേസിൽ ധന്യയുടെ പങ്കുവെളിവാകും. അതിനുള്ള ശ്രമത്തിലാണ് പൊലീസ്.
അതിനിടെ ഗോകുൽ തനിക്കു വേണ്ടി ഒരുപാട് റിസ്കെടുത്തിട്ടുണ്ടെന്നും പൊലീസ് ഏർപ്പെടുത്തിയ കൗൺസിലറോടു ധന്യ പറഞ്ഞു. അതുകൊണ്ട് ഞാനായിട്ട് ചതിക്കാൻ ആഗ്രഹിക്കുന്നില്ല. ഗോകുലിന്റെ മകളെ ഞാൻ എന്റെ മകൾക്കൊപ്പം വളർത്തും. ഗോകുലിന്റെ ഭാര്യ അനുരാധ മരിച്ചശേഷം മകൾ എന്റെ കൂടെയാണ്. ഗോകുൽ പുറത്തുവന്നാൽ ഗോകുലിനെ ഞാനെന്റെ പങ്കാളിയായി സ്വീകരിക്കുമെന്നും ധന്യ സമ്മതിച്ചതായി സൂചനയുണ്ട്. സാജുവുമായി വിവാഹം ചെയ്ത് ഒരു വർഷത്തിനകം തന്നെ താൻ വിവാഹമോചനം നേടാൻ തയാറായിരുന്നെന്നും ഇവർ വ്യത്തമാക്കി.
2011 മുതൽ സാജുവിനെയും ഗോകുലിന്റെ ഭാര്യ അനുരാധയെയും ഇല്ലാതാക്കാനുള്ള ആലോചനയിലായിരുന്നു ഗോകുലും യുവതിയും. അതിന്റെ തുടർച്ചയായിരുന്നു അനുരാധയുടെ മരണം. അയൽവാസികളെന്ന നിലയിൽ ഗോകുലും സാജുവിന്റെ ഭാര്യയും അടുത്തിടപഴകിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലാതിരുന്ന സാജു ഇവരുടെ അടുത്തിടപഴകലിനെ എതിർത്തതുമില്ല. ഗോകുലുമായി ഒരുമിക്കാൻ ശ്രമിക്കുമ്പോഴും സാജുവുമായി ഒരു പ്രശ്നത്തിനും പോകാതെ യുവതി ശ്രദ്ധിച്ചിരുന്നെന്നും ആസൂത്രിതമായ നീക്കമാണ് ഇരുവരും നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ബിഷപ്പെന്ന വ്യാജേന ഇമെയിൽ വിലാസമുണ്ടാക്കിയാണു തൃശൂർ സ്വദേശിയായ ഗോകുൽ അതിലൂടെ സജുവുമായി അടുത്തത്. ക്രമേണ ആ ബന്ധം തുറന്നുപറച്ചിലിന്റെ വക്കോളമെത്തി. ഈ ഘട്ടത്തിന്റെ തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിച്ച് പാപമോചനം നേടാനായിരുന്നു വ്യാജ ബിഷപ്പിന്റെ ഉപദേശം. ഉപദേശം ശിരസാവഹിച്ച സജു തന്റെ പാപങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. ഭാര്യ ബംഗളൂരുവിൽ ഇല്ലാതിരുന്ന സമയം വേശ്യാലയങ്ങൾ സന്ദർശിച്ചു എന്നതടക്കമുള്ള ഈ ഏറ്റുപറച്ചിൽ ഗോകുലിനു പിടിവള്ളിയാകുകയായിരുന്നു. ''നിന്റെ ശരീരത്തിനും മനസിനും ഒരുപോലെ ശാന്തി വേണം. അതിന് വിവസ്ത്രനായി മനസ്താപത്തോടെ മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയണം. എന്നിട്ടത് റെക്കോഡ് ചെയത് അയച്ചു തരിക. അതിലൂടെ ശരീരത്തിന്റെയും മനസിന്റെയും പാപങ്ങൾ കഴുകി നിന്നെ ദൈവം വെടിപ്പാക്കട്ടെ...'' ഗോകുലിലെ വ്യാജ ബിഷപ്പിന്റെ ഈ വാക്കുകളുടെ കുരുക്ക് മനസിലാക്കാൻ സജുവിനായില്ല.
ഇതിനൊപ്പം തൃശൂരിലുള്ള ബിഷപ്പെന്നു തെറ്റിദ്ധരിപ്പിച്ച് ഇമെയിലിലൂടെ ധന്യയുമായി അടുത്ത് ഇടപഴകിയ ഗോകുൽ, സജുവിന്റെ 'വീഡിയോ മനസ്താപം' മുൻ കാമുകി കൂടിയായ ധന്യയെ സ്വന്തമാക്കാനുള്ള തുറുപ്പ് ചീട്ടാക്കുകയായിരുന്നു. വീഡിയോ കാട്ടി ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയശേഷം ''നീ നിരാശപ്പെടേണ്ട, നല്ല മനസുള്ള ഒരുവൻ നിന്നെ കാത്തിരിപ്പുണ്ടെന്ന് എന്റെ മനസു പറയുന്നു.'' എന്നൊരു പ്രവചനവും വ്യാജ ബിഷപ് തട്ടിവിട്ടു. അതിന് ശേഷമാണ് മുൻ കാമുകിയുമായി വീണ്ടും ഗോകുൽ അടുത്തത്. അതുവരെയുള്ള കാര്യങ്ങളെല്ലാം ഗോകുൽ വിചാരിച്ചത് പോലെ തന്നെ നീങ്ങി.
പിന്നീട് സജുവിനെ കുടുക്കാനുള്ള സീനും ഗോകുൽ വെടിപ്പാക്കി. മുസ്ലിം തലപ്പാവും പ്രാർത്ഥനയ്ക്കുള്ള വിരിപ്പും സജുവിന്റെ വീടിനുള്ളിൽ കൊണ്ടിട്ടു. ഒരു കുത്തുവാളും അവിടെ നിക്ഷേപിച്ചു. സജുവിനെ ഭീകരനാക്കി ഭാര്യയ്ക്കു മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനും പിന്നീട് വിമാനത്താവളം ബോംബ് ഭീഷണിക്കേസിൽ ഇത് ബലമുള്ള സാക്ഷിമൊഴിയാക്കി നിലനിർത്താനുമായിരുന്നു പദ്ധതി. ഗോകുൽ ഈ തൊപ്പിയും കത്തിയുമൊക്ക ആരിൽ നിന്നാണു വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
അതിനിടെ, ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചതായാണ് വിവരം. ധന്യയുമായി സ്കൂൾ കാലം മുതലുള്ള സൗഹൃദം പിന്നീടു പ്രണയമായെങ്കിലും വ്യത്യസ്ത മതസ്ഥരായതിനാൽ വിവാഹത്തെ വീട്ടുകാർ എതിർത്തു. തുടർന്നു കൊൽക്കത്ത സ്വദേശിനിയെ വിവാഹം ചെയ്ത ഗോകുൽ ജോലി സംബന്ധമായി ഡൽഹിയിൽ നിന്നു ബംഗളൂരുവിൽ എത്തിയതോടെയാണ് മുൻ കാമുകിയുടെ അയൽവാസിയായി താമസം തുടങ്ങിയത്. എന്നാൽ ധന്യ ബംഗ്ലുരുവിലുണ്ടെന്ന് മനസ്സിലാക്കിയാണ് ഗോകുൽ ഇവിടെ എത്തിയതെന്നും സൂചനയുണ്ട്.
വിനയായത് കാർ യാത്ര, ഗോകുൽ വിവാഹ മോചനത്തിനും ശ്രമിച്ചിരുന്നു
ധന്യയുമായുള്ള സ്ഥിരമായ കാർ യാത്രയാണ് ഗോകുലിനെ കുടുക്കിയത്. ബോംബ് ഭീഷണി വന്ന ഫോൺ അന്വേഷിച്ച പൊലീസിന് അത് സജുവിന്റെ അഡ്രസിലുള്ളതാണെന്ന് വ്യക്തമായി. കാറിലോ മറ്റോ സഞ്ചരിക്കുമ്പോഴായിരുന്നു ഭീഷണി സന്ദേശം അയച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സജുവിന്റെ ഭാര്യ ധന്യയുടെ കാറിലായിരുന്നു ഫോൺ എന്നും വ്യക്തമായി. ഇതോടെ സജു തന്നെയാണ് ഭീഷണി അയച്ചതെന്നും പൊലീസ് ഉറപ്പിച്ചു. സജുവിനേയും ധന്യയേയും പൊലീസ് ചോദ്യം ചെയ്തു. ഇരുവർക്കും ഒന്നും അറിയില്ലായിരുന്നു. ഈ ഘട്ടത്തിലാണ് ധന്യയോട് കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് തിരക്കിയത്. അസ്വാഭാവികതയൊന്നും കൂടാതെ ഗോകുലിന്റേ പേരും പറഞ്ഞു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ധന്യ പള്ളിയിൽ പോകുന്നത് പതിവാണ്. ഈ സമയത്ത് ഗോകുലും ഒപ്പം കൂടാറുണ്ടായിരുന്നു. ഇവരുടെ സൗഹൃദത്തിൽ സംശയമില്ലാത്തതിനാൽ സജുവും എതിർക്കാറില്ലായിരുന്നു. അത്തരമൊരു യാത്രയിലാണ് ഭീഷണി സന്ദേശം പോയത്. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ ഗോകുൽ ഒന്നും സമ്മതിച്ചില്ല. എന്നാൽ കാർ യാത്രയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥർ എടുത്തിട്ടതോടെ എല്ലാം പൊളിഞ്ഞു. സത്യം ഒന്നൊന്നായി പറയുകയും ചെയ്തു. ഇതോടെയാണ് കള്ളത്തരങ്ങളുടെ ചരുൾ അഴിഞ്ഞത്.
ധന്യയെ സ്വന്തമാക്കാനായി ഭാര്യ അനുരാധയെ ഒഴിവാക്കാൻ നിയമപരമായി തന്നെ ഗോകുൽ ശ്രമിച്ചിരുന്നു. വിവാഹ മോചനം തേടുന്നത് ഇരുവരും ചർച്ച ചെയ്തു. അഭിഭാഷകനെ കാണാനും തീരുമാനിച്ചു. എന്നാൽ നിശ്ചയിച്ചുറപ്പിച്ച ദിവസം അഡ്വക്കേറ്റ് ഓഫീസിൽ എത്തിയില്ല. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണത്തെ തുടർന്ന് അവധി നൽകിയതായിരുന്നു കാരണം. ഈ ദിവസം രാത്രിയാണ് അനുരാധ കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ അനുരാധയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന ബന്ധുക്കളുടെ നിലപാട് അന്ന് ഗോകുലിന് തുണയായി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്