Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെ ടോയ്ലെറ്റ് മുറിയിൽ പരസഹായമില്ലാതെ പ്രസവം; കുഞ്ഞ് ഉറക്കെ കരഞ്ഞതോടെ വായിൽ തുണി തിരുകിക്കയറ്റിയും കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും ശബ്ദമില്ലാതാക്കി ശ്വാസം മുട്ടിച്ചു; തലയണ കവറിലാക്കി കുഴിച്ചുമൂടാൻ സഹോദരന് കൈമാറി; മരണം ഉറപ്പാക്കാൻ കട്ടിലിൽ കിടത്തി പച്ചക്കറി മുറിക്കുന്ന കത്തികൊണ്ട് കഴുത്തറുത്തു: വേദന കൊണ്ട് പുളഞ്ഞ് കുഞ്ഞ് കരഞ്ഞത് നിർണ്ണായകമായി; പ്ലാൻ ചെയ്തുറപ്പിച്ച കൊലപാതകമെന്ന് ശിഹാബ്; നബീലയുടെ ക്രൂരതയുടെ കഥ

വീട്ടിലെ ടോയ്ലെറ്റ് മുറിയിൽ പരസഹായമില്ലാതെ പ്രസവം; കുഞ്ഞ് ഉറക്കെ കരഞ്ഞതോടെ വായിൽ തുണി തിരുകിക്കയറ്റിയും കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും ശബ്ദമില്ലാതാക്കി ശ്വാസം മുട്ടിച്ചു; തലയണ കവറിലാക്കി കുഴിച്ചുമൂടാൻ സഹോദരന് കൈമാറി; മരണം ഉറപ്പാക്കാൻ കട്ടിലിൽ കിടത്തി പച്ചക്കറി മുറിക്കുന്ന കത്തികൊണ്ട് കഴുത്തറുത്തു: വേദന കൊണ്ട് പുളഞ്ഞ് കുഞ്ഞ് കരഞ്ഞത് നിർണ്ണായകമായി; പ്ലാൻ ചെയ്തുറപ്പിച്ച കൊലപാതകമെന്ന് ശിഹാബ്; നബീലയുടെ ക്രൂരതയുടെ കഥ

എം പി റാഫി

മലപ്പുറം : നേരത്തെ പ്ലാൻ ചെയ്തത് പ്രകാരമാണ് സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതി. അവിഹിതത്തിലുണ്ടായ കുഞ്ഞ് വളർന്നാൽ അവിവാഹിതനായ തന്റെ ഭാവി ജീവിതത്തെ ബാധിക്കുമെന്ന തോന്നലാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി ശിഹാബ് (26) പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മൂന്ന് മണിയോടെയാണ് മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിൽ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അതിക്രൂരമായാണ് നബീലയും സഹോദരൻ ശിഹാബും നവജാത ശിശുവിനെ കൊലപ്പെടുത്തിയത്. നാല് വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു നബീല. അവിഹിതത്തിലൂടെ ഗർഭം ധരിച്ച യുവതി പുറത്തു പറയാതെ ഒളിപ്പിച്ചു വെച്ചു. വയറ്റിൽ ബെൽറ്റു കെട്ടിയും അഴഞ്ഞ വസ്ത്രങ്ങളിട്ടും മാസങ്ങൾ തള്ളി നീക്കി. സൂചന ലഭിച്ച ആശാ വർക്കർമാർ ഗുളിക നൽകിയെങ്കിലും ഗർഭമില്ലെന്നു പറഞ്ഞ് ഇത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ സഹോദരൻ അറിഞ്ഞതോടെ പ്രസവശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

വീട്ടിലെ ടോയ്‌ലെറ്റ് മുറിയിലായിരുന്നു പരസഹായമില്ലാതെ യുവതി പ്രസവിച്ചത്. പ്രസവിച്ചയുടനെ കുഞ്ഞ് ഉറക്കെ കരഞ്ഞതോടെ വായിൽ തുണി തിരുകിക്കയറ്റിയും കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും ശബ്ദമില്ലാതാക്കി ശ്വാസം മുട്ടിച്ചു. ശേഷം തലയണ കവറിലാക്കി കുഴിച്ചുമൂടാനായി സഹോദരന് കൈമാറി. മരണം ഉറപ്പാക്കാനായി കട്ടിലിൽ കിടത്തി പച്ചക്കറി മുറിക്കുന്ന കത്തികൊണ്ട് കഴുത്തറുത്തു. വീടിനു പിറകിൽ കുഴിച്ചുമൂടാമെന്ന ഉദ്ദേശത്തിൽ കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചു വെച്ചു. ഇതിനിടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് മലപ്പുറം പൊലീസ് സ്ഥലത്തെത്തി. ചോദ്യം ചെയ്യലിനൊടുവിൽ ശിഹാബിനെ അറസ്റ്റ് ചെയ്തു.

അമിത രക്തസ്രാവത്തെ തുടർന്ന് മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നബീല. ആശുപത്രി വിടുന്നതോടെ നബീലയെ അറസ്റ്റ് ചെയ്‌തേക്കും. നബീലയെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. കുഞ്ഞിന്റെ പിതാവിനെ കണ്ടെത്താനായി സി.എൻ.എ പരിശോധന നടത്തും.ഇതിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പൊലീസ് പരിശോധനക്കയച്ചു. യുവതിയുമായി ബന്ധമുണ്ടായിരുന്ന രണ്ട് പേർ പൊലീസിന്റെ സംശയത്തിലാണ്. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന് മലപ്പുറം ഡിവൈഎസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു.

അറസ്റ്റിലായ സഹോദരൻ ശിഹാബിനെ വീട്ടിൽ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കഴുത്തറക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. മലപ്പുറം കൂട്ടിലങ്ങാടിയിൽ ബേക്കറി നടത്തുകയാണ് ശിഹാബ്. പുറം ലോകവുമായി ഇരുവർക്കും കൂടുതൽ ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഏകദേശം 30 വയസ് പ്രായമുള്ള നബീലയ്ക്ക് 6ഉം 8 ഉം പ്രായമുള്ള കുട്ടികളുണ്ട്. നബീലയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP