ആശാൻ ഒളിവിലെങ്കിലും അഭ്യാസം തുടരുന്നു! വ്യാജ ചികിത്സയ്ക്ക് എതിരായ നാട്ടുകാരുടെ സമരത്തിന് അയവ് വന്നപ്പോൾ സൂത്രത്തിൽ ആശുപത്രി തുറക്കാൻ കരുക്കൾ നീക്കി ഷാജഹാൻ യൂസഫ്; ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയെങ്കിലും വീണ്ടും പരിശീലനം ആരംഭിക്കാനും ശ്രമം; അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം തകൃതി
ആർ പീയൂഷ്
കൊച്ചി: വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം. ആശുപത്രി തുറക്കാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയതായാണ് ആരോപണം. അതേ സമയം അൽ ഷിഫയുടെ ഉടമയും വ്യാജ ഡോക്ടറുമായ ഷാജഹാൻ യൂസഫിനെതിരെ പൊലീസിൽ കൂടുതൽ പരാതി.
ചികിത്സ തട്ടിപ്പ് നടത്തി രോഗികളെ ദുരിതത്തിലാക്കിയതിനെ തുടർന്നാണ് അർശസ്സിന് ചികിത്സ നൽകിയിരുന്ന ഇടപ്പള്ളി അൽ ഷിഫ ആശുപത്രി പൊലീസും, കൊച്ചി കോർപ്പറേഷനും, മെഡിക്കൽ കൗൺസിലും സംയുക്തമായി അടച്ച് പൂട്ടിയത്. എന്നാൽ ആശുപത്രിക്കെതിരായ സമരത്തിന് അൽപം അയവ് വന്നതോടേ ആശുപത്രി വീണ്ടും തുറക്കാനുള്ള നീക്കം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ അധികാരികളെ സ്വാധീനിച്ച് ആശുപത്രി തുറക്കാനുള്ള അനുമതി വാങ്ങിയതായാണ് ആരോപണം. മാത്രമല്ല ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയ ഷാജഹാൻ യൂസഫ് വീണ്ടും പരിശീലനം ആരംഭിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഷാജഹാൻ യൂസഫ് ഒളിവിലാണ്. ഇതിനിടെ ഷാജഹാനെതിരെ സാമ്പത്തിക തട്ടിപ്പിന് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ഇടപ്പള്ളിയിലെ വസ്തു വ്യാജരേഖ ചമച്ച് മറിച്ച് വിറ്റതിനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്
അതേ സമയം ആശുപത്രിക്ക് പ്രവർത്തനാനുമതി നൽകിയ കോർപറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോർപ്പറേഷൻ കൗൺസിലിൽ പോലും ചർച്ച ചെയ്യാതെ ആശുപത്രിക്ക് പ്രവർത്തനാനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ആശുപത്രിക്ക് മുന്നിലും സമരം ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. തെറ്റായ ചികിത്സ നൽകിയെന്ന പരാതിയിൽ വ്യാജ ഡോക്ടർ ഷാജഹാൻ യൂസഫിനെതിരെ തൃക്കാക്കര എസി.പി കേസെടുത്തു. കൗൺസിലിൽ ചർച്ച ചെയ്യാതെ കോർപ്പറേഷൻ അടച്ച് പൂട്ടിയ ആശുപത്രി തുറന്ന് നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു.
കോർപ്പറേഷന് മുന്നിലും, അൽ ഷിഫയ്ക്ക് മുന്നിലും സമരം ആരംഭിക്കുന്നും കെ ജെ ആന്റണി വ്യക്തമാക്കി. ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയ കൊച്ചി കോർപ്പറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ തെറ്റായ ചികിത്സ നൽകിയെന്ന പരാതിയിൽ വ്യാജ ഡോക്ടർ ഷാജഹാൻ യൂസഫിനെതിരെ കളമശേരി പൊലീസ് പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. തെറ്റായ ചികിത്സ നൽകിയതിന് ഷാജഹാൻ യൂസഫിനെതിരെ 4 കേസുകൾ നിലവിലുണ്ട്.
നിരവധി പൈൽസ് രോഗികളെ ചികിത്സിക്കുകയും ചികിത്സയിൽ പിഴവ് സംഭവിക്കുകയും ചെയ്തിട്ടുള്ള ആശുപത്രിയാണിത്. ശസ്ത്രക്രിയ നടത്തിയ പലർക്കും ഇരിക്കാൻ ആവാത്ത വിധം അവശനിലയിലായിരുന്നു. പരാതികളെത്തുടർന്ന് അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് അടച്ചു പൂട്ടിയിരുന്നു. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കൽ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളിൽനിന്നും ഐഎംഎയിൽനിന്നും ഹോസ്പിപിറ്റലിനെതിരെ ഉയർന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവൻകൂർ-കൊച്ചി (ടിസി) മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു.
2002-2003 കാലഘട്ടത്തിൽ ലഭിച്ച പരാതിയെത്തുടർന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തിൽ അദ്ദേഹമല്ല ഓപ്പറേഷൻ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നൽകി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നേടിയത്. തൊടുപുഴ ബ്രാഞ്ച് വഴി ഐഎംഎ രജിസ്ട്രേഷനും നേടി. നിരവധി പരാതികൾ കിട്ടിയതോടെ അന്വേഷണം നടത്തിയത്. ഇതിൽ രേഖകളിൽ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. എസ്എസ്എൽസി പാസായ സമയം, എംബിബിഎസ് ചെയ്ത വർഷം, പിജി ചെയ്ത വർഷം എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ട്. ഇതേത്തുടർന്നാണ് അന്വേഷണക്കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് പുറത്താക്കിയത്.
മെഡിക്കൽ കൗൺസിലും ഡിജിപിക്കും ഡോ. ഷാജഹാനെതിരേ പരാതി നൽകിയിട്ടുണ്ട്. രോഗികളിൽനിന്നാണ് ഏറ്റവുംകൂടുതൽ പരാതി ലഭിച്ചത്. ടിസി മെഡിക്കൽ കൗൺസിലും ഡോ. ഷാജഹാന്റെ പ്രാഥമിക രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ആശുപത്രി കെട്ടിപ്പൊക്കിയതിലും വമ്ബൻ അഴിമതിയുണ്ടെന്നാണ് തെളിയുന്നത്. ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ല. ഫയർ ഫോഴ്സിന്റെയും സർട്ടിഫിക്കറ്റില്ല. ലൈസൻസുമില്ല. പെർമിറ്റ് ഇല്ലാത്ത ആശുപത്രിയിൽ പ്രത്യേക തരം ചികിത്സ നടത്തുന്നെന്നുന്നെന്നും അര മണിക്കൂർ കൊണ്ടു രോഗം ഭേദമാകുമെന്നും കോടികളുടെ പരസ്യം ചെയ്തായിരുന്നു എല്ലാ തട്ടിപ്പുകളെയും മറച്ചുവച്ചിരുന്നത്.
രോഗികളെ വ്യാപകമായി വഞ്ചിച്ചുകൊണ്ടായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. പൈൽസ് പോലുള്ള രോഗങ്ങൾ പുറത്തുപറയാൻ മടിക്കുന്നതാണ്. ഇതു ചൂഷണം ചെയ്തായിരുന്നു ആശുപത്രിയുടെ വളർച്ച. പലർക്കും ജീവതത്തിലുടെനീളം നരകമാണ് ബാക്കിയായതെന്നും പൊലീസിനും വിവിധ അധികൃതർക്കും നൽകിയ പരാതികളിൽനിന്നു വ്യക്തമാണ്.
നിരന്തര സർജറികൾക്കു ശേഷവും രോഗം ഭേദമാകാതെ ഒടുവിൽ മറ്റ് ആശുപത്രികളിൽ ചികിത്സ നേടേണ്ടിവരുന്ന ഗതികേടിലാണു പലരും. കളമശേരി സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ രോഗികളിൽ ഒരാൾ ഐജി മനോജ് ഏബ്രഹാമിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതികൾ മുക്കുന്നതിൽ പൊലീസിനു വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്.
പരാതിപ്പെടുന്നവരുടെ മുറിവുകൾ പ്രതികാര ബുദ്ധിയോടെ കൂടുതൽ വഷളാക്കുന്നെന്ന ആരോപണവും ഉയർന്നിരുന്നു. ഒരു റിട്ടയേഡ് ഡോക്ടറാണ് ഓപ്പറേഷനുകൾ നടത്തുന്നതെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. അതേസമയം, പരാതികളുമായി എത്തിയ രോഗികൾ ഓപ്പറേഷൻ നടത്തിയത് ഷാജഹാനാണെന്ന് അടിവരയിട്ടു പറഞ്ഞു.
മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വിവാദമുയർത്തി. വ്യാജ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെയാണ് ഡോ. ഷാജഹാനടക്കം സർട്ടിഫിക്കറ്റ് നൽകിയതെന്ന് പരാതികളിൽനിന്നും സർട്ടിഫിക്കറ്റുകളിൽനിന്നും വ്യക്തമാണ്. ഇതേക്കുറിച്ച് ഐ.എം.എ. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ ജനങ്ങൾക്കു മുന്നിൽ കാട്ടുകയാണെങ്കിൽ ഞെട്ടിപ്പോകുമെന്ന് ഐഎംഎ സെക്രട്ടറി ഡോ. സുൾഫി പറയുന്നു.
ഒരോ അംഗീകാരവും സംശയം ജനിപ്പിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ ഒന്നായ പ്രോക്ടോളജി എംഎസ് ജനറൽ സർജറി എന്ന കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലയളവിൽ സിആർആർഐ (ഹൗസ് സർജൻസി) ഇന്ത്യയിലെ മറ്റൊരു ആശുപത്രിയിൽ ചെയ്തെന്നാണു കാട്ടിയിരിക്കുന്നത്. 1962ൽ ജനിച്ച ഡോ. ഷാജഹാൻ, എസ്എസ്എൽസി പാസായെന്നു കാട്ടുന്നത് 1992ൽ ആണ്. അതായത് മുപ്പതാമത്തെ വയസിലാണ് എസ്.എസ്.എൽ.സി. പാസായത്! ഫോറിൻ മെഡിക്കൽ കൗൺസിലിൽ സമർപ്പിച്ച രേഖയിലാണിതു കാണിക്കുന്നത്. അതുപോലെ ഹോമിയോ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എടുത്തിരിക്കുന്ന തീയതി കാട്ടിയിരിക്കുന്നത് 1987 ആണ്. അതായത് എസ്.എസ്എൽസി പാസാകുന്നതിനു മുൻപ്.
എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കൂടാതെ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെതിരെ ജീവനക്കാരും രോഗികളും പ്രതിഷേധിച്ചിരുന്നു. അൽഷിഫ ആശുപത്രിയിലെ ഡോക്ടർ ഷാജഹാൻ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഷാജഹാൻ യൂസഫിനെ ഐ എം എയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഒരു ലക്ഷത്തോളം രൂപ വരെ ഓപ്പറേഷൻ ചാർജ്ജ് വാങ്ങി അത്യാധുനിക ലേസർ ചികിത്സ രോഗികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ആർ.എഫ് ചികിത്സമാത്രമാണ് ഇവിടെ ചെയ്തിതിരുന്നതെന്ന് മുൻ നഴ്സിംങ് സൂപ്രവൈസർ അമ്പിളി ഗോപിനാഥ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനാവട്ടെ 15,000 രൂപയിൽ താഴെ മാത്രമാണ് ചെലവ്. 2016 നവംമ്പർ 28 ന് അൽഷിഫയിൽ വെച്ച് നടത്തിയ സർജറിമൂലം കോമ സ്റ്റേജിലായ കാക്കനാട് ഇൻഫോപാർക്കിൽ (തിങ് ഫാമം) ജീവനക്കാരി ദിവ്യ ചന്ദ്രന്റെ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകി. ഷാജഹാന്റെ എംഡി ബിരുദത്തിൽ സംശയം ഉണ്ടായതോടയാണ് ഇയാൾക്കെതിരെ ഐഎംഎ നടപടി സ്വീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്