ബഹുദൈവാരാധന ആരോപിച്ച് ജാറങ്ങൾ തകർക്കൽ ആഗോള ഭീകര സംഘങ്ങളുടെ രീതി; യമനിലെ സൂഫി വര്യന്റെ നാടുകാണി ജാറം തകർത്തത് ഐഎസ് ആഹ്വാന പ്രകാരമോ? ശിർക്ക് ആരോപിച്ച് ജാറം പൊളിച്ച് വാഴ നട്ട കേസിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പൊലീസ്; പലതവണ മഖ്ബറ തകർക്കാൻ പദ്ധതിയിട്ടതിന് പടിയിലായത് പോപ്പുലർ ഫ്രണ്ടിലൂടെ മുജാഹിദ് വിസ്ഡം വിഭാഗത്തിൽ എത്തിയ അനീഷ്; ഗൾഫിലേക്ക് മുങ്ങിയ ഷാജഹാനായി ലുക്ക് ഔട്ട് നോട്ടീസ്
എംപി റാഫി
മലപ്പുറം: ജാറം തകർത്ത കേസിൽ അറസ്റ്റിലായ പ്രതി മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇയാൾ ആർ.എസ്.എസുമായി നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ മഖ്ബറ (കെട്ടി പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ ) തകർത്ത സംഭവത്തിൽ അറസ്റ്റിലായ വഴിക്കടവ് ആനമറി സ്വദേശി മുളയങ്കായി അനീഷ് (37 ) മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നുവെന്ന വിവരം മറുനാടൻ മലയാളിക്ക് ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ തീവ്ര സലഫി ആശയക്കാരനായിരുന്നു അനീഷ്. ജാറങ്ങൾ ബഹുദൈവാരധനയുടെ കേന്ദ്രങ്ങളാണെന്നും ഇവ തകർക്കപ്പെടണമെന്നുമാണ് അനീഷിന്റെ വിശ്വാസം. ഈ തീവ്ര ആശയങ്ങൾ നാടുകാണി ജാറം തകർക്കുന്നതിലേക്ക് എത്തുകയായിരുന്നു. കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുമ്പോൾ കൂടുതൽ സംശയങ്ങളുള്ളതായും വഴിക്കടവ് സംഭവത്തിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
നേരത്തെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യിൽ സജീവമായിരുന്ന അനീഷ് പിന്നീട് മുജാഹിദ് ഔദ്യോഗിക വിഭാഗമായ കെ.എൻ.എമ്മിൽ നിന്നും പിളർന്ന വിസ്ഡം ഗ്രൂപ്പിൽ ചേരുകയായിരുന്നു. ഈ സംഘടന വീണ്ടും പിളർന്ന് സക്കരിയ സ്വലാഹിഗ്രൂപ്പ് രൂപപ്പെട്ടപ്പോൾ ഇവരോടൊപ്പം ചേർന്നു. എന്നാൽ വിസ്ഡം വിഭാഗത്തിന്റെ പരിപാടികളിലും യോഗങ്ങളിലും അനീഷ് പങ്കെടുത്തിരുന്നു. മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ പള്ളിയിലാണ് അനീഷ് സ്ഥിരമായി പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ അനീഷ് സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
പോപ്പുലർഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നപ്പോഴും ശേഷവും അനീഷ് സലഫി ആശയക്കാരനായിരുന്നു. 2014ൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർ.എസ്.എസ് -പോപ്പുലർ ഫ്രണ്ട് സംഘർഷത്തിൽ അനീഷ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ ആർ.എസ്.എസ് ആക്രമണത്തിൽ അനീഷിന് വെട്ടേൽക്കുകയും ചെയ്തു. ഈ കേസ് ഇപ്പോഴും നടന്നു വരികയാണ്. വഴിക്കടവ് ജാറം തകർത്ത സംഭവത്തിന് ശേഷം കൃത്യം നടത്തിയത് സംഘ്പരിവാർ ആണെന്ന തരത്തിൽ പോപ്പുലർഫ്രണ്ട്, സലഫി അനുകൂലികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് സംഭവം വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായാണ് സംശയിക്കുന്നത്.
എന്നാൽ പ്രതികൾ രണ്ട് തീവ്ര സലഫി ആശയക്കാരാണെന്ന് പുറത്തായതോടെ ഇവരെ ന്യായീകരിച്ച് ഒറ്റപ്പെട്ട പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം സോഷ്യൽ മീഡിയാ പോസ്റ്റുകൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ജാറം തകർത്ത സംഭവത്തിൽ മറ്റ് ഇടപെടലോ ബന്ധങ്ങളോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ആഗോള തീവ്രവാദ സംഘങ്ങളുടെ രീതിയാണ് ശിർക്ക് (ബഹുദൈവാരാധന)ആരോപിച്ച് ജാറങ്ങൾ തകർക്കൽ. രാജ്യത്തെ നിരോധിത സംഘടനയായ ഐ.എസ് അടക്കമുള്ള ഭീകരവാദ സംഘങ്ങൾ ജാറങ്ങളും മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളും തകർക്കാൻ ആഹ്വാനം ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള തീവ്രവാദ സംഘങ്ങളുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ്, മാമാങ്കര സ്വദേശി അത്തിമണ്ണിൽ ഷാജഹാൻ (24)നെ പിടികൂടിയാൽ കേസിൽ കൂടുതൽ വഴിത്തിരിവ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് സൗദിഅറേബ്യയിൽ പോയിരുന്ന ഷാജഹാൻ വിസിറ്റിങ് വിസയിലാണ് ഇപ്പോൾ യു.എ.ഇയിലേക്ക് കടന്നത്. ഒക്ടോബർ 9ന് കരിപ്പൂർ വിമാനത്താവളം വഴി യു.എ.ഇയിലേക്ക് കടന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു മാസത്തെ വിസിറ്റിങ് വിസയിലാണ് ഇയാൾ ദുബായിൽ പോയത്. അവിടെ വെച്ച് വിസ കാലാവതി പുതുക്കിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഷാജഹാനെ നാട്ടിലെത്തിക്കാനുള്ള നീ്ക്കങ്ങൾ പൊലീസ് തുടങ്ങി.
ഇയാൾക്കെതിരെയുള്ള ലൂക്ക് ഔട്ട് നോട്ടീയും തയ്യാറായിട്ടുണ്ട്. ഷാജഹാനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാറം തകർത്ത മൂന്ന് ദിവസങ്ങളിലും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തി. ഷാജഹാന് വിദേശ യാത്രചെയ്യാൻ സഹായിച്ചവരെ കുറിച്ചും അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലയിൽ വഴിക്കടവ്- ഗുഡല്ലൂർ സ്റ്റേറ്റ് ഹൈവേയിൽ അതി വിജനമായ വനത്തിനോട് ചേർന്ന് പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജാറമാണ് 2017 സെപ്തംതംബർ മാസത്തിൽ 7, 19 ,29 തിയ്യതികളിൽ തകർത്തത്.
ഇതിൽ 29 ന് നടന്ന അക്രമത്തിൽ തെങ്ങ്, വാഴ തൈകൾ നടുകയും മുളക് പൊടി വിതറുകയും ഒരു കുപ്പിയിൽ ജാറത്തെ കളിയാക്കുന്ന ഒരു കത്ത് എഴുതി തൂക്കുകയും ചെയ്തിരുന്നു. ,തുടർച്ചയായി 3 പ്രാവശ്യം ആക്രമണം ഉണ്ടായതിനെ തുടർന്ന് ഒരു വിഭാഗം ജനങ്ങൾ വലിയ തോതിൽ പ്രക്ഷോഭവും പ്രതിഷേധവും തുടങ്ങിയിരുന്നു. , വർഗ്ഗീയ സംഘട്ടനങ്ങളിലേക്കും ചേരിതിരിവിനും ഇടയാക്കുക വഴി വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കാമായിന്ന സംഭവം, കാര്യമായ തെളിവുകളോ മൊബൈൽ സിഗ്ന ലോ ലഭ്യമല്ലാത്ത വനം പാതയിലായതിനാൽ അന്വേഷണത്തെയും വഴിമുട്ടിച്ചു. അന്വേഷണ സംഘത്തിന് ഏറെ ശ്രമകരവും ,വലിയ സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു.
രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വഴിക്കടവ് നാടുകാണിചുരം മഖാം 3 പ്രാവശ്യം പൊളിച്ച് നശിപ്പിച്ച കേസുകൾക്ക് അന്വേഷണ സംഘം തുമ്പുണ്ടാക്കിയത്. 2009 ലും വഴിക്കടവ് മഖാം പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഖബർ തകർക്കുന്നതിനിടെ നാല് മുജാഹിദ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. യമനിൽ നിന്ന് അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ മുഹമ്മദ് സ്വാലിഹ് എന്ന സൂഫി വര്യന്റേതാണ് നാടുകാണി ചുരത്തിലെ മഖ്ബറ. യമനിൽ നിന്നെത്തിയ സംഘം കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് നിര്യാതരായെന്നാണ് ചരിത്രം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍