Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നവജാത ശിശുവിനെ മറവ് ചെയ്യാൻ സുഹൃത്തിനെ വിളിച്ചത് നിർണ്ണായകമായി; ഫോട്ടോ വാട്‌സാപ്പിൽ കണ്ട കൂട്ടുകാരന്റെ സംശയം ശരിവച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ടും; സ്വന്തം കുട്ടിയെ കൊന്നത് അവിഹിതം പുറംലോകം അറിയാതിരിക്കാൻ; കാമുകന്റെ ആത്മഹത്യയിൽ തളർന്ന അവിവാഹിതയായ അമ്മ ചോരക്കുഞ്ഞിനോട് ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; നവജാത ശിശു മരിച്ചത് തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്ന്; വാത്തിക്കുട്ടിയിൽ എം എസ് സിക്കാരി കുടുങ്ങുമ്പോൾ

നവജാത ശിശുവിനെ മറവ് ചെയ്യാൻ സുഹൃത്തിനെ വിളിച്ചത് നിർണ്ണായകമായി; ഫോട്ടോ വാട്‌സാപ്പിൽ കണ്ട കൂട്ടുകാരന്റെ സംശയം ശരിവച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ടും; സ്വന്തം കുട്ടിയെ കൊന്നത് അവിഹിതം പുറംലോകം അറിയാതിരിക്കാൻ; കാമുകന്റെ ആത്മഹത്യയിൽ തളർന്ന അവിവാഹിതയായ അമ്മ ചോരക്കുഞ്ഞിനോട് ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; നവജാത ശിശു മരിച്ചത് തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്ന്; വാത്തിക്കുട്ടിയിൽ എം എസ് സിക്കാരി കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: വാത്തിക്കുടി മേഖലയിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്‌കൂൾ ബാഗിൽ നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. പിറന്നു വീണ ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് ആണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. മുരിക്കാശേരിക്കു സമീപം വാത്തിക്കുടി മേഖലയിലെ ഒരു വീട്ടിലാണ്, ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞാണ് ഇത്.

നവജാത ശിശുവിനെ ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉടലെടുത്തിരുന്നു. ഇതോടെയാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. ഇരുപതു വയസു പ്രായമുള്ള അമ്മയെയാണ് മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് ചാപിള്ള ആണെന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി. പ്രസവശേഷം കടുത്ത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ സാധ്യതകൾ തെളിഞ്ഞത്. തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതെന്ന് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണു കുളിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചത്. പ്രസവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞിരുന്നത്. കുഞ്ഞിനെ മറവു ചെയ്യുന്നതിനായി ബാഗിനുള്ളിൽ ആക്കി സൂക്ഷിച്ചു. താൻ പ്രസവിച്ചെന്നും കുട്ടിക്കു ജീവനില്ലെന്നും മറവു ചെയ്യാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി തന്റെ സഹപാഠിയായ ആൺ സുഹൃത്തിനെ ഫോണിലൂടെ അറിയിച്ചിരുന്നു. ആൺ സുഹൃത്തിന് സംശയം തോന്നിയതാണ് വിഷയം പുറത്ത് എത്തിച്ചത്. തുടർന്നു യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ തെളിയുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: അവിവാഹിതയായ പെൺകുട്ടി ചൊവ്വാഴ്‌ച്ച രാത്രിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി ഗർഭിണിയായ വിവരം അധികമാർക്കും അറിവില്ലായിരുന്നു. അവിഹിത ഗർഭമായതിനാൽ യുവതി കുറച്ചു കാലമായി വീട്ടിൽ തന്നെയാണ് കഴിഞ്ഞു വന്നത്. എന്നാൽ, യുവതി ഗർഭിണി ആയിരുന്നു എന്നറിയാമായിരുന്ന സഹപാഠിയോട് കുഞ്ഞ് ചാപിള്ളയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇത് വിശ്വസിക്കാൻ സഹപാഠി തയ്യാറായില്ല. തുടർന്ന് കുഞ്ഞിന്റെ ഫോട്ടോ അയച്ചു നൽകാൻ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചിത്രം ലഭിച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തിയതാണോ എന്ന് സഹപാഠിക്ക് സംശയം തോന്നി. തുടർന്ന് സഹപാഠി മുരിക്കാശ്ശേരി പൊലീസിൽ രാത്രിതന്നെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെയും കൂട്ടി പൊലീസ് സ്ഥലത്തെത്തി വീട്ടിൽ പരിശോധന നടത്തുകയും ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

എം.എസ് സി.ക്ക് പഠിച്ചിരുന്ന യുവതി മണിയാറൻകുടി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വിവാഹം കഴിക്കുമെന്ന ഘട്ടം വരെ ഉണ്ടായിരുന്നു. പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ യുവാവ് മറ്റൊരു പെൺകുട്ടിയെ കല്ല്യാണം കഴിച്ചു. എന്നാൽ, യുവാവിന്റെ ഈ ദാമ്പത്യം അധികം കാലം നീണ്ടില്ല. പ്രണയം അറിഞ്ഞതോടെ നവവധു പിണങ്ങിപ്പോയി. ഇതോടെ യുവാവ് തന്റെ പൂർവ്വകാല കാമുകിയുമായി വീണ്ടും അടുത്തു. വീണ്ടും പ്രണയം പൂത്തുലയുകുയം ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ ഓഗസ്റ്റ് 25-ന് ഇയാൾ ആത്മഹത്യചെയ്തു.

യുവതിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു കാമുകന്റെ ആത്മഹത്യ. ഇതോടെ ഇയാളുടെ മരണശേഷം പഠനം നിർത്തിയ യുവതി ഗർഭിണിയാണെന്ന വിവരം പുറത്താരേയും അറിയിക്കാതെ വീട്ടിൽ കഴിയുകയായിരുന്നു. വീട്ടിൽ നിന്നും യുവതി അധികം പുറത്തിറങ്ങുക പോലും ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP