നന്ദൻകോട്ടെ കൂട്ടക്കൊലയ്ക്ക് കേതലിന് സഹായി ഉണ്ടായിരുന്നോ എന്നും സംശയം; കേരളത്തെ നടുക്കിയ സാത്താൻ സേവ കൊലപാതകത്തിന് പുതിയ വഴിത്തിരിവ്; പെട്രോൾ വാങ്ങാൻ എത്തിയത് കേതൽ അല്ലെന്ന സംശയം പ്രകടിപ്പിച്ച് പമ്പ് ജീവനക്കാരൻ; അന്വേഷണം പുതിയ ദിശയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോൾ പമ്പ് ജീവനക്കാരൻ. മൃതദേഹങ്ങൾ കത്തിക്കുന്നതിനായി പെട്രോൾ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ഉയർന്നു. ഒറ്റനോട്ടത്തിൽ തന്നെ കേതലിനൊപ്പോലെ മുടി നീ്ട്ടിവളർത്തി അസാധാരണ രൂപമുള്ളയാളെ ആരും തിരിച്ചറിയുമെന്നിരിക്കെ ഇയാളല്ല വന്നതെന്ന നിലയിൽ പമ്പ് ജീവനക്കാരൻ മൊഴി നൽകിയതോടെ നന്ദൻകോട്ടെ കൂട്ടക്കൊലയിൽ പുതിയ ദിശയിലേക്ക് അന്വേഷണം നീളുകയാണ്.
ആസ്ട്രൽകൊലയെന്ന് ആദ്യം പറയുകയും ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനായി നടത്തിയ സാത്താൻസേവയായി ഇക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാതാപിതാക്കൾക്കെതിരെ ഉള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന നിലയിലേക്ക് കേതൽ മൊഴി മാറ്റി. പ്രതി ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ തന്നെ പൊലീസ് സംഘം കൊലപാതകത്തിന് മറ്റൊരു സഹായി ഉണ്ടായിരുന്നോ എന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും മറ്റും കത്തിക്കാൻ പെട്രോൾ വാങ്ങാൻ കേതൽ അല്ല വന്നതെന്ന സംശയം ഉയർന്നിട്ടുള്ളത്.
കേസിലെ മുഖ്യപ്രതി കേതൽ പറഞ്ഞ സമയത്തു പെട്രോൾ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോൾ പമ്പ് ജീവനക്കാരൻ ജയകുമാർ ആണ് വ്യക്തമാക്കിയിട്ടുള്ളത്. ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോൾ വാങ്ങി പോയത്. മൃതദേഹങ്ങൾ കത്തിക്കാൻ കവടിയാറിലെ പമ്പിൽനിന്ന് ഏപ്രിൽ ആറിന് പെട്രോൾ വാങ്ങിയതായി പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ കേതലിനെ പമ്പിൽവച്ചു കണ്ട മുൻപരിചയമുണ്ടെന്നും ജയകുമാർ പറഞ്ഞു. ഇതോടെയാണ് കേസിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.
അതേസമയം, പ്രതി ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാൾ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം കഴിഞ്ഞദിവസം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.
മദ്യലഹരിയിൽ സ്ത്രീകളോട് ഫോണിൽ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്തിനു കാരണമെന്ന് കേദൽ അന്വേഷണ സംഘത്തോടു പറഞ്ഞത്. ഇതു തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചതുമില്ല. അച്ഛനും അമ്മയും ഇല്ലാതായാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാൻ കാരണമെന്നും കേദൽ പറയുന്നു.
ഏപ്രിൽ രണ്ടിനു കൊലനടത്താൻ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാൽ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു. അതിനിടെ, ചോദ്യം ചെയ്യലിനിടെ കേദൽ ആദ്യമായി വികാരാധീനനായി, കരഞ്ഞു. അന്വേഷണ സംഘത്തിനു മുന്നിൽ തീർത്തും കൂളായിട്ടാണ് കേദൽ പെരുമാറിയിരുന്നത്. പലപ്പോഴായി മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോഴും കേദലിന്റെ ചിരിക്കുന്ന മുഖം കണ്ട് കേരളം ഞെട്ടിയിരുന്നു. സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും കൂട്ടക്കൊല ചെയ്ത പ്രതിയാണോ ഇതെന്നു സംശയിക്കുന്ന വിധത്തിലുള്ള ഭാവങ്ങളാണ് കേദൽ പ്രകടിപ്പിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള കൊല നടന്ന വീട്ടിൽ കേദലിനെ എത്തിച്ചു തെളിവെടുത്തു. പ്രതിയെ കാണാൻ ധാരാളം പേർ തടിച്ചുകൂടിയിരുന്നു. മൃതദേഹങ്ങൾ കരിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും കൊലപാതകങ്ങൾക്കുശേഷം രക്ഷപ്പെട്ടു ചെന്നെയിലെത്തി താമസിച്ചിരുന്ന ലോഡ്ജിലും കേദലിനെ എത്തിച്ചു തെളിവെടുക്കും.
സാത്താൻ സേവയുടെ ഭാഗമായിട്ട് താൻ അച്ഛനെയും അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തിയെന്നാണ് കേദൽ ആദ്യം അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. മനസിനെ ശരീരത്തിൽനിന്നു വേർപെടുത്തുന്ന ആഭിചാര കർമമാണു താൻ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. പിന്നീട് പ്രതി ഇടയ്ക്കിടെ മൊഴി മാറ്റുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം കൊലയ്ക്കു കാരണമായി മുൻവൈരാഗ്യമാണെന്ന അവകാശവാദത്തിലും സംശയമുയർന്നിട്ടുണ്ട്. സാത്താൻ സേവ പ്രകാരമുള്ള മനുഷ്യക്കുരുതിയെന്ന വാദം കോടതിയിൽ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് പൊലീസ് കരുതുന്നത്.
കേദലിന്റെ സാത്താൻസേവ തെളിഞ്ഞതായാണ് വിവരം. സാത്താനിക് സമൂഹത്തിന്റെ ആചാരപ്രകാരമുള്ള 'മനുഷ്യക്കുരുതി'യാണ് കേദൽ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാദം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ നിർവചനങ്ങളിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, പ്രതിയെന്നു കരുതുന്നയാൾക്ക് മാനസികപ്രശ്നങ്ങളോ, ലഹരി വസ്തുക്കളുടെ ഉപയോഗമോ ഉണ്ടെന്നതിന് തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചരത്തിൽ അച്ഛനും, അമ്മയും, സഹോദരിയും ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ കേസിൽ കേദൽ മാത്രമാണ് പ്രതിയെന്ന് തെളിയിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടികൊടുത്ത കേദലിനെത്തന്നെ ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്നു സൂചനയുണ്ട്.
അതുകൊണ്ടാണ് 'മനോരോഗിയുടെ മുൻവൈരാഗ്യം' എന്ന നിലയിൽ കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നത്. ചെകുത്താൻ ആരാധന കുറ്റകൃത്യമായി കോടതിക്ക് പരിഗണിക്കാൻ കഴിയില്ല. മതവും, ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കും, ഇവയില്ലെന്ന് വിശ്വസിക്കുന്നവർക്കും സംരക്ഷണം നൽകുന്ന ഭരണഘടനയും, നിയമവുമാണ് ഇന്ത്യക്കുള്ളത്. അതിനെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിയില്ല. എല്ലാ മതത്തിലുമുള്ളതുപോലെ, ആഭിചാരക്രിയകളേയും അന്ധവിശ്വാസത്തേയും നിയമപരമായി ചോദ്യം ചെയ്യാൻ പൊലീസിനും നിയമത്തിനും കഴിഞ്ഞേക്കാം. പക്ഷേ, ഇതുവരെ സാത്താൻസേവയുടെ പേരിൽ ഒരു കുറ്റകൃത്യം ഇന്ത്യൻ കോടതികളിൽ വന്നിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍