Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വളാഞ്ചേരിയിൽ ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവം; നബീസത്തുമായി മുൻ പരിചയമുള്ള പ്രതി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു; നഴ്‌സിന്റെ വീട്ടിലെത്തിയത് ആഭരങ്ങൾ കവർച്ച ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ; മുൻവശത്തെ മുറിയിലുണ്ടായിരുന്ന നബീസത്തിന്റെ മരണം ഉറപ്പാക്കിയത് കഴുത്തിൽ ഷാൾ മുറുക്കി; കൊലപാതകത്തിന് ശേഷം കടന്നത് ആഭരണങ്ങളും 3000 രൂപയും രണ്ട് മൊബൈൽ ഫോണുകളുമായിമായി; കുടുങ്ങിയത് സംശയിക്കുന്നില്ലെന്ന് കരുതി തിരിച്ചെത്തിയപ്പോൾ

വളാഞ്ചേരിയിൽ ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവം; നബീസത്തുമായി മുൻ പരിചയമുള്ള പ്രതി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു; നഴ്‌സിന്റെ വീട്ടിലെത്തിയത് ആഭരങ്ങൾ കവർച്ച ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ; മുൻവശത്തെ മുറിയിലുണ്ടായിരുന്ന നബീസത്തിന്റെ മരണം ഉറപ്പാക്കിയത് കഴുത്തിൽ ഷാൾ മുറുക്കി;  കൊലപാതകത്തിന് ശേഷം  കടന്നത് ആഭരണങ്ങളും  3000 രൂപയും രണ്ട് മൊബൈൽ ഫോണുകളുമായിമായി; കുടുങ്ങിയത് സംശയിക്കുന്നില്ലെന്ന് കരുതി തിരിച്ചെത്തിയപ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വളാഞ്ചേരിയിൽ തനിച്ചു താമസിക്കുന്ന ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ പ്രതിയുമായി വളാഞ്ചേരി പൊലീസ് തെളിവെടുപ്പ് നടത്തി, . തിരുവനന്തപുരം മാണിക്യവിളാകം പൂന്തുറ സ്വദേശി സൂഫില മൻസിലിൽ റഫീഖിന്റെ ഭാര്യ നബീസത്തിനെ (52 ) വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് കൊലപ്പെടുത്തിയ പ്രതി കൽപ്പകഞ്ചേരി വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ വീട്ടിൽ അബ്ദുൽ സലാ(37 )മിനെയാണ് അറസ്റ്റ് ചെയ്തത്.

ഒളിവിൽപോയിരുന്ന പ്രതിയെ സംഭവമറിഞ് 48 മണിക്കൂറിനുള്ളിൽ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം 9 നാണ് നബീസത്തിനെ വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.നാല് ദിവസം പഴക്കമുള്ള ജീർണ്ണിച്ച് പുഴുവരിച്ചു തുടങ്ങിയ മൃതദേഹത്തിൽ കഴുത്തിൽ തുണി കുരുക്കിയതായി കണ്ടത് പൊലീസിന് സംശയത്തിന് ഇടനൽകിയിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലും, സമീപവാസികളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ പിടികൂടിയത്.

നബീസത്തുമായി മുൻ പരിചയമുള്ള പ്രതി ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചാം തിയ്യതി രാവിലെ പ്രതി ഇവരുടെ താമസ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയ പ്രതി ഇവരുടെ ആഭരങ്ങൾ കവർച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെ കുറച്ച് സമയങ്ങൾക്ക് ശേഷം വീണ്ടും വരികയായിരുന്നു. മുൻവശത്തെ മുറിയിലുണ്ടായിരുന്ന നബീസത്തിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ആഭരണങ്ങളും പേഴ്സിൽ ഉണ്ടായിരുന്ന 3000 രൂപയും രണ്ട് മൊബൈൽ ഫോണുകളുമായി പ്രതി കടന്നു കളയുകയായിരുന്നു. സ്വർണാഭരങ്ങൾ വളാഞ്ചേരിയിലും, മൊബൈൽ ഫോണുകൾ വെട്ടിച്ചിറ, തിരൂർ എന്നിവിടങ്ങളിലും വിൽപ്പന നടത്തി. സംഭവത്തിനു ശേഷം കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിൽ ബന്ധപ്പെട്ട തന്നെ സംശയിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ചു വരികയായിരുന്നു.മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച കുറ്റിപ്പുറത്ത് എത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ ടി. മനോഹരൻ, എസ്‌ഐമാരായ രഞ്ജിത്ത്, മുരളീധരൻ, എഎസ്ഐ. പ്രമോദ്, എസ്.സി.പി.ഒമാരായ ജയപ്രകാശ്, രാജേഷ്, ശിവകുമാർ, സി.പി.ഒമാരായ പങ്കജ്, സജി അലോഷ്യസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ തനിച്ചു താമസിക്കുന്ന ഹോം നഴ്സിനെ പ്രതി കൊലപ്പെടുത്തിയത്. നാലുമാസം മുമ്പാണ് പ്രതിയായ യുവാവ് നഫീസത്തിനെ പരിചയപ്പെട്ടത്.ചൊവ്വാഴ്ചയാണ് നഫീസത്തിനെ വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം ജീർണ്ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

നഫീസത്തിന്റെ ആഭരണങ്ങളും പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബുധനാഴച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരമനുസരിച്ച് കഴുത്തിൽ ഷാൾ മുറുക്കി എന്നതാണ്. പൊന്നാനിയിൽ താമസക്കാരനായ നഫീസത്തിന്റെ മകൻ ഷഫീഖ് ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിലും അറിയിക്കുകയായിരുന്നു.

വീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി വിയും ലൈറ്റുകളുമെല്ലാം പ്രവർത്തിച്ചിരുന്നു. തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരൻ, മലപ്പുറത്ത് നിന്നുള്ള ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.മരിച്ച നഫീസത്തുമായി ബന്ധമുള്ളവർ നാട്ടുകാർ ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരൻ എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.

ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് പൊന്നാനിയിലുള്ള നഫീസത്തിന്റെ മകൻ ഷഫീഖ് അന്നേദിവസം ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളും പ്രവർത്തിച്ചിരുന്നു. തിരൂർ ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ, വളാഞ്ചേരി എസ്.എച്ച്.ഒ. എം.മനോഹരൻ, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയിരുന്നത്. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാല് മാസം മുമ്പാണ് വൈക്കത്തൂരിലെ ക്വാർട്ടേഴ്സിൽ തനിച്ച് താമസം തുടങ്ങിയത്. ശനിയാഴ്ച രാവിലെ വീടിനുപുറത്ത് ഇവരെ കണ്ടിരുന്നതായി സമീപവാസികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP