Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരും ഓട്ടോ ഡ്രൈവർമാരും ഒത്തുപിടിച്ചിട്ടും നിന്നില്ല; പ്രായത്തെ വെല്ലുന്ന മെയ്ക്കരുത്തും പിഴവില്ലാത്ത ആസൂത്രണവും; പമ്മി നിന്ന് ബിരിയാണിക്കടയുടെ ഷട്ടർ പൊളിക്കുന്നതിനിടെ തഴക്കവും പഴക്കവും നോക്കാതെ നാട്ടുകാർ വളഞ്ഞു; മൽപ്പിടുത്തത്തിനൊടുവിൽ എടപ്പാളിൽ പിടിയിലാകുമ്പോഴും കൂസലില്ലാതെ മോഷ്ടാവ് മോഹനൻ

നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരും ഓട്ടോ ഡ്രൈവർമാരും ഒത്തുപിടിച്ചിട്ടും നിന്നില്ല; പ്രായത്തെ വെല്ലുന്ന മെയ്ക്കരുത്തും പിഴവില്ലാത്ത ആസൂത്രണവും; പമ്മി നിന്ന് ബിരിയാണിക്കടയുടെ ഷട്ടർ പൊളിക്കുന്നതിനിടെ തഴക്കവും പഴക്കവും നോക്കാതെ നാട്ടുകാർ വളഞ്ഞു; മൽപ്പിടുത്തത്തിനൊടുവിൽ എടപ്പാളിൽ പിടിയിലാകുമ്പോഴും കൂസലില്ലാതെ മോഷ്ടാവ് മോഹനൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ഈ കള്ളൻ ആരെയും അത്ഭുതപ്പെടുത്തും. വിദേശരാജ്യങ്ങളിലോ, കേരളത്തിന് പുറത്തോ ഉള്ള കള്ളനല്ല ഇത്, നമ്മുടെ കൊച്ചുകേരളത്തിൽതന്നെയാണ് ഈ അത്ഭുതമോഷ്ടാവുള്ളത്, പ്രായം 75വയസ്സ്്, പ്രായത്തെ വെല്ലുന്ന മെയ്ക്കരുത്ത്,
ആരെയും അത്ഭുതപ്പെടുത്തുന്ന ആസൂത്രണം, കുപ്രസിദ്ധ കള്ളൻ മോഹനനെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെയാണ്. കഴിഞ്ഞ ദിവസമാണ്
75 കാരനായ ഈ കുപ്രസിദ്ധ മോഷ്ടാവ് കവർച്ചാ ശ്രമത്തിനിടെ ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്. തൃശ്ശൂർ അയ്യന്തോൾ സ്വദേശി മോഹനനെയാണ് എടപ്പാളിൽ മോഷണ ശ്രമത്തിനിടെ ഓട്ടോ ഡ്രൈവർമാരും പൊലീസും ചേർന്ന് പിടികൂടിയത്. പിടികൂടി ചോദ്യം ചെയ്തപ്പോൾ തഴക്കവും പഴക്കവുമുള്ള കള്ളനാണ് മോഹനൻ എന്ന് പൊലീസിന് വ്യക്തമായി. ഒപ്പം കവർച്ചാ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണ് മോഹനൻ എന്നും തെളിഞ്ഞിട്ടുണ്ട്. എടപ്പാളിൽ ഡേറ്റ ഡേ ബിരിയാണി സെന്റർ എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. മുകൾ നിലയിലെ ജീവനക്കാരൻ കവർച്ചാശ്രമം കണ്ട് ബഹളം വച്ചതോടെ മോഹനൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് നൈറ്റ് പെട്രോളിങ്ങിന് എത്തിയ പൊലീസുകാരും എടപ്പാളിലെ ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ പിടികൂടുകയാണ് ഉണ്ടായത്. ഏറെ നേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ്, പ്രായത്തെ വെല്ലുന്ന മെയ്ക്കരുത്തുള്ള മോഹനനെ കീഴ്പ്പെടുത്താൻ നാട്ടുകാർക്കും പൊലീസിനും കഴിഞ്ഞത്. എടപ്പാൾ, ചങ്ങരംകുളം മേഖലയിലെ നിരവധി മോഷണക്കേസുകളിലെ പ്രതി ഇയാളാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മുമ്പ് മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള് കൂടിയാണ് മോഹനൻ എന്ന് പൊലീസ് പറഞ്ഞു.

എസ്ഐ ടി ഡി മനോജ് കുമാർ, എഎസ്ഐ വിജയൻ, എസ്സിപിഒ സുനിൽകുമാർ, സിപിഒ മധു തുടങ്ങിയ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് മോഹനനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ഷട്ടർ പൊളിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.എടപ്പാൾ ചങ്ങരംകുളം മേഖലയിൽ കഴിഞ്ഞ മാസങ്ങളായി മോഷണ പരമ്പര പതിവാണ്. രണ്ടാഴ്ചകൾക്കു മുമ്പാണ് ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഒരു മൊബൈൽ ഷോപ്പിൽ മോഷണം നടന്നിരുന്നു. പാവിട്ടപ്പുറം സെന്ററിൽ അസ്സബാഹ് അറബി കോളേജിനു സമീപത്തുള്ള പാവിട്ടപ്പുറം മാങ്കുളം സ്വദേശിയായ കരീമിന്റെ ഉടമസ്ഥതയിലുള്ള നഹ്‌ള മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. മൊബൈൽ ഫോണുകൾ, ചാർജറുകൾ, റിപ്പയറിനു കൊണ്ടുവന്ന മൊബൈൽ ഫോണുകൾ, മറ്റു മൊബൈൽ ആക്സിസ്സറികൾ ഉൾപ്പെടെ വലിയ തുകക്കുള്ള നഷ്ടമാണ് കടയുടമക്ക് സംഭവിച്ചത്.കഴിഞ്ഞ മാസമാണ് എടപ്പാൾ ആനക്കരയിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 25 പവൻ സ്വർണ്ണാഭരണങ്ങളും 3 ലക്ഷം രൂപയും മോഷണം പോയത്. വീട്ടിലുള്ളവർ നോമ്പുതുറക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്.

അതേ സമയം പ്രായമായ കള്ളനോടൊപ്പംതന്നെ കൊച്ചുകള്ളന്മാരും ഉണ്ട്്. വിലപിടിപ്പുള്ള ബൈക്കുകളും, ബുള്ളറ്റുകളും നോട്ടമിട്ട് മോഷണം നടത്തി തുച്ഛമായ പണത്തിന് വിൽപന നടത്തി ആർഭാട ജീവിതം നയിച്ചുവരികയായിരുന്ന 19വയസ്സുകാരൻ കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരിൽ അറസ്റ്റിലായത്. തിരൂർ കൂട്ടായി വാടിക്കൽ സ്വദേശി അസ്സനാർ പുരക്കൽ മുക്താറിനെ(19)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും വിലപിടിപ്പുള്ള ബൈക്കുകളാണ് മുക്താർ സുഹൃത്തുക്കളോടൊപ്പം മോഷണം നടത്താറുള്ളത്. ഇത്തരത്തിൽ മോഷണം നടത്തിയ നാലു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കറിന്റെ യൂനിക്കോൺ മോട്ടോർ സൈക്കിൾ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റാന്റിനടുത്ത് നിർത്തിയിട്ടിരുന്ന സമീൻ സുൽത്താൻ എന്നാളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ് അഫ്‌സീർ എന്നാളുടെ പൾസർ മോട്ടോർ ബൈക്ക് എന്നിവ മോഷ്ടിച്ചു വിൽപ്പന നടത്തിയതായും പ്രതി സമ്മതിച്ചു.തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈവാഹനങ്ങൾ അന്വേഷണ സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരൂർ എസ്‌ഐ.ജിനേഷ് പറഞ്ഞു. മോഷ്ടിക്കുന്ന ബൈക്കുകൾ തീരദേശ മേഖലയായ കൂട്ടായിയിലാണ് വിൽപന നടത്താറുള്ളത്. വണ്ടിയുടെ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ ചെറിയ തുകക്കാണ് കച്ചവടമുറപ്പിക്കുക. ഈ നാലു വാഹനങ്ങളും, ചെറിയ തുകക്കാണ് പ്രതികൾ വിൽപന നടത്തിയത്.

ഇതിൽറോയൽ എൻഫീൽഡ് ബുള്ളറ്റ് ഇരുപതിനായിരംരൂപക്കും, പൾസർ മോട്ടോർ ബൈക്ക് പതിനയ്യായിരം രൂപക്കുമാണ് വിൽപന നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കാര്യമായ വിലപേശലില്ലാതെ വിൽപന നടത്തുകയാണ് പതിവ്. ലഭിക്കുന്ന പണവുമായി ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തികമായി അത്ര മോശമല്ലാത്ത കുടുംബ സാഹചര്യമായിട്ടുകൂടി ആർഭാട ജീവിതത്തിന് വേണ്ടി മാത്രം മോഷണം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.പ്രതി സ്ഥിരം ബ്യൂട്ടി പാർലറിന് കസ്റ്റമാറാണെന്നും, തലമുടി സ്‌ട്രൈറ്റ് ചെയ്യാൻ തന്നെ ഇടക്കിടെ ബ്യൂട്ടി പാർലറിൽ പോകാറുള്ളതായും പ്രതി മൊഴി നൽകിയിട്ടുണ്ട്, ഇതിന് പുറമെ സൗന്ദര വർധനവിനുവേണ്ടിയുള്ള പല ട്രീറ്റ്‌മെന്റുകളും ചെയ്തിട്ടുണ്ട്, പിന്നീട് ബാക്കി വരുന്ന പണവുമായി ബൈക്കിൽ ചുറ്റിക്കറങ്ങിയുള്ള ജീവിതമാണു നയിക്കാറുള്ളത്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബുള്ളറ്റുകളടക്കം വിലകൂടിയ ബൈക്കുകൾ മാത്രമെ മോഷ്ടിക്കൂ.തീരമേഖലയിൽകൗമാരപ്രായക്കാർ രേഖകളില്ലാത്ത ബൈക്കുകൾ ഉപയോഗിക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

തിരൂർ ഡി.വൈ.എസ്‌പി.ബിജു ഭാസക്കറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സിഐ. പത്മരാജൻ, എസ്‌ഐ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.തുടർന്ന് ആഴ്ചകളോളം നടത്തിയ അന്വേഷണം മുക്താറിൽ ചെന്നെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുകയായിരുന്നുവെന്ന് വ്യക്തമായത്.ചോദ്യം ചെയ്യലിൽ താൻ സുഹൃത്തുക്കളുമായി ചേർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച വിവരം സമ്മതിക്കുകയായിരുന്നു.

കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കർ എന്നാളുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന യൂനിക്കോൺ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റും, തിരൂരങ്ങാടി മമ്പുറം റോഡിലുള്ള പള്ളിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സമീൻ സുൽത്താന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റും വെന്നിയൂർ ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ്അഫ്സീറിന്റെ പൾസർ മോട്ടോർ സൈക്കിളും മോഷ്ടിച്ചതായി മുക്താർ സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP