ലോക്കൽ സെക്രട്ടറിക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് പിണറായിക്ക് പരാതി നൽകിയതിനു പിന്നാലെ സിഐടിയുക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ദുരൂഹത തുടരുമ്പോൾ 'അവിഹിത ബന്ധക്കാർ' വിവാഹിതരായി; ഒത്താശ ചെയ്തത് സിപിഎമ്മും മാത്യു ടി തോമസ് എംഎൽഎയും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിയും സ്വന്തം ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തിനെതിരേ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നൽകിയ സിഐടിയു പ്രവർത്തകനായ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മൂന്നുവർഷത്തിനു ശേഷവും ദുരൂഹത തുടരുന്നു. ആരോപണ വിധേയനായ സിപിഐ(എം) ലോക്കൽ സെക്രട്ടറി ഇതേ യുവതിയെത്തന്നെ വിവാഹം കഴിച്ചത് ആന്റി ക്ലൈമാക്സ്. ഇതിന് ഓശാന പാടിയത് പാർട്ടി ഏരിയാ കമ്മിറ്റിയംഗവും സ്ഥലം എംഎൽഎയും. അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്കായി വാദിക്കുന്ന സിപിഎമ്മിന്റെ സദാചാരവിരുദ്ധ സമീപനം ചർച്ചയായിരിക്കുന്നത് മല്ലപ്പള്ളിയിലാണ്.
2011 ഏപ്രിൽ 10 നാണ് ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പിൽ സുനിൽ രാജിനെ (38) ചിങ്ങവനത്തിനും പരുത്തുംപാറയ്ക്കുമിടയിലുള്ള സ്ഥലത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നന്താനം ലോക്കൽ സെക്രട്ടറി എം.ജെ. വിജയന് തന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചായിരുന്നു 2011 ഫെബ്രുവരി 14 ന് സുനിൽ പിണറായിക്ക് കത്തയച്ചത്. കുന്നന്താനം ലോക്കൽ സെക്രട്ടറി എം. ജെ.വിജയന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്നും അയാൾ തന്റെ ജീവൻ തന്നെ ഇല്ലാതാക്കുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
ജീവിതവും ദാമ്പത്യബന്ധവും തകർക്കാൻ കാരണക്കാരനായ നേതാവിനെതിരേ ഉചിതമായ നടപടിയുണ്ടാകണമെന്നും ഭയപ്പാടില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
ഏതാനും മാസങ്ങളായി വേറിട്ടു കഴിയുന്ന ഭാര്യ വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നും വിജയന്റെ പ്രേരണ മൂലമാണ് ഇതെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കത്തിന് മറുപടിയോ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ നടപടിയോ എടുക്കാൻ പിണറായി ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം തയാറായില്ല. മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മല്ലപ്പള്ളിയിൽ വച്ച് സുനിലിനെ ഒരു സംഘം മർദിക്കുകയും ചെയ്തു. പരാതി കിട്ടിയാൽ ജില്ലാ കമ്മറ്റിക്കു വിടുക എന്നതാണ് സിപിഎമ്മിന്റെ രീതി. സിഐടി.യു പ്രവർത്തകൻ നൽകിയ പരാതി ആയിട്ടു കൂടി നടപടിക്ക് നേതൃത്വം തയാറായില്ല. പകരം, മദ്യപന്റെ ജൽപനങ്ങൾ എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു.
2002 ലാണ് സുനിൽരാജ് മുട്ടാർ സ്വദേശിനിയായ സുഗന്ധിയെ വിവാഹം കഴിക്കുന്നത്. മക്കളില്ലാത്തതിന് ഇരുവരും ചികിൽസയിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് വിജയന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് സുനിലിന് സംശയം തോന്നിയത്. ഇതോടെ ഇയാൾ മദ്യപാനവും തുടങ്ങി. സിഐടി.യു പ്രവർത്തകനും തിരുവല്ല എൽ.ഐ.സി ശാഖയിലെ ജീവനക്കാരനുമായ സുനിൽ അവസാന നാളുകളിൽ അമ്മ സാവിത്രിക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്.
പിന്നീട് നടന്ന പാർട്ടി ലോക്കൽ സമ്മേളനത്തിൽ വിഷയം ചർച്ചയായി. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യുവതിയെ അറിയില്ലെന്നുമാണ് വിജയൻ പറഞ്ഞത്. ഇതിന് ശേഷം 2013 മെയ് 30 ന് വിജയൻ സുഗന്ധിയെ രഹസ്യമായി കല്യാണം കഴിച്ചു. പുളിങ്കുന്ന് സബ്രജിസ്ട്രാർ ഓഫീസിൽ നടന്ന വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റും തിരുവല്ല എംഎൽഎയായ മാത്യു ടി. തോമസും സിപിഐ(എം) മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം അഡ്വ. എം. ഫിലിപ്പ്കോശിയും ടി.കെ. സജികുമാർ എന്നയാളുമായിരുന്നു. വിജയനും സുഗന്ധിയും തമ്മിലുള്ള വിവാഹം നടന്നതോടെ സുനിൽരാജിന്റെ ആരോപണം സത്യമാണെന്ന് തെളിയുകയും ചെയ്തു.
എം.ജെ. വിജയൻ ഇപ്പോഴും കുന്നന്താനം ലോക്കൽ സെക്രട്ടറിയായി തുടരുന്നു. സദാചാരത്തിന്റെയും സ്വഭാവശുദ്ധിയുടെയും കാവൽഭടന്മാർ എന്ന് നടിക്കുന്ന പാർട്ടി നേതാക്കൾക്ക് ഇതേപ്പറ്റി ഒന്നും പറയാനുമില്ല. ഇതിനിടെ വിജയൻ ഫിലിപ്പ് കോശിയുമായി പിണങ്ങി. ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം കുന്നന്താനം ലോക്കൽ സമ്മേളനത്തിൽ വിജയൻ അടക്കമുള്ളവർ ഫിലിപ്പ് കോശിയെയും ജില്ലാ നേതാക്കളെയും സമ്മേളന സ്ഥലത്ത് പൂട്ടിയിട്ടു. ഇതിന്റെ പേരിൽ വിജയൻ അടക്കമുള്ളവർ നടപടിയുടെ വക്കിലാണ്. നടപടി ലഘൂകരിക്കാനാണ് ജില്ലാ കമ്മറ്റി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ പാർട്ടി വിടാനാണ് ഫിലിപ്പ് കോശി അടക്കമുള്ള പിണറായി പക്ഷ നേതാക്കളുടെ നീക്കം.
വിജയനും പിണറായി പക്ഷക്കാരനാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ രഹസ്യ വിവാദം മാത്യു ടി. തോമസിനും തലവേദനയാകും. കളങ്കിത വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും അകറ്റി നിർത്താനും താൻ ആദർശധീരനാണെന്ന് മറ്റുള്ളവർക്ക് മുന്നിൽ ബോധ്യപ്പെടുത്താനും വെറുതേ മിനക്കെടുന്ന മാത്യു ടി. തോമസിന് ഈ രഹസ്യവിവാഹത്തിലെ സാക്ഷിയുടെ റോൾ തലവേദന സൃഷ്ടിക്കും. ഇത്രയും നാൾ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഇമേജ് മുഴുവൻ തകരാനും ഈ സംഭവം ഇടയാക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍