Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവിഹിതം കണ്ടെത്തിയ ഭർതൃമാതാവിന്റെ കഴുത്തിൽ റേഡിയോ കേബിളിട്ടു മുറുക്കി; മരിച്ചെന്നു കരുതി നിലവിളിച്ച് ആൾക്കാരെക്കൂട്ടി; ആശുപത്രിയിലെത്തിയപ്പോൾ സംഭവം മാറി; കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ, ഒളിവിൽ പോയ കാമുകനു വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു; ഇടുക്കി മാങ്കുളത്തെ വയോധികയുടെ നില അതീവ ഗുരുതരം

അവിഹിതം കണ്ടെത്തിയ ഭർതൃമാതാവിന്റെ കഴുത്തിൽ റേഡിയോ കേബിളിട്ടു മുറുക്കി; മരിച്ചെന്നു കരുതി നിലവിളിച്ച് ആൾക്കാരെക്കൂട്ടി; ആശുപത്രിയിലെത്തിയപ്പോൾ സംഭവം മാറി; കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ, ഒളിവിൽ പോയ കാമുകനു വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു; ഇടുക്കി മാങ്കുളത്തെ വയോധികയുടെ നില അതീവ ഗുരുതരം

ആർ.കണ്ണൻ

ഇടുക്കി: വയോധികയായ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ ദേവികുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കാളിയായ കാമുകൻ ഒളിവിലാണ് .മാങ്കുളം വിരിപാറ മക്കൊള്ളിൽ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. സി.ഐ കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ വീട്ടിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസിന്റ വിശദീകരണം ഇങ്ങനെയാണ്: ഒക്്‌ടോബർ 26 ന് വിരിപാറയിലെ വീട്ടിൽ വച്ചാണ് ബ്രിജുവിന്റെ മാതാവ് അച്ചാമ്മ ജോസഫ് (70)നെ മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തുന്നത്. മരുമകൾ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളം വച്ച് മിനി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്താൽ അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരിക്കിൽ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രാജഗിരിയിയിലെ ഡോക്ടർ പരിശോധന നടത്തിയപ്പോൾ കഴുത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്നാണ് മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. വിശദമായ അന്വേഷണത്തിൽ മരുമകളായ മിനി ഭർതൃമാതാവായ അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തി. പൊലീസ് നായ, ഫോറൻസിക് വിദഗ്ദർ അടക്കമുള്ളവർ ഇവിടെയെത്തിയിരുന്നു. മിനിയെ വിദഗ്ദമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.

ഏതാനും നാളുകളായി മാങ്കുളം പാമ്പുംകയം സ്വദേശിയായ ബിജു എന്നയാളുമായി മിനിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് പ്രശ്നങ്ങളിലെത്തിയത്. ഏതാനും നാളുകൾക്ക് മുൻപ് വീട്ടുകാർ മിനിക്ക് ഇതു സംബന്ധിച്ച് താക്കീത് നൽകിയിരുന്നു. തുടർന്നും കാമുകനായ ബിജു വാങ്ങി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് നിത്യവും തമ്മിൽ സംസാരിച്ചിരുന്നതായി മിനി സമ്മതിച്ചു. സംഭവം നടന്ന ദിവസം 26-ന് വീട്ടിൽ തനിച്ചുള്ള സമയത്ത് കാമുകനുമായി മിനി ഫോണിൽ സംസാരിക്കുന്നത് അച്ചാമ്മ കേൾക്കാനിടയായി. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ അച്ചാമ്മ വളരെ നേരം ഇവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായിരുന്നു. തുടർന്ന് കാമുകന്റെ നിർദ്ദേശം അനുസരിച്ച് റേഡിയോ ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിളുപയോഗിച്ച് അച്ചാമ്മയുടെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മരിച്ചെന്നു കരുതിയാണ് ബഹളം വച്ച് മിനി ആളുകളെ കൂട്ടി അമ്മ കുഴഞ്ഞു വീണെന്നു ധരിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേബിളും പൊലീസ് കണ്ടെടുത്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയതിന് കാമുകൻ ബിജുവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആലുവയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയണ്. അച്ചാമ്മയുടെ ഭർത്താവ് ജോസഫ് ഏതാനും വർഷം മുൻപ് മരിച്ചുപോയിരുന്നു. പിന്നീട് മകൻ ബിജുവും ഭാര്യ മിനിയും രണ്ടു മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP