Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയ ചതിയിൽ വീഴ്‌ത്തി കാമുകിയെ വിളിച്ചിറക്കിയത് കൂട്ടുകാരുടെ നിർദ്ദേശാനുസരണം; കാമ സംതൃപ്തിക്ക് ശേഷം ഹിറ്റാച്ചി ഡ്രൈവർമാർക്ക് കാഴ്ച വച്ചത് നക്കാപ്പിച്ച പണത്തിനും പെട്രോളിനും; ശുചി മുറി പോലുമില്ലാത്ത ലോഡ്ജിൽ തമിഴന്മാരായ വിജയനും അശോകനും കഞ്ചാവു ലഹരിയിൽ പീഡിപ്പിക്കുമ്പോൾ ഓടിയെത്തി കേരളാ പൊലീസ്; മൊഴിയിലെ ബംഗ്ലൂരുവിലെ പ്രായപൂർത്തിയാകും മുമ്പുള്ള ചതി പോക്‌സോ കേസുമായി; തിരുവനന്തപുരത്ത് ആദിവാസി പെൺകുട്ടിയെ നരാധമന്മാരിൽ നിന്ന് രക്ഷിച്ചെടുത്തത് സാഹസികമായി

പ്രണയ ചതിയിൽ വീഴ്‌ത്തി കാമുകിയെ വിളിച്ചിറക്കിയത് കൂട്ടുകാരുടെ നിർദ്ദേശാനുസരണം; കാമ സംതൃപ്തിക്ക് ശേഷം ഹിറ്റാച്ചി ഡ്രൈവർമാർക്ക് കാഴ്ച വച്ചത് നക്കാപ്പിച്ച പണത്തിനും പെട്രോളിനും; ശുചി മുറി പോലുമില്ലാത്ത ലോഡ്ജിൽ തമിഴന്മാരായ വിജയനും അശോകനും കഞ്ചാവു ലഹരിയിൽ പീഡിപ്പിക്കുമ്പോൾ ഓടിയെത്തി കേരളാ പൊലീസ്; മൊഴിയിലെ ബംഗ്ലൂരുവിലെ പ്രായപൂർത്തിയാകും മുമ്പുള്ള ചതി പോക്‌സോ കേസുമായി; തിരുവനന്തപുരത്ത് ആദിവാസി പെൺകുട്ടിയെ നരാധമന്മാരിൽ നിന്ന് രക്ഷിച്ചെടുത്തത് സാഹസികമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ മലയോര മേഖലയിലെ ആദിവാസി പെൺകുട്ടിയെ പ്രണയം നടിച്ച് ചതിച്ച് വീഴ്‌ത്തി കൂട്ടുകാർക്ക് കാഴ്ച വച്ച 19കാരൻ പിടിയിൽ. പെരിങ്ങമല ഒഴുക്കുപാറയിലുള്ള മൊഹൈസീനാണ് ക്രൂരതയുടെ സൂത്രധാരൻ. രണ്ട് തമിഴ്‌നാട്ടുകാരേയും പൊലീസ് കേസിൽ പിടികൂടി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പീഡകരെ കുടുക്കിയത്. തെന്നൂരിലെ ലോഡ്ജിൽ എത്തിയ പൊലീസ് പീഡനത്തിനും സാക്ഷിയായി എന്നതാണ് അതി വിചിത്രം.

പതിനെട്ടുകാരിയെയാണ് പത്തൊൻപതുകാരൻ പ്രണയത്തിൽ മയക്കി വീഴ്‌ത്തിയത്. തമിഴ്‌നാട്ടിൽ ഹിറ്റാച്ചി ഡ്രൈവർമാരായി എത്തിയവരാണ് തമിഴ്‌നാട്ടുകാർ. മാർത്താണ്ഡം സ്വദേശികളായ അശോകനും വിജയനുമാണ് മറ്റ് രണ്ട് പ്രതികൾ. മൊഹ്‌സീനും പെൺകുട്ടിയുമായുള്ള പ്രണയം തിരിച്ചറിഞ്ഞാണ് ഇവർ ചതിയൊരുക്കിയത്. പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു വരാൻ മൊഹ്‌സീന് പ്രചോദനം നൽകിയത് വിജയനും അശോകനുമാണ്. ഇത് അനുസരിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചു. പ്രണയത്തിൽ ആദ്യ പീഡനം നടത്തിയത് കാമുകനാണ്. അതിന് ശേഷം കൂട്ടുകാർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി. കൈനിറയെ പണയവും ബൈക്കിൽ അടിക്കാൻ പെട്രോളും സുഹൃത്തുക്കൾ നൽകി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിന് പൊലീസ് എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ചയും.

17-ാം തീയതിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കിട്ടിയത്. അപ്പോൾ തന്നെ പൊലീസ് അന്വേഷണം തുടങ്ങി. പ്രണയത്തെ കുറിച്ചു സൂചന ലഭിച്ചു. മൊഹ്‌സീന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും കണ്ടെത്തി. ഈ ഫോണിലേക്ക് വന്ന അവസാന കോൾ പരിശോധിച്ചപ്പോൾ അത് തമിഴ്‌നാട് സ്വദേശിയുടേതാണെന്നും കണ്ടെത്തി. ഈ ഫോൺ സ്വിച്ച് ഓഫ് ആയ സ്ഥലം കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഈ മേഖലയിലെ ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തി. തമിഴ നാട്ടുകാർ ജോലിക്കെത്തിയതാകാമെന്ന നിഗമനം തെറ്റിയില്ല. ലോഡ്ജിൽ പെൺകുട്ടികളുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മാനേജരുടെ മറുപടി. സംശയം മാറാതെ പൊലീസ് പരിശോധനയ്ക്ക് ഇറങ്ങി.

അപ്പോഴാണ് ഒരു മുറിയിൽ അസ്വാഭാവികമായ പിടിവലിയുടെ ശബ്ദം കേട്ടത്. വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ പീഡന ശ്രമം പൊലീസ് നേരിട്ട് കണ്ടു. ചെറുത്തു നിൽക്കുന്ന പെൺകുട്ടിയേയും. മുറിയിലുണ്ടായിരുന്ന രണ്ടു പേരേയും കസ്റ്റഡിയിൽ എടുത്ത് പുറത്തു വന്നപ്പോൾ ബൈക്കിൽ എത്തിയ കാമുകനും കുടുങ്ങി. അങ്ങനെ മൂന്ന് പ്രതികളേയും തൽസമയം പൊലീസ് കുടുക്കി. തുടർന്ന് സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഇതിനിടെ കാമുകനെതിരെ പഴയ പീഡനവും പെൺകുട്ടി തുറന്നു പറഞ്ഞു. അങ്ങനെ പോക്‌സോ കേസും കാമുകനെതിരെ എടുത്തു. തന്നെ കാമുകൻ കൂട്ടുകാർക്ക് തന്ത്രപരമായി കാഴ്ച വച്ചുവെന്ന് പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് കാമുകൻ നിഷേധിക്കുകയാണ്. കൂട്ടുകാർ തന്നെ ചതിക്കുകയാണെന്നാണ് മൊഹ്‌സീൻ പറയുന്നത്.

കാമുകിയെ വളച്ചു കൊണ്ടു വന്നാൽ എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന വാഗ്ദാനം ചെയ്തത് അശോകനും വിജയനുമാണ്. അങ്ങനെ 17ന് തന്നെ ഇവിടെ പെൺകുട്ടി എത്തി. ശുചിമുറി പോലും ഇല്ലാത്ത ലോഡ്ജാണ് ഇത്. ആദ്യ ദിവസം രാവിലെ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കാമുകൻ പുറത്തു പോയി. സംരക്ഷകരെ പോലെ വിജയനും അശോകനും കാവലിരുന്നു. പതിയെ പതിയെ ശല്യം തുടങ്ങി. അവരും മാറി മാറി പീഡിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കാശുമായി പുറത്തു പോകുന്ന കാമുകനും അതിന് എല്ലാ ഒത്താശയും ഒരുക്കി നൽകിയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ഗൗരവത്തോടെ എടുത്തതു കൊണ്ടാണ് ഈ പീഡനം പൊലീസിന് കണ്ടെത്താനായത്.

മൊഴി കൊടുക്കുന്നതിനിടെയാണ് നിർദ്ധന കുടുംബത്തിലെ അംഗമായ പെൺകുട്ടി കാമുകന്റെ പീഡനങ്ങളെല്ലാം എണ്ണി എണ്ണി പറഞ്ഞത്. യുവതി ബംഗ്ലൂരുവിൽ ഒരു കോഴ്‌സിന് പഠിച്ചിരുന്നു. ഈ സമയം കാമുകനും അവിടെ എത്തി. ബംഗ്‌ളൂരുവിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തു. അന്ന് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാമുകനെതിരെ പോക്‌സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തത്. എസ് ഐ സതീഷ്, ഗ്രേഡ് എസ് ഐ സാം , സീനിയർ സി പി ഒ നവാസ് എന്നിവരാണ് പീഡകരെ കണ്ടെത്തിയതും നാടകീയമായി അറസ്റ്റ് ചെയ്തതും.

പ്രതികളെല്ലാം കഞ്ചാവിന് അടിമയാണ്. ഹിറ്റാച്ചി ഡ്രൈവർമാരായ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സാഹസികമായാണ് പ്രതികളെ എല്ലാം ലോഡ്ജിൽ നിന്ന് പിടികൂടിയത്. ലോഡ്ജിലെ മാനേജർക്കെതിരേയും കേസ് എടുക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP