19-ാം വയസ്സിൽ നൊന്തുപെറ്റ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെൺകുട്ടി 38 വർഷത്തിന് ശേഷം പിടിയിൽ; പ്രസവിച്ചതിന് പിന്നാലെ ബ്ളാങ്കറ്റിൽ പൊതിഞ്ഞ് ഓടയിലെറിഞ്ഞ കുഞ്ഞിനെ വഴിയാത്രികൻ കണ്ടതോടെ കേസ്; വിവരമറിഞ്ഞ് ഓടിയെത്തി ആൻഡ്രൂ ജോൺ ഡോ എന്ന് പേരുവിളിച്ച് പൊന്നോമനയ്ക്ക് അന്ത്യവിശ്രമമൊരുക്കി നാട്ടുകാർ; ഡിഎൻഎ-ജെനിറ്റിക് ജീനോളജി പരിശോധനകളിലൂടെ കുറ്റം തെളിയിച്ച് അമേരിക്കൻ പൊലീസ് ആ അമ്മയെ അറസ്റ്റ് ചെയ്തത് ആൻഡ്രൂവിന്റെ 38-ാം ജന്മദിനത്തിൽ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: എത്രമറയ്ക്കാൻ ശ്രമിച്ചാലും കുറ്റകൃത്യത്തിന്റെ ഏതെങ്കിലും ഒരു തെളിവ് കാലമേറെ കഴിഞ്ഞാലും ദൈവം കാത്തുവയ്ക്കും. ഈ വിശ്വാസം അന്വർത്ഥമാക്കുകയാണ് അമേരിക്കയിൽ നടന്ന ഒരു സംഭവം. നൊന്തുപെറ്റ ഒരു ചോരക്കുഞ്ഞിനെ ഒരു പത്തൊമ്പതുകാരി കൊലപ്പെടുത്തി വഴിയോരത്ത് ഉപേക്ഷിക്കുന്നു. ഒരു വഴിയാത്രികൻ കണ്ടതോടെ അക്കാര്യം പൊലീസും നാട്ടുകാരും അറിയുന്നു. ജനിച്ച് രണ്ടുമണിക്കൂർ മാത്രം പിന്നിടുമ്പോഴേക്കും കൊല്ലപ്പെട്ട കുഞ്ഞിനെ സ്വന്തം പൊന്നോമനയെപോലെ കരുതി നാട്ടുകാർ തന്നെ ആൻഡ്രൂ ജോൺ ഡോ എന്ന് വിളിച്ചു. അവന് വേണ്ടി ശുഭ്രവസ്ത്രങ്ങൾ അണിയിച്ച് കല്ലറയൊരുക്കി സംസ്കരിച്ചു. ആയിരങ്ങൾ പങ്കെടുത്ത സംസ്കാരം.
എന്നാൽ ഒരാൾ മാത്രം ഇക്കാര്യം മറന്നില്ല. അവനെ വഴിയോരത്ത് തണുത്തുറഞ്ഞ നിലയിൽ ഓടയിൽ കണ്ടെത്തിയ ലീ ലിറ്റ്സ്. അവന്റെ കല്ലറയിൽ പതിവായി എത്തിയ ലീ ലിറ്റ്സ് ഈ കുറ്റം തെളിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതാണ് ഇപ്പോൾ കൊലയാളി അവന്റെ അമ്മ തന്നെയെന്ന് 38 വർഷത്തിന് ശേഷം കണ്ടെത്തുന്നതിലേക്ക് ഈ കേസിനെ നയിച്ചിരിക്കുന്നത്.
ഇങ്ങനെയൊരു സംഭവമേ മറന്ന നിലയിലാണ് അവന്റെ അമ്മ ബെൻടാസ് തന്റെ കുടുംബത്തോടൊപ്പം പിന്നീട് ഇത്രയും കാലം ജീവിച്ചത്. പക്ഷേ, കൊലപാതകം നടന്ന് ഇത്രയും കാലത്തിനുശേഷം അറസ്റ്റിലാകുമ്പോൾ താൻ അന്നേരം ബുദ്ധിശൂന്യ ആയിരുന്നുവെന്നും അങ്ങനെ ചെയ്തതെന്നുമാണ് ആ അമ്മ മൊഴി നൽകിയത്. യുഎസിലെ ദക്ഷിണ ഡാകോട്ടിയിലെ സീയോക്സ് വെള്ളച്ചാട്ടത്തിന് സമീപത്താണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. 1981 ഫെബ്രുവരി 28ന് ആയിരുന്നു സംഭവം. ഈ പരിസരത്ത് യാത്ര ചെയ്യുമ്പോഴാണു ലീ ലിറ്റ്സ് ആ കാഴ്ച കണ്ടത്. വഴിയരികിലെ ഓടയിൽ ഒരു ബ്ലാങ്കറ്റിന്റെ തുമ്പ്. വാഹനം നിർത്തി പുറത്തിറങ്ങി ഈ ബ്ലാങ്കറ്റ് എടുത്തു പരിശോധിച്ചപ്പോൾ തണുത്തുറഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹം.
ഇതോടെ വിവരം പൊലീസിൽ അറിയിക്കപ്പെട്ടു. നാട്ടുകാരും എത്തി. ആരാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന് ആർക്കും ഒരു ഊഹവും ഉണ്ടായില്ല. കുഞ്ഞിനെ കിടങ്ങിൽ ഉപേക്ഷിച്ച് 24 മണിക്കൂർ കഴിഞ്ഞപ്പോഴാണു മൃതദേഹം കണ്ടെത്തുന്നതെന്ന് പിന്നീട് പരിശോധനകളിൽ മനസ്സിലായി. ജനിച്ചതിനുശേഷം ഏകദേശം രണ്ടു മണിക്കൂർ മാത്രമാണ് ആ കുഞ്ഞ് ജീവിച്ചതെന്നും തെളിഞ്ഞു. പൊക്കിൾ കൊടിപോലും മുറിക്കാതെയും പ്ളാസന്റ നീക്കാതെയും ചോരയിൽ കുളിച്ചാണ് മൃതദേഹം കണ്ടത്. ഇതോടെ കുഞ്ഞിനെ വലിച്ചെറിഞ്ഞതാണ് ഓടയിലേക്ക് എന്ന സംശയം ബലപ്പെട്ടു.
ഇത്തരത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ട പൊന്നോമനയെ ഒരു നോക്കുകാണാൻ ജനം പ്രവഹിച്ചു. സിയോക്സ് ഫാൾസുകാർ അവന് ആൻഡ്രൂ ജോൺ എന്ന് പേരിട്ടു. അലങ്കരിച്ച ശവമഞ്ചമൊരുക്കി ശുഭ്രവസ്ത്രങ്ങൾ ധരിപ്പിച്ച് കളിപ്പാട്ടങ്ങളും പാവകളും നിറച്ച് അവർ അവന് കല്ലറതീർത്ത് അന്ത്യ വിശ്രമമൊരുക്കി. പക്ഷേ, പിന്നീട് കാലം ചെ്ല്ലുമ്പോൾ നാട്ടുകാർ ഇതെല്ലാം മറന്നു. കേസും പിന്നീട് അധികം അന്വേഷിക്കപ്പെട്ടില്ല. പക്ഷേ, ഇടവേളകളിൽ ഈ കല്ലറ സന്ദർശിച്ചിരുന്നു ലീ ലിറ്റ്സ്. ഈ കഴിഞ്ഞ 38 വർഷവും ലിറ്റ്സും നാട്ടുകാരിൽ ചിലരും ഇവിടം സന്ദർശിച്ചും പൂക്കളർപ്പിച്ചും അവനെ ഓർത്തുകൊണ്ടിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ കേസ് വീണ്ടും ചൂടുപിടിക്കുന്നത്. ജനിച്ചയുടൻ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുത്ത ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഒന്നുകൂടെ ശക്തമായി. ഡിഎൻഎ പരിശോധന അടക്കമുള്ള കാര്യങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതിനായി മൃതദേഹം പുറത്തെടുത്ത് അസ്ഥികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഈ കാലമായപ്പോഴേക്കും യുഎസ് പൊലീസിന്റെ കൈവശം ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ഡിഎൻഎ സാമ്പിൾ ഉണ്ടായിരുന്നു. ഇതൊന്നും യോജിച്ചില്ല. എന്നാൽ പൊലീസ് ശ്രമം വിട്ടില്ല. ഇതിനിടെ ഏറ്റവും പുതിയ ശാസ്ത്രസങ്കേതങ്ങളും ഡിഎൻഎ-ജീൻ പരിശോധനയ്ക്ക് തയ്യാറായിരുന്നു.
ഈ വർഷം ജനുവരിയിൽ ജെനിറ്റിക് ജീനോളജി സാങ്കേതിക വിദ്യ ഉപയോഗിച്ച് 38 വർഷത്തിന് ശേഷം ഒരു തെളിവ് ലഭിച്ചു. രക്തബന്ധത്തിലുള്ള കുടുബത്തിന്റെ പരമ്പരാഗതമായ ജീനുകളുടെ അടക്കമുള്ള വിവരങ്ങൾ പരിശോധിച്ച് വിവരം കണ്ടെത്തുന്ന ഈ സാങ്കേതിക വിദ്യയിലൂടെ തെളിവ് ലഭിച്ചതോടെ കാര്യങ്ങൾ മുന്നോട്ടുനീങ്ങി. തുടർ വിവര ശേഖരണങ്ങളിൽ ഡിഎൻഎ പരിശോധിച്ച് തെരേസ ബെൻടാസാണു കുഞ്ഞിന്റെ അമ്മയെന്നു കണ്ടെത്തി. കൊലക്കുറ്റം ചുമത്തി മാതാവ് ബെൻടാസിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. അവരുടെ ഡിഎൻഎ കണ്ടെത്തുന്നതിനായി ബെൻടാസ് ഉപയോഗിച്ച സിഗരറ്റ്, ബിയർ ബോട്ടിലുകൾ എന്ന് രഹസ്യമായി ശേഖരിച്ച് ജീൻ പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു അറസ്റ്റ്. അങ്ങനെ കഴിഞ്ഞമാസം ഫെബ്രുവരി 27ന്, ആൻഡ്രുവിന്റെ 38ാം ജന്മദിനത്തിൽ തന്നെ മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായി.
അതേസമയം, കുഞ്ഞിന്റെ പിതാവിനെ കേസിൽ പ്രതിയാക്കിയിട്ടില്ല. തന്റെ കുഞ്ഞ് മരിച്ചെന്ന വിവരം പോലും പിതാവ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിന്റെ കുടുംബം സീയോക്സ് ഫാൾസിൽനിന്ന് ഉള്ളവരായതിനാലാണ് കുറ്റം തെളിഞ്ഞത്. മുൻപ് മരിച്ചവരുടെ അടക്കമുള്ള വിവരങ്ങൾ ഉപയോഗിച്ച് ആൻഡ്രുവിന്റെ കുടുംബത്തിന്റെ വിവരങ്ങൾ കണ്ടെത്തിയതോടെയാണ് മാതാവ് ബെൻടാസ് തന്നെ കുഞ്ഞിനെ കൊന്നതെന്ന നിലയിൽ അന്വേഷണം പുരോഗമിച്ചത്.
കുടുംബത്തോടും സുഹൃത്തുക്കളോടും ഗർഭിണിയാണെന്ന വിവരം പറഞ്ഞിരുന്നില്ല. തനിച്ചായിരുന്നു താമസിച്ചിരുന്നതെന്നും അക്കാലത്താണ് കുഞ്ഞ് പിറന്നതെന്നും ആണ് അവർ മൊഴി നൽകിയത്. താൻ ബുദ്ധിശൂന്യയായിരുന്നു എന്നായിരുന്നു പ്രതികരണം. 1981ൽ കുഞ്ഞിന്റെ ശവസംസ്കാരത്തെക്കുറിച്ചുള്ള വാർത്ത കണ്ടിരുന്നു എങ്കിലും അത് തന്റെ കുഞ്ഞാണെന്ന് കരുതിയിരുന്നില്ലെന്ന് ആണ് ബെൻടാസ് പറയുന്നത്. പിന്നീട് വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന ഇവർക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്. എന്നാൽ അത് തന്റെ കുഞ്ഞാണെന്ന് വിശ്വസിക്കാൻ അവർ തയാറായില്ല. നിലവിൽ രണ്ടു കുഞ്ഞുങ്ങളാണു ബെൻടാസിനുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍