അഗതിമന്ദിരത്തിലെ അന്തേവാസികളെല്ലാം യുവതികൾ; മുപ്പത്തിയെട്ടുകാരിയെ തുരുതുരാ കുത്തി പ്രതികാരം തീർത്തു സെക്യൂരിറ്റിക്കാരൻ; സാന്ത്വനം ട്രസ്റ്റിലെ അറുംകൊലയിൽ ഞെട്ടി ഓമല്ലൂർ; തട്ടിപ്പുകൾ തുറന്നു പറഞ്ഞു നാട്ടുകാരും; എംപിയും എംഎൽഎയും പ്രതിക്കൂട്ടിൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: നാടിനെ നടുക്കി അഗതിമന്ദിരത്തിൽ രാത്രി കൊലപാതകം. ഓമല്ലൂരിന് സമീപം മാത്തൂരിൽ പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസി കോന്നി വകയാർ സ്വദേശി വൽസലാമ്മ (38)യാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻസെക്യൂരിറ്റി ജീവനക്കാരൻ എരുമേലി സ്വദേശി സജിയാണ് ഇവരെ കുത്തിക്കൊന്നത്. നാട്ടുകാരുടെ എതിർപ്പോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനം സംബന്ധിച്ച് പൊലീസിലും സാമൂഹികക്ഷേമവകുപ്പിലും നിരവധി പരാതികളുണ്ടായിരുന്നു. ആന്റോ ആന്റണി എംപി, ശിവദാസൻ നായർ എംഎൽഎ എന്നിവരുടെ പേര് പറഞ്ഞാണ് സ്ഥാപനം നടത്തിപ്പുകാരി സീനത്ത്, ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വിരട്ടിയിരുന്നത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. രാത്രി ഭക്ഷണത്തിന് ശേഷം കിടപ്പുമുറി വൃത്തിയാക്കിക്കൊണ്ടിരുന്ന വൽസലാമ്മയെ അവിടേക്ക് കയറി വന്ന സജി തുരുതുരാ കുത്തുകയായിരുന്നു. കുത്തേറ്റ് വയറു പിളർന്ന വൽസമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അഞ്ചുവർഷം മുൻപാണ് വൽസലാമ്മ സാന്ത്വനത്തിൽ അന്തേവാസിയായി എത്തിയത്. ആറുമാസം മുൻപ് സജി കാവൽജോലിക്കായി ഇവിടെ എത്തി. മൂന്നുമാസം മുൻപ് ഇയാൾ വൽസലാമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ചുണ്ടിന് പരുക്കേറ്റ വൽസലാമ്മ ചികിൽസയിലായിരുന്നു. ഇതിന്റെ പേരിൽ ഇയാളെ ജോലിയിൽനിന്ന് പിരിച്ചു വിട്ടുവെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ എൻ. സീനത്ത് പറയുന്നു.
അക്രമം നടന്ന വിവരം യഥാസമയം പൊലീസിൽ അറിയിക്കാതിരുന്നത് പ്രതിയെ പിടികൂടുന്നതിന് തടസമായി. കുത്തേറ്റ യുവതിയെ ജനറൽ ആശുപത്രിയിൽ കൊണ്ടുചെല്ലുമ്പോൾ അവിടെ ചികിൽസയിലുണ്ടായിരുന്ന പൊലീസുകാരാണ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് നാടിന്റെ നാനാഭാഗത്തേക്കും തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
സ്ഥാപനത്തെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. 55 വയസിന് മുകളിൽ പ്രായമുള്ള വനിതകളെയും ശാരീരികമായും മാനസികമായും പ്രശ്നങ്ങളുള്ള ഏതു പ്രായത്തിൽപ്പെട്ട സ്ത്രീകളെയും സംരക്ഷിക്കാനാണ് സ്ഥാപനത്തിന് സാമൂഹികക്ഷേമവകുപ്പിൽ നിന്ന് ലൈസൻസ് നൽകിയിട്ടുള്ളത്. ഇവിടെ താമസിക്കുന്നതിലേറെയും ചെറുപ്പക്കാരികളാണ്. രാത്രികാലങ്ങളിൽ സ്ഥാപനത്തിലേക്ക് കൊല്ലം രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ നിത്യവും എത്താൻ തുടങ്ങിയത് നാട്ടുകാർ ഒരിക്കൽ തടഞ്ഞിരുന്നു. അതോടെ രാത്രി സഞ്ചാരം മുടങ്ങി. യുവതികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നതെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ എത്തിയ സാമൂഹികക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥരോടും പൊലീസിനോടും എംഎൽഎയുടെയും എംപിയുടെയും ശിപാർശ പ്രകാരമാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്. എന്നാൽ, ശിപാർശക്കത്ത് കാണിക്കാൻ ഒട്ടു തയാറായതുമില്ല.
വർഷങ്ങൾക്ക് മുൻപ് മൈലപ്രയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് സീനത്ത്, രമണ എന്നീ സ്ത്രീകൾ ചേർന്നാണ് സാന്ത്വനം തുടങ്ങിയത്. ആദ്യകാലത്ത് യാതൊരു ലൈസൻസുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഇവിടെ പാർപ്പിച്ചു പോന്നിരുന്നു. ഇതിനെതിരേ മാദ്ധ്യമങ്ങൾ രംഗത്തു വന്നപ്പോൾ രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം തുടങ്ങി. പത്തനംതിട്ട സി.ഐയായിരുന്ന പി.ഡി. രാധാകൃഷ്ണപിള്ള അന്വേഷിക്കാൻ പോയ ശേഷം സാന്ത്വനത്തെ വാഴ്ത്തി റിപ്പോർട്ട് എഴുതി. അതിന്റെ പിറ്റേന്ന് എട്ടുവയസുള്ള ഒരു പെൺകുട്ടി ഇവിടുത്തെ പീഡനം സഹിക്കാതെ നിലവിളിച്ചു കൊണ്ട് നാട്ടിലൂടെ ഓടിയതോടെ മൈലപ്രയിലെ സാന്ത്വനത്തിന് പൂട്ടുവീണു.
പിന്നീട് മാത്തൂർ സ്വദേശിനിയായ ജെസി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതാണ് സാന്ത്വനം രണ്ടാം എഡീഷൻ പ്രത്യക്ഷപ്പെട്ടത്. ട്രെയിൻ അപകടത്തിൽ ഇരുകാലും നഷ്ടപ്പെട്ട ജസിയെക്കൂടി സംരക്ഷിക്കാമെന്ന ഉറപ്പിലാണ് അവരുടെ പിതാവ് സീനത്തിന് കെട്ടിടം വയ്ക്കാൻ സ്ഥലം വിട്ടു കൊടുത്തത്. ഇതിന്റെ ഉദ്ഘാടനം, വാർഷികം എന്നിവയ്ക്കെല്ലാം എംഎൽഎ, എംപി, സീരിയൽ താരങ്ങൾ എന്നിവരെ അണിനിരത്തി. അതിന് ശേഷം ഈ ചിത്രങ്ങൾ വച്ച് പോസ്റ്ററും രസീതും നോട്ടീസും തയാറാക്കിയാണ് പണപ്പിരിവു നടത്തിയിരുന്നത്. എതിർക്കുന്നവരെ എംഎൽഎയുടെയും എംപിയുടെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുവതികൾ ധാരാളമുള്ള സ്ഥാപനത്തിൽ കാവലിന് യുവാക്കളെയാണ് നിയോഗിച്ചിരുന്നത്. ഇവരിൽ പലരും നാട്ടുകാരുമായി വാക്കേറ്റത്തിനും വഴക്കിനും ചെന്നിരുന്നു. ജീവിതകാലം മുഴുവൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് സ്വത്ത് കൈപ്പറ്റിയെങ്കിലും ജസിയെ അവഗണിച്ചപ്പോൾ പിതാവ് ഇവിടെ നടക്കുന്ന അനാശാസ്യപ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കലക്ടർക്കും സാമൂഹിക ക്ഷേമ ഓഫീസിനും പരാതി നൽകിയിരുന്നു. സംഗതി കുഴപ്പമാകുമെന്ന് കണ്ട് സീനത്ത് ഇയാളെ അനുനയിപ്പിച്ച് പരാതി പിൻവലിപ്പിച്ചു. വ്യാപകമായ പണപ്പിരിവാണ് നാട്ടുകാർക്കിടയിൽ നടത്തിക്കൊണ്ടിരുന്നത്.
ഇതിനായി കമ്മിഷൻ അടിസ്ഥാനത്തിൽ ആളെയും നിയോഗിച്ചിരുന്നു. ഇന്നലെ നടന്ന കൊലപാതകം കൂടിയായതോടെ സ്ഥാപനം അടച്ചു പൂട്ടാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസും സാമൂഹികക്ഷേമവകുപ്പും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍