ഭാര്യാ-ഭർത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കം തീർക്കാൻ മധ്യസ്ഥനായി പോയ പള്ളിവികാരി ഭാര്യയുമായി അവിഹിതം തുടങ്ങി; ഭാര്യയെ സംശയമുള്ള ഭർത്താവ് ഒളിക്യാമറ വച്ച് കിടപ്പറയിലെ ഒളിസേവക്കാരനെ പിടിച്ചു; മറ്റൊരു വൈദികൻ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങൾ ഭാര്യ തന്നെ ഫേസ്ബുക്കിലിട്ടതോടെ രായ്ക്കുരാമാനം നാടുവിട്ടു; പീഡനക്കേസിൽ പ്രതികളായി ഇരുമ്പഴി എണ്ണുന്ന മലയാളി വൈദികർ അമേരിക്കയിലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ യുവതിയെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും, കത്തോലിക്ക സഭാ ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ ബലാൽസംഗ ആരോപണം ഉന്നയിച്ചതും വാർത്തകളിൽ നിറഞ്ഞുനില്ക്കുകയാണ്.ക്രൈസ്തവ വിശ്വാസികളെ ആകെ ആശങ്കപ്പെടുത്തുന്ന തരത്തിലാണ് വൈദികരുടെ പലതരത്തിലുള്ള ചൂഷണ കഥകൾ പുറത്തുവരുന്നത്.
കേരളത്തിൽ മാത്രമല്ല ഇവിടെ വൈദികരുടെ പീഡനം, അമേരിക്ക, നിന്ന് വിദേശത്തേക്ക് പോയ ചില മലയാളി വൈദികരും ഇതുപോലെ പീഡനക്കേസുകളിൽ പ്രതികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഎസിലെ ജയിലിൽ മാത്രം പത്തോളം മലയാളി വൈദികർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലധികവും, കത്തോലിക്കാ സഭയിലെ വൈദികരാണ്.കേസിൽ പെടുന്നതിന് മുമ്പ് നാടുകടന്നവരും നാടുകടത്തപ്പെട്ടവരുമുണ്ട്.
പതിനാലുകാരനായ സ്കൂൾ വിദ്യാർത്ഥിയെ സ്ത്രീകളുടെ നഗ്ന ചിത്രം ഫോണിൽ കാണിച്ചതിന് അമേരിക്കയിലെ ഫ്ളോറിഡ പാം ബീച്ചിൽ ഫ്രാൻസിസ്കെൻ സഭാംഗവും മലയാളിയുമായ ഫാ. ജോസ് പള്ളിമറ്റത്തിനെ ശിക്ഷിച്ചെങ്കിലും പിന്നീട് ഇയാളെ നാടുകടത്തി. 2015 ജനുവരി നാലാം തിയതി ഫാ. ജോസ് വിദ്യാർത്ഥിക്ക് മെസഞ്ചറിലൂടെ ഒരു സന്ദേശം അയച്ചു, തന്റെ ഫോൺ കേടായിരിക്കുകയാണ് അതൊന്നു ശരിയാക്കി തരണം. അതിൽ ചില ചിത്രങ്ങളുണ്ട്. അത് വീണ്ടെടുത്തു തരണമെന്നായിരുന്നു മെസേജിലെ ഉള്ളടക്കം.
പള്ളിയിലെത്തിയ വിദ്യാർത്ഥി അച്ചന്റെ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് പത്തു വയസിനും പതിനെട്ട് വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും അവരുടെ വിവിധ പോസിലുള്ള രതിചിത്രങ്ങളുമായിരുന്നു. പരിഭ്രാന്തരായ ആൺകുട്ടി ഇക്കാര്യം ഇടവകയിലെ ക്വയർ അദ്ധ്യാപകനെയും മാതാപിതാക്കളെയും വിവരം അറിയിച്ചു. അന്നു രാത്രിതന്നെ പൊലീസ് ഇയാളെ പിടികൂടി.
പാം ബീച്ചിലെ ഹോളി നെയിം ഓഫ് ജീസസ് എന്ന പള്ളിയിൽ വികാരിയായിട്ട് രണ്ടുവർഷത്തേക്കായിരുന്നു ഇയാളുടെ നിയമനം. തുടക്കത്തിൽ തന്റെ കുറ്റം നിഷേധിച്ചെങ്കിലും ഒടുവിൽ അയാൾ വിദ്യാർത്ഥിയെ ബ്ലൂ ഫിലിം കാണിച്ചതായി സമ്മതിച്ചു. അമേരിക്കയിൽ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണിത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം അശ്ലീല ചിത്രങ്ങൾ കാണിക്കുന്നതായാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഫ്രാൻസിസ്കൻ സഭാംഗമായ ഈ വൈദികനെതിരെ എന്തെങ്കിലും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
മലങ്കര യാക്കോബായ സഭയുടെ ഷിക്കാഗോയിലെ ഇടവക വികാരിയായ ഫാ. ദിലീഷ് ഏലിയാസ് എന്ന വൈദികൻ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങൾ വൈദികന്റെ ഭാര്യ തന്നെ ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുവിട്ട് ഓടേണ്ടി വന്നു. നാട്ടിലായിരുന്ന കാലത്തും ഇയാളുടെ ഇടപാടുകൾ ഇതൊക്കെ തന്നെയായിരുന്നുവെന്നാണ് സഭയിലെ ആൾക്കാർ പറയുന്നത്. 2013ൽ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവരികയും ഭാര്യ തന്നെ ഫാ. ഫ്രോഡ് ദീലീഷ് ഏലിയാസ് എന്ന പേരിൽ ഫേസ്ബുക്ക് പേജിൽ തുടങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ആയിരക്കണക്കിന് വിശ്വസികളിലേക്ക് എത്തപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകളുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളും നഗ്ന ചിത്രങ്ങളും അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ എടുത്തതാണോ എന്നതിനെ കുറിച്ച് വ്യക്തതിയില്ല. ഒറ്റനോട്ടത്തിൽ വിദേശ മലയാളികളാണെന്ന് തോന്നുന്ന ചിത്രങ്ങളാണുള്ളത്. എല്ലാവരും പാശ്ചാത്യ രീതിയിലെ വസ്ത്ര ധാരണങ്ങളും ശരീര പ്രത്യകതകൾ ഉള്ളവരുമാണ്.കിടപ്പറയിൽ നിന്നുള്ള സെൽഫികളാണ് ധാരാളമുള്ളത്. കോട്ടയത്തും എറണാകുളത്തുമുള്ള വീട്ടമ്മമാരുടെ ചിത്രങ്ങളാണ് അധികവും.
ഓർത്തഡോക്സ് സഭയിലെ അമേരിക്കയിലെ മെത്രാനായിരുന്ന വ്യക്തിക്കെതിരെ പതിനെട്ടുകാരിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അമേരിക്കയിൽ കേസ് നടക്കുകയാണ്. അവിടെയുള്ള ഒരു ഇടവകയിൽ കുർബാന അനുഷ്ഠിക്കുന്നതിന് ചെന്നപ്പോൾ ഈ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം. അവിടെവച്ചാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതി ഉയർന്നത്. കേസെടുക്കുമെന്ന ഘട്ടമായപ്പോൾ ഇദ്ദേഹം നാടുവിടുകയായിരുന്നു. ഈ ബിഷപ്പിന്റെ പീഡന വിവരത്തെ കുറിച്ച് പെൺകുട്ടിയും പിതാവും സഭാ മേലധ്യക്ഷനായ കാതോലിക്കാ ബാവയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. അമേരിക്കയിൽ ഈ ബിഷപ്പിന് ചുമതലയുണ്ടായിരുന്ന ഒരു പള്ളിയിലെ പെരുന്നാളിന് പോയപ്പോഴായിരുന്നു സംഭവം. ആതിഥ്യമരുളിയ വീട്ടിലെ പതിനെട്ടുകാരിയായ പെൺകുട്ടിയെയാണ് മെത്രാൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പന്തികേടാണെന്നും അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്യുമെന്നുമായപ്പോൾ ഇദ്ദേഹം കേരളത്തിലേക്കു മുങ്ങുകയായിരുന്നു.
ഈ ബിഷപ്പിനെ ഇപ്പോൾ ആലപ്പുഴ ജില്ലയിലെ ഒരു ഭദ്രാസനത്തിന്റെ ചുമതല നൽകിയിരിക്കുകയാണ്. സമാനമായ രീതിയിൽ സഭയിലെ ചില ബിഷപ്പുമാർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്നതായി അറിയുന്നു. ഏറ്റവും ഒടുവിൽ കൂടിയ ഓർത്തഡോക്സ് സഭയുടെ സുനഹദോസിൽ ബിഷപ്പുമാരുടെ ലൈംഗിക പീഡനങ്ങളെ കുറിച്ച് ചർച്ച ഉണ്ടായെങ്കിലും കാര്യമായ തീരുമാനമെടുക്കാതെ പിരിഞ്ഞുവെന്നാണ് അറിയുന്നത്.
രണ്ടുമാസം മുമ്പ് സാൻഫ്രാൻസിസ്കോ മാർത്തോമ ഇടവകയിലെ ചെറുപ്പക്കാരനായ വികാരിയെ സ്ത്രീ പീഡനത്തിന്റെ പേരിൽ നാടുകടത്തി. ഇപ്പോൾ അയാളെ തിരുവനന്തപുരത്ത് മാർത്തോമ സഭയുടെ ഒരു സ്റ്റഡി സെന്ററിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ്. സാൻഫ്രാൻസിസ്കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യാ-ഭർത്താക്കന്മാർ തമ്മിലെ സൗന്ദര്യപ്പിണക്കം തീർക്കാൻ മധ്യസ്ഥനായി പോയ ഇയാൾ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. ഐടി രംഗത്തു പ്രവർത്തിക്കുന്ന ഭർത്താവിന് ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമുണ്ടായിരുന്നു. അയാൾ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നു. പള്ളിവികാരി സ്ഥിരമായി അവിടെ വന്നുപോകുന്നതും ഭാര്യയുമായി കിടപ്പറ പങ്കിടുന്നതിന്റെയും ദൃശ്യങ്ങൾ സഹിതം പരാതി അമേരിക്കയിലെ ഭദ്രാസന മെത്രാ പൊലീത്തയ്ക്ക് തെളിവ് സഹിതം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. നെഞ്ചുവേദനയെന്ന ന്യായം പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായി. നെഞ്ചുവേദനക്കാരനായ വൈദികനു വേണ്ടി ഇടവക അംഗങ്ങൾ പ്രാർത്ഥിച്ചതിനോടൊപ്പം ഇടവകയിൽ നിന്ന് 40 ലക്ഷത്തോളം രൂപ പിരിച്ചു നൽകി വൈദികനെ നാട്ടിലേക്കു വിമാനം കയറ്റിവിട്ടു.
നാട്ടിലെത്തിയ ശേഷമാണ് ഇടവക ജനങ്ങൾ അച്ചന്റെ 'ഫാമിലി കൗൺസിലിംഗി'നെക്കുറിച്ച് വിവരം അറിയുന്നത്. ഏതായാലും അച്ചൻ ഫാമിലി കൗൺസിലിങ് നടത്തിയ ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ്. ഈ നാണക്കേടിൽ നിന്ന് തലയൂരുന്നതിന് മുമ്പാണ് തൊട്ടടുത്ത സംസ്ഥാനമായ ലോസ് ആഞ്ചൽസിലെ മാർത്തോമ പള്ളിയിൽ ജോലിചെയ്തിരുന്ന വൈദികനും ഭാര്യയും തമ്മിലുള്ള തമ്മിൽത്തല്ലും അടിപിടിയും തെറിവിളിയും രൂക്ഷമായതിനെ തുടർന്ന് ഇരുവരെയും നാട്ടിലേക്ക് പറഞ്ഞുവിട്ടത്.ന്യൂയോർക്കിലെ ഇന്ത്യൻ കത്തോലിക്കാ പള്ളിയിൽ ജോലി ചെയ്തിരുന്ന ഫാ. സുരേഷ് യാമാർത്തി എന്ന തമിഴ് വൈദികനെ സ്ത്രീ പീഡനത്തിനും പണം തട്ടിപ്പിനും പിടിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പറഞ്ഞുവിട്ടു.പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഷിക്കാഗോയിലെ കത്തോലിക്കാ പള്ളിയിൽ നിന്ന് റവറന്റ് ഫാ. സ്ലീവാ രാജു പുലുസേത്തി എന്ന വൈദികനെ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് നാടുകടത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെും പെൺകുട്ടികളെയും പീഡിപ്പിക്കുക എന്നതായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. പള്ളിമേടകളിൽ വച്ചാണ് പീഡനങ്ങൾ അധികവും നടന്നത്. 20ലധികം ക്രിമിനൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പല വൈദികർക്കും അമേരിക്കൻ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത നിമിത്തം നാട്ടിലാവർത്തിച്ചിരുന്ന പരിപാടികൾ അവിടെ തുടരുമ്പോഴാണ് പിടി വീഴുന്നത്.
അമേരിക്കയിലെ പോലെ ശക്തമായ നിയമങ്ങൾ ഇവിടെയുണ്ടായിട്ടും രാഷ്ട്രീയ സ്വാധീനങ്ങൾ മൂലം മിക്കപ്പോഴും പാതിരിമാരുടെ ലൈംഗിക പീഡനങ്ങൾ പൊലീസ് സ്റ്റേഷനിലെത്താതെ രക്ഷപ്പെടുകയാണ് പതിവ്. കുറ്റവാളികളെ രക്ഷിക്കാൻ സഭകൾ ഒന്നടങ്കം രംഗത്തു വരുന്ന പ്രവണതയാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഇത്തവണ മാധ്യമങ്ങൾ ഒന്നടങ്കം രംഗത്തു വന്നതുകൊണ്ടാണ് ഓർത്തഡോക്സ് സഭയിലെ നാലു വൈദികർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്