പ്രണയ ചതിയിൽ വീഴ്ത്തി കാമുകിയെ വിളിച്ചിറക്കിയത് കൂട്ടുകാരുടെ നിർദ്ദേശാനുസരണം; കാമ സംതൃപ്തിക്ക് ശേഷം ഹിറ്റാച്ചി ഡ്രൈവർമാർക്ക് കാഴ്ച വച്ചത് നക്കാപ്പിച്ച പണത്തിനും പെട്രോളിനും; ശുചി മുറി പോലുമില്ലാത്ത ലോഡ്ജിൽ തമിഴന്മാരായ വിജയനും അശോകനും കഞ്ചാവു ലഹരിയിൽ പീഡിപ്പിക്കുമ്പോൾ ഓടിയെത്തി കേരളാ പൊലീസ്; മൊഴിയിലെ ബംഗ്ലൂരുവിലെ പ്രായപൂർത്തിയാകും മുമ്പുള്ള ചതി പോക്സോ കേസുമായി; തിരുവനന്തപുരത്ത് ആദിവാസി പെൺകുട്ടിയെ നരാധമന്മാരിൽ നിന്ന് രക്ഷിച്ചെടുത്തത് സാഹസികമായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ മലയോര മേഖലയിലെ ആദിവാസി പെൺകുട്ടിയെ പ്രണയം നടിച്ച് ചതിച്ച് വീഴ്ത്തി കൂട്ടുകാർക്ക് കാഴ്ച വച്ച 19കാരൻ പിടിയിൽ. പെരിങ്ങമല ഒഴുക്കുപാറയിലുള്ള മൊഹൈസീനാണ് ക്രൂരതയുടെ സൂത്രധാരൻ. രണ്ട് തമിഴ്നാട്ടുകാരേയും പൊലീസ് കേസിൽ പിടികൂടി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പീഡകരെ കുടുക്കിയത്. തെന്നൂരിലെ ലോഡ്ജിൽ എത്തിയ പൊലീസ് പീഡനത്തിനും സാക്ഷിയായി എന്നതാണ് അതി വിചിത്രം.
പതിനെട്ടുകാരിയെയാണ് പത്തൊൻപതുകാരൻ പ്രണയത്തിൽ മയക്കി വീഴ്ത്തിയത്. തമിഴ്നാട്ടിൽ ഹിറ്റാച്ചി ഡ്രൈവർമാരായി എത്തിയവരാണ് തമിഴ്നാട്ടുകാർ. മാർത്താണ്ഡം സ്വദേശികളായ അശോകനും വിജയനുമാണ് മറ്റ് രണ്ട് പ്രതികൾ. മൊഹ്സീനും പെൺകുട്ടിയുമായുള്ള പ്രണയം തിരിച്ചറിഞ്ഞാണ് ഇവർ ചതിയൊരുക്കിയത്. പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു വരാൻ മൊഹ്സീന് പ്രചോദനം നൽകിയത് വിജയനും അശോകനുമാണ്. ഇത് അനുസരിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചു. പ്രണയത്തിൽ ആദ്യ പീഡനം നടത്തിയത് കാമുകനാണ്. അതിന് ശേഷം കൂട്ടുകാർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി. കൈനിറയെ പണയവും ബൈക്കിൽ അടിക്കാൻ പെട്രോളും സുഹൃത്തുക്കൾ നൽകി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിന് പൊലീസ് എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ചയും.
17-ാം തീയതിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കിട്ടിയത്. അപ്പോൾ തന്നെ പൊലീസ് അന്വേഷണം തുടങ്ങി. പ്രണയത്തെ കുറിച്ചു സൂചന ലഭിച്ചു. മൊഹ്സീന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും കണ്ടെത്തി. ഈ ഫോണിലേക്ക് വന്ന അവസാന കോൾ പരിശോധിച്ചപ്പോൾ അത് തമിഴ്നാട് സ്വദേശിയുടേതാണെന്നും കണ്ടെത്തി. ഈ ഫോൺ സ്വിച്ച് ഓഫ് ആയ സ്ഥലം കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഈ മേഖലയിലെ ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തി. തമിഴ നാട്ടുകാർ ജോലിക്കെത്തിയതാകാമെന്ന നിഗമനം തെറ്റിയില്ല. ലോഡ്ജിൽ പെൺകുട്ടികളുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മാനേജരുടെ മറുപടി. സംശയം മാറാതെ പൊലീസ് പരിശോധനയ്ക്ക് ഇറങ്ങി.
അപ്പോഴാണ് ഒരു മുറിയിൽ അസ്വാഭാവികമായ പിടിവലിയുടെ ശബ്ദം കേട്ടത്. വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ പീഡന ശ്രമം പൊലീസ് നേരിട്ട് കണ്ടു. ചെറുത്തു നിൽക്കുന്ന പെൺകുട്ടിയേയും. മുറിയിലുണ്ടായിരുന്ന രണ്ടു പേരേയും കസ്റ്റഡിയിൽ എടുത്ത് പുറത്തു വന്നപ്പോൾ ബൈക്കിൽ എത്തിയ കാമുകനും കുടുങ്ങി. അങ്ങനെ മൂന്ന് പ്രതികളേയും തൽസമയം പൊലീസ് കുടുക്കി. തുടർന്ന് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഇതിനിടെ കാമുകനെതിരെ പഴയ പീഡനവും പെൺകുട്ടി തുറന്നു പറഞ്ഞു. അങ്ങനെ പോക്സോ കേസും കാമുകനെതിരെ എടുത്തു. തന്നെ കാമുകൻ കൂട്ടുകാർക്ക് തന്ത്രപരമായി കാഴ്ച വച്ചുവെന്ന് പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് കാമുകൻ നിഷേധിക്കുകയാണ്. കൂട്ടുകാർ തന്നെ ചതിക്കുകയാണെന്നാണ് മൊഹ്സീൻ പറയുന്നത്.
കാമുകിയെ വളച്ചു കൊണ്ടു വന്നാൽ എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന വാഗ്ദാനം ചെയ്തത് അശോകനും വിജയനുമാണ്. അങ്ങനെ 17ന് തന്നെ ഇവിടെ പെൺകുട്ടി എത്തി. ശുചിമുറി പോലും ഇല്ലാത്ത ലോഡ്ജാണ് ഇത്. ആദ്യ ദിവസം രാവിലെ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കാമുകൻ പുറത്തു പോയി. സംരക്ഷകരെ പോലെ വിജയനും അശോകനും കാവലിരുന്നു. പതിയെ പതിയെ ശല്യം തുടങ്ങി. അവരും മാറി മാറി പീഡിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കാശുമായി പുറത്തു പോകുന്ന കാമുകനും അതിന് എല്ലാ ഒത്താശയും ഒരുക്കി നൽകിയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ഗൗരവത്തോടെ എടുത്തതു കൊണ്ടാണ് ഈ പീഡനം പൊലീസിന് കണ്ടെത്താനായത്.
മൊഴി കൊടുക്കുന്നതിനിടെയാണ് നിർദ്ധന കുടുംബത്തിലെ അംഗമായ പെൺകുട്ടി കാമുകന്റെ പീഡനങ്ങളെല്ലാം എണ്ണി എണ്ണി പറഞ്ഞത്. യുവതി ബംഗ്ലൂരുവിൽ ഒരു കോഴ്സിന് പഠിച്ചിരുന്നു. ഈ സമയം കാമുകനും അവിടെ എത്തി. ബംഗ്ളൂരുവിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തു. അന്ന് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാമുകനെതിരെ പോക്സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തത്. എസ് ഐ സതീഷ്, ഗ്രേഡ് എസ് ഐ സാം , സീനിയർ സി പി ഒ നവാസ് എന്നിവരാണ് പീഡകരെ കണ്ടെത്തിയതും നാടകീയമായി അറസ്റ്റ് ചെയ്തതും.
പ്രതികളെല്ലാം കഞ്ചാവിന് അടിമയാണ്. ഹിറ്റാച്ചി ഡ്രൈവർമാരായ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സാഹസികമായാണ് പ്രതികളെ എല്ലാം ലോഡ്ജിൽ നിന്ന് പിടികൂടിയത്. ലോഡ്ജിലെ മാനേജർക്കെതിരേയും കേസ് എടുക്കുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍