Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുരിശു പള്ളിക്ക് മുമ്പിലെ റോഡിന്റെ ഇടതുവശത്തേക്ക് ആദ്യം നടന്നു; തിരിച്ചെത്തി ധൃതിയിൽ തിരിച്ചുപോകുന്നത് ആരെയെങ്കിലും കണ്ടു ഭയന്നോ? ക്രോണിൻ മൊഴിയിൽ ഉറച്ചു നിൽക്കുമ്പോഴും ക്രൈംബ്രാഞ്ചിന് സംശയം ഏറെ; മിഷേൽ ഷാജിയുടെ മൊബൈൽ കണ്ടെത്താനാവാത്തത് തിരിച്ചടിയും; സിഎ വിദ്യാർത്ഥിനിയുടെ മരണത്തിലെ കുരുക്ക് അഴിയുന്നില്ല

കുരിശു പള്ളിക്ക് മുമ്പിലെ റോഡിന്റെ ഇടതുവശത്തേക്ക് ആദ്യം നടന്നു; തിരിച്ചെത്തി ധൃതിയിൽ തിരിച്ചുപോകുന്നത് ആരെയെങ്കിലും കണ്ടു ഭയന്നോ? ക്രോണിൻ മൊഴിയിൽ ഉറച്ചു നിൽക്കുമ്പോഴും ക്രൈംബ്രാഞ്ചിന് സംശയം ഏറെ; മിഷേൽ ഷാജിയുടെ മൊബൈൽ കണ്ടെത്താനാവാത്തത് തിരിച്ചടിയും; സിഎ വിദ്യാർത്ഥിനിയുടെ മരണത്തിലെ കുരുക്ക് അഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുമായുള്ള ബന്ധത്തെക്കുറിച്ചു പൊലീസിനു നൽകിയ മൊഴി ക്രൈംബ്രാഞ്ചിനു മുൻപിൽ ആവർത്തിച്ചു പ്രതി ക്രോണിൻ അലക്‌സാണ്ടർ ബേബി. മിഷേലിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ലെന്നും തെറ്റിദ്ധാരണ മൂലമാണു ബന്ധം വഷളായതെന്നും ക്രോണിൻ ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. അതിനിടെ മിഷേലിന്റെ ഫോൺ

കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർത്ഥിനിയായ മിഷേൽ ഷാജി, രണ്ടാം ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ക്രോണിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നിട് ക്രോൺ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് കളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് ആജ് സുദർശൻ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ഈ സാഹചര്യത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ക്രോണിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയുടെ ഛത്തീസ്‌ഗഡിലെ താമസസ്ഥലത്തു പ്രതിയുമായി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു. മിഷേലുമായുള്ള ആശയ വിനിമയത്തിന് മറ്റേതെങ്കിലും ഫോണോ സിമ്മോ ഉപയോഗിച്ചിരുന്നോ, ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തി സൂക്ഷിച്ചിരുന്നോ എന്നൊക്കെ മനസ്സിലാക്കുന്നതിനാണു ഛത്തീസ്‌ഗഡിലെ തെളിവെടുപ്പെന്നാണു ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. പൊലീസിന്റെ ആത്മഹത്യാ വാദത്തെ ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. എന്നാൽ മുഴുവൻ തെളിവുകളും പരിശോധിക്കാനാണ് നീക്കം.

ഇതിനിടെ, കാണാതായ ദിവസം മിഷേൽ കലൂർ പള്ളിയിൽ ചെലവഴിച്ചതിന്റെ കൂടുതൽ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പള്ളിയുടെ പരിസരങ്ങളിൽ സ്ഥാപിച്ചിരുന്ന ഏഴു സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണു ലഭിച്ചത്. വൈകിട്ട് ആറേകാലോടെ പള്ളിയിൽനിന്നു പുറത്തിറങ്ങിയശേഷം കുരിശുപള്ളിക്കു മുൻപിലെ റോഡിന്റെ ഇടതുവശത്തേക്ക് ആദ്യം നടന്ന മിഷേൽ രണ്ടു മിനിറ്റിനകം ധൃതിയിൽ തിരിച്ചെത്തി വലത്തേക്കു നടന്നുപോകുന്നതായി ദൃശ്യത്തിലുണ്ട്. തിരിച്ചെത്തി ധൃതിയിൽ നടക്കുന്നതിനിടെ കയ്യിലിരുന്ന ബാഗ് തുറന്നടയ്ക്കുന്നുമുണ്ട്. എന്തെങ്കിലും സാധനം വാങ്ങി ബാഗിൽ വച്ചതാണോ എന്നാണു സംശയിക്കുന്നത്.

ധൃതിയിൽ തിരിച്ചുപോകുന്നത് ആരെയെങ്കിലും കണ്ടു ഭയന്നാണോ എന്ന സംശയവുമുണ്ട്. കാണാതായ ദിവസം മിഷേൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിനു വേണ്ടിയുള്ള ഒരു തിരച്ചിലും ഇതുവരെ പൊലീസോ, ക്രൈംബ്രാഞ്ചോ നടത്തിയിട്ടില്ല. ഹൈക്കോടതി ജംക്ഷനിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ മിഷേലിന്റെ വലതു കയ്യിൽ ഫോണും ഇടതു കയ്യിൽ ബാഗുമുള്ളതായാണു കാണുന്നത്. ഫോൺ കണ്ടെത്താനായാൽ എന്തെങ്കിലും തുമ്പു ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഫോൺ കായലിൽ വീണിട്ടുണ്ടെങ്കിൽ കണ്ടെത്താനുള്ള സാധ്യത വിരളമാണ്. ഇത് അന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണം ക്രൈംബ്രാഞ്ചിനുണ്ട്.

പൊലീസിന് കിട്ടിയ പുതിയ തെളിവുകൾ ഇതുവരെ പറഞ്ഞിരുന്നതിൽനിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ്. മരണ ദിവസം മിഷേൽ കലൂരിൽനിന്ന് ഗോശ്രീ രണ്ടാം പാലത്തിനടുത്തുവരെ എത്തിയ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രോണിൻ പറഞ്ഞത് കള്ളക്കഥകളാണെന്ന് പൊലീസ് സംശയിക്കുന്നു. മിഷേലുമായി പ്രണയത്തിലായിരുന്നു ക്രോണിൻ ഇടയ്ക്ക് തെറ്റിയെന്നും നിരന്തരം കലഹിച്ചിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മിഷേൽ മറ്റാരെങ്കിലുമായി ഇടപഴകുന്നത് ക്രോണിന് ഇഷ്ടമല്ലായിരുന്നു. ചെന്നൈയിൽ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം. ഇതിനെ മിഷേൽ എതിർത്തിരുന്നുവെന്ന് ചെന്നൈയിൽ മിഷേലിന്റെ കൂട്ടുകാരി പറഞ്ഞു.

മിഷേൽ കലൂർ പള്ളിയിൽ പ്രാർത്ഥിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഏഴ് സിസിടിവികളിലെ അരമണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP