Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ ഭാര്യയും മക്കളും ഉണ്ടായിട്ടും ആരാധികയ്‌ക്കൊപ്പം ശയിക്കാൻ കോട്ടയത്ത് മുറിയെടുത്തു; മിസ്റ്റർ ഏഷ്യയുടെ സ്‌നേഹം അപകടമായപ്പോൾ യുവതി അബോധാവസ്ഥയിലായി; നാവികസേന ഉദ്യോഗസ്ഥൻ കൂടിയായ മുരളീകുമാറിനെ ജയിലിൽ അടച്ചപ്പോൾ പീഡിപ്പിക്കപ്പെട്ട യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ചു; രഹസ്യമായി യുവതിയെ കാണാൻ പോയതോടെ ഭാര്യയും മക്കളും പിണങ്ങിയതായും റിപ്പോർട്ട്

മുംബൈയിൽ ഭാര്യയും മക്കളും ഉണ്ടായിട്ടും ആരാധികയ്‌ക്കൊപ്പം ശയിക്കാൻ കോട്ടയത്ത് മുറിയെടുത്തു; മിസ്റ്റർ ഏഷ്യയുടെ സ്‌നേഹം അപകടമായപ്പോൾ യുവതി അബോധാവസ്ഥയിലായി; നാവികസേന ഉദ്യോഗസ്ഥൻ കൂടിയായ മുരളീകുമാറിനെ ജയിലിൽ അടച്ചപ്പോൾ പീഡിപ്പിക്കപ്പെട്ട യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ചു; രഹസ്യമായി യുവതിയെ കാണാൻ പോയതോടെ ഭാര്യയും മക്കളും പിണങ്ങിയതായും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുംബൈയിൽ നിന്നും കുടുംബ സമേതം എത്തിയ ശേഷം ആരാധികയായ യുവതിക്കൊപ്പം ശയിക്കാൻ കോട്ടയത്ത് ഹോട്ടലിൽ മുറിയെടുത്ത മുൻ മിസ്റ്റർ ഏഷ്യ അഴിക്കുള്ളിലായി. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായ മുരളീകുമാർ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിപ്പെട്ടു. ഇതോടെയാണ് മിസ്റ്റർ ഇന്ത്യ ജേതാവുമായ വാരിശേരി സ്വദേശി മുരളികുമാറിനെ (38) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയിൽ കുടുംബസമേതം താമസിക്കുന്ന മുരളി അവധിക്കു നാട്ടിൽ എത്തിയപ്പോഴായിരുന്നു പീഡന കേസിൽ കുടുങ്ങിയത്. നാട്ടിലെത്തി മുരളി കുമാർ ആരാധികയ്ക്ക് പിന്നാലെ പോയതോടെ കുടുംബവും അദ്ദേഹത്തെ കൈവിട്ട മട്ടാണ്. ഭാര്യയും മക്കളും സംഭവം അറിഞ്ഞ് പിണങ്ങിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഹോട്ടലിലെ ഭക്ഷണം കഴിച്ചശേഷം യുവതിയെ പ്രലോഭിപ്പിച്ച് മുറിയിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നുവെന്ന് എന്നാണ് യുവതി പൊലീസിൽ പറഞ്ഞിരിക്കുന്നത്.

അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ മുരളികുമാർ, ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തായത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാലുമാസം മുൻപ് ചുങ്കത്തു നടന്ന ചടങ്ങിലാണ് ഇരുപത്തിരണ്ടുകാരിയുമായി പരിചയത്തിലായത്. പിന്നീട് ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അടുപ്പമായി. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണു യുവതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയതായി വെസ്റ്റ് പൊലീസ് സിഐ നിർമൽ ബോസ് പറഞ്ഞു.

ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള അടുപ്പമാണ് യുവതിയും മുരളീകുമാറും തമ്മിലുള്ള ബന്ധം വളർത്തിയത്. അടുത്തടുത്ത നാട്ടുകാരായതിനാൽ ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒട്ടും സംശയം തോന്നിയില്ല. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞാണ് മുറിയിലേക്ക് ക്ഷണിച്ചത്. മിസ്റ്റർ ഏഷ്യ മത്സരത്തിൽ വിജയിയായ നാവിക സേന പെറ്റി ഓഫീസർ കോട്ടയം ചുങ്കം വാരിശ്ശേരി കാലായിൽ മുരളികുമാറിന്റെ ലൈംഗിക പീഡനത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടി പൊലീസിന് നൽകിയി മൊഴിയിലെ പ്രധാന പരമാമർശങ്ങൾ ഇങ്ങനെയാണ്. ക്രൂരതകൾ കാരണം രക്തസ്രാവം തുടർന്നപ്പോൾ യുവതി അബോധാവസ്ഥയിലായത് ഒരു ദിവസമാണ്.

ഇന്നലെ ഉച്ചയോടെയാണ് സ്വബോധം വീണ്ടെടുത്തത്. തുടർന്നാണ് പെൺകുട്ടി നടന്ന കാര്യങ്ങളെക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്. മുരളികുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. യുവതി അവിവാഹിതയാണ്. പെൺകുട്ടിയുടെ വാദം മുരളികുമാർ പൊലീസിന് മുമ്പാകെ നിഷേധിച്ചിട്ടുണ്ട്.പരസ്പരം സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പരിക്ക് പറ്റിയപ്പോൾ പെൺകുട്ടി തന്നെ കേസിൽകുടുക്കാൻ വേണ്ടി ഇത്തരത്തിൽ മൊഴി നൽകുകയായിരുന്നെന്നു എന്നുമാണ് മുരളികുമാർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ഇത് പെൺകുട്ടി നിഷേധിച്ചെന്നും തനിക്ക് ഇയാളിൽ നിന്നും ഏൽക്കേണ്ടിവന്നത് ക്രൂര പീഡനമായിരുന്നെന്ന് യുവതി വെളിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിക്ക് നേരെ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനമായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഹോട്ടൽമുറിയിൽ വെച്ച് വൈകീട്ട് ഏഴുമണിയോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ ഇയാൾതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതോടെയാണ് സംഭവം പുറത്തുവരുന്നതും മിസ്റ്റർ ഏഷ്യ കുടുങ്ങിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP