കള്ളങ്ങൾ ഓരോന്നായി പൊലീസ് പൊളിച്ചടുക്കി; ഒടുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചെന്ന് പറഞ്ഞയാളുടേത് ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു: വലിയതുറയിലെ ബിജുവിനെ കൊന്നത് കൈകാലുകൾ തല്ലിയൊടിച്ചും കമ്പിയിൽ ഭാരം കയറ്റി ഉരുട്ടിയും അതി ക്രൂരമായി
തിരുവനന്തപുരം: ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ കെട്ടിടത്തിൽ വീണതാണ് എന്ന പേരിൽ പേരൂർക്കട ആശുപത്രിയിൽ കൊണ്ടു ചെന്ന് ആക്കിയത്. എന്നാൽ ഇത് കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവ് അല്ല എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചു. ഇതോടെയാണ് ഓട്ടോ ഡ്രൈവറായ വലിയതുറ ദേവി വില്ലയിൽ ബിജു വിശ്വനാഥിന്റെ (38) കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കൈകാലുകൾ തല്ലിയൊടിച്ചും കമ്പിയിൽ ഭാരം കയറ്റി ഉരുട്ടിയും അതി ക്രൂരമായുമാണ് ബിജുവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യ പ്രതികളിൽ ഒരാളായ മനുവിന്റെ ഭാര്യയുമായി ബിജു വിശ്വനാഥിന് ഉണ്ടായ സൗഹൃദമാണ് മരണത്തിലേക്കുള്ള വഴി തുറന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പ്രതികളിൽ പലരും പിടിയിലായി. മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവത്തിൽ ബിജുവിന്റെ സുഹൃത്ത് വെള്ളൈക്കടവ് മാത്തവിള പുത്തൻവീട്ടിൽ എസ്.മനു (28), ഇയാളുടെ സഹോദരൻ ബിജു (40), പുളിയറക്കോണം അച്ചത്ത് വീട്ടിൽ എസ്.അൻസാരി (30), ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച വിതുര ആനപ്പാറ ഭഗവതിക്കോണം ചെറുമണലിയിൽ രതീഷ് എന്ന എ.മുരുകൻ (35)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി ഭരത്കുമാറിനെയാണ് ഇനി പിടികിട്ടാനുള്ളത്.
കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഇങ്ങനെ. സെപ്റ്റംബർ 24നാണ് കൊലപാതകത്തിന് കാരണമായ സംഭവങ്ങൾ അരങ്ങേറുന്നത്. അരഡസനോളം ഓട്ടോറിക്ഷകളുടെ ഉടമയാണ് കൊല്ലപ്പെട്ട ബിജുവിശ്വനാഥ്. അയാളുടെ അടുത്ത സുഹൃത്താണ് പിടിയിലായ പ്രതി മനു. കോൺക്രീറ്റ് പണിക്കും കടൽപണിക്കും പുറമേ ഓട്ടോ ഡ്രൈവറായും മനു ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ബിജുവിന്റെ ഓട്ടോയാണ് ഓടിച്ചിരുന്നത്. വെള്ളൈക്കടവ് സ്വദേശിയാണെങ്കിലും കൊച്ചുവേളിക്ക് സമീപമാണ് മനു വാടകയ്ക്ക് താമസിച്ചിരുന്നത്. ബിജുവും ഭാര്യ ദീപയും തമ്മിൽ ഏറെക്കാലമായി അത്ര സ്വരചേർച്ചയിലല്ല.
ബിജുവിന്റെ ഓട്ടോ മനു വാടകയ്ക്ക് ഓടിക്കാൻ തുടങ്ങിയ നാൾ മുതൽ മനുവിന്റെ വീട്ടിൽ ബിജു എത്താറുണ്ട്. ആ വരവിൽ മനുവിന്റെ ഭാര്യയുമായി ബിജു സൗഹൃദം സ്ഥാപിച്ചു. മനു ഇക്കാര്യം ബിജുവിന്റെ ഭാര്യ ദീപയെ അറിയിച്ചിരുന്നു. സെപ്റ്റംബർ 23ന് രാത്രി ബിജു ഭാര്യ ദീപയുമായി പിണങ്ങി വീടുവിട്ടിറങ്ങി. ഈ വിവരം വെള്ളൈക്കടവിൽ മദ്യപിച്ചിരിക്കുകയായിരുന്ന മനുവിന്റെയും സംഘത്തിന്റെയും ചെവിയിലെത്തി. ബിജു തന്റെ വീട്ടിലേക്കാകും പോയിട്ടുണ്ടാകുകയെന്ന് മനു സംശയിച്ചു.
മനു അവിടെ നിന്ന് മദ്യപസംഘത്തിലുണ്ടായിരുന്ന ബിജുവിനെയും കൂട്ടി അൻസാരിയുടെ ഓട്ടോയിൽ തന്റെ സുഹൃത്തും ക്രിമിനൽ കേസുകളിലുൾപ്പെട്ടയാളുമായ ഭരത് കുമാറിന്റെ അടുത്തെത്തി. കാര്യങ്ങൾ ഭരതിനെ ധരിപ്പിച്ച ശേഷം അയാളെയും കൂട്ടി നേരെ കൊച്ചുവേളിയിലെ വാടകവീട്ടിലെത്തി. ബിജുവിനെ അവിടെ കണ്ടതോടെ പിടികൂടി മർദ്ദിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി.വട്ടിയൂർക്കാവ് അരുവിപ്പുറം ആറ്റിലെ പാറക്കെട്ടിലെത്തിച്ച് കൈകാലുകൾ തല്ലിയൊടിച്ചു. കമ്പിയിൽ ഭാരം കയറ്റി ഉരുട്ടി. നേരം പുലരുന്നതിനിടയിൽ മരണാസന്നനായ ബിജുവിനെ ഓട്ടോയിൽ കയറ്റി വെള്ളൈക്കടവിലെ മനുവിന്റെ സഹോദരിയുടെ വീടിന് സമീപമെത്തിച്ചു. മെഡിക്കൽകോളേജിലെത്തിക്കാൻ സഹോദരിയെ ഏർപ്പാടുചെയ്തശേഷം ഒളിവിൽപോയ സംഘത്തിൽ നിന്നും ഭരത് കുമാർ രക്ഷപ്പെട്ടു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ സംഭവം പന്തിയല്ലെന്ന് കണ്ട ഇവർ ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ പറഞ്ഞത് അനുസരിച്ച് പൊലീസും എത്തി. ബിജു മരണപ്പെടുകയും ചെയ്തു. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് മെഡിക്കൽ കോളേജിലെത്തി രേഖകൾ പരിശോധിച്ചു. ബിജുവിന്റെ ഉറ്റ സുഹൃത്തും ഇപ്പോൾ കേസിൽ പ്രതിയാവുകയും ചെയ്ത മനുവിന്റെ സഹോദരിയുടെ ഫോൺ നമ്പരായിരുന്നു ഒ.പി ടിക്കറ്റിലുണ്ടായിരുന്നത്. ഇവരെ ബന്ധപ്പെട്ട പൊലീസ് മരിച്ചത് ബിജു വിശ്വനാഥനാണെന്ന് സ്ഥിരീകരിച്ചു. ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന മനുവിന്റെ നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. ബിജുവിന്റെ മരണവാർത്ത ബന്ധുക്കളെ അറിയിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷം പൊലീസ് ആശുപത്രിയിൽ ഫോൺ നമ്പർ നൽകിയ യുവതിയെ തിരഞ്ഞെത്തി.
തുടർന്ന് പുളിയറക്കോണം വെള്ളൈക്കടവിലെ തന്റെ വീടിന് സമീപം സെപ്റ്റംബർ 24 ഞായറാഴ്ച പുലർച്ചെ ആറു മണിയോടെ അബോധാവസ്ഥയിലാണ് ബിജു വിശ്വനാഥിനെ കാണപ്പെട്ടതെന്ന് മനുവിന്റെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സഹോദരൻ മനു നിർദേശിച്ചതനുസരിച്ച് കുടിവെള്ളം നൽകിയശേഷം മനുവിന്റെ പിതാവ് ശിശുപാലനും യുവതിയും ചേർന്ന് അൻസാരിയുടെ ഓട്ടോയിൽ കയറ്റി വെള്ളൈക്കടവ് മൂന്നാംമൂട്ടിലെത്തിച്ചു.
ബിജുവിന്റെ ഉറ്റ സുഹൃത്തായ വനിതാ ഓട്ടോ ഡ്രൈവറെ അവിടേക്ക് വിളിച്ചുവരുത്തി മൂവരും ചേർന്ന് ബിജുവിനെ പേരൂർക്കട ആശുപത്രിയിലെത്തിച്ചു. മലയിൻകീഴിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാണെന്നാണ് പറഞ്ഞത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഡ്യൂട്ടി ഡോക്ടർ ഇവരുടെ ഫോൺ നമ്പരുകൾ വാങ്ങുകയും കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും ചെയ്തതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഇവർ അവിടെ നിന്ന് മുങ്ങി. വൈകുന്നേരത്തോടെ ബിജു മരണപ്പെട്ടു.
ബിജുവിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ പരിക്കുകളുടെ സ്വഭാവം കണ്ടപ്പോൾ തന്നെ സംശയം പ്രകടിപ്പിച്ചു. കൈകാലുകളിലെ പരിക്കുകൾ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിലുണ്ടായതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം സൂചനകളുടെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന യുവതി ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടി. ഇതിനിടെ ബിജുവിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ യുവതിയും പിതാവും പിടിയിലാകും മുമ്പേ മനുവും സംഘവും പാലോട് വനമേഖലയിലെ ഒളിത്താവളത്തിലേക്ക് കടന്നു. ബോംബ് നിർമ്മാണത്തിൽ രണ്ടു കൈയും നഷ്ടപ്പെട്ട മുരുകന്റെ വിതുരയിലെ വീട്ടിലും വനത്തിലുമായിരുന്നു ഇവർ അഭയം തേടിയത്. സൈബർ സഹായത്തോടെ മുരുകന്റെ വീടും പ്രതികളുടെ സാന്നിദ്ധ്യവും തിരിച്ചറിഞ്ഞ ഷാഡോ സംഘം മണലിയിലെ ഉൾവനത്തിലെത്തി കസ്റ്റഡിയിലെടുത്തു. ബിജുവിനെ തട്ടിക്കൊണ്ടുപോകാനും രക്ഷപ്പെടാനും ഉപയോഗിച്ചശേഷം വനത്തിൽ ഒളിപ്പിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.
സൈബർസെൽ സഹായത്തോടെ എസ്പി. അശോക് കുമാറിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡിവൈ.എസ്പി. ഷിനോജ് , സിഐ ടി.ജയകുമാർ, ഷാഡോ പൊലീസ് എഎസ്ഐ. ആർ.ജയൻ, ഷിബു, പൊലീസുകാരായ സുനിലാൽ, സുനിൽ, നെവിൻരാജ്, ഷജീം, ഗോപൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇയാളെ കണ്ടെത്തിയാൽ മാത്രമേ ബിജുവിനെ ആക്രമിക്കാനുപയോഗിച്ച കമ്പികൾ കണ്ടെത്താനാകൂ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍