25 കോടിയുടെ കൊക്കെയ്നുമായി പിടിയിലായ ഫിലിപ്പൈൻസ് യുവതി ജൊഹന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണി; കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ചത് ബ്രസീലിൽ നിന്ന്; നഗരത്തിലെ ആഡംബര ഹോട്ടലിൽ യുവതിക്കായി മുറി ബുക്ക് ചെയ്തത് തെളിയിക്കുന്നത് ഉന്നതബന്ധങ്ങൾ; ഡിജെ പാർട്ടികൾക്കായി എത്തിച്ചതെന്നും സൂചന; മയക്കുമരുന്ന് മാഫിയയുടെ ഇഷ്ട ഹബ്ബായി കൊച്ചി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൊക്കെയ്നുമായി ഫിലിപ്പൈൻസ് യുവതി ജൊഹന്ന (36)യെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ട കണ്ണിയാണ് 25 കോടിയുടെ കൊക്കെയ്നുമായി പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്കായി മയക്കുമരുന്നുകൾ എത്തിക്കുന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, 25 കോടിയുടെ കൊക്കെയ്നുമായി യുവതി എത്തിയതുകൊച്ചിയിലെ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ ഇടപെടലിന് കൃത്യമായ തെളിവാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ബ്രസീലിൽ നിന്നാണ് ഇവർ കൊക്കെയ്ൻ എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ ഇവർക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ കൊക്കെയ്ൻ എത്തിക്കാനായിരുന്നു യുവതിക്ക് ലഭിച്ചിരുന്ന നിർദ്ദേശം. ഇവിടെ മുറി ബുക്ക് ചെയ്തത് ആരെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നേക്കും. ഇതിന്റെ അടിസ്ഥാനത്തിലെ കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.
മുൻപ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് കൊക്കെയ്നുമായി ഫിലിപ്പൈൻസ് യുവതി വരുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ജാഗ്രത പാലിച്ചിരുന്നു. അറസ്റ്റിലായ ഫിലിപ്പൈൻസ് യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രതീക്ഷ. അടുത്തിടെ പിടിയിലായ രണ്ടു വിദേശികൾ ഉൾപ്പടെ മൂന്ന് പേർ മയക്കുമരുന്ന് കടത്തിന് നെടുമ്പാശേരിയിൽ പിടിയിലായിട്ടുണ്ട്. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിന്റെ കാരിയർമാർ മാത്രമാണു പിടിയിലായിട്ടുള്ളവർ. ഇവിടെയുള്ള ഏജന്റമാർക്കു മയക്കുമരുന്നു എത്തിക്കുകയാണ് ഇവരുടെ ജോലി.
തിങ്കളാഴ്ചയാണ് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പൈൻസ് ജൊഹാന്ന അറസ്റ്റിലായത്. ക്രിസ്മസ് പുതുവൽസര ആഘോഷങ്ങൾ ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ നേരത്തെ തന്നെ സജീവമായിരുന്നു. ക്രിമിനലുകൾക്ക് പുറമെ, സ്കൂൾ വിദ്യാർത്ഥികളും ബിരുദധാരികളും ഐ ടി മേഖലയിലെ പ്രഫഷണലുകളും വരെ ലഹരി വസ്തുക്കളുടെ ശേഖരണവും വിപണനവുമായി ബന്ധപ്പെടുന്നുണ്ട്.
വൻ വിലയുള്ള ലഹരി പദാർത്ഥങ്ങളുമായി വിദേശികളും ഈ രംഗത്ത് സജീവമാണ്. സ്വർണം കള്ളക്കടത്തിന് കുപ്രസിദ്ധമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം മയക്കുമരുന്ന് കടത്തലിന്റെയും പ്രധാന കവാടമായി മാറിയിട്ടുണ്ട് ഇപ്പോൾ. അഞ്ച് കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന വെനസ്വേല സ്വദേശിയിാണ് ഫിലിപ്പീൻസ് സ്വദേശിക്ക് മുമ്പിൽ വിമാനത്താവളത്തിൽ പിടിയിലായത്. 110 ഗുളികകളാണ് ഇയാൾ വിഴുങ്ങിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണിയായിരുന്നു ഇയാളും.
ഒക്ടോബറിൽ 27 കോടിയുടെയും ഓഗസ്റ്റിൽ 110 കോടിയുടെയും എഫഡ്രിൻ എന്ന മയക്കുമരുന്ന് വിമാനത്താവളത്തിൽ പിടിച്ചിരുന്നു. വില കൂടിയ എൽഎസ്ഡി, കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഓൺലൈൻ കച്ചവട രീതിയാണ് ഇപ്പോൾ ഏറെയും. ഓൺലൈൻ ലഹരി ഉപയോഗത്തിൽ കൊച്ചിയും ബംഗളൂരുവുമാണ് മുന്നിലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. വിദേശ കമ്പോളത്തിലെ വില കൂടിയ ലഹരി പദാർത്ഥങ്ങൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങൾ വഴി നേപ്പാൾ അതിർത്തി കടത്തിയാണ് റോഡ്-റയിൽ മാർഗ്ഗം കേരളത്തിലെക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരുമാർഗ്ഗം പാക്കിസ്ഥാൻ അതിർത്തി കടത്തി നേരിട്ട് പഞ്ചാബ്-രാജസ്ഥാൻ-ഡൽഹി വഴി കേരളമാണ്. കേരളത്തിൽ, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം കൂടി കണക്കിലെടുത്ത്, കൊച്ചി ലഹരി ഹബായിമാറുന്നു.
കാൻസർ രോഗികൾക്കും മറ്റും വേദന സംഹാരിയായി കുത്തിവയ്ക്കാനുപയോഗിക്കുന്ന കടുത്ത പ്രത്യാഘാതങ്ങളുള്ള ബ്യൂപ്രനോർഫിൻ എന്ന മയക്കുമരുന്ന് ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പതിവുമുണ്ട്. വിദ്യാർത്ഥികളും യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇതിന്റെ ആവശ്യക്കാരിൽ അധികവും. ഇതിന്റെ വിതരണക്കാരനായ ഒരാളെ കുറെനാൾ മുമ്പ് ആലുവയിൽ വച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയപ്പോഴാണ് വിശദവിവരങ്ങൾ വെളിവായത്. ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽപോലും വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതാണ് ബ്യൂപ്രനോർഫിൻ. മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാനാവാത്ത നിലയിലെത്തിയവരെയാണ് മാഫിയ ഇവയുടെ വിതരണത്തിനായി നിയോഗിക്കാറുള്ളത്.
ഇടുക്കി ജില്ലയിൽ നിന്നുള്ള കഞ്ചാവ് വരവ് പല കാരണങ്ങളാൽ കുറഞ്ഞപ്പോൾ ഒഡീഷ, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ലോറികളിലാണ് അവ എത്തുന്നത്. ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവിന്റെ ഒളിച്ചുള്ള വരവ്. ചെറുപൊതികളായി സ്കൂൾ പരിസരങ്ങളിലേക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും ചലച്ചിത്ര മേഖലയിലേക്കും വരെ കഞ്ചാവ് എത്തുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിൽ കഞ്ചാവ് എത്തിക്കുന്ന നാലുപേർ ഏഴു കിലോ കഞ്ചാവുമായി അടുത്തിടെ കൊച്ചിയിൽ പിടിയിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ കഞ്ചാവ് നട്ടുവളർത്തുന്ന രീതി പോലുമുണ്ട്.
കഞ്ചാവ് കച്ചവടം വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിയമത്തിന്റെ ബലഹീനതയാണെന്ന് ചൂണിക്കാണിക്കപ്പെടുന്നു. ഒരു കിലോഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വച്ചാലേ ശിക്ഷ കടുത്തതാകുന്നുള്ളു. അതിൽ കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വച്ചാൽ ശിക്ഷ ലഘുവാകുകയും ജാമ്യം ലഭിക്കുകയും ചെയ്യും. ഇത് ലഹരിമാഫിയക്ക് വലിയൊരളവിൽ പ്രയോജനം ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍