മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നായിരുന്നു അവസാന കോളിലെ വാചകം; അവൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം? അവളുടെ അടിവയറ്റിൽ ചവിട്ടി വീഴ്ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു; സ്കൂളിൽ നിന്ന് കൊച്ചുമകനെ വിളിച്ച് കാണിച്ചിട്ട് കൂടെ കരഞ്ഞ് അഭിനയവും; മാൾട്ടയിൽ മലയാളി നഴ്സ് സിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അമ്മ മറിയാമ്മ മറുനാടനോട്
എം മനോജ് കുമാർ
പത്തനംതിട്ട: മാൾട്ടയിൽ നഴ്സായിരുന്ന സിനി വർഗീസിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബന്ധുക്കൾ. സിനിയുടെ സംസ്ക്കാര പ്രശ്നത്തിൽ ഭർതൃവീട്ടുകാരുമായി നില നിന്ന തർക്കങ്ങൾ പരിഹരിച്ചതിനെ തുടർന്ന് നാളെ സിനിയുടെ മൃതദേഹം സംസ്ക്കരിക്കും. സിനിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചതിനെ തുടർന്ന് ഭർത്താവ് മോനിഷിന്റെ കൊല്ലം തേവലക്കരയിൽ സംസ്കരിക്കാൻ സിനിയുടെ വീട്ടുകാർ അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ ബാവാ തിരുമേനിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് നാളെ സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ പതിനേഴിനാണ് സിനിയുടെ മരണം മാൾട്ടയിൽ നടന്നത്. അന്ന് മുതലേ മരണം തൂങ്ങിമരണമല്ല കൊലപാതകമാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ഭർതൃവീട്ടിൽ സംസ്കാരത്തിനു സിനിയുടെ ബന്ധുക്കൾ അനുമതി നൽകാതിരുന്നത്. സിനിയുടെ വീടിരിക്കുന്ന പത്തനംതിട്ട ഇരവിപുരം മാർത്തോമാ പള്ളിയിലാണ് നാളെ സംസ്കാരം നടക്കുന്നത്. സിനിക്കേറ്റ ക്രൂരമായ മർദ്ദനത്തിന്റെ പാടുകൾ ചൂണ്ടിക്കാണിച്ചാണ് വീട്ടുകാർ സിനിയുടെ മരണം തൂങ്ങിമരണമല്ല കൊലപാതകമാണെന്ന് ആരോപിക്കുന്നത്. സിനിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യ മന്ത്രി്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പത്തനംതിട്ട എസ്പിക്കും കലക്ടർക്കുമെല്ലാം ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് കോട്ടയം മെഡിക്കൽ കോളെജിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല. അതിനുശേഷം ഈ കാര്യത്തിൽ ബന്ധുക്കൾ തുടർ നടപടികൾ കൈക്കൊള്ളും.
2014 ഏപ്രിലിൽ വിവാഹം കഴിഞ്ഞ ശേഷം മർദ്ദനമേൽക്കാത്ത ദിവസങ്ങൾ സിനിയുടെ ജീവിതത്തിലുണ്ടായിട്ടില്ല എന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. മാട്രിമോണിയിൽ സൈറ്റ് വഴി വന്ന ആലോചന അധികം ആലോചിക്കാതെ തങ്ങൾ നടത്തുകയായിരുന്നു. ഭർത്താവ് മോനിഷ് സിനിയെ മർദ്ദിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സ്വന്തം വീട്ടുകാരോട് സിനി പുലർത്തിയ താത്പര്യം ഭർത്താവായ മോനിഷ് അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഒട്ടുവളരെ മർദ്ദനങ്ങളും മാനസിക പീഡനങ്ങളും സിനിക്ക് അനുഭവിക്കേണ്ടി വന്നു. ഒടുവിൽ അവളുടെ ജീവനും ഭർത്താവ് കവർന്നെടുത്തു-വീട്ടുകാരുടെ ആരോപണം നീളുന്നു. മരണം നടന്ന ദിവസം മോനിഷ് സിനിയുടെ വീട്ടിൽ വിളിച്ച് പറഞ്ഞത് ആക്സിഡന്റിൽ സിനി മരിച്ചു എന്നാണ്. അതിനു ശേഷം പിന്നീട് വന്ന കോളിൽ മോനിഷ് അത് തിരുത്തി. ആക്സിഡന്റ് അല്ല തൂങ്ങി മരണമാണ് നടന്നത് എന്നാണ് തിരുത്തിയത്. എന്തിനു മോനിഷ് കളവ് പറഞ്ഞു എന്നാണ് വീട്ടുകാർ ചോദിക്കുന്നത്.
സിനിയുടെ നിശ്ചല ദേഹം കേരളത്തിൽ എത്തിച്ചപ്പോഴാണ് ബന്ധുക്കൾക്ക് മരണത്തിന്റെ കാരണങ്ങൾ പിടികിട്ടിയത്. ദേഹാസകലം മർദ്ദനങ്ങൾ ആയിരുന്നു. ഇതിന്റെ പാട് സിനിയുടെ ദേഹത്തുണ്ട്. അടിവയറ്റിൽ ആഞ്ഞു ചവിട്ടിയ പാടുണ്ട്. ആ ചവിട്ടു നീലിച്ച കളറിൽ കിടക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിനിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. സിനിയുടെ മൃതദേഹം എത്തിച്ച ഉടൻ തന്നെ കൊല്ലത്തേക്ക് കൊണ്ട് പോകാനാണ് ഭർതൃവീട്ടുകാർ ഒരുങ്ങിയത്. അത് സിനിയുടെ വീട്ടുകാർ തടഞ്ഞു. അതിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഭർതൃവീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഇതെല്ലാം സിനിയുടെ വീട്ടുകാർ ചെയ്തത്. സിനിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് മോനിഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം പിന്നീട് വിട്ടയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പൊലീസും തുടർ നടപടികൾ സ്വീകരിക്കും.
വിവാഹശേഷം സിനിക്കാണ് മാൾട്ടയിൽ ജോലി ലഭിച്ചത്. നല്ല ശമ്പളമുള്ള ജോലിയായിരുന്നു. മോനിഷിനെ സിനി മാൾട്ടയിലേക്ക് കൊണ്ടുപോയി. അവിടെ ജോലി ശരിയാക്കി നൽകി. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഒലിവർ. മകനും ഇവർക്കൊപ്പം മാൾട്ടയിലായിരുന്നു. മകൻ സ്കൂളിൽ പോയിരിക്കെയാണ് മരണം നടക്കുന്നത്. ഒലിവറിനെ അമ്മ തൂങ്ങി നിൽക്കുന്നത് കാണിക്കുന്നത് മോനിഷ് തന്നെയാണ് എന്നാണ് സിനിയുടെ വീട്ടുകാർ പറഞ്ഞത്. സിനിയെ കൊന്ന ശേഷം മോനിഷ് നാടകം നടത്തുകയായിരുന്നു. മകളെ മർദ്ദിച്ചു കൊന്ന മോനിഷിനെ നിയമത്തിന്റെ വലയിൽ അകപ്പെടുത്തണം. മോനിഷ് രക്ഷപ്പെട്ടു പോകരുത്-യുക്തമായ നടപടികൾ ഈ കാര്യത്തിലുണ്ടാകണം- പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ സിനിയുടെ വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടി നാട്ടിൽ സിനി വീട് വയ്ക്കുന്നുണ്ടായിരുന്നു. അതിന്റെ പേരിൽ മോനിഷ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇതുകൊലപാതകത്തിനുള്ള കാരണങ്ങളിൽ ഒന്നാണ് എന്നാണ് വീട്ടുകാർ പറയുന്നത്.
പത്തനംതിട്ട ഇരവിപുരത്തെ എ.ജെ.വർഗീസ്- മറിയാമ്മ വർഗീസ് ദമ്പതികളുടെ ഇളയമകളാണ് സിനി വർഗീസ്. മകളുടെ മരണത്തിൽ മറിയാമ്മ ആകെ തകർന്നിരിക്കുകയാണ്. മകൾ സന്തോഷവതിയായിരുന്നു മരിക്കുന്ന അന്നും. മോനിഷിനും എനിക്കും ലീവാണ്. ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നാണ് മകൾ പറഞ്ഞത്. ഈ മകൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം-മറിയാമ്മ മറുനാടനോട് പറഞ്ഞു. ഇവരുടെ ദാമ്പത്യം സുഖകരമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ അവൾ ഒന്നും എന്നോടു പറയാറില്ല. മകളുടെ മരണം തൂങ്ങിമരണമല്ല. അതുകൊലപാതകമാണ്. വിവാഹം കഴിഞ്ഞത് മുതൽ പീഡനമാണ്. സാഡിസ്റ്റാണ്. ക്രിമിനൽ മൈൻഡ് ആണ് മോനിഷിനു. കള്ളുകുടിയുമുണ്ട്. ഫെബ്രുവരി 17 നു ബഹറിനിലുള്ള സഹോദരിയെ മോനിഷ് വിളിച്ചിരുന്നു. അവൾ ഒമാനിൽ പോകാൻ നിൽക്കുന്നതിനാൽ പിന്നെ വിളിക്കാൻ പറഞ്ഞു. പിന്നെ അവൻ എന്നെ വിളിച്ചു. മകളുടെ സിനി എന്നുള്ള പേര് മാറ്റി ...രെ ...രെ എന്ന് വിളിക്കാൻ തീരുമാനിച്ചു എന്നാണ് അവൻ പറഞ്ഞത്. മ കൂട്ടിയുള്ള ചീത്തവിളിയാണ് നടന്നത്.
മകൾ വളരെ സന്തോഷവതിയായിരുന്നു. മോനിഷിനു ഇന്നു അവധിയാണ്. എനിക്കും അവധിയാണ്. ബിരിയാണി ഉണ്ടാക്കുകയാണ്. മോനിഷ് എന്തേ എന്ന് ചോദിച്ചപ്പോൾ മമ്മി മോനിഷ് മോനെ വിളിക്കാൻ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്. വളരെ ഹാപ്പിയായിരുന്നു അവൾ. വിഷമം ഉള്ളപ്പോൾ ഒന്നും അവൾ എന്നോടു പറയില്ല. വീട് പണി പെട്ടെന്ന് കഴിഞ്ഞു ച്ച് പാല് കാച്ചണം എന്നാണ് പറഞ്ഞത്. സ്വന്തമായി വീട് അവൾക്ക് ഒരു സ്വപ്നമായിരുന്നു. ആദ്യകാലത്ത് അവനു താത്പര്യമായിരുന്നു. സിനിയുടെ പേരിൽ ഞങ്ങളുടെ ഈ വീട് എഴുതി നൽകിയപ്പോൾ മുതൽ അവന്റെ പ്ലാൻ മാറി. കാരണം അവനു വീട് കിട്ടി. വീടിന്റെ കാര്യം അവൾ ഓർമ്മിപ്പിക്കുമ്പോൾ അവൻ പറയും നീ അവിടെ മര്യാദയ്ക്ക് ഇരിക്ക്.. നിന്റെ അപ്പനും അമ്മയെയും കുറിച്ചുള്ള ഓർമ്മകൾ അല്ലെ നിനക്ക്...എന്ന്. ഇതാണ് പറയാറ്. എപ്പോഴും ദേഹോപദ്രവമായിരുന്നു.
ഫെബ്രുവരി പതിനേഴിനാണ് മരണം നടക്കുന്നത്. അടിവയറ്റിൽ ചവിട്ടിയ പാടുണ്ടായിരുന്നു. അവൾ ചവിട്ടു കൊണ്ട് മയങ്ങി വീണപ്പോൾ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നത്. എന്നിട്ട് കെട്ടിത്തൂക്കുകയായിരുന്നു. അതിനുശേഷം അവൻ സ്കൂളിൽ പോയിട്ട് മകനെ വിളിച്ചു. എന്നിട്ട് മകൻ കരഞ്ഞപ്പോൾ അവനും കരഞ്ഞു കാണിച്ചു. ഒരിക്കൽ അവൻ മകളുടെ കൈവിരൽ പിടിച്ചു ഒടിച്ചു. കാൽ ഒടിച്ചു. അവൾ എപ്പോഴും ഭർത്താവിനു സപ്പോർട്ടു ആയിരുന്നു. സ്റ്റെപ്പ് ഇറങ്ങിയപ്പോൾ സംഭവിച്ചത് എന്നാണ് അവൾ പറഞ്ഞത്. അവളുടെ കൂട്ടുകാരികളോട് എല്ലാം പറയും. ഞാൻ വിഷമിക്കും എന്നറിയാവുന്നതുകൊണ്ട് എന്നോടു ഒന്നും പറയില്ല. ഇപ്പോൾ എല്ലാത്തിനും അന്ത്യമായിരിക്കുന്നു. ഇനി വേണ്ടത് നിയമ നടപടിയാണ്-മറിയാമ്മ പറയുന്നു.
Stories you may Like
- കാപ്പയിൽ അറസ്റ്റിലായ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയുടെ കഥ
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- വീട്ടിൽ തുങ്ങിമരിച്ചത് പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം സിപി മോനിഷ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്