പ്രൊഫസർ കള്ളൻ; ഇയാൾ പതിവായി ഫോക്കസ് മാളിൽ വന്ന് മോഷ്ടിക്കുന്നു'; ബ്ലാക്ക്മെയിൽ നടത്തിയ ജീവനക്കാരെ ന്യായീകരിച്ച് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ്; പരാതിക്കാരനെതിരേ സിറ്റിപൊലീസ് കമ്മീഷണർക്ക് വ്യാജപരാതി; കണ്ണിൽ പൊടിയിടാൻ രണ്ടു ജീവനക്കാരെ പുറത്താക്കി; 35 സിസിടിവി ഹൈപ്പർമാർക്കറ്റിലുണ്ടായിട്ടും ഒന്നുപോലും പരിശോധിക്കുന്നില്ല; ഫോക്കസ് മാൾ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത നീക്കം
കെ വി നിരഞ്ജൻ
കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ കോഴിക്കോട്ടെ ഫോക്കസ് മാളിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് എൻഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം. ഇതിന്റെ ഭാഗമായി പരാതിക്കാരനായ പ്രൊഫസർക്കെതിരേ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയെന്ന് പരാതി നൽകുകയും പൊലീസ് നിയമനടപടി സ്വീകരിക്കുകയും ചെയ്തതിന് മൂന്നു ദിവസം കഴിഞ്ഞാണ് സ്ഥാപന ഉടമകൾ പ്രൊഫസർക്കെതിരേ പൊലീസിൽ വ്യാജപരാതി നൽകിയത്. പരാതി സ്വീകരിക്കുന്നതിൽ കമ്മീഷണർക്കുമേലും സമ്മർദ്ദമുണ്ടായതായാണറിയുന്നത്.
എൻഐടി പ്രൊഫസർ നേരത്തെയും മോഷണം നടത്തിയിട്ടുണ്ടെന്നാണ് ഫോക്കസ്മാൾ ഹൈപ്പർ മാർക്കറ്റ് ഉടമകൾ ഇപ്പോൾ നിരത്തുന്ന വാദം. പരാതിക്കാരനെ തേജോവധം ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾക്കെതിരേ പരസ്യമായി വരുന്നവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിലാണ് വ്യാജപരാതി നൽകിയത്. നേരത്തെയും പണം നൽകാതെ വില കൂടിയ സാധനങ്ങളുമായി പ്രൊഫസർ സ്ഥലംവിട്ടിരുന്നതായാണ് സ്ഥാപനത്തിന്റെ മാനേജ്മെന്റ് പരാതിയിൽ പറയുന്നത്. ഇതുവ്യക്തമാക്കികൊണ്ടുള്ള വിശദീകരണ കുറിപ്പും ഇവർ പുറത്തിറിക്കി. പ്രൊഫസറിൽ നിന്ന് കൂടുതൽ തുക ഈടാക്കിയെന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിലും അവർ തന്നെ സമ്മതിക്കുന്നത്. 35 സിസിടിവിയാണ് ഹൈപ്പർമാർക്കറ്റിലുള്ളത്. ഇവിടെ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിച്ചിട്ടും പ്രൊഫസർക്കെതിരേ കഴിഞ്ഞ ദിവസം വരേയും പൊലീസിൽ പരാതി നൽകിയിരുന്നില്ല. പരാതി നൽകാതിരുന്നതും സിസിടിവി ദൃശ്യങ്ങൾ നൽകാതിരുന്നതും സംഭവം നടന്നിട്ടില്ലെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൈപ്പർമാർക്കറ്റിലെ തട്ടിപ്പിനെ കുറിച്ച് രേഖാമൂലം പ്രൊഫസർ പൊലീസിൽ പരാതി നൽകുകയും ഇത് പൊതുസമൂഹത്തിൽ വൻ ചർച്ചയാവുകയും യുവജന സംഘടനകൾ സ്ഥാപനത്തിനെതിരേ രംഗത്തെത്തുകയും ചെയ്തതോടെ പരാതിക്കാരനെതിരേ ഗൂഢനീക്കം നടത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഇതിനു പിന്നിൽ ഉന്നതബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. പ്രൊഫസറെ വലിച്ചിഴച്ച് ഇടിമുറിയിലേക്ക് കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം യുവജന സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുറത്താക്കിയതായി മാനേജ്മെന്റ് അറിയിച്ചു. പ്രൊഫസറുമായുണ്ടായ പ്രശ്നം ഉടനെ പൊലീസിൽ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി ഒത്തു തീർപ്പാക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വികരിച്ചതിനുമാണ് യഹിയ, കമൽരൂപ് എന്നീ രണ്ടു ജീവനക്കാരുടെ പേരിൽ നടപടി സ്വികരിച്ചതെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഫോക്കസ് ഹെപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവർച്ചയ്ക്ക് കൂട്ടുനിന്ന ഇൻവന്ററി മാനേജർ കമാൽ, സ്ഥാപന ഉടമ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ഇവർ മുൻകൂർ ജ്യാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ അറിയുന്നന്.
ഇതേ സമയം ഇവരെ രണ്ടുപേരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി മാനേജ്മെന്റ് അറിയിക്കുമ്പോഴും അവ്യക്തതകൾ ബാക്കിയാണ്. എന്നാൽ പ്രൊഫസറെ അക്രമിച്ചതിനും കൊള്ളയടിച്ചതിനുമല്ല മോഷണം നടത്തിയതിന് പിടിയിലായ യു പി സ്വദേശിയെ യഥാസമയം പൊലീസിൽ ഏൽപ്പിക്കാതിരുന്നതിനാണ് ജീവനക്കാരെ പുറത്താക്കിയതെന്നാണ് മാനേജ്മെന്റ് വിശദീകരണം. എൻ ഐ ടി പ്രൊഫസർ കള്ളനാണ് എന്നതാണ് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റിന്റെ നിലപാട്. ഖോരക്പൂർ എൻ ഐ ടിയിൽ ടെക്നിക്കൽ ജീവനക്കാരനായ പ്രശാന്ത് ഗുപ്ത ഹൈപ്പർ മാർക്കറ്റിലെ വിലകൂടിയ കോസ്മെറ്റിക് സാധനങ്ങളുമായി കടന്നുകളയുമ്പോൾ ജീവനക്കാർ പിടികൂടുകയായിരുന്നെന്നാണ് അവർ ആവർത്തിക്കുന്നത്.. ഇതിന് മുമ്പും ഇയാൾ ഇതേ പോലെ വില കൂടിയ സാധനങ്ങളുമായി പണം നൽകാതെ സ്ഥലം വിട്ടിരുന്നതിനാൽ ജീവനക്കാർ പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഇതുകൊണ്ടാണ് ഇയാളെ ജീവനക്കാർ പിടികൂടിയത്. തുടർന്ന് അതിന് മുമ്പെടുത്ത സാധനങ്ങളുടെ വിലയടക്കം സ്വൈപ്പിങ്ങ് മെഷീൻ സ്വയം കയ്യിലെടുത്ത് പല കാർഡുകൾ സ്വൈപ് ചെയ്ത് പണം നൽകുകയായിരുന്നു. പൊലീസിൽ അറിയിക്കരുതെന്ന നിബന്ധനയോടെ പഴ്സും ഫോണും വാച്ചുമെല്ലാം ഗ്യാരണ്ടിയായി വെച്ചുകൊള്ളാൻ ഇയാൾ പറഞ്ഞു. എടുത്ത സാധനങ്ങളുടെ അടക്കം കണക്കുകൾ പിറ്റേ ദിവസം എത്തി ക്ലിയർ ചെയ്യാമെന്ന ധാരണയിൽ പിരിഞ്ഞ ഗുപ്ത പിന്നീട് മറ്റാരുടെയോ സമ്മർദ്ദപ്രകാരം തന്നെ കൈയേറ്റം ചെയ്തതായും പണവും ഫോണും പിടിച്ചുവാങ്ങിയതായും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതേ സമയം മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയതിന് സിറ്റി പൊലീസ് കമ്മീഷണർക്ക് ഹൈപ്പർ മാർക്കറ്റ് ഫ്ളോർ മാനേജർ പരാതി നൽകിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്ഥാപന അധികൃതർ വ്യക്തമാക്കി.
ഇതേ വ്യക്തി പല തവണ ഹൈപ്പർ മാർക്കറ്റിൽ വന്നതായും മോഷണം നടത്തിയാതും തങ്ങളോട് സമ്മതിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് വക്താവ് അറിയിച്ചു. പണം നൽകാതെ സാധനങ്ങളുമായി പോയത് സംബന്ധിച്ച് ചോദിച്ചപ്പോൾ വിവിധ പോക്കറ്റുകളിൽ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത് മേശപ്പുറത്തേക്കിടുകയും ചാത്തമംഗലം എൻ ഐ ടി പ്രൊഫസറാണ് താനെന്ന് പറയുകയും ചെയ്തു. എന്നാൽ ഇയാൾ ഇയാൾ എൻ ഐ ടി പ്രൊഫസർ അല്ലെന്നും ഗോരക് പൂരിലെ എൻ ഐടി യിലെ ടെക്നിക്കൽ വകുപ്പിലെ ഒരു ജീവനക്കാരൻ ആണെന്നും അയാളുടെ ഐഡി കാർഡിൽ നിന്ന് തന്നെ വ്യക്തമാണെന്ന് മാർക്കറ്റ് അധികൃതർ അറിയിച്ചു.
സംഭവം നടന്ന ഉടനെ പൊലീസിൽ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി ഒത്തുതീർപ്പാർക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വീകരിച്ചതിനുമാണ് യാഹിയ, കമൽരൂപ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് മാനേജ്മെന്റ് വിശദീകരണം. ഗുപ്ത സ്വമേധയാ സ്വൈപ് ചെയ്ത് ആണെങ്കിലും അത് തടഞ്ഞ് പൊലീസിൽ അറിയിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാരണത്താലാണ് ജീവനക്കാരുടെ പേരിൽ നടപടി എടുത്തത്. നിരവധി ചാരിറ്റ് സംരംഭവങ്ങളും മനുഷ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഫോക്കസ് ഹൈപ്പർ മാർക്കറ്റ് എക്സിക്യൂട്ടീവ് ഡയരക്ടർ കെ അബ്ദുൾനാസർ അറിയിച്ചു. തങ്ങളുടെ കുറ്റങ്ങളെല്ലാം മറച്ചുവെച്ച് പ്രൊഫസറെ കള്ളനാക്കി മുന്നോട്ട് പോകാനാണ് ഹൈപ്പർ മാർക്കറ്റ് അധികൃതരുടെ ശ്രമം. ഇതേ സമയം മുഖ്യആസൂത്രകർ പിടിയിലായാൽ മാത്രമെ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളു. സംഭവം പുറത്തുവന്നതോടെ നിരവധി പേർ തങ്ങൾക്കുണ്ടായ അനുഭവം പൊലീസിനെ അറിയിക്കുന്നുണ്ട്.
കസബ എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിലായിരുന്നു നഗരമധ്യത്തിലെ മാളിൽ നടന്ന വൻ കൊള്ളകളുടെ ചുരുളഴിയുന്നത്. ഖരഖ്പൂർ എൻഐടിയിലെ ഇക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്തയെയാണ് മാവൂർ റോഡ് ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. സാധനങ്ങൾ പർച്ചേഴ്സ് ചെയ്യുന്നതിനിടെ, ഇദ്ദേഹം നാട്ടിലുള്ള ഭാര്യയ്ക്കായി മൂന്നു ലിപ്സ്റ്റിക്കുകൾ കൈയിലെടുത്തിരുന്നു. ഈ സമയം ഫോൺ വന്നതുമൂലം മാളിന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയും മർദിക്കുകയുമായിരുന്നു. ഷോപ്പിങ് സാധനങ്ങളുമായി പുറത്തെത്തിയ ഇദ്ദേഹത്തോട് ഇത് ഇയാളുടെ സ്ഥിരം പതിവാണെന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപിച്ച് മർദിക്കുകയും കൂടുതൽ തുകയുടെ സാധനങ്ങൾ കൈക്കലാക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമായിരുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്