Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോട്ടിൻ കരയിൽ കുളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ ബലമായി കയറിപ്പിടിച്ചു; ശേഷം ഒഴിഞ്ഞ സ്ഥലത്തേക്ക് പൊക്കിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; അറസ്റ്റിലായ അബ്ദുൽ സലാം കുറ്റക്കാരൻ തന്നെയെന്ന് കോടതി; ദളിത് പെൺകുട്ടിയെ നശിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ ചുമത്തി

തോട്ടിൻ കരയിൽ കുളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ ബലമായി കയറിപ്പിടിച്ചു; ശേഷം ഒഴിഞ്ഞ സ്ഥലത്തേക്ക് പൊക്കിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; അറസ്റ്റിലായ അബ്ദുൽ സലാം കുറ്റക്കാരൻ തന്നെയെന്ന് കോടതി; ദളിത് പെൺകുട്ടിയെ നശിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ ചുമത്തി

ജംഷാദ് മലപ്പുറം

മലപ്പുറം: തോട്ടിൻ കരയിൽ കുളിച്ചു കൊണ്ടിരിക്കയായിരുന്ന ദളിത് പെൺകുട്ടിയെ കയറിപ്പിടിച്ച ശേഷം ഒഴിഞ്ഞ സ്ഥലത്തേക്ക് പൊക്കിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അബ്ദുൽ സലാം കുറ്റക്കാരൻ തന്നെയെന്ന് മഞ്ചേരി പോക്‌സോ കോടതി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലാണ് യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ പ്രത്യേക കോടതി ജഡ്ജി എ വി നാരായണൻ കണ്ടെത്തിയത്. മുതുവല്ലൂർ വിളയിൽ കമ്മാമ്പറ്റ അബ്ദുൽ സലാം (37) ആണ് പ്രതി. 2013 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. തോട്ടിൻ കരയിൽ കുളിച്ചു കൊണ്ടിരിക്കയായിരുന്ന പെൺകുട്ടിയെ പ്രതി ബലാൽസംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 376, 506, പോക്സോ, എസ് സി എസ് ടി തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശാരീരിക അസ്വസ്തത കാരണം സംഭവം വീട്ടുകാരോട് പറഞ്ഞതോടെയാണു വിഷയം പുറംലോകം അറിഞ്ഞത്, പെൺകുട്ടി സ്ഥിരമായ അലക്കാനും കുളിക്കാനും പോകുന്ന വീടിന് കുറച്ചകലെയുള്ള തോട്ടിൻകരയിൽവച്ചാണു സംഭവം. പ്രതി മുതുവല്ലൂർ വിളയിൽ കമ്മാമ്പറ്റ അബ്ദുൽ സലാം തൊട്ടപ്പുറത്തുള്ള നാട്ടുകാരൻതന്നെയാണ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിരുന്നു.പെൺകുട്ടിയെ പ്രതി ബലാൽസംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്.

ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ വൻതോതതിലുള്ള ലൈംഗിക അക്രമങ്ങളാണ് അടുത്തിടെയായി അരങ്ങേറുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പന്നിപ്പാറയിലെ വീട്ടിൽ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചകേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മഞ്ചേരി കോടതിതന്നെ തള്ളിയിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതി നേരിട്ടെത്തി കീഴടങ്ങി കോടതിയിൽ കിഴടങ്ങിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്.എടവണ്ണ പെരകമണ്ണ പന്നിപ്പാറ അന്തംവീട്ടിൽ പ്രശാന്ത് ദാസ് (22) ആണ് കീഴടങ്ങിയത്.

പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി പന്നിപ്പാറയിലെ വീട്ടിൽ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രിൽ 12നും മെയ് 22നും ഇടയിലുള്ള ദിവസങ്ങളിലാണ് സംഭവം. പെൺകുട്ടിക്ക് 18 വയസ്സ് തികയാൻ രണ്ടുമാസം കൂടി അവശേഷിക്കുന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 376, പോക്സോ ആക്ട് എന്നീ വകുപ്പുകൾ അനുസരിച്ചാണ് എടവണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

മറ്റൊരു കേസിൽ മകളുടെ കൂട്ടുകാരിയായ ആറര വയസ്സുകാരിയായ പിഞ്ചുബാലികയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ദിവസങ്ങൾക്ക് മുമ്പ് പത്തു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മങ്കട വെള്ളില തായാട്ടുപീടികക്കൽ അബ്ദുൽ അസീസ് എന്ന അസീസ് (56) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസം കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാര തുക ലഭ്യമാകുന്നതിനായി പരാതിക്കാരിക്ക് സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2014 ഏപ്രിൽ 28നാണ് കേസിന്നാസ്പദമായ സംഭവം. മകളുടെ കൂട്ടുകാരിയായ ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. കുട്ടിയെ തൊടിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. മദ്രസയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയെ അദ്ധ്യാപകർ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് മങ്കട പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ഐഷാ പി ജമാൽ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP