53 ലക്ഷത്തിന്റെ തട്ടിപ്പൊക്കെ എന്ത്? മുപ്പത്തയ്യായിരത്തിന്റെ തട്ടിപ്പല്ലേ നമ്മൾ ആഘോഷിക്കേണ്ടത്! അരക്കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ച തിരുവല്ല പൊലീസ് 35,000 തട്ടിയവനെ വമ്പൻ തട്ടിപ്പുകാരനാക്കി പ്രദർശിപ്പിച്ചു; അരക്കോടിയുടെ തട്ടിപ്പിന്റെ പങ്ക് തിരുവല്ല പൊലീസിലെ ചില ഉന്നതരുടെ പോക്കറ്റിലേക്കും പോയെന്ന് സംശയം; പ്രതി നെഞ്ചും വിരിച്ച് നാട്ടിൽ നടക്കുന്നു
ശ്രീലാൽ വാസുദേവൻ
തിരുവല്ല: 53 ലക്ഷം രൂപ തട്ടിയെടുത്തതായി രേഖാമൂലം പരാതി വരികയും തട്ടിപ്പിന്റെ വ്യാപ്തി കോടികൾ പിന്നിടുമെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യമാവുകയും ചെയ്തിട്ടും കേസിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാതെ അതീവ രഹസ്യമായി റിമാൻഡ് ചെയ്ത തിരുവല്ല പൊലീസ് വെറും 35,000 തട്ടിയ കേസിലെ പ്രതിയെ വമ്പൻ തട്ടിപ്പുകാരനാക്കി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആഘോഷിക്കുന്നു. തട്ടിപ്പ് എത്ര കുറഞ്ഞ തുക ആയാലും തട്ടിപ്പ് തന്നെയാണ്. കുറഞ്ഞ തുകയ്ക്ക് തട്ടിപ്പ് നടത്തിയവനെ പുണ്യവാളൻ ആക്കുകയല്ല ഇവിടെ മറുനാടൻ; മറിച്ച് ഒരു വമ്പൻ തട്ടിപ്പിന്റെ പങ്കു പറ്റിയ തിരുവല്ല സ്റ്റേഷനിലെ ചില ഉന്നതരുടെ മുഖംമൂടി വലിച്ചു കീറുകയാണ്.
തട്ടിപ്പു കേസിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടുകയാണ്. സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് വെറും 35,000 രൂപ തട്ടിയ കേസിൽ ചെങ്ങന്നൂർ വെണ്മണി ഏറം നടുവിലേതെക്കേതിൽ രാജേഷ് രാജൻ ആചാരിയെ അറസ്റ്റ് ചെയ്ത വാർത്തയാണ് തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പിആർ സന്തോഷ് ആഘോഷമാക്കിയത്. മാധ്യമപ്രവർത്തരെ വിളിച്ചു വരുത്തി പത്രസമ്മേളനം നടത്തി സ്റ്റേഷനിലുള്ള മുഴുവൻ പൊലീസുകാരുടെയും പേര് സഹിതമായിരുന്നു വാർത്ത നൽകിയത്. പരാതി നൽകാത്ത രണ്ടു സഹോദരിമാർ തങ്ങളുടെ 2.50 ലക്ഷം രാജേഷ് കൊണ്ടു പോയെന്ന് പറഞ്ഞതായും പറയുന്നു. 35,000ന്റെ തട്ടിപ്പു കേസിലെ പ്രതിയുമായി ആഘോഷിച്ച തിരുവല്ല പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ച മറ്റൊരു വമ്പൻ അറസ്റ്റിന്റെ കഥ ഇങ്ങനെ:
ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെ രേഖകൾ വ്യാജമായി നിർമ്മിച്ച് പൊലീസുകാരും ബിസിനസുകാരും വിദേശമലയാളികളുമായ ഒട്ടനവധിപ്പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് തിരുവല്ല സിഐയുടെ നേതൃത്വത്തിൽ മാധ്യമങ്ങളിൽ നിന്ന് അകറ്റിയതും ആരുമറിയാതെ റിമാൻഡ് ചെയ്തതും. കൂടുതൽ പരാതിക്കാർ വിവരം അറിയാത്തതു കൊണ്ടും പൊലീസ് സഹായിച്ചതു കൊണ്ടും പ്രതി 22-ാം ദിവസം ജാമ്യത്തിൽ ഇറങ്ങി. വമ്പൻ തുക കിമ്പളമായി തിരുവല്ലയിലെ ചില പൊലീസ് ഉന്നതരുടെ പോക്കറ്റിലേക്ക് പോവുകയും ചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
എഫ്ഐആറിലടക്കം ലൂപ്പ് ഹോളുകൾ സൃഷ്ടിച്ചും ഇത്ര വമ്പൻ കേസായിട്ടും പ്രതിയെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചുമാണ് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൈ അയച്ച് സഹായം ചെയ്തിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരൻ ആയിരിക്കുമ്പോൾ തന്നെ വ്യാജരേഖ നിർമ്മിച്ച് കോടികൾ സ്വന്തമാക്കിയ പ്രതിക്കെതിരേ പരാതി നൽകാൻ പോലും ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനി തയാറാകാത്തതും ദുരൂഹത വർധിപ്പിക്കുന്നു. കേസ് ഒതുക്കാൻ തിരുവല്ല പൊലീസ് കാണിച്ച വ്യഗ്രത ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെതിരുവല്ല ശാഖയിലെ ജീവനക്കാരനായ കുറ്റൂർ ഓങ്കാരം വീട്ടിൽ അജിത്ത്കുമാറിനെ(40)യാണ് ആഴ്ചകൾക്ക് മുൻപ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം ചുമത്ര കോവുർ വീട്ടിൽ മോളി പുന്നൂസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഏപ്രിൽ 12 നാണ് മോളിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിർള മ്യൂച്വൽഫണ്ട് പോർട്ട് ഫോളിയോ വ്യാജമായി നിർമ്മിച്ച് മോളിയിൽ നിന്ന് 2017 നവംബർ 30 മുതൽ 2018 ജൂൺ എട്ടു വരെയുള്ള കാലയളവിൽ ഏഴു തവണകളായി 36, 80000 രൂപ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തിരുവല്ല ശാഖയിൽ നിന്നും ചെക്ക് മുഖേനെയും 16,20000 രൂപ പണമായി നേരിട്ടും കൈപ്പറ്റി. ഇതിന് പകരമായി വ്യാജരേഖ നിർമ്മിച്ചു നൽകിയെന്നാണ് കേസ്.
എഫ്ഐആർ ഏപ്രിലിൽ രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് പ്രതിയെ പിടിക്കാൻ ശുഷ്കാന്തി കാണിച്ചിരുന്നില്ല. പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരനടക്കമുള്ളവരിൽ നിന്ന് അജിത്ത് ഇതേ രീതിയിൽ പണം തട്ടിയിരുന്നു. നിരവധി ബിസിനസുകാരും വിദേശമലയാളികളും തട്ടിപ്പിന് ഇരയായി. ഇതിൽ മോളി പുന്നൂസ് മാത്രമാണ് പരാതി നൽകിയത്. മുങ്ങി നടന്ന അജിത്തിന് വേണ്ടി പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തിയതുമില്ല. ഇതിനിടെ മണിമലയാറ്റിൽ ചെളിയിൽ പൂണ്ട നിലയിൽ അജിത്തിനെ കണ്ടെത്തുകയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസിന്റെ പണിയും കഴിഞ്ഞു. മോളിയുടെ ഭർത്താവ് പുന്നുസിനെ പറ്റിച്ചാണ് അജിത്ത് 53 ലക്ഷം തട്ടിയത്.
മ്യൂചൽ ഫണ്ട് നിക്ഷേപം ചെക്ക് ആയാണ് അജിത്ത് വാങ്ങിയത്. പുന്നൂസ് ആകട്ടെ തുക മാത്രമെഴുതിയ ചെക്ക് ആണ് നൽകിയത്. പണം കൊടുക്കേണ്ട ആളിന്റെ പേരിന്റെ സ്ഥാനത്ത് സ്വന്തം പേര് എഴുതിയാണ് അജിത്ത് തട്ടിപ്പ് നടത്തിയത്. 53 ലക്ഷം ഇങ്ങനെ തട്ടിയെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. പിന്നെന്തു കൊണ്ട് ഈ പ്രതിയുടെ അറസ്റ്റ് വിവരം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മറച്ചു വച്ചുവെന്ന ചോദ്യത്തിന് പൊലീസിന് മറുപടിയില്ല. വിവരം അറിഞ്ഞിട്ടും ഒരു മാധ്യമപ്രവർത്തകൻ പോലും പൊലീസിനോട് ഇതേപ്പറ്റി അന്വേഷിച്ചിട്ടുമില്ല. പൊലീസും മാധ്യമങ്ങളുമായി ചേർന്ന് രൂപീകരിച്ചിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സിഐ കേസുകളെപ്പറ്റിയുള്ള വിവരം നൽകുകയും അത് തൊണ്ട തൊടാതെ മാധ്യമപ്രവർത്തകർ വിഴുങ്ങൂകയും ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്.
തിരിച്ച് ഒരു വിവരവും അന്വേഷിക്കാൻ ഇവിടെയുള്ള മാധ്യമപ്രവർത്തകർ തയാറകുന്നുമില്ല. 53 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിലായ വിവരം തിരുവല്ലയിലെ മാധ്യമപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് സത്യം. പ്രതിയും പൊലീസുമായി ഡീൽ ഉറപ്പിച്ചതും മാധ്യമങ്ങളിൽ നിന്ന് വിവരം മറച്ചു വയ്ക്കണം എന്ന നിബന്ധനയോടെയാണ്. തട്ടിയെടുത്ത പണം പ്രതി വിവിധ അക്കൗണ്ടിലായി നിക്ഷേപിച്ചിട്ടുണ്ട്. അത് കണ്ടെത്താനോ മരവിപ്പിക്കാനോ പൊലീസ് ഇതു വരെ അപേക്ഷ നൽകിയിട്ടില്ല. തുടരന്വേഷണവും ഇല്ല. പരാതിക്കാരി മോളി പ്രായം ചെന്നയാളാണ്. അവർക്ക് ഇതിന്റെ പിന്നാലെ നടക്കാനുള്ള ശാരീരിക സ്ഥിതി ഇല്ല. ഇവരുടെ മക്കൾ വിദേശത്തുമാണ്. ഈ സാഹചര്യം മുതലെടുത്തിരിക്കുകയാണ് പൊലീസ് -തട്ടിപ്പുകാരൻ സഖ്യം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍