Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ വാമ്പയർ സിനിമകൾ കണ്ട് പദ്ധതി തയ്യാറാക്കി; കാമുകന് പിറകുവശത്തെ വാതിൽ തുറന്ന് നൽകിയതും കാമുകി; പ്രിയതമയുടെ വാക്ക് കേട്ട് വിശ്വസിച്ച് പുറത്തിറങ്ങിയപ്പോൾ മുത്തശ്ശി വന്നത് എല്ലാം മാറ്റി മറിച്ചു; പതുങ്ങി മുറിയിലെത്തിയപ്പോൾ കണ്ടത് കാമുകിയുടെ ഫോണിൽ മറ്റൊരാളുമായുള്ള ചാറ്റും; ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ പിശാചിനെ പോലെ കുത്തി പ്രതികാരം; തീ കൊളുത്തി ആത്മഹത്യക്കും ശ്രമം; ചിയാരത്തെ നീതുവിന്റെ കൊലപാതകത്തിൽ നിധീഷിന്റെ കുറ്റസമ്മതം ഇങ്ങനെ

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ വാമ്പയർ സിനിമകൾ കണ്ട് പദ്ധതി തയ്യാറാക്കി; കാമുകന് പിറകുവശത്തെ വാതിൽ തുറന്ന് നൽകിയതും കാമുകി; പ്രിയതമയുടെ വാക്ക് കേട്ട് വിശ്വസിച്ച് പുറത്തിറങ്ങിയപ്പോൾ മുത്തശ്ശി വന്നത് എല്ലാം മാറ്റി മറിച്ചു; പതുങ്ങി മുറിയിലെത്തിയപ്പോൾ കണ്ടത് കാമുകിയുടെ ഫോണിൽ മറ്റൊരാളുമായുള്ള ചാറ്റും; ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ പിശാചിനെ പോലെ കുത്തി പ്രതികാരം; തീ കൊളുത്തി ആത്മഹത്യക്കും ശ്രമം; ചിയാരത്തെ നീതുവിന്റെ കൊലപാതകത്തിൽ നിധീഷിന്റെ കുറ്റസമ്മതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളത്തെ ഞെട്ടിച്ച ചിയാരത്തെ പ്രണയത്തിന്റെ പേരിലെ പകയും തീകൊളുത്തി കൊലപാതകത്തിനും പിന്നിൽ സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ തന്നെ. വാമ്പയർ സിനിമകളുടെ പ്രചോദനത്തിലാണ് നീതുവിനെ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാൻ നിധീഷ് തീരുമാനിച്ചത്. നീതു തന്നിൽ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതൽ നിതീഷ് സംശയിച്ചിരുന്നു. തന്റേത് മാത്രമെന്ന് നിധീഷ് കരുതിയ നീതു കൈവിട്ടുപോകുന്നുവെന്ന മാനസിക വിഭ്രാന്തിയായിരുന്നു പ്രശ്‌നങ്ങളുടെ കാരണം. ടിക് ടോക്കിലും മറ്റും വിവാഹിതരെന്ന് പ്രഖ്യാപിച്ച് പരസ്യമായി വീഡിയോയും മറ്റും ഇട്ട വാമ്പയർ ദമ്പതിമാരുടെ കഥയറിഞ്ഞ് സോഷ്യൽ മീഡിയയും ഞെട്ടുകയാണ്. ഓൺലൈൻ ഗെയിംമുകളല്ല മനസ്സിലെ പകയാണ് നീതുവിനെ നിധീഷ് വകവരുത്താൻ കാരണമെന്നാണ് അന്വേഷണത്തിൽ പൊലീസിന് മുമ്പിലും തെളിയുന്നത്.

നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയം നിധീഷിനുണ്ടായിരുന്നു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കിൽ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. വാമ്പയർ സിനിമയിൽ കണ്ട ചില രംഗങ്ങൾ നിധീഷിനെ സ്വാധീനിച്ചു. പിശാചിനെ പോലെ നിധീഷ് മാറി. ചതിച്ചെങ്കിൽ എങ്ങനെ കാമുകിയെ കൊല്ലണമെന്നും തീരുമാനിച്ചു. ഇതിനായി ഓൺലൈൻ വഴി വാങ്ങിയ മൂർച്ചയുള്ള കത്തിയും ഒരു കുപ്പിയിൽ പെട്രോളും മറ്റൊരു കുപ്പിയിൽ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.

തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലർച്ചെ നിതീഷ് എത്തിയപ്പോൾ നീതു വാതിൽ തുറന്നുകൊടുത്തു. ഇരുവരും തമ്മിൽ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞു. രാവിലെ 6.30ന് വീട്ടിൽ നിന്ന് പിറകുവശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടർന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു. മുറിയിൽ കണ്ട നീതുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കാണുകയും ചെയ്തു. ഇതോടെ നിധീഷിന്റെ രൂപവും ഭാവവും മാറി. തന്നോട് കാമുകിക്ക് ആത്മാർത്ഥയില്ലെന്നും കരുതി. ഇതോടെ കൊല്ലാൻ തീരുമാനിച്ചു. നിശ്ചയിച്ചുറപ്പിച്ച പദ്ധതി നടപ്പാക്കി.

മുറിയിൽ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നു. നീതുവും പ്രതിയുമായി മൂന്നുവർഷമായി പരിചയമുണ്ടായിരുന്നു. ഒരു വർഷം മുമ്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നിതീഷിന്റെ പദ്ധതി. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുത്തശി വത്സലയണ് പിടിച്ചുനിറുത്തിയത്. അയൽവാസികളും ബന്ധുക്കളുമെത്തി നിതീഷിനെ കെട്ടിയിടുകയും ചെയ്തു. പിടിക്കുമ്പോൾ പ്രതി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാട്ടിയതായും വിവരമുണ്ട്.

മനുഷ്യ രക്തം കുടിക്കുന്ന വാംപയർ സിനിമകളുമായി ബന്ധപ്പെട്ട ചിത്രത്തോടെ ഏറെ താൽപ്പര്യം നിധീഷിനുണ്ടായിരുന്നു. ഫേസ്‌ബുക്കിൽ തന്നെ പരിചയപ്പെടുത്തുന്നിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നായിരുന്നു. യാത്രകളിലുള്ള താൽപര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയത്. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. ഫോണിൽ നിറയെ ഇരുവരുടെയും ടിക് ടോക് വീഡിയോകളായിരുന്നു. ഇരുവീട്ടുകാർക്കും ബന്ധത്തിൽ താത്പര്യമുള്ളതായും പെൺകുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്. കുപ്പി നിറയെ പെട്രോൾ നിധീഷ് എങ്ങനെ സംഘടിപ്പിച്ചുവെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പെട്രോളൊഴിച്ചു തീകൊളുത്തിയുള്ള കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിൽ കുപ്പികളിൽ പെട്രോൾ വിൽക്കുന്നതു പെട്രോൾ പമ്പുകൾ അവസാനിപ്പിച്ചിരുന്നു. ഒരുകാരണവശാലും പെട്രോൾ കുപ്പിയിൽ നൽകാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദ്ദേശവുമുണ്ട്. ഈ സാഹചര്യത്തിൽ നിധീഷ് കരുതിയത് ബൈക്കിൽ നിന്ന് ഊറ്റിയെടുത്ത പെട്രോൾ ആണെന്നു കരുതുന്നു.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതുവെന്നു ബന്ധുക്കളും നാട്ടുകാരും ഓർമിക്കുന്നു. നന്നായി ചിത്രം വരയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും മികവുകാട്ടി. യാത്രകളിലുള്ള താൽപര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കൾ പറയുന്നു. യാത്രാ തൽപ്പരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയിൽ ഇരുവരും അംഗമായിരുന്നതായി പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. നിധീഷിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലും നീതുവിനൊപ്പമുള്ള ചിത്രമാണ് പ്രൊഫൈൽ പിക്ചർ. ടിക് ടോക്കിൽ ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും സുലഭം. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ ചിയ്യാരത്തെ വീട്ടിലെത്തിച്ച നീതുവിന്റെ മൃതദേഹം ഒരുനോക്കു കാണാൻ ഒട്ടേറെപ്പേരെത്തി. പതിനൊന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ നീതുവിന്റെ മൃതദേഹം സംസ്‌കരിച്ചു. നിധീഷിനെ (27) തൃശൂർ സി.ജെ.എം കോടതി (ഒന്ന്) ആറു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിതീഷിന്റെ ബന്ധുക്കളും കൂട്ടുകാരും കോടതിയിലെത്തിയെങ്കിലും ആർക്കും മുഖം കൊടുത്തില്ല.

മറ്റൊരാളുമായി സ്നേഹബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് നിതീഷിന്റെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ മകനെ കാണാനെത്തിയ അമ്മ രത്‌നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്പിട്ടിരുന്ന ഇയാൾ ഒടുവിൽ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP